Skip to main content

39:വിന്സ്റ്റന്‍ ചര്‍ച്ചില്‍

 [ കഴിഞ്ഞ ദിവസം അമേരിക്കന്‍ ഐക്യനാടുക ളിലെ ഏറ്റവും മഹാനായ ജോര്‍ജു വാഷിങ്ങ്ട ന്റെ ജീവിതം ആണ് പരിചയപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ ഒരു കാലത്ത് സൂര്യനസ്തമി ക്കാത്ത രാജ്യം എന്നറിയപ്പെട്ട ബ്രിട്ടന്റെ ഏറ്റവും മഹാനായ പുത്രനെപ്പറ്റി പഠിക്കാം . രണ്ട് തവണ ബ്രിട്ടനിലെ പ്രധാനമന്ത്രി ആയിരുന്നു സര്‍ വിന്സ്റ്റ ന്‍ ചര്‍ച്ചില്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യ കക്ഷികള്‍ ആയി ഹിറ്റ്ലറിന്റെ ജെര്‍മ്മ നിയെ തോല്‍പ്പിക്കുന്നത് വഴി തന്റെ രാജ്യ തന്ത്ര ജ്ഞതയും ഭരണ നൈപുണ്യവും പ്രകടിപ്പിച്ചു ]
ബ്രിട്ടനിലെ മാല്‍ബരോ പ്രഭുവിന്റെ കൊച്ചു മകനായും രാഷ്ട്രീയ നേതാവിന്റെ മകനായും 1874 നവംബര്‍ 30 നു ജനിച്ച വിന്‍സ്ട്ടന്‍ വിദ്യാ ഭ്യാസത്തിനു ശേഷം ബ്രിട്ടീഷ് പട്ടാളത്തില്‍ ചേര്‍ന്ന് ഇന്ത്യയിലും സുഡാനിലും രണ്ടാമത്തെ ബൂവര്‍ യുദ്ധതിലും യുദ്ധ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര പ്രവര്‍ത്തകനായും യാത്ര ചെയ്തു. യുദ്ധ സംബന്ധമായ ചില പുസ്തകങ്ങളും എഴുതി തുടങ്ങി. ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. വ്യാപാര ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍ ആഭ്യന്തര സെക്രട്ടറി അട്മിരാറ്റിയിലെ ആദ്യത്തെ പ്രഭു എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുദ്ധത്തിനിടയില്‍ സര്‍ക്കാരിന്റെ നയത്തില്‍ നിന്ന് വ്യതി ചലിച്ചു ഗാലിപോളി കാംപെയിനില്‍ നിന്ന് വിട്ടുനിന്നു. കുറച്ചു സമയം വിട്ടു നിന്ന ശേഷം പശ്ചിമ മേഖലയില്‍ വീണ്ടും യുദ്ധത്തില്‍ ചേര്‍ന്നു. അതുകഴിഞ്ഞ് ലോയ്ഡ് ജോര്‍ജിന്റെ മന്ത്രിസഭയില്‍ യുദ്ധകാര്യത്തിനുള്ള സ്റ്റെയിറ്റ് സെക്രട്ടറി വ്യോമയാനത്തിനുള്ള സ്റെയ്റ്റ് സെക്രട്ടറി കോളണികാര്യ സെക്രെട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. രണ്ടു വര്ഷം കഴിഞ്ഞു 1924 – 29 ലെ സര്ക്കാരില്‍ ഖജാന കാര്യം നോക്കുന്ന ചാന്‍സലര്‍ ആയി . അദ്ദേഹത്തന്റെ നയ തീടുമാനം ആയി പൌണ്ടും സ്വര്‍ണവും തമ്മില്‍ ഉള്ള വില തുല്യം ആക്കുന്നതു വഴി ചില വിമര്‍ശങ്ങള്‍ ഏല്ക്കുകയും ചെയ്തു. ബ്രിട്ടന്റെ സാമ്പത്തിക നിലയില്‍ പണപ്പെരുപ്പത്തിനു കാരണം ആകുമെന്നതാ യിര്നു പ്രധാന വിമര്‍ശനം .
