[ ഇതാ ഭാരതത്തിന്റെ മറ്റൊരു മഹാനായ പുത്രന്‍, അവിഭക്ത ഭാരതത്തിലെ പഞ്ചാ ബിലുള്ള റായ്പൂര്‍ എന്ന ചെറിയ ഗ്രാമത്തി ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴില്‍ ഒരു സാ ധാരണ ഗുമസ്തന്റെ മകനായി ജനിച്ചു വൈദ്യശാസ്ത്രത്തില്‍ നോബല്‍ സമ്മാനാര്‍ ഹനായ വ്യക്തി, അമേരിക്കന്‍ പൌരനായി വളര്‍ന്നു , ജനിതക രഹസ്യം ഉള്‍ക്കൊള്ളുന്ന ഡി എന്‍ എ യുടെ രഹസ്യം കണ്ടെത്തിയ ബയോകെമിസ്റ്റ് , ഇന്ന് നമുക്ക് അദ്ദേഹത്തെ പരിചയപ്പെടാം.]
ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ റായ്പൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ശ്രീമതി കൃഷ്ണ ദേവി ഖൊരാനയുടെയും ഗണപത് റായ് ഖോരാനയുടെയും അഞ്ചു മക്കളില്‍ ഏറ്റവും ഇളയവനായി 1922 ജനുവരി 9നു ജനിച്ചു. ( തീയതി കൃത്യമല്ല എന്ന് സംശയി ക്കുന്നു, പക്ഷെ രേഖകളില്‍ ഉള്ളത് ഇതാ ണ്) . പിതാവ് കഷ്ടിച്ച് 100 പേര്‍ മാത്രം താമസിച്ചിരുന്ന ആ ഗ്രാമത്തിലെ കരം പിരി ക്കാന്‍ നിയോഗിക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഗുമസ്തനായിരുന്നു. ഖോരാന തന്നെ തന്റെ ജീവ ചരിത്രത്തില്‍ എഴുതി “ അച്ഛന്‍ നിര്ദ്ധ നന്‍ ആയിരുന്ന എങ്കിലും തന്റെ കുട്ടിക ള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന് നിര്‍ബന്ധം ഉള്ളയാളായിരുന്നു. ആ ഗ്രാമ ത്തിലെ നൂറോളം കുടുംബങ്ങളില്‍ വിദ്യാഭ്യാ സം ഉള്ള ഒരേ ഒരു കുടുംബം ഞങ്ങളുടേത് മാത്രമായിരുന്നു.” ആദ്യത്തെ നാല് വര്ഷം ഗ്രാമത്തിലെ മരച്ചുവട്ടില്‍ ആയിരുന്നു പഠ നം , അവിടെ ചുവരുകള്‍ ഉള്ള ഒരു സ്കൂള്‍ പോലും ഉണ്ടായിരുന്നില്ല.
പിന്നീട് മുല്ട്ടാനിലെ ( പടിഞ്ഞാറന്‍ പഞ്ചാബ്) ഡി എ വി ഹൈസ്കൂളില്‍ ചേര്‍ന്ന് പഠിച്ചു. അവിടത്തെ രത്തന്‍ ലാല്‍ എന്ന അദ്ധ്യാപ കന്‍ ഹര്ഗോവിന്ദ്‌നെ കാര്യമായി പ്രോത്സാ ഹിപ്പിച്ചു. തുടര്‍ന്നു ലാഹോറിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് എം എസ് സി ബിരുദം നേടി. മഹാന്‍ സിംഗ് എന്നാ അദ്ധ്യാ പകനായിരുന്നു അവിടെ അദ്ദേഹത്തിന്റെ വഴികാട്ടി.
1945 വരെ ഹര്‍ഗോവിന്ദ് ഇന്ത്യയില്‍ ഉണ്ടാ യിരുന്നു. ആ വര്ഷം ഇന്ത്യാ ഗവര്‍ണ്മെന്റിന്റെ ധനസഹാ യത്തോടെ ഇംഗ്ളണ്ടിലെ ലിവർ പൂള്‍ സര്‍വകലാ ശാലയില്‍ ഡോക്ടോരല്‍ പഠനത്തിനു ചേരാന്‍ കഴിഞ്ഞു. അവിടെ റോജര്‍ ജെ എസ ബിയര്‍ എന്ന അദ്ധ്യാപക നാണ് അഅദ്ദേഹത്തിന്റെ ഗവേഷണത്തിന് ഗുരു ആയിരുന്നത്. പോരാഞ്ഞു അദ്ദേഹ ത്തെ മറ്റു കാര്യങ്ങളിലും ആത്മാര്തമായി സഹാ യിച്ചു, പ്രത്യേകിച്ചും പാശ്ചാത്യ സംസ് കാരത്തിലേക്കുംസമൂഹത്തിലേക്കു നയിക്കു കയും ചെയ്തു. അടുത്ത വര്ഷം സ്വിറ്റ്സര്‍ ലാന്റിലെ ഈടിഎച് സര്‍വകലാശാലയില്‍ പ്രൊഫ. വ്ലാദിമിര്‍ പ്രേലോഗിന്റെ കീഴില്‍ പോസ്റ്റ് ഡോക്ടോറല്‍ ഗവേഷണത്തിനു ചേര്‍ന്നു. ഏതാണ്ടു ഒരു വര്ഷം അദ്ദേഹം അവിടെ രസതന്ത്രത്തില്‍ ആള്‍ക്കലോ യ്ടുകളെ കുറിച്ച് ഗവേഷണം നടത്തി.
