[ഇന്ന് മാര്ച് 23 , രക്ത സാക്ഷി ദിനം . ഇ ന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരി കളായിരുന്ന ഭഗത് സിംഗ്, രാജ ഗുരു, സുഖ്ദേവ് എന്നിവരെ മരണം വരെ ബ്രിട്ടീ ഷുകാര്‍ തൂക്കില്‍ ഏറ്റിയ ദിവസം . അവര്‍ ക്കും ജാലിയന്‍ വാല ബാഗിലും മറ്റു പലയി ടങ്ങളിലും നമ്മുടെ രാജ്യത്ത് നമ്മള്‍ ആണ് ഭരിക്കേണ്ടത് എന്ന ആവശ്യത്തിനു വേണ്ടി മരിച്ചു വീണ ആയിരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടു തുടങ്ങട്ടെ ഭഗത് സിംഗി നെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍]
.പഞ്ചാബിലെ ഒരു സാധാരണ ഗ്രാമത്തില്‍ 1907 സെപ്തംബര്‍ 28 നു ജനിച്ച ഭഗത്സിംഗ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്വലിക്കു ന്ന വിപ്ലവകാരി ആയിരുന്നു. അദ്ദേഹത്തോ ടൊപ്പം മറ്റു രണ്ടു പേരെകൂടി ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെ വെടിവെച്ചു കൊന്ന കുറ്റം ചുമത്തി തൂക്കിലെറ്റുക ആയിരുന്നു. ലാലാ ലജ്പത്റായ് എന്ന നമ്മുടെ സ്വാതന്ത്ര്യ സമ ര നേതാവിനെ ഒരു ഘോഷയാത്രയില്‍ വച്ച് തിരഞ്ഞു പിടിച്ചു ആക്രമിച്ചു പരുക്കേല്‍പ്പി ക്കുകയും അതിനു ശേഷം രണ്ടാഴ്ച കഴി ഞ്ഞു ലജ്പത് റായ് ഹൃദയ സ്തംഭനം മൂലം മരണമടയുകയും ചെയ്തിരുന്നു. അദ്ദേഹ ത്തിന്റെ മരണത്തിനു കാരണം ആയി എന്ന് സംശയിച്ചു ഒരു യുവ ബ്രിട്ടീഷ് പട്ടാളക്കാ രനെ വെടി വെച്ച് കൊല്ലുന്നതില്‍ ഇവര്‍ മൂ ന്നു പേരും കുറ്റക്കാരായി കണ്ടു ബ്രിട്ടീഷു കാരുടെ കോടതിയാണ് അവര്‍ക്ക് മരണ ശിക്ഷ വിധിച്ചത്.
ഭഗത് സിംഗ് എങ്ങനെ വിപ്ലവകാരിയായി ?
1919 ഏപ്രില്‍ 13 ഭഗത് സിംഗ് എന്ന 11 വയസ്സുകാരന് ഒരു സാധാരണ ദിവസം ആയിരുന്നു. പതിവ് പോലെ പുസ്തകവും തൂക്കി ആ കുട്ടി സ്കൂളിലേക്ക് നീങ്ങി. എന്നാല്‍ സ്കൂളില്‍ വെച്ച് ജാലിയന്‍ വാല ബാഗ്രഘിലെ കൂട്ടക്കൊലയെ പറ്റി കേട്ട പോള്‍ ആ കുട്ടി ആ കൊലപാതകം നടന്ന മൈതാനത്തെക്ക് ചെരുപ്പ് പോലും