[അലെക്സാണ്ടര്‍ ഫ്ലെമിങ്ങിനെ പോലെ തന്നെ മനുഷ്യര്ക്ക് ഉണ്ടാകുന്ന പല മാരക രോഗങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് കൊണ്ടു രോഗ ബാധയില്‍ നിന്ന് രക്ഷ പെ ടാം എന്ന് കണ്ടെത്തിയ പ്രസിദ്ധ ഫ്രെഞ്ച് ശാസ്ത്രജ്ഞനായിരുന്നു ലൂയി പാസ്ചര്‍ . അണുബാധ കൊണ്ടു ഭക്ഷണ സാധനങ്ങള്‍ കേടാകുന്നതെങ്ങനെ എന്നും അതെങ്ങനെ തടയാം എന്നും അദ്ദേഹം കണ്ടെത്തി. പാസ് ച്ചറൈസെഷന്‍ എന്ന പ്രക്രിയയിലൂടെ ഭക്ഷ ണം ദീര്‍ഘകാലം കേടു കൂടാതെ സൂക്ഷിക്കാ ന്‍ സഹായിക്കുന്ന രീതിയുടെ ഉപജ്ഞാതാവ് ഇദ്ദേഹം ആയിരുന്നു. നമുക്ക് അദ്ദേഹത്തെ പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കാം ]
ലൂയി പാസ്ചര്‍ 1822 ഡിസംബര്‍ 27 നു ഫ്രാന്‍സിലെ ഡോള്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. അതിനടുത്ത ആര്ബോസ് എന്ന നഗരത്തില്‍ ആയിരുന്നു അയാള്‍ വളര്‍ന്ന ത്. പിതാവ് ജീന്‍ ജോസഫ് പാസ്ചര്‍ തുക ല്‍ വ്യവസായിയും പട്ടാളക്കാരനും ആയിരു ന്നു. പട്ടാളത്തില്‍ സര്‍ജെന്റ്റ് മേജര്‍ എന്ന റാങ്കുള്ള പിതാവിന് നെപ്പോളിയന്റെ യുദ്ധ കാലത്ത് പ്രത്യേക അംഗീകാര്രം (legion of honour) കിട്ടുകയുണ്ടായി. സ്കൂളില്‍ പഠി ക്കുന്ന കാലത്ത് ലൂയി ഒരു ശരാശരി വിദ്യാർ ഥി മാത്രം ആയിരുന്നു. ചിത്രം വരക്കുന്ന തിലും പെയിന്റിങ്ങിലും താല്പര്യമുള്ള ഒരു സാധാരണ കുട്ടി. ബെസാങ്കോന്‍ എന്ന സ്ഥല ത്തെ റോയല്‍ കോളേജില്‍ നിന്ന് 1840 ല്‍ ആദ്യ ബി എ ബിരുദവും 1840 ല്‍ 1942 ല്‍ ശാസ്ത്രവിഷയത്തില്‍ ബിരുദവും നേടി. 1847 ല്‍ പാരീസിലെ എക്കോല്‍ നോര്‍മ്മലെ എന്ന കലാശാലയില്‍ നിന്ന് ഡോക്ടോരല്‍ ബിരുദവും നേടി.
തുടര്‍ന്നു കുറെയധികം വര്ഷം അദ്ദേഹം ഡിജോന്‍ലൈസീ എന്ന സ്ഥലത്തെ വിദ്യാഭ്യാ സ സ്ഥാപനത്തില്‍ ഗവേഷകനായും അദ്ധ്യാ പകനായും തുടര്‍ന്നു. 1848ല്‍ അദ്ദേഹം സ്ട്രാസ്ബെര്ഗ് യൂണീവെര്സിറ്റിയില്‍ രസ തന്ത്ര പ്രൊഫസര്‍ ആയി. അവിടെ വെച്ച് കലാശാല റെക്ടരുടെ മകള്‍ മേരി ലോരെ ന്റ്റ് എന്നവരെ പരിചയപ്പെടുകയും അവര്‍ 1849 മേയ് 29നു വിവാഹിതരാകുകയും ചെയ്തു. അഞ്ചു കുട്ടികള്‍ ഇവര്‍ക്കുണ്ടായി എങ്കിലും രണ്ടു പേര്‍ മാത്രമേ ശൈശവം തര ണം ചെയ്തു ജീവിച്ചിരുന്നുള്ളൂ.