തിരിച്ചു ഇന്ത്യയില്‍ എത്തിയ ഹര്‍ഗോവിന്ദ് അന്ന് പാകിസ്ഥാനില്‍ ആയിരുന്ന പഞ്ചാ ബില്‍ കുറച്ചു നാള്‍ കഴിഞ്ഞു. അവിടെ എന്തെങ്കിലും ജോലി കിട്ടുമോ എന്ന് ശ്രമി ച്ചു എങ്കിലും കിട്ടിയില്ല. അദ്ദേഹം വീണ്ടും ഇംഗ്ളണ്ടില്‍ എത്തി. ജോര്‍ജു വാലസ് കെന്നര്‍ , അലെക്സാണ്ടര്‍ ടോഡ് എന്നിവ രുടെ കൂടെ പെക്ടയിഡുകളെ കുറിച്ചും ന്യുക്ളിയയിഡുകളെ കുറിച്ചും ഗവേഷണം നടത്താന്‍ തുടങ്ങി. 1950 മുതല്‍ 1952 വരെ അങ്ങനെ അദ്ദേഹം കെയിം ബ്രഡ്ജില്‍ തുടര്‍ന്നു.
1952ല്‍ ഹര്‍ഗോവിന്ദ് സ്വിറ്റ്ര്ലന്റില്‍ ജനിച്ച എസ്തേര്‍ എലിസബെത് സിബ്ലാര്‍ എന്ന വനിതയെ വിവാഹം കഴിച്ചു. എസ്തെറുമാ യുള്ള വിവാഹം അദ്ദേഹത്തിന്റെ ജീവിത ത്തില്‍ ഒരു ചിട്ടയുണ്ടാക്കി എന്നത് ശരി യാണ്. നാട്ടില്‍ നിന്ന് ആറിലധികം വര്ഷം വിദേശത്ത് ചിലവാക്കിയതിനു ശേഷം ഒരിട ത്തും ഉറച്ചു നില്‍ക്കാന്‍ കഴിയാതെ ഇരുന്ന അദ്ദേഹത്തിനു എസ്തെരുമായുള്ള ബന്ധം വളരെ ആശ്വാസകരമായിരുന്നു. അവര്‍ക്ക് മൂന്നു കുട്ടി കള്‍ ഉണ്ടായി, ജൂലിയ എലിസ ബത്ത്(1953), എമിലി ആന്‍(1954), ദേവ് റോയ്(1958) എന്നിവരായിരുന്നു ഇവര്‍.
1952 ല്‍ ഖോരാന ബ്രിട്ടീഷ് കൊളംബിയ യിലെ വാന്‍കൂവരില്‍ ബ്രിട്ടീഷ് കൊളംബിയ യുനിവേര്‍ സിറ്റിയിലെ ഗവേഷണ കൌണ്‍ സിലില്‍ ജോലിയില്‍ പ്രവേശിച്ചു. സ്വന്തമായി ഒരു പരീക്ഷണശാല ഉണ്ടാക്കുന്നതില്‍ ആവേ ശഭരിതനായിരുന്നു അദ്ദേഹം . അദ്ദേഹത്തി ന്റെ ഗുരു ആയിരുന്നയാള് പിന്നീട് എഴുതു കയുണ്ടായി ആ പരീക്ഷണ ശാലയില്‍ തുട ക്കത്തില്‍ വലിയ സൗകര്യം ഒന്നും ഉണ്ടായി രുന്നില്ല, എന്നാല്‍ ഖോരാനയ്ക്ക് തന്റെ ലാബു തയാറാക്കുന്നതിനു പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു .അവിടെ ചെയ്ത പ്രധാന ഗവേഷണം പ്രധാനപ്പെട്ട തന്മാത്ര കളെ കുറിച്ചും ന്യുക്ളിയാക് അമ്ളങ്ങളെ കുറിച്ചും ആയിരുന്നു.