ഇല്ലാതെ ഓടിയെത്തി. ചോരയില്‍ കുതിര്‍ന്നു കിടന്ന മൈതാനത്തില്‍ കണ്ട കാഴ്ച ആ കുട്ടിയു ടെ മനസ്സില്‍ വല്ലാത്ത ആഘാതം ആണ് ഉണ്ടാക്കിയത്. സങ്കടമോ കോപമോ എന്താ യിരുന്നു അയാളുടെ വികാരം എന്നറിയാന്‍ വയ്യ, എന്നാലും അയാള്‍ കുനിഞ്ഞു അവി ടെ ഇരുന്നു ആ രക്തം പുരണ്ട മണ്ണില്‍ നിന്ന് കുറെ ഒരു കുപ്പിയില്‍ വാരി നിറച്ചു വീട്ടിലേ ക്കു പോന്നു. നിറഞ്ഞ കണ്ണുകളോടെ ആ കു പ്പി തന്റെ വീട്ടില്‍ എല്ല്ലാവരും കാണുന്ന ഇടത്തില്‍ സ്ഥാപിച്ചു. അതിനു ശേഷം ആ കുപ്പിയുടെ മുമ്പില്‍ പൂജ ചെയ്യുന്നതു പോ ലെ കുത്തിയിരുന്നു. അയാളുടെ ഇളയ അനു ജത്തി ഇത് കണ്ടു അത്ഭുതപ്പെട്ടു. അവള്‍ ചോദിച്ചു : “ ഏട്ടാ നിങ്ങള്‍ എന്താണ് ചെയ്യുന്നത് , ഈ ചുവന്ന മണ്ണ് വെച്ച് പൂജിക്കുന്നോ ? “ അയാള്‍ പറഞ്ഞു :” ഇത് നമ്മുടെ രാജ്യം സ്വതന്ത്രമാക്കാന്‍ വേണ്ടി സമരം നടത്തിയ ധീരന്മാരുടെ ചുടു രക്തം ആണ്, ബ്രിട്ടീഷ് നീചന്മാര്‍ കൊന്നവരുടെ , ഞാന്‍ അവര്‍ക്ക് അന്ത്യോപചാരം അര്‍പ്പി ക്കുകയാണ്”. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഭഗത് സിംഗ് സ്വാതന്ത്ര്യ സമരത്തി ന്റെ മുന്നണി പോരാളികളില്‍ ഒരാളായി.
ബാല്യകാലം
ബ്രിട്ടീഷ് ഇന്ത്യയില്‍ പഞ്ചാബ് പ്രൊവിന്‍സി ലെ ജരന്വാല താലൂകില്‍ ബംഗാ ഗ്രാമത്തില്‍ ഒരു സാധാരണ സിഖു കുടുംബത്തില്‍ 1907 ല്‍ ആണ് ഭഗത് സിംഗ് ജനിച്ചത്. അയാളുടെ ജനന ദിവസം തന്നെ ആയിരുന്നു അച്ഛനും രണ്ടു അമ്മാവന്മാരും ജെയില്‍ വിമോചിത രായത്. അവരുടെ കുടുംബതിലെ മിക്കവാ റും പുരുഷന്മാര്‍ സ്വാതന്ത്ര്യ സമര സേനാനി കള്‍ ആയിരുന്നു. ചിലര്‍ മഹാരാജ രഞ്ജിത്ത് സിംഗിന്റെ പോരാളികളും ആയിരുന്നു. അവര്‍ ജീവിച്ചിരുന്ന പുരാതന ഗൃഹം ഇന്ന് രക്ത സാക്ഷിയായ ഭഗത് സിംഗിന്റെ സ്മാര കമായി നിലകൊള്ളുന്നു. ഭഗത് സിംഗിന്റെ അഛന്റെ അച്ഛന്‍ അര്‍ജുന്‍ സിംഗ് സ്വാമി ദയാനന്ദ സരസ്വതി എന്ന ഹിന്ദു വവോത്ഥാന