1930 കളില്‍ ഭരണത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും നാസി ജെര്‍മ്മനിയുടെ പോക്ക് അത്ര ശരിയല്ല എന്നും നിരായുധീകരണം അത്യാവശ്യം ആണെന്നും പ്രസംഗിച്ചു നടന്നു. രണ്ടാം ലോക മഹായുദ്ധം തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ വീണ്ടും അട്മിരാളിട്ടിയുറെ ആദ്യ പ്രഭു ആയി നിയമിച്ചു. 1940 ല്‍ നെവില്‍ ചെമ്ബര്ലെയിന്‍ രാജി വെച്ചപ്പോള്‍ ചര്‍ച്ചില്‍ പ്രധാന മന്ത്രിയായി . ചര്‍ച്ചിലിന്റെ പ്രസംഗങ്ങളും റേഡിയോ പ്രഭാഷണ ങ്ങളും ബ്രിട്ടീഷ ജനതയെ ജര്‍മ്മനിയെ ചെറുത്‌ നില്‍ക്കാന്‍ ശക്തരാക്കി, പ്രത്യേകിച്ചും 1940–41 വര്‍ഷങ്ങളില്‍ ബ്രിട്ടീഷ് കോമന്‍ വെല്‍ത്തും ബ്രിട്ടീഷ് സാമ്രാജ്യവും മാത്രം ഹിട്ട്ലരെ തടഞ്ഞു നിര്‍ത്താന്‍ ഉണ്ടായിരുന്ന അവസരത്തില്‍ . 1945 ല്‍ ഹിട്ലര്‍ കീഴടങ്ങുന്നത് വരെ ബ്രിട്ടനെ യുദ്ധത്തില്‍ നയിച്ചത് ചര്‍ച്ചില്‍ ആയിരുന്നു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ കണ്സേര്വേട്ടീവ പാര്‍ട്ടി പരാജയപ്പെട്ടപ്പോള്‍ ചര്‍ച്ചില്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നു. ആ സമയത്ത് സോവിയ്സറ്റ് യുണിനിയനിലെ ‘ഇരുമ്പ് മറ’ യ്യും യുറോപ്പില്‍ അവര്‍ക്ക് സ്വാധീനം വര്‍ദ്ധിക്കാനുള്ള സാധ്യതയെ കുറിച്ചും മുന്നരിയിപ്പു കൊടുത്തു. 1951 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും പ്രധാന മന്ത്രിയായി . ഇത്തവണ വിദേശ കാര്യങ്ങളില്‍ ആയിരുന്നു അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത്. മലയന്‍ അടിയന്തിരാവസ്ഥ, മൌ മൌ പ്രസ്ഥാനം കൊറിയന്‍ യുദ്ധം യു കെ സഹായത്തോടെ യുണ്ടായ ഇറാനിയന്‍ പട്ടാള വിപ്ലവം തുടങ്ങിയവ. ആഭ്യന്തര കാര്യങ്ങളില്‍ പാര്‍പ്പിട നിര്‍മ്മാണത്തിനു മുന്‍ ഗണന കൊടുത്തു. 1953 ല്‍ ചര്ച്ച്ചിലിനു ഒരു സ്ട്രോക്കുന്ടായി അദ്ദേഹം പ്രധാന മന്ത്രി സ്ഥാനത് നിന്ന് 1955ല്‍ വിരമിച്ചു. 1964 വരെ പാര്ലമെന്റ്റ് അംഗമായി തുടര്‍ന്നു . 24 January 1965 ജനുവരി 24 നു വിന്‍സ്ടന്‍ ചര്‍ച്ചില്‍ മരിച്ചു .
