Skip to main content

33 :സത്യേന്ദ്ര നാഥ ബോസ്

[ഭാരതത്തിന്റെ പുത്രനായ മറ്റൊരു മഹാനായ ശാസ്ത്രകാരനായിരുന്നു സത്യേന്ദ്ര നാഥ ബോസ് അഥവാ എസ എന്‍ ബോസ്. അദ്ദേഹം നോബല്‍ സമ്മാനാര്‍ഹനായ ഐന്‍സ്റ്റീനയച്ചു കൊടുത്ത ഒരു കത്തിലെ വിവരം അണുകണികകളെ പറ്റി പുതിയ ഒരു കണ്ടു പിടുത്തത്തിലേക്ക് നയിച്ചു. അതുവരെ കണ്ടെത്താത്ത ഒരു തരം കണികകള്‍ ശ്രീ എസ എന്‍ ബോസിന്റെ പേരില്‍ ‘ബോസോണ്‍’ എന്നറിയപ്പെടുന്നു . അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി ചിലത് നമുക്ക് നോക്കാം ]

1. ബാല്യകാലം

സത്യേന്ദ്രന്‍ ബ്രിട്ടീഷ് അധീനതയില്‍ കല്‍ ക്കത്തയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈസ്റ്റിന്ത്യാ റെയില്‍ വെയ്സിലെ ഒരു കണക്കപ്പിള്ള യായിരുന സുരേന്ദ്ര നാഥ ബോസിന്റെയും അമോദിനി റായ് ചൌധുരി യുടെയും മക നായി 1894 ജനുവരി ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം അവിടെയുള്ള ഒരു ഇങ്ങ്ലീഷ്‌ മീഡിയം സ്കൂളില്‍ തുടങ്ങി എങ്കിലും കര്സന്‍ പ്രഭുവിന്റെ ബംഗാള്‍ രണ്ടായി വിഭജിക്കാനുള്ള തീരുമാനവും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച യും മൂലം സത്യേന്ദ്രനെ തുടര്‍ന്നു ബംഗാളി സ്കൂളിലേക്ക് അയക്കാന്‍ കാരണമായി . രണ്ടു വര്‍ഷത്തിനുശേഷം 1909 ല്‍ സത്യേ ന്ദ്രന്‍ കല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു . ജഗദീഷ് ചന്ദ്ര ബോസ് , പി സി റായ് എന്നിവര്‍ അദ്ധ്യാപ കരും മേഘനാഥ് സാഹ ജ്ഞാനെന്ദ്ര നാഥ് മുഖര്‍ജി എന്നിവര്‍ സഹപാഠികളും ആയി രുന്നു .1915 ല്‍ സത്യേന്ദ്ര നാഥ് എം എസ സി ബിരുദം ഒന്നാം റാങ്കോടുകൂടി പാസായി.

അന്ന് കല്‍ക്കത്ത യുനിവേര്‍സിറ്റിയിലാണ് ഇന്ത്യ യില്‍ ആദ്യമായി ശാസ്ത്ര വിഷയങ്ങ ളുടെ പഠനത്തിനു ഒരു പ്രത്യേക കോളേജു തുടങ്ങിയ,ത് . വൈസ് ചാന്‍സലര്‍ ആയിരു ന്ന അശുതോഷ് മുഖേര്‍ജിയോട് ബോസും സഹായും അപേക്ഷിച്ചിട്ടാണ് രസ തന്ത്ര വിഭാഗത്തിന്റെ കൂടെ ഊര്‍ജ തന്ത്രം ഗണിത ശാസത്രം എന്നിവയ്ക്ക് കൂടി പ്രത്യേക പി ജി കോര്‍സ് തുടങ്ങിയത്. അവര്‍ക്ക് രണ്ടുപേര്‍ ക്കും സ്കൊളര്ഷിപ്പോടു കൂടി പഠിക്കാനും കഴിഞ്ഞു .സി വി രാമന്‍ അവിടെ പ്രൊഫ സര്‍ ആയി ചേര്‍ന്നു.