രസതന്ത്രത്തിലെ സംഭാവനകള്‍
1849 ല്‍ വീഞ്ഞ് ഉണ്ടാകുമ്പോള്‍ കിട്ടുന്ന ചില അടിവുകളില്‍ കാണുന്ന ടാര്ടാറിക് ആസിഡിലെ ചില പ്രശ്നങ്ങള്‍ പഠിക്കുക യായിരുന്നു. പരല്‍ രൂപങ്ങളെ പഠിക്കാന്‍ ദിശാ സൂക്ഷ്മതയുള്ള വെളിച്ചം (polarised light) അന്ന് ശാസ്ത്രജ്ഞന്‍ ഉപയോഗിച്ചിരു ന്നു. ഇത്തരം പ്രകാശം ടാര്ടാരിക് ആസിഡി ല്‍ കൂടി കടന്നുപോകുമ്പോള്‍ അതിന്റെ ദിശക്ക് അപഭ്രംശം ഉണ്ടാകുന്ന കോണ്‍ മാറു ന്നു എന്ന് കണ്ടെത്തി. വീഞ്ഞിന്റെ അവശി ഷ്ടങ്ങളില്‍ നിന്ന് കിട്ടുന്ന പാരാടാര്‍ടാരിക് ആസിഡിനും സ്വഭാവ വിശേഷങ്ങള്‍ സമാന മായിരുന്നു എങ്കിലും ഈ പ്രകാശ വ്യതിയാ' ന കോണില്‍ വ്യത്യാസം ഉള്ളതായി ലൂയി പാസ്ച്ചര്‍ കണ്ടെത്തി. അതായത് കാഴ്ച യില്‍ വലിയ വ്യത്യാസം ഇല്ലെങ്കിലും ആന്ത രിക ഘടനയില്‍ ഇവ തമ്മില്‍ വ്യത്യാസം ഉണ്ടെന്നു സാരം. മൈക്രോസ്കോപ് ഉപ യോഗിച്ചുള്ള പരിശോധനയില്‍ ഈ രണ്ടു വസ്തുക്കളുടെയും പരല്‍ രൂപം വേര്‍ തിരിച്ചു നോക്കിയപ്പോള്‍ പ്രകാശ വ്യതിയാനത്തില്‍ രണ്ടു തരം പരല്‍ രൂപങ്ങള്‍ കണ്ടെത്തി, ഒന്ന് പ്രദക്ഷിണ ദിശയി ലും മറ്റൊന്ന് അപ്രദിക്ഷ ണ ദിശയിലും പ്രകാശത്തെ വളക്കുന്നു. ഈ പരീക്ഷണങ്ങളില്‍ നിന്ന് വസ്തുക്കളുടെ ഘടന മാത്രം നോക്കി സ്വഭാവ വിശേഷങ്ങള്‍ പ്രവചിക്കാന്‍ കഴിയുകയില്ല എന്ന് പാസ്ച്ചര്‍ കാണിച്ചു കൊടു ത്തു.