ചര്‍ച്ചിലിന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍
1. ചര്‍ച്ചിലിന്റെ ചുരുട്ട് വലി
വിന്സ്റ്ന്‍ ചര്‍ച്ചില്‍ ചിത്രത്തില്‍ മിക്കതിലും അദ്ദേഹം വലിയ ഒരു ചുരുട്ടും വായില്‍ വച്ച് നില്ല്കുന്നതായാണ് കണ്ടിട്ടുള്ളത്. ഈ സ്വഭാവം അദ്ദേഹം ചെറുപ്പത്തില്‍ സ്പാന്ഷ് യുദ്ധം പ്പോര്‍ട്ട് ചെയ്യാന്‍ ക്യുബാ സന്ദര് ശിച്ചപ്പോള്‍ തുടങ്ങിതായുരുന്നു . ഒരു ദിവസം എട്ടോ ഒമ്പതോ ചുരുട്ടുകള്‍ അദ്ദേഹം വലിക്കുമായിരുന്നു . പക്ഷെ അദ്ദേഹം പുക വലിക്കു മായിരുന്ന്ല്ല. കത്തിച്ച ചുരുട്ട് തീരുന്നത് വരെ അതിന്റെ അറ്റം വായില്‍ വച്ച് കൊണ്ടിരിക്കുമായിരുന്നു. അത്ന്റെ അറ്റം നനഞ്ഞു ദ്രവിച്ചു പോകാത്ര്ക്കാന്‍ വായില്‍ വയ്ക്കുന്ന ഭാഗത്ത്‌ ഒരു ബാണ്ട് മാതിരി (bellybando,”) അദ്ദേഹം ഉണ്ടാക്കി എടുത്തു. ഒരേ സമയം വിവിധ വലിപ്പത്തിലുള്ള മൂവായിരം മുതല്‍ നാലായിരം വരെ ചുരുട്ടുകള്‍ അദ്ദേഹത്ത്ന്റെവീട്ടില്‍ സൂക്ഷിച്ചിരുന്നു പതിവായി. ഒരിക്കല്‍ ക്യുബന്‍ പ്രേസിടന്ടു അദ്ദേഹത്തിന് 2400 ചുരുട്ടുകള്‍ അടങ്ങിയ ഒരു പെട്ടി അയച്ചു കൊടുത്തു. അതില്‍ ഓരോ ചെറു പെട്ടിയില്‍ നിന്നും ഓരോന്നെടുത്ത് വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം അദ്ദേഹം ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു ജോലിക്കാരന്‍ പറയുമായിരുന്നു അദ്ദേഹം ഒരു ദിവസം വലിക്കുന്ന ചുരുട്ടിന്റെ വില അയാളുടെ ഒരാഴ്ചത്തെ ശമ്പളത്തിന് തുല്യം ആയിരുന്നു എന്ന്. വിമ്മാനത്തില്‍ വളരെ ഉയരത്ല്‍ പറക്കുമോള്‍ പോലും ചുരുട്ട് വലിക്കാന്‍ പറ്റിയ ഒരു മാസ്ക് അദ്ദേഹം ഉണ്ടാക്കി
2. ദക്ഷിണ ആഫ്രിക്കയിലെ അപകടം
1899ല്‍ ചര്‍ച്ചില്‍ ദക്ഷിണ ആഫ്രിക്കയില്‍ ഒരു യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി. ഒരു കവചിത ട്രെയിനില്‍ ഒരു കൂട്ടം പട്ടാളക്കാരുടെ കൂടെ ചര്‍ച്ചിലും യാത്ര പുരപ്പേട്ടു . ഈ ട്രെയിനിന് നേരെ ആക്രമണം ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടെന്നു കണ്ടു മറ്റു റിപ്പോര്‍ട്ടര്‍ മാര്‍ ആരും പോയില്ല. ആ ട്രെയിന്ബ്രിട്ടീഷ് സേനയുടെ അടുത്തെതാ രായപ്പോള്‍ ശത്രുക്കള്‍ വെടിവെപ്പ് തുടങ്ങി . ബ്രിട്ടീഷ് പട്ടാളക്കാര്‍ തിരിച്ചു വെടി വച്ചപ്പോള്‍ ഡ്രൈവര്‍മാര്‍ പൂര്‍ണ വേഗതയില്‍ ട്രെയിന്‍ ഓടിച്ചു വിട്ടു ചില ബോഗികള്‍ റെയിലില്‍ നിന്ന് മറിഞ്ഞു, ഒരു ബ്രിട്റെഷ് പട്ടാളക്കാരന്‍ രക്ഷപെട്ടു എന്നാല്‍ ചര്‍ച്ചിലും മറ്റു കുരെപ്പെരും ശത്രുവിന്റെ പിടിയിലായി. പിടിക്കപ്പെട്ട ആള്‍ക്കാരെ ഒരുതല്‍ക്കാല്ക ജെയില്‍ ആക്കി ഒരു സ്കൂളില്‍ പാര്പിച്ചു. അവിടെ നിന്നും കാവല്‍ക്കാരെ വെട്ടിച്ചു ഉയര്‍ന്ന മതില്‍ ചാടി ചര്‍ച്ചില്‍ രക്ഷപെട്ടു കുറെ ഓടി പോയി ഒരു ചരക്ക് തീവണ്ടിയില്‍ കയറി സുരക്ഷിത മേഖലയില്‍ എത്തിച്ചേര്‍ന്നു.
