Skip to main content

44:ഹര്‍ഗോവിന്ദ് ഖൊരാന

 [ ഇതാ ഭാരതത്തിന്റെ മറ്റൊരു മഹാനായ പുത്രന്‍, അവിഭക്ത ഭാരതത്തിലെ പഞ്ചാ ബിലുള്ള റായ്പൂര്‍ എന്ന ചെറിയ ഗ്രാമത്തി ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴില്‍ ഒരു സാ ധാരണ ഗുമസ്തന്റെ മകനായി ജനിച്ചു വൈദ്യശാസ്ത്രത്തില്‍ നോബല്‍ സമ്മാനാര്‍ ഹനായ വ്യക്തി, അമേരിക്കന്‍ പൌരനായി വളര്‍ന്നു , ജനിതക രഹസ്യം ഉള്‍ക്കൊള്ളുന്ന ഡി എന്‍ എ യുടെ രഹസ്യം കണ്ടെത്തിയ ബയോകെമിസ്റ്റ് , ഇന്ന് നമുക്ക് അദ്ദേഹത്തെ പരിചയപ്പെടാം.]
ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ റായ്പൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ശ്രീമതി കൃഷ്ണ ദേവി ഖൊരാനയുടെയും ഗണപത് റായ് ഖോരാനയുടെയും അഞ്ചു മക്കളില്‍ ഏറ്റവും ഇളയവനായി 1922 ജനുവരി 9നു ജനിച്ചു. ( തീയതി കൃത്യമല്ല എന്ന് സംശയി ക്കുന്നു, പക്ഷെ രേഖകളില്‍ ഉള്ളത് ഇതാ ണ്) . പിതാവ് കഷ്ടിച്ച് 100 പേര്‍ മാത്രം താമസിച്ചിരുന്ന ആ ഗ്രാമത്തിലെ കരം പിരി ക്കാന്‍ നിയോഗിക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഗുമസ്തനായിരുന്നു. ഖോരാന തന്നെ തന്റെ ജീവ ചരിത്രത്തില്‍ എഴുതി “ അച്ഛന്‍ നിര്ദ്ധ നന്‍ ആയിരുന്ന എങ്കിലും തന്റെ കുട്ടിക ള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന് നിര്‍ബന്ധം ഉള്ളയാളായിരുന്നു. ആ ഗ്രാമ ത്തിലെ നൂറോളം കുടുംബങ്ങളില്‍ വിദ്യാഭ്യാ സം ഉള്ള ഒരേ ഒരു കുടുംബം ഞങ്ങളുടേത് മാത്രമായിരുന്നു.” ആദ്യത്തെ നാല് വര്ഷം ഗ്രാമത്തിലെ മരച്ചുവട്ടില്‍ ആയിരുന്നു പഠ നം , അവിടെ ചുവരുകള്‍ ഉള്ള ഒരു സ്കൂള്‍ പോലും ഉണ്ടായിരുന്നില്ല.
പിന്നീട് മുല്ട്ടാനിലെ ( പടിഞ്ഞാറന്‍ പഞ്ചാബ്) ഡി എ വി ഹൈസ്കൂളില്‍ ചേര്‍ന്ന് പഠിച്ചു. അവിടത്തെ രത്തന്‍ ലാല്‍ എന്ന അദ്ധ്യാപ കന്‍ ഹര്ഗോവിന്ദ്‌നെ കാര്യമായി പ്രോത്സാ ഹിപ്പിച്ചു. തുടര്‍ന്നു ലാഹോറിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് എം എസ് സി ബിരുദം നേടി. മഹാന്‍ സിംഗ് എന്നാ അദ്ധ്യാ പകനായിരുന്നു അവിടെ അദ്ദേഹത്തിന്റെ വഴികാട്ടി.
1945 വരെ ഹര്‍ഗോവിന്ദ് ഇന്ത്യയില്‍ ഉണ്ടാ യിരുന്നു. ആ വര്ഷം ഇന്ത്യാ ഗവര്‍ണ്മെന്റിന്റെ ധനസഹാ യത്തോടെ ഇംഗ്ളണ്ടിലെ ലിവർ ‍പൂള്‍ സര്‍വകലാ ശാലയില്‍ ഡോക്ടോരല്‍ പഠനത്തിനു ചേരാന്‍ കഴിഞ്ഞു. അവിടെ റോജര്‍ ജെ എസ ബിയര്‍ എന്ന അദ്ധ്യാപക നാണ് അഅദ്ദേഹത്തിന്റെ ഗവേഷണത്തിന് ഗുരു ആയിരുന്നത്. പോരാഞ്ഞു അദ്ദേഹ ത്തെ മറ്റു കാര്യങ്ങളിലും ആത്മാര്തമായി സഹാ യിച്ചു, പ്രത്യേകിച്ചും പാശ്ചാത്യ സംസ് കാരത്തിലേക്കുംസമൂഹത്തിലേക്കു നയിക്കു കയും ചെയ്തു. അടുത്ത വര്ഷം സ്വിറ്റ്സര്‍ ലാന്റിലെ ഈടിഎച് സര്‍വകലാശാലയില്‍ പ്രൊഫ. വ്ലാദിമിര്‍ പ്രേലോഗിന്റെ കീഴില്‍ പോസ്റ്റ്‌ ഡോക്ടോറല്‍ ഗവേഷണത്തിനു ചേര്‍ന്നു. ഏതാണ്ടു ഒരു വര്ഷം അദ്ദേഹം അവിടെ രസതന്ത്രത്തില്‍ ആള്‍ക്കലോ യ്ടുകളെ കുറിച്ച് ഗവേഷണം നടത്തി.