വ്യപാര വിജയം
1854 ല്‍ ലൂയി പാസ്ച്ചരെ ലിലി സര്‍വകലാ ശാലയിലെ ശാസ്ത്ര വിഷയത്തില്‍ ഡീനും രസതന്ത്ര പ്രോഫസരുമായി നിയമിച്ചു. അവി ടെ വച്ച് അദ്ദേഹം ചാരായ പാനീയത്തെക്കു റിച്ചുള്ള പഠനങ്ങള്‍ നടത്തി. ഇത്തരം പാനീ യങ്ങള്‍ പുളിക്കുന്നതും നുരയ്ക്ക്കുന്നതി നും കാരണം ബാക്ടീരിയ പോലെയുള്ള സൂക്ഷ്മ ജീവികളുടെ പ്രവർത്തനം ആണെ ന്ന് പാസ്ചര്‍ തന്റെ പരീക്ഷണ നിരീക്ഷണ ങ്ങളില്‍ കൂടി സമര്‍ഥിച്ചു. അതായത് ബിയര്‍ , വീഞ്ഞു , എന്തിനു പാല് വരെ പുളിക്കുന്നതിനു കാരണം ഇത്തരം സൂക്ഷ്മ ജീവികള്‍ ആണെന്ന് തെളിയിച്ചു. ഇത്തരം ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഈ പാനീയ ങ്ങള്‍ നല്ല വണ്ണം ചൂടാക്കി പെട്ടെന്ന് തണുപ്പി ച്ചാല്‍ മതിയെന്നും ലൂയി പാസ്ചര്‍ കണ്ടെ ത്തി. അദ്ദേഹത്തിന്റെ ആദ്യത്തെ വിജയക രമായ ഈ പരീക്ഷണം 1860 ഏപ്രില്‍ 20 നായിരുന്നു. പിൽക്കാലത്ത് ഈ രീതിയില്‍ ഭക്ഷണ പാനീയ ങ്ങള്‍ സൂക്ഷിക്കുന്നതിന് പാസ്ചറൈസേഷന്‍ എന്ന പേരും പ്രചാര ത്തില്‍ വന്നു.
രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍
തുടര്‍ന്നു അദ്ദേഹം ഗവേഷണ മേഖല മാറ്റി. അന്ന് പട്ടുനൂല്‍ പുഴുക്കള്‍ക്ക് മൈക്രോബു കളില്‍ നിന്ന് കാര്യമായ ആക്രമണം ഉണ്ടാ യിക്കൊണ്ടിരുന്നു. പുഴുക്കള്‍ ആയിരക്കണ ക്കിന് ഈ ആക്രമണത്തില്‍ ചത്തൊടുങ്ങി വന്നു. ഇക്കാരണത്താല്‍ തന്നെ പട്ടുനൂല്‍ വ്യവസായം ക്ഷയോന്മുഖം ആയിരുന്നു. 1865 ല്‍ ഇത് തടയാന്‍ ഒരു മാര്‍ഗ്ഗം പാസ്ച ര്‍ കണ്ടെത്തി. ലോകത്തില്‍ മിക്കയിടങ്ങളി ലും ഇതുപയോഗിച്ച് തുടങ്ങി., പട്ടുനൂല്‍ വ്യവസായം അഭിവൃദ്ധി പ്രാപിച്ചു.
ലൂയി പാസ്ചരുടെ ആദ്യത്തെ വാക്സിന്‍ കണ്ടു പിടുത്തവും പ്രത്യേകതയുള്ളതാ യിരുന്നു. 1879 ല്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് ചിക്കന്‍ കോളറ എന്നൊരു രോഗം പിടി പെട്ടു. പാസ്ചര്‍ ഉണ്ടാക്കിയ ഒരു ബാക്ടീറിയ കോഴികള്‍ക്ക് കൊടുത്തപ്പോള്‍ അവയ്ക്ക് ഈ രോഗം പ്രതിരോധിക്കാനുള്ള കഴിവുണ്ടാ കുന്നു എന്ന് അദ്ദേഹം കണ്ടുപിടിച്ചു. അദ്ദേ ഹം പാലും വീഞ്ഞും ചീത്തയാക്കുന്ന സൂ ക്ഷ്മ ജീവികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞത് പോലെ ഇതിനും അദ്ദേഹം മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചു. കൊളെറ, ആന്ത്രാക്സ് , ക്ഷയം എന്നീ രോഗങ്ങളെ പ്രതിരോധി ക്കാന്‍ ഏതെങ്കിലും വാക്സിനേഷന്‍ കൊ ണ്ടു കഴിയും എന്ന് അദ്ദേഹം വിശ്വസിച്ചു.