3. ചര്‍ച്ചിലിനെ മിക്കവാരും കൊന്ന അപകടം
1931ല്‍ ചര്‍ച്ചില്‍ രാത്രി വളരെ വൈകി ഒരു സുഹൃത്തായ ബെര്നാര്ദ് ബറൂചിന്ടെ വസതിയിലേക്ക് പോയി . റോഡു കുറുക്കെ കടന്നപ്പോള്‍ അദ്ദേഹത്തെ ഒരു കാര്‍ ഇടിച്ചു കുറച്ചുദൂരം വലിച്ചു കൊണ്ടു പോയി. ശരീരത്തില്‍ കാര്യമായ മുറിവുകളും ഒരു തോളിനു നല്ല പരുക്കും ഉണ്ടായി. തമാശയായി ദ്ദേഹം പറഞ്ഞു “ ഒരു കോഴി മുട്ട പോലെ ഞാന്‍ പൊട്ടി ചിതരാതിരുന്നത് എന്തത്ഭുതം കൊണ്ടാണെന്ന് എനിക്കറിയില്ല” , തന്റെ ശ്രദ്ധക്കുറവു കൊണ്ടാണ് അപകടം ഉണ്ടായതെന് ഉറപ്പുണ്ടായിരുന്നത് കൊണ്ടു പോലീസില്‍ പരാതി പറയാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഇതിന്റെ പരിണതഫലമായി അപകടത്തിനു ശേഷം ഉച്ച ഭക്ഷണ സമയത്ത് അല്‍പ്പം മദ്യം കഴിക്കുന്നത് ശീലമായി എന്ന പ്രശ്നം മാത്രമേ ഉണ്ടായുള്ളൂ എന്ന് പറഞ്ഞു .
4 ഇസ്ലാമുമായുള്ള മമത
ഇടക്ക് ചര്‍ച്ചിലിന് ഇസ്ലാം മതവുമായി വലിയ ഇഷ്ടമായി , ചിലര്‍ പറഞ്ഞു അദ്ദേഹം മത പരിവര്‍ത്തനം തന്നെ നടത്തുമോ എന്ന് തോന്നുന്നു എന്ന്. ഏതായാലും ദൈവ വിശ്വാസി പോലും അല്ലാത്ത ചര്‍ച്ചില്‍ 1907 ല്‍ ഒരു ആഫ്രികന്‍ പര്യടനത്തിനു പോയപ്പോള്‍ സുഹൃത്തിന്റെ ഭാര്യ അദ്ദേഹത്തെ കളിയാക്കി മുസ്ലിങ്ങളുടെ കൂടെ കഴിഞ്ഞാല്‍ നിങ്ങള്ക്ക് പെട്ടെന്ന് മത പരിവര്‍ത്തനം നേടാമല്ലോ എന്ന് ഗ്ലെന്റാനെ പ്രഭ്വി പറയുകയുണ്ടായി. ഇടക്ക് അറബികളുടെ വേഷം ധരിച്ചു നോക്കുക വരെ ഉണ്ടായി. രണ്ടാം ലോകമഹാ യുദ്ധം കഴിഞ്ഞു ലണ്ടനിലെ പ്രധാന മുസ്ലിം പള്ളി പുനര്‍ നിര്‍മ്മ്ക്കാന്‍ ആദേഹം 100,൦൦൦ പൌണ്ട് വകയിരുത്തി കൊടുക്കുക തന്നെ ചെയ്തു.