മാഡിസനിലെ വിസ്കോന്‍സിന്‍ സര്‍വകലാ ശാലയിലെ എന്സൈമുകളെ പറ്റിയുള്ള ഗവേഷണം നടത്തുന്ന സ്ഥാപനത്തിന്റെ ഡയരക്ടര്‍ ആയി 1960 ല്‍ ഖോരാന ജോലിയില്‍ പ്രവേശിച്ചു. അവിടെ 1962 ല്‍ ബയോകെമിസ്ട്രി പ്രൊഫസര്‍ ആയി , അദ്ദേഹത്തെ കോണ്‍ റാഡ് എല്വേജേം പ്രൊഫസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ വച്ചാണ് ജനിതക ഗവേഷണം തുടങ്ങിയത്. ജനിതക ശാസ്ത്രത്തിന്റെ അടിസ്ഥാനമായ ആര്‍ എന്‍ എ യുടെ രഹസ്യ കോഡ് കണ്ടെത്താന്‍ ശ്രമം തുടങ്ങി. പ്രവര്‍ത്തനക്ഷമം ആയ ജീനുകളെ നിര്‍മ്മി ക്കാനും അദ്ദേഹം ശ്രമിച്ചു. അമേരിക്കന്‍ രസതന്ത്ര സൊസൈറ്റി അദ്ദേഹം ഈ ഗവേ ഷണം പൂര്‍ത്തിയാക്കി എന്ന് പറയുന്നു. ഈ ഗവേഷണം ആയിരുന്നു നോബല്‍ സമ്മാനാ ര്‍ഹമായത്. നോബല്‍ സമ്മാനം കൊടുത്ത സമിതി എഴുതി “ വിവിധ എന്‍സൈമുകള്‍ ഉപയോഗിച്ച് ആര്‍ എന്‍ എ ശ്രുംഖലകള്‍ ഉണ്ടാക്കുന്നതില്‍ ഹര്‍ഗോവിന്ദ് ഖോരാന യുടെ പങ്കിന് അംഗീകാരമായി. ഈ പ്രോട്ടീ നുകളില്‍ ഉള്ള അമിനോ അമ്ലങ്ങളെ കുറിച്ച് പഠിച്ചപ്പോള്‍ ബാക്കി രഹസ്യ കോഡുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു “
1966 ല്‍ അദ്ദേഹം അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. 1970 വരെ മസാചുസെറ്റ്സിലെ ടെക്നോളജി ഇന്‍സ്ട്ടിട്യുട്ടില്‍ ( എം ഐ റ്റി ) ജൈവശാസ്ത്രത്തിന്റെയും രസതന്ത്രത്തി ന്റെയും ആല്ഫ്രെഡ് സ്ലോവന്‍ പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു. പിന്നീടി സ്ക്രിപ്പ്സ് ഗവേഷണ സ്ഥാപനത്തിന്റെ ബോര്‍ഡ് മെമ്പര്‍ ആയും പ്രവര്‍ത്തിച്ചു. 2007 ല്‍ എം ഐ റ്റി യില്‍ നിന്നു വിരമിച്ചു.
ഹർ ഗോവിന്ദ് ഖോരാന 2011 നവംബര്‍ 9 നു 89 ആമത്തെ വയസ്സില്‍ മസാച്ചു സെറ്റ് സിലെ കൊണ്കൊര്‍ഡില്‍ വച്ച് നിര്യാത നായി . അദ്ദേഹത്തിന്റെ ഭാര്യ എസ്തരും മകള്‍ എമിലി ആണും നേരത്തെ മരിച്ചിരു ന്നു. മറ്റു രണ്ടു കുട്ടികള്‍ ജീവിച്ചിരിക്കുന്നു. മകള്‍ ജൂലിയ എഴുതി “ ഗവേഷണത്തില്‍ പൂര്‍ണ ശ്രദ്ധ ചെലുത്തിയ കാലത്തും അച്ഛന്‍ വിദ്യാഭ്യാസത്തിലും വിദ്യാര്‍ത്ഥിക ളിലും യുവജനങ്ങളിലും വലിയ താല്പര്യം കാണിച്ചിരുന്നു.”
അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പ്രസിദ്ധീ കരിച്ച വാഷിങ്ങ്ടന്‍ പോസ്റ്റെഴുതി :” ഡോ. ഖോരാന ലാളിത്യത്തിന്റെയും ആത്മാര്‍ഥത യുടെയും നിറകുടം ആയിരുന്നു. പരസ്യ പ്രക ടനങ്ങളില്‍ വിമുഖനായിരുന്ന അദ്ദേഹം തന്റെ പ്രധാന കണ്ടു പിടുത്തങ്ങള്‍ ശാസ്ത്ര സെമിനാറുകളിലും കലാശാല വകുപ്പുകളിലെ പ്രഭാഷണങ്ങളിലും ജേര്‍ണ ലുക ളിലും മാത്രം അവതരിപ്പിച്ചു.”
References
Comments
Post a Comment