1873ല്‍ ഫ്രാന്‍സിലെ മെഡിക്കല്‍ അക്കാ ഡ മിയിലെ അസോസിയേറ്റ് അംഗമായി ലൂയി പാസ്ചര്‍ ക്ഷണിക്കപ്പെട്ടു. 1882ല്‍ ഈ അംഗത്വം സ്വീകരിച്ചു കഴിഞ്ഞു പേപ്പട്ടി വിഷത്തിനു തൃപ്തികരമായ മരുന്ന് കണ്ടെ ത്താനുള്ള ശ്രമം തുടങ്ങി.. 1885 ജൂലായ് 6 നു , ജോസഫ് മെയ്സ്റ്റര്‍ എന്ന 9 വയസ്സു കാ രന്‍ കുട്ടിയെ പേപ്പട്ടി കടിച്ചപ്പോള്‍ പാസ്ചര്‍ തന്ന കണ്ടു പിടിച്ച മരുന്ന് ആ കുട്ടിയില്‍ പ്രയോഗിച്ചു. പരിപൂര്‍ണ വിജയമായിരുന്ന ഈ ശ്രമം അദ്ദേഹത്തിനെ പെട്ടെന്നു പ്രശ സ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു. തുടര്‍ ന്നു പാരീസില്‍ ഒരു അന്തര്‍ ദ്ദേശീയ പാസ് ചര്‍ ഇന്‍സ്റ്റിട്യുട്ട് സ്ഥാപിക്കാന്‍ ധന ശേഖ രണം തുടങ്ങി. 1888 നവംബര്‍ 14 നു ആ സ്ഥാപനം പ്രവര്തനം തുടങ്ങുകയും ചെയ്തു.
വ്യക്തിപരമായ ചില വിവരങ്ങള്‍
1868ല്‍ ഉണ്ടായ ശക്തമായ മസ്തിഷ്കാ ഘാതം മൂലം അദ്ദേഹത്തിന്റെ ശരീരം ഭാഗി കമായി തളര്‍ന്നിരുന്നു , എന്നിട്ടും അദ്ദേഹ ത്തിന്റെ ഗവേഷണ ശ്രമങ്ങള്‍ അഭംഗുരമായി തുടര്‍ന്നു കൊണ്ട് തന്നെ ഇരുന്നു. അദ്ദേഹം തന്റെ എഴുപതാമത്തെ പിറന്നാള്‍ സോര്‍ ബോണ്‍ സര്‍വകലാശാലയില്‍ വെച്ചാണ് ആഘോഷിച്ചത്. പ്രസിദ്ധരായ കുറെ യേറെ മഹദ് വ്യക്തികള്‍ അന്നു അദ്ദേഹത്തെ ആദരിക്കാന്‍ അവിടെ വന്നിരുന്നു, ബ്രിട്ടീഷ് സര്‍ജനായ ജോസഫ് ലിസ്റ്റര്‍ ഇതില്‍ ഒരാളാ യിരുന്നു. അതിനടുത്തു അദ്ദേഹത്തിന്റെ പക്ഷാ ഘാതം കൂടുതല്‍ വഷളാകുകയും 28 സെപ്റ്റംബര്‍ 1895 ല്‍ അദ്ദേഹം മരിക്കുക യും ചെയ്തു. 1896 ല്‍ അദ്ദേഹത്തിന്റെ ഭൌതിക അവശിഷ്ടങ്ങള്‍ പാസ്റ്ചര്‍ ഇന്‍സ്ട്ടിട്യുട്ടില്‍ അടക്കം ചെയ്തു.
രണ്ടു സംഭവങ്ങള്‍
1. സൂക്ഷ്മ ജീവികള്‍
ലൂയി ഒരു വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ ഒരു പാടു സമയം പരീക്ഷണ ശാലയില്‍ ചില വാക്കിയിരുന്നു. ഒരിക്കല്‍ അയാളുടെ പ്രൊഫസര്‍ ചോദിച്ചു : “ നിങ്ങളെന്താണ് ഏതു സമയത്തും ഈ മൈക്രോസ്കോപ്പില്‍ തിരയുന്നത് “
ലൂയി പറഞ്ഞു : സര്‍ , ഞാന്‍ ഈ പാല്‍ പിരിഞ്ഞു പോകുന്നതിനും വീഞ്ഞ് നുരഞ്ഞു പൊന്തുന്നതിനും കാരണമായ സൂക്ഷമ ജീവികളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.