യോഗിയുടെ ആര്യ സാമാജ് അനുയായി ആയിരുന്നു. അദ്ദേഹം ഭഗത് സിങ്ങില്‍ സ്വഭാവ രൂപീകരണത്തില്‍ കാര്യമായി സ്വാധീനിച്ചു. അച്ഛനും അമ്മാവന്മാരും കര്ത്താര്‍ സിംഗ് സരഭയുടെ ഘദര്‍ പാര്‍ട്ടി അംഗങ്ങളായിരുന്നു. പിതാവായ അജിത് സിങ്ങു കോടതിയില്‍ കേസുകള്‍ നിലവിലി രുന്നത് കൊണ്ടു ഒളിവില്‍ ആയിരുന്നു. അമ്മാവനായ സ്വരന്‍ സിംഗ് ജെയിലില്‍ നിന്ന് വിട്ട ശേഷം ലാഹോറില്‍ വെച്ച് മരണം അടഞ്ഞു. മറ്റു പല സിഖുകാരെപ്പോലെ ഭഗത് സിംഗ് ലാഹോറിലെ ഖല്‍സാ സ്കൂ ളില്‍ പോകുകയുണ്ടായില്ല. അവിടത്തെ സ്കൂള്‍ അധികൃതര്‍ ബ്രിട്ടീഷുകാരുമായി സഖ്യത്തില്‍ ആയിരുന്നു എന്നത് ഭഗത്തിന്റെ പിതാമഹന് സഹിക്കാവുന്നതായിരുന്നില്ല. പകരം ഭഗത്തിനെ ആര്യ സമാജക്കാര്‍ നട ത്തിയിരുന്ന ദയാനന്ദ ആന്ഗ്ലോ വേദിക് സ്കൂളില്‍ ആണ് ചേര്‍ത്തത്. അവിടെ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ 1907 ൽ ആയിരുന്നു മേല്‍പ്പറഞ്ഞ ജാലിയന്‍ വാലാ ബാഗ് സംഭവവും തുടര്‍ന്നു സംഭവങ്ങളും നടന്നത്.
ഭഗത്തിന് 14 വയസായിരുന്നപ്പോള്‍ 1921 ഫെബ്രുവരി 20നു ഗുരുദ്വാരാ നാനാക്ക് സാഹെബിലെ കുറെ ആള്‍ക്കാരെ യാതൊ രു പ്രകോപനവും കൂട്ടാതെ ബ്രിട്ടീഷ് സേന കൊന്നു. ഇതില്‍ പ്രതിഷേധിച്ചു നടന്ന ജാഥ യില്‍ ഭഗത് സിംഗ് മുന്‍നിരയില്‍ തന്നെ ഉണ്ടാ യിരുന്നു. ഗാന്ധിജിയുടെ നിസ്സഹക രണ പ്രസ്ഥാനത്തിലും അഹിംസാ സിദ്ധാ ന്തത്തിലും താല്പര്യം ഭഗത് സിങ്ങിനു തോന്നി യില്ല. 1922 ല്‍ ചൌരി ചൌര സംഭവത്തില്‍ ചില പോലീസുകാരെ നാട്ടുകാര്‍ വധിച്ചതില്‍ ഗാന്ധിജി അഹിംസ സിദ്ധാന്തമാനുസരിച്ചു ള്ള സമരങ്ങളെ മാത്രമേ അനുകൂലിച്ചുള്ളൂ. തുടര്‍ന്നു ഭഗത് സിംഗ് യുവ ജനങ്ങളുടെ വിപ്ല വ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുട ങ്ങി. ഇവര്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ അക്രമം തന്നെ ആവശ്യമെങ്കില്‍ ഉപയോഗി ക്കാം എന്ന് തീരുമാനിച്ചു.