4. വൈറ്റ് ഹൌസില്‍ നഗ്നനായ ചര്‍ച്ചില്‍
അമേരിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ വൈറ്റ് ഔസില്‍ വെച്ച് ചര്‍ച്ചില്‍ പല പ്രാവശ്യവും നഗ്നനായി പ്രസ്ത്യക്ഷപ്പെട്ടു എന്ന് കേട്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം നഗ്നനായി ഇരുന്നപ്പോള്‍ എബ്രഹാം ലിങ്കന്റെ പ്രേതം അദ്ദേഹത്തെ സന്ദര്‍ശിച്ചു എന്ന് പറഞ്ഞു. ഫ്രാങ്കില്‍ റൂസ്വെള്ട്ടു ചര്‍ച്ചിലിനെ കാണാന്‍ എത്തിയപ്പോള്‍ ചര്‍ച്ചില്‍ പൂര്‍ണ നഗ്നായി മുറിയില്‍ ഉലാത്തുക ആയിരുന്നു എന്ന് പറയപ്പെടുന്നു. പൂര്‍ണ നഗ്നന്‍ ആയിരുന്നില്ല, ഒരു ബാത്ത് ടവല്‍ തന്റെ അരയില്‍ ഉണ്ടായിരുന്നു എന്ന് ചര്ച്ചില്‍ പിന്നീട് ആള്‍ക്കാരോട് പറഞ്ഞു. തമാശയായി “ എന്റെ ആത്മാര്‍ത്ഥ സുഹൃത്തില്‍ നിന്നും എനിക്ക് ഒളിക്കാന്‍ ഒന്നുമില്ല” അതു കൊണ്ടാണ് എന്ന് പറഞ്ഞുവത്രേ.
5. സിഡനി തെരുവിലെ സംഘട്ടനം
1910 ഡിസംബര്‍ 16 നു ലണ്ടനിലെ സിഡ്നി തെരുവില്‍ ഒരു മോഷണം അന്വേഷിക്കാന്‍ പോയ പോലീസുകാരെ കുറ്റവാളികള്‍ എന്ന് സംശയിക്കപ്പെട്ട രണ്ടു ലത്വിയക്കാര്‍ മൂന്നു പോലീസുകാരെ വെടിവച്ചു കൊന്നു, രണ്ടു പോലീസുകാര്‍ക്ക് പരുക്കും പറ്റി. ഇത് അന്വേഷിക്കാന്‍ അന്നത്തെ പോലീസ് മന്ത്രിയായിരുന്ന സായുധ സേനയോടൊപ്പം ചര്‍ച്ചിലും എത്തി. കുറ്റവാളികള്‍ ഒരു വീട്ടില്‍ ഒളിച്ചു എന്ന് മനസ്സിലായപ്പോള്‍ അവരെ കീഴ്പ്പെടുത്താന്‍ വെടി വെക്കുകയും അവര്‍ തിരിച്ചു വ 4൦൦ ചുറ്റു വെടി വെക്കുകയും ചെയ്തുവത്രേ. ഒരു വെടിയുണ്ട ചര്‍ച്ചിലിന്റെ തൊപ്പി തുളച്ചുകൊന്ടു പോകുകയും ചെയ്തു. വെടി വെപ്പ് കൂടിയപ്പോള്‍ വീടിനു തീപിടിക്കുകയും കുറ്റം ചെയ്തവരെന്നു സംശയിച്ചവരില്‍ ഒരാള്‍ തീയില്‍ നിന്ന് രക്ഷപെടാന്‍ പുറത്തു വന്നപ്പ്പോള്‍ വെടി കൊണ്ടു മരിക്കുകയും മറ്റൊരാള്‍ തീയില്‍ വെന്തു മരിക്കുകയും ചെയ്തു. ഈ സംഭവം ചര്‍ച്ചില്‍ വെറുതെ പരസ്യത്തിനു ഏറ്റു എന്ന് അപഖ്യാതി കേട്ട് എങ്കിലും ചര്‍ച്ചില്‍ വളരെ ആസ്വദിച്ചു എന്ന് പറഞ്ഞു. അദ്ദേഹത്തന്റെ ജന സമ്മതി കൂട്ടുകയും ചെയ്തു എന്നത് സത്യം . പക്ഷെ മരിച്ചത് കുറ്റം ചെയ്ത ലാത്വിയക്കാര്‍ തന്നെ ആയിരുന്നോ എന്ന് സംശയം നില നില്‍ക്കുന്നു. ചെയ്ത കുറ്റത്തിന്റെ തീവ്രത കൊണ്ടായിരിക്കാം അവര്‍ പോലീസിനെ എതിര്‍ത്തു വെടി വച്ചത് എന്ന് മാത്രം തോന്നി.