തിരിച്ചു ഇന്ത്യയില്‍ എത്തിയ ഹര്‍ഗോവിന്ദ് അന്ന് പാകിസ്ഥാനില്‍ ആയിരുന്ന പഞ്ചാ ബില്‍ കുറച്ചു നാള്‍ കഴിഞ്ഞു. അവിടെ എന്തെങ്കിലും ജോലി കിട്ടുമോ എന്ന് ശ്രമി ച്ചു എങ്കിലും കിട്ടിയില്ല. അദ്ദേഹം വീണ്ടും ഇംഗ്ളണ്ടില്‍ എത്തി. ജോര്‍ജു വാലസ് കെന്നര്‍ , അലെക്സാണ്ടര്‍ ടോഡ്‌ എന്നിവ രുടെ കൂടെ പെക്ടയിഡുകളെ കുറിച്ചും ന്യുക്ളിയയിഡുകളെ കുറിച്ചും ഗവേഷണം നടത്താന്‍ തുടങ്ങി. 1950 മുതല്‍ 1952 വരെ അങ്ങനെ അദ്ദേഹം കെയിം ബ്രഡ്ജില്‍ തുടര്‍ന്നു.
1952ല്‍ ഹര്‍ഗോവിന്ദ് സ്വിറ്റ്ര്ലന്റില്‍ ജനിച്ച എസ്തേര്‍ എലിസബെത് സിബ്ലാര്‍ എന്ന വനിതയെ വിവാഹം കഴിച്ചു. എസ്തെറുമാ യുള്ള വിവാഹം അദ്ദേഹത്തിന്റെ ജീവിത ത്തില്‍ ഒരു ചിട്ടയുണ്ടാക്കി എന്നത് ശരി യാണ്. നാട്ടില്‍ നിന്ന് ആറിലധികം വര്ഷം വിദേശത്ത് ചിലവാക്കിയതിനു ശേഷം ഒരിട ത്തും ഉറച്ചു നില്‍ക്കാന്‍ കഴിയാതെ ഇരുന്ന അദ്ദേഹത്തിനു എസ്തെരുമായുള്ള ബന്ധം വളരെ ആശ്വാസകരമായിരുന്നു. അവര്‍ക്ക് മൂന്നു കുട്ടി കള്‍ ഉണ്ടായി, ജൂലിയ എലിസ ബത്ത്(1953), എമിലി ആന്‍(1954), ദേവ് റോയ്(1958) എന്നിവരായിരുന്നു ഇവര്‍.
1952 ല്‍ ഖോരാന ബ്രിട്ടീഷ് കൊളംബിയ യിലെ വാന്‍കൂവരില്‍ ബ്രിട്ടീഷ് കൊളംബിയ യുനിവേര്‍ സിറ്റിയിലെ ഗവേഷണ കൌണ്‍ സിലില്‍ ജോലിയില്‍ പ്രവേശിച്ചു. സ്വന്തമായി ഒരു പരീക്ഷണശാല ഉണ്ടാക്കുന്നതില്‍ ആവേ ശഭരിതനായിരുന്നു അദ്ദേഹം . അദ്ദേഹത്തി ന്റെ ഗുരു ആയിരുന്നയാള് പിന്നീട് എഴുതു കയുണ്ടായി ആ പരീക്ഷണ ശാലയില്‍ തുട ക്കത്തില്‍ വലിയ സൗകര്യം ഒന്നും ഉണ്ടായി രുന്നില്ല, എന്നാല്‍ ഖോരാനയ്ക്ക് തന്റെ ലാബു തയാറാക്കുന്നതിനു പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു .അവിടെ ചെയ്ത പ്രധാന ഗവേഷണം പ്രധാനപ്പെട്ട തന്മാത്ര കളെ കുറിച്ചും ന്യുക്ളിയാക് അമ്ളങ്ങളെ കുറിച്ചും ആയിരുന്നു.