1923 ല്‍ ഭഗത് സിംഗ് ലാഹോര്‍ നാഷണല്‍ കോളേജില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. പഠന ത്തോടൊപ്പം നാടകം മുതലായ പരിപാടിക ളില്‍ പങ്കെടുത്തു. 1923 ല്‍ പഞ്ചാബ് ഹിന്ദി സാഹിത്യ സമ്മേളനത്തില്‍ ഒരു ഉപന്യാസ മത്സരത്തില്‍ സമ്മാനിതനായി. വിഷയം പഞ്ചാബിന്റെ പ്രശ്നങ്ങള്‍ എന്നതായിരുന്നു. ഇറ്റലിയിലെ യുവ ജന സംഘടനകളുടെ ചുവടു പിടിച്ചു നവ്ജവാന്‍ ഭാരത് സഭ എന്ന സംഘ്ടനയുണ്ടായി. 1926ല്‍ . ഭഗത്സിം ഗ് ചന്ദ്രശേഖര്‍ ആസാദ്, രാം പ്രസാദ് ബിസ്മി ഷാഹിദ് ആശ്ഫക്കുള്ള ഖാന്‍ മുത ലായ നേതാക്കള്‍ അംഗങ്ങളായിരുന്ന ഹിന്ദു സ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷനി ലും ചേര്‍ന്നു. ഭഗത് സിംഗ് അന്ന് പറഞ്ഞു “ എന്റെ ജീവിതം എന്റെ രാജ്യ ത്തിന്റെ സ്വാതന്ത്ര്യം എന്ന മഹത്തായ ലക്‌ഷ്യം സാധി ക്കാന്‍ വേണ്ടി ഉഴിഞ്ഞു, വെച്ച താണ്. അതു നേടുന്നത് വരെ വിശ്രമമില്ല “
ഭഗത് സിംഗിന്റെ യുവജനങ്ങളില്‍ ഉള്ള സ്വാധീനം പോലീസിനു തലവേദനയായി മാറി. ലാഹോറില്‍ 1926 ഒക്ടോബറില്‍ നടന്ന ഒരു ബോംബിങ്ങില്‍ പങ്കെടുത്തു എന്ന ആരോപണം ചുമത്തി 1927 മെയില്‍ ഭഗത് സിംഗിനെ അറസ്റ്റു ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞു 60,൦൦൦ രൂപ ജാമ്യത്തില്‍ അയാളെ പുറത്തു വിട്ടു , പഞ്ചാബി ഉര്‍ദു പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീ കരിച്ചു. ചെറിയ ലഘു ലേഖകളും അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. കീര്‍ത്തി കിസാന്‍ പാര്‍ട്ടിയുടെ കീര്‍ത്തി എന്ന പത്രത്തിലും വീര്‍ അര്‍ജുന്‍ എന്ന പത്രത്തിലും തൂലികാ നാമ ത്തില്‍ ഭഗത് സിംഗ് എഴുതിയിരുന്നു.
ലാലാ ലജപത് റായിയുടെ മരണവും സാന്‍ഡേഴ്സിന്റെ വധവും
1928 ല്‍ ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതി ബ്രിട്ടീഷ് സര്‍ക്കാരിനു റിപ്പോട്ട് ചെയ്യാനായി സൈമണ്‍ കമ്മീഷനെ നിയമിച്ചു. എന്നാല്‍ ഇന്ത്യയിലെ ആരെയും കമ്മറ്റിയില്‍ ഉള്പ്പെ ടുത്തിയില്ല എന്ന കാരണം കൊണ്ടു ചില ഇന്ത്യന്‍ പാര്‍ട്ടികള്‍ സൈമണ്‍ കമ്മീഷനെ ബഹിഷ്കരിച്ചു. ഇന്ത്യയില്‍ പലയിടങ്ങളിലും സൈമണ്‍ കമ്മീഷനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഒക്ടോബര്‍ 30 നു കമ്മീഷന്‍ ലാഹോര്‍ സന്ദര്‍ശിച്ചപ്പോള്‍ ലാലാ ലജപത് റായിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്ച് നടത്തി. പ്രതിഷേധ പ്രകടനക്കാരെ പറിച്ചു വിടാന്‍ പോലീസ് ബലം പ്രയോഗിച്ചു. ലാത്തി ചാര്‍ജും നടന്നു. ലാത്തി ചാര്‍ജില്‍ ലജ്പത് റായിക്കും പരുക്കേറ്റു. ജെയിംസ് എ സ്കൊട്ട് എന്ന പോലീസ് സൂപണ്ടായിരുന്നു ലാത്തി ചാര്‍ജിനു ആജ്ഞാപിച്ചത്. അയാള്‍ ലജപ ത് റായിയെ നേരിട്ട് ആക്രമിച്ചു. പരുക്കെറ്റ റായി ആശുപത്രിയില്‍ ആയി, രണ്ടാഴ്ച കഴിഞ്ഞു ആശുപത്രിയില്‍ വച്ച് മരിച്ചു. മരണം ഹൃദയാഘാതം ആയിരുന്നു എങ്കിലും പെട്ടെന്ന് അതുണ്ടാവാന്‍ കാരണം റായിക്ക് ഉണ്ടായ പരിക്ക് ആയിരുന്നു എന്ന് മനസ്സിലാ യി. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഈ പ്രശ്നം അവതരിപ്പിച്ചപ്പോള്‍ ഇന്ത്യാ ഗവര്‍മെണ്ടിനു അതില്‍ യാതൊരു ബാദ്ധ്യതയുമില്ല എന്ന് പറഞ്ഞൊഴിഞ്ഞു.