6. ചര്‍ച്ചിലിന്റെ തുമ്മലും സൗദി ജോര്‍ദാന്‍ അത്രുതിയും
സൗദി ആരെബ്യയുടെയും ജോര്‍ഡാന്റെയും അത്രുതിയില്‍ ഒരു പ്രത്യേക അസ്വാഭാവിക വളവു ഉണ്ടായത് ചര്‍ച്ചില്‍ ആ രാജ്യങ്ങളുടെ മാപ്പ് വരച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് തുമ്മിയത് കൊണ്ടാണ് എന്നും അദ്ദേഹത്തിന്റെ കയ്യില്‍ വരച്ചു കൊണ്ടിരുന്ന പേന തെന്നി മാറിയത് കൊണ്ടായിരുന്നു എന്നും പറയപ്പെടുന്നു. സിഗ് സാഗ് ആകൃതിയില്‍ ഉള്ള ആ അത്രുത്തി ഈതായാലും ഒരസാധാരണമായ രൂപം തന്നെയാണ്. അന്ന് കോളണിമന്ത്രി എന്നാ നിലയില്‍ ചില കോളണികളുടെ അത്രുതി നിര്‍ണയത്തില്‍ അദ്ദേഹം നേരിട്ട് ഇടപെട്ടു എന്നത് വസ്തുത ആയിരുന്നു എന്നതും സത്യം തന്നെ. 
ഇറാക്ക് ടര്‍ക്കി അത്രുതിയക്കടുത് ഇന്നും സംഘട്ടനം നടക്കുന്ന കുര്‍ദുകള്ക്ക് ഒരു പ്രത്യേക രാജ്യം ഉണ്ടാക്കാന്‍ ബ്രിട്ടീഷ് ഫ്രെഞ്ച് സംയുക്തതീരുമാനം വരെ എത്തിയ തായിരുന്നുവത്രേ, പക്ഷെ അത് അവസാന രൂപത്തില്‍ എത്തിയില്ല, ഇപ്പോഴും കുര്‍ദുകള്‍ പണ്ടു പലസ്തീന്‍ കാര്‍ തെണ്ടി നടന്നത് പോലെ ഇന്നും അലഞ്ഞു നടക്കുകയാണ് .ഇപ്പോള്‍ ISIS ഈ പ്രശ്നം അവരുടെ സംഘടനയ്ലേക്ക് ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്നുണ്ടത്രേ.

7. സന്തത സഹചാരിയായ കറുത്ത പട്ടി
ചര്‍ച്ചില്‍ ജീവിതകാലം മുഴുവന്‍ തികഞ്ഞ മാനസിക സമ്മര്‍ദ്ദത്തില് വിഷാദ രോഗത്നു അടിമ ആയിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹം ഈ “കറുത്ത നായ” ഇപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു എന്ന് പറയുമായിരുന്നു. ചലിക്കുന്ന ന്ന ട്രെയിനിന്റെ വാതിലിന്റെ അരികിലോ കപ്പലിനെ മുകള്‍ തട്ടിലോ നില്‍കുമ്പോള്‍ പെട്ടെന്ന് ആത്മ ഹത്യ ചെയ്യാന്‍ തനിക്കു തോന്നുമായിരുന്നു എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുന്ടു. അദ്ദേഹതിറെ അടുത്ത സുഹ്ര്യ്തു തന്നെ പറഞ്ഞു : ചര്‍ച്ചില്‍ ഒന്നുകില്‍ ആത്മ വിശ്വാസത്തിന്റെ നിറുകയില്‍ ആയിരുന്നു അല്ലെങ്കില്‍ വിഷാദ രോഗത്തിന്റെ അടിത്തട്ടില്‍ “ . വിഷാദ രോഗത്തിന്റെ പിടിയില്‍ പെട്ടാല്‍ അദ്ദേഹം മണിക്കൂറുകള്‍ തന്റെ കിടക്കയി ക്ഷീണിതനായി കിടക്കുകയും ഭക്ഷണം പോലും കഴിക്കാത്ത സമയം പോക്കിയിരുന്നു. യുദ്ധകാലത്തു സ്ഥിരമായി അദ്ദേഹം മരുന്നുകള്‍ കഴിച്ചിരുന്നു. രോഗതിനടിമ ആകാത്തപ്പോള്‍ പൂര്‍ണ ആരോഗ്യവാനും ഊര്‍ജ സ്വലനും ആയി അദ്ദേഹം പ്രവര്‍ത്തന നിരതനായി.