2.ധാക്കയില്‍ അദ്ധ്യാപകന്‍ ഐന്‍സ്ടീനുമായി എഴുത്തു കുത്ത്

1921 ല്‍ ബോസ് കല്‍ക്കത്തയില്‍ നിന്ന് പുതിയതായി ഉണ്ടാക്കിയ ധാക്കാ യുനിവേര്‍ സിറ്റിയില്‍ റീഡര്‍ ആയി ജോലി തുടങ്ങി. അവിടെ ക്ലാസ് എടുത്തു കൊണ്ടിരുന്ന സമയം 1924 ല്‍ അദ്ദേഹം ഐന്‍സ്റ്റീനു ഒരു കത്തയച്ചു., അതോടൊപ്പം പ്ലാങ്ക് ലി സ്ട്ടന്‍ സിദ്ധാന്തത്തില്‍ ചെറിയ വ്യത്യാസം ഉണ്ടെന്നു കാണിച്ചു എഴ്തിയ ഒരു പ്രബന്ധ വും അയച്ചിരുന്നു “ ഞാന്‍ താങ്കള്‍ക്കു തിക ച്ചും അപരിചിതനാണ് എങ്കിലും താങ്കള്‍ ഈ പ്രബന്ധം വായിച്ചു നോക്കി ശരിയാണെന്ന് തോന്നുന്നു എങ്കില്‍ ജെര്‍മ്മന്‍ ഭാഷയിലേ ക്ക് പരിഭാഷപ്പെടുത്തി ഒരു മാസികയ്ക്കു അയക്കണമെന്ന് “ അഭ്യര്‍ഥിച്ചു. ഏതായാ ലും പ്രബന്ധത്തിലെ വിവരം ശരിയാണെന്ന് കണ്ട ഐന്‍സ്ടീന്‍ അത് പരിഭാഷപ്പെടുത്തി പ്രസിദ്ധ ജര്മ്മന്‍ ജെര്‍ണലില്‍ അയച്ചു കൊടുത്തു. അതോടൊപ്പം പ്ലാങ്കിന്റെ സൂത്രവാക്യത്തിന്റെ ബോസ് ഉണ്ടാക്കിയ വ്യത്യാസം തികച്ചും ശരിയാണെന്നും പ്രസിദ്ധീകരണ യോഗ്യമാണെന്നും എഴുതി. ഈ പ്രബന്ധത്തിന്റെ ഫലമായി രണ്ടു വര്‍ഷത്തെ ഒരു ഫെല്ലോഷിപ്പിന് ബോസ് അര്‍ഹനായി , ഫ്രാന്‍സിലും ജെര്‍മ്മനിയിലും പഠിക്കാന്‍ അത് പ്രയോജനപ്പെട്ടു. അവിട ത്തെ പ്രസിദ്ധ ശാസ്ത്രജ്ഞന്മാരുമായി പ്രവര്തിച്ച ശേഷം 1926 ല്‍ ഐന്‍സ്ടീനു മായി ബെര്‍ലിനില്‍ വച്ച് കണ്ടുമുട്ടി . തുടര്‍ ന്നു ധാക്കയിലേക്ക് മടങ്ങിയ ബോസ് 1945 വരെ അവിടെ ഊര്‍ജ തന്ത്ര വിഭാഗം തലവ നായി തുടര്‍ന്നു .

3. തിരിച്ചു കല്‍ക്കത്തയില്‍

അതിനു ശേഷം കല്ക്കത്ത യുനിവേര്‍ വേര്സിറ്റിയില്‍ ഡീന്‍ ആയും പ്രവര്‍ത്തിച്ചു. തുടര്‍ന്നു വിശ്വഭാരതി സര്‍വ കലാശാലയുടെ വൈസ് ചാന്‍സലര്‍ ആയും ദേശീയ ശാസ്ത്ര സ്ഥാപനത്തിന്റെ അദ്ധ്യക്ഷനായും പ്രവര്‍ത്തി ച്ചിരുന്നു. 1954 ല്‍ പദ്മ വിഭൂഷന്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു .1958ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോ ആയും അവരോധിക്കപ്പെട്ടു.

ബോസ് 25ലധികം ഗവേഷണ പ്രബന്ധ ങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു . ആണവ ഘടന യെപ്പറ്റിയുള്ള ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്ര ശാഖയില്‍ ബോസിന്റെ സംഭാവ നകള്‍ കണക്കാകി ഒരു കണികയ്ക്കു ബോ സോണ്‍ കണിക എന്ന് നാമകരണം ചെയ്യപ്പെട്ടു. ഹിഗ്സ് ബോസോണ്‍ കണിക എന്നും അറിയപ്പെട്ടിരുന്ന് ഐന്‍സ്ടീന്‍ ബോസോണ്‍ സ്ഥിതി വിവരക്കണക്കു കള്‍ അനുസരിക്കുന്ന ഈ കണിക ജീവന്റെ അടി സ്ഥാനമായ ജീവ കണിക ആണോ എന്ന് സംശയിക്കപ്പെടുന്നു.

രവീന്ദ്ര നാഥ ടാഗോറിന്റെ കാലത്ത് കല്‍ക്കത്തായിലെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്ന എസ എന്‍ ബോസ് ദേശീയ പ്രസ്ഥാനത്തില്‍ സജീവ മായി പ്രവര്‍ത്തിച്ചു. കല്‍ക്കത്തയില്‍ ശാസ്ത്ര പ്രചാരണത്തിന് ബംഗ്ല വിജ്ഞാന പരിഷത്ത് എന്ന സംഘടനയും അദ്ദേഹം ഉണ്ടാക്കി . ടാഗോറിനെ പോലെ കവിതയും സംഗീതവും ബോസിനും ഇഷ്ടമായിരുന്നു. ബംഗാളി സംകൃത ഭാഷകളും ഫ്രെഞ്ച് ഇങ്ങ്ലീഷ്‌ ഭാഷകളും അദ്ദേഹത്തിനു അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു.
സത്യേന്ദ്ര നാഥ ബോസ് 1974 ഫെബ്രുവരി 4 നു ദിവംഗതനായി

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...