മാഡിസനിലെ വിസ്കോന്‍സിന്‍ സര്‍വകലാ ശാലയിലെ എന്സൈമുകളെ പറ്റിയുള്ള ഗവേഷണം നടത്തുന്ന സ്ഥാപനത്തിന്റെ ഡയരക്ടര്‍ ആയി 1960 ല്‍ ഖോരാന ജോലിയില്‍ പ്രവേശിച്ചു. അവിടെ 1962 ല്‍ ബയോകെമിസ്ട്രി പ്രൊഫസര്‍ ആയി , അദ്ദേഹത്തെ കോണ്‍ റാഡ് എല്വേജേം പ്രൊഫസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ വച്ചാണ് ജനിതക ഗവേഷണം തുടങ്ങിയത്. ജനിതക ശാസ്ത്രത്തിന്റെ അടിസ്ഥാനമായ ആര്‍ എന്‍ എ യുടെ രഹസ്യ കോഡ് കണ്ടെത്താന്‍ ശ്രമം തുടങ്ങി. പ്രവര്‍ത്തനക്ഷമം ആയ ജീനുകളെ നിര്‍മ്മി ക്കാനും അദ്ദേഹം ശ്രമിച്ചു. അമേരിക്കന്‍ രസതന്ത്ര സൊസൈറ്റി അദ്ദേഹം ഈ ഗവേ ഷണം പൂര്‍ത്തിയാക്കി എന്ന് പറയുന്നു. ഈ ഗവേഷണം ആയിരുന്നു നോബല്‍ സമ്മാനാ ര്‍ഹമായത്. നോബല്‍ സമ്മാനം കൊടുത്ത സമിതി എഴുതി “ വിവിധ എന്‍സൈമുകള്‍ ഉപയോഗിച്ച് ആര്‍ എന്‍ എ ശ്രുംഖലകള്‍ ഉണ്ടാക്കുന്നതില്‍ ഹര്‍ഗോവിന്ദ് ഖോരാന യുടെ പങ്കിന് അംഗീകാരമായി. ഈ പ്രോട്ടീ നുകളില്‍ ഉള്ള അമിനോ അമ്ലങ്ങളെ കുറിച്ച് പഠിച്ചപ്പോള്‍ ബാക്കി രഹസ്യ കോഡുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു “
1966 ല്‍ അദ്ദേഹം അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. 1970 വരെ മസാചുസെറ്റ്സിലെ ടെക്നോളജി ഇന്‍സ്ട്ടിട്യുട്ടില്‍ ( എം ഐ റ്റി ) ജൈവശാസ്ത്രത്തിന്റെയും രസതന്ത്രത്തി ന്റെയും ആല്ഫ്രെഡ്‌ സ്ലോവന്‍ പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു. പിന്നീടി സ്ക്രിപ്പ്സ് ഗവേഷണ സ്ഥാപനത്തിന്റെ ബോര്‍ഡ് മെമ്പര്‍ ആയും പ്രവര്‍ത്തിച്ചു. 2007 ല്‍ എം ഐ റ്റി യില്‍ നിന്നു വിരമിച്ചു.
ഹർ ഗോവിന്ദ് ഖോരാന 2011 നവംബര്‍ 9 നു 89 ആമത്തെ വയസ്സില്‍ മസാച്ചു സെറ്റ് സിലെ കൊണ്കൊര്‍ഡില്‍ വച്ച് നിര്യാത നായി . അദ്ദേഹത്തിന്റെ ഭാര്യ എസ്തരും മകള്‍ എമിലി ആണും നേരത്തെ മരിച്ചിരു ന്നു. മറ്റു രണ്ടു കുട്ടികള്‍ ജീവിച്ചിരിക്കുന്നു. മകള്‍ ജൂലിയ എഴുതി “ ഗവേഷണത്തില്‍ പൂര്‍ണ ശ്രദ്ധ ചെലുത്തിയ കാലത്തും അച്ഛന്‍ വിദ്യാഭ്യാസത്തിലും വിദ്യാര്‍ത്ഥിക ളിലും യുവജനങ്ങളിലും വലിയ താല്പര്യം കാണിച്ചിരുന്നു.”
അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പ്രസിദ്ധീ കരിച്ച വാഷിങ്ങ്ടന്‍ പോസ്റ്റെഴുതി :” ഡോ. ഖോരാന ലാളിത്യത്തിന്റെയും ആത്മാര്‍ഥത യുടെയും നിറകുടം ആയിരുന്നു. പരസ്യ പ്രക ടനങ്ങളില്‍ വിമുഖനായിരുന്ന അദ്ദേഹം തന്റെ പ്രധാന കണ്ടു പിടുത്തങ്ങള്‍ ശാസ്ത്ര സെമിനാറുകളിലും കലാശാല വകുപ്പുകളിലെ പ്രഭാഷണങ്ങളിലും ജേര്‍ണ ലുക ളിലും മാത്രം അവതരിപ്പിച്ചു.”
References 

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...