8. ചര്ച്ച്ലിന്റെ ക്വോട്ടെഷനുകള്‍
ചര്‍ച്ചിലിന്റെ ക്വോട്ടെഷനുകളും പ്രാച്ചനങ്ങളും ബുക്കുകലായി ഇറങ്ങിയിട്ടുണ്ട്, ചിലതൊക്കെ അദ്ദേഹം പറഞ്ഞത് തന്നെ ആണോ എന്ന് തന്നെ സംശയം തോന്നാം എങ്കിലും. രസകരമായ ചിലത് ഇതാ.നാന്‍സി ആസ്റ്റര്‍ എന്ന പ്രതിപക്ഷ എം പി ഒരിക്കല്‍ പറഞ്ഞു : “ഞാന്‍ താങ്കളുടെ ഭാര്യ ആയിരുന്നെങ്കില്‍ താങ്കലക്ക് പാനീയത്തില്‍ വിഷം കലക്കി തരുമായിരുന്നു . ചര്‍ച്ചില്‍ തിരിച്ചടിച്ചു “ നിങ്ങള്‍ എന്റെ ഭാര്യ ആയിരുന്നെങ്കി തീര്‍ച്ചയായും ഞാന്‍ അത് സന്തോഷമായി കുടിക്കുകയും ചെയ്യും “ എന്ന്. ഈ മറുപടി ചര്ച്ല്‍ അല്ല , മറ്റൊരു സുഹൃതാണ് പറഞ്ഞത് എന്നും കേട്ട്. ബ്രിടനിലെ ആദ്യത്തെ സ്ത്രീ എം പി ആയിരുന്ന ആസ്റ്റര്‍ മറ്റു കഥകളിലും ഉണ്ട്. അവര്‍ “നിയമ സഭയിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു സ്ത്രീ എന്റെ കുളി മുറിയിലേക്ക് കയറി വരുന്നത് പോലെതോന്നി എന്നും എന്റെ നഗ്നത മറക്കാന്‍ സോപ്പിന്റെ പത മാത്രമേ ഉണ്ടായിരുന്നുള്ളൂ “ എന്ന് ചര്‍ച്ചില്‍ പറഞ്ഞു എന്നും “ താങ്കളുടെ ഈ വ്കൃതമായ രൂപം തന്നെ മതിയല്ലോ ആല്‍ക്കാര്‍ നോക്കാതിരിക്കാന്‍ “ എന്ന് തിരിച്ചടിക്കുകയും ചെയ്തുവത്രേ. മറ്റൊരു സ്ത്രീ എം പി താന്‍ മദ്യപിക്കുന്നു എന്ന്കുറ്റപ്പെടുത്ത്തിയപ്പോള്‍ “ മഡാം ഞാന്‍ ഇപ്പോള്‍ മദ്യത്തിന്റെ ലഹരിയില്‍ ആണ് , നാളെ എനിക്ക് ബോധം തെളിഞ്ഞിട് നമുക്ക് സംസാരിക്കാം “ എന്ന് തിരിച്ചടിച്ചു എന്നും പറയുന്നു. മറ്റൊരിക്കല്‍ “ അമേരിക്കക്കാര്‍ എല്ലാം ചെയ്തു നോക്കും , അവസാനം മാത്രം ശരിയായതും “ എന്നും പറഞ്ഞുവത്രേ. ബര്നാര്ദ് ഷാ അദേഹത്തിന്റെ നാടകം ആദ്യ ദിവസം തന്നെ കാണാന്‍ രണ്ടു പാസ് കൊടുത്തയച്ചിട്ട്‌ “ ഒന്നു നിങ്ങള്‍ക്കും മറ്റൊന്ന് ഞങ്ങള്‍ക്ക് ഒരു സുഹ്രൂത്തുന്റ്റെന്കില് അയാള്‍ക്കും “ ഏന് കുറിപ് കൊടുത്തു . ചര്‍ച്ചില്‍ മരുപടി “ ആദ്യ ദിവസം ഞാന്‍ തിരക്കില്‍ ആണ്, ണ്ടാം ദിവസം ഞാന്‍ വരാം ,നാടകം കളിക്കുന്നുന്റെകില്‍ “ എന്ന് മറുപടി കൊടുത്തു എന്നും .ഷാ ഇത് നിഷേധിച്ചു. 
അവലംബം

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...