പ്രൊഫസര്‍ : സൂക്ഷ്മജീവിയോ ? നിങ്ങള്‍ എന്ത് ഭോഷത്വം ആണ് പറയുന്നത്. പാല്‍ പഴകിയാല്‍ ചീത്തയാകും എന്നാര്‍ക്കാണ് അറിയാത്തത് , വീഞ്ഞും പഴകിയാല്‍ നുര ഞ്ഞു പൊന്തും. അതെന്നും അങ്ങനെ ആയി രുന്നു, അങ്ങനെ ആയിരിക്കകയും ചെയ്യും, വെറുതെ നിങ്ങളുടെ സമയം കളയുക യാണ്. പിന്നെ നിങ്ങള്‍ എവിടെയാണ് ഈ ജീവികളെ കാണുന്നത് ?
ലൂയി : സര്‍ ഞാന്‍ നോക്കുന്നത് ചീത്ത യായ പാലില്‍ ആണ്. പക്ഷെ ഈ ജീവികള്‍ എല്ലായിടത്തും ഉണ്ട് , പുളിച്ച വീഞ്ഞിലും ചീത്തയായ പാലിലും അവ പെറ്റു പെരുകി ഒരു പാടു കാണുന്നു , അതാണ് ഞാന്‍ നോക്കുന്നത് .
അതെ പാസ്ചര്‍ പറഞ്ഞതായിരുന്നു ശരി എന്ന് അദ്ദേഹം തെളിയിച്ചു. വായുവിലും വെള്ളത്തിലും എല്ലാം ഉള്ള ഒരു തരം ബാക്ടീ രിയ ആയിരുന്നു ഇതിനു കാരണം . അത് കണ്ടു പിടിച്ചു അവയെ ചൂടാക്കി നശിപ്പിച്ചു വായു നിബദ്ധമാക്കി വെച്ചാല്‍ ഈ പാനീയ ങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കാം എന്ന് അദ്ദേഹം തെളിയിച്ചു .
2. അയല്‍ക്കാരന്റെ കുട്ടി
പിന്നൊരിക്കല്‍ ലൂയിയുടെ അമ്മ അയല്‍ വീട്ടിലെ 9 വയസ്സായ ഒരു കുട്ടിയെ ഒരു പേയിളകിയ നായ കടിച്ചു എന്നറിഞ്ഞു ആ കുട്ടിയെ ലൂയിയുടെ അടുത്തു എത്തിച്ചു. ആ കുട്ടി മൂന്നു നാല് ആഴ്ചക്കകം പേയിള കി മരിക്കും എന്ന് തീര്ച്ച ആയിരുന്നു. ലൂയി പാസ്ച്ചര്‍ക്കും വലിയ പ്രതീക്ഷ ഉണ്ടായിരു ന്നില്ല. എങ്കിലും ആ കുട്ടിയെ രക്ഷപെടു ത്താന് ശ്രമിക്കുക തന്നെ എന്ന് അയാള്‍ തീരുമാനിച്ചു. ലൂയി താന്‍ പേവിഷം ഏറ്റു ചത്ത മുയലുകളില്‍ നിന്നും സൂക്ഷിച്ചു എടു ത്ത ഒരു ദ്രവം ആ കുട്ടിയില്‍ കുറേശ്ശെ കുത്തിവെച്ചു. ക്രമേണ അളവ് കൂട്ടിക്കൊ ണ്ടിരുന്നു. ഒമ്പതാമത്തെ ദിവസം ആ കുട്ടി രോഗ വിമുക്തനാകുന്ന ലക്ഷണം കാണിചു തുടങ്ങി. അയാള്‍ രക്ഷപെട്ടു. മൂന്നു മാസ ത്തിനകം ആ കുട്ടി പൂര്‍ണ ആരോഗ്യവാ നായി. അത് വരെ പേപ്പട്ടി കടിച്ച ഒരാളും രക്ഷപെട്ടിരുന്നില്ല. നായ കടിച്ചവര്‍ എല്ലാം ദാരുണമായ മരണത്തിലേക്ക് നീങ്ങുക യായിരുനു , എല്ലാവരും നോക്കി നില്‍ക്കെ.
അവലംബം
Comments
Post a Comment