അന്ന് ഭഗത് സിംഗ് യുവജന സംഘടനയുടെ നേതാവ് ആയിരുന്നു. അദ്ദേഹം മറ്റു വിപ്ലവ കാരികളായ ശിവം രാജ്ഗുരു, സുഖ്ദേവ് താപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുമായി കൂടിയാലോചിച്ച് ലജപത് റായിയുടെ മരണ ത്തിനു പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടു. ലജ്പത് റായിയെ പരുക്കേല്‍പ്പിച്ച സ്കോട്ടി നെ വധിക്കാന്‍ ആയിരുന്നു ആലോചന. എന്നാല്‍ 1928 ഡിസംബര്‍ 17 നു പോലീസ് ആസ്ഥാനത്തു നിന്ന് പുറത്തേക്ക് വന്ന ജോൺ പി സാൻഡേര്സിനെ ആള് മാറി വെടി വെച്ച് കൊല്ലുകയാണുണ്ടായത്.
ഈ കൊലപാതകം ഫലത്തില്‍ പൊതുവേ ജനങ്ങള്‍ നല്ല രീതിയില്‍ സ്വീകരിച്ചില്ല എന്നതായിരുന്നു സത്യം . ഗാന്ധിജി അക്രമ രാഹിത്യത്തില്‍ വിശ്വസിച്ചിരുന്നത് കൊണ്ടു ഇതിനെ അപലപിച്ചു . എന്നാല്‍ ജവഹര്‍ ലാല്‍ നെഹ്‌റു എഴുതി :” ഭഗത് സിംഗ് ജന സമ്മതി നേടിയില്ല അതിനുകാരണം ഈ അക്രമ പ്രവര്‍ത്തനം ആയിരുന്നു. എന്നാല്‍ അയാള്‍ ചെയ്തത് ലാല ലജപത് റായിയുടെ മാനം കാക്കുകയായിരുന്നു. ഭഗത സിംഗ് അങ്ങനെ ഒരു നിമിത്തമായി . അയാള്‍ ചെയ്ത പ്രവര്‍ത്തി എല്ലാവരും മറന്നു , എന്നാല്‍ ആ നിമിത്തം നിലനിന്നു , ഏതാനും മാസങ്ങള്‍ക്ക് ശേഷം പഞ്ചാബിലും ചുറ്റുപാടും ഉള്ള യുവ ജനങ്ങള്‍ക്കിടയിലും കുറെയൊക്കെ ഭാരതത്തില്‍ മറ്റിടങ്ങളിലും അയാളുടെ പേര്‍ നമ്മുടെ ഭാരതത്തിന്റെ വീര നായകന്റെതായി തീര്‍ന്നു . ഭഗത് സിംഗി നെ പുകഴ്ത്തി അസംഖ്യം ഗാനങ്ങളും ആവേശം ഉണ്ടാക്കുന്ന മുദ്രാ വാക്യങ്ങളും ഉണ്ടായി , അങ്ങനെ ഭഗത് സിങ്ങിനുന്റായ കീര്‍ത്തി അസാമാന്യമായിരുന്നു”.
രക്ഷപെടല്‍
സാൻഡേഴ്സിനെ കൊന്നതിനു ശേഷം വീര നായകന്മാര്‍ മൂന്നും D A V കോളേജിന്റെ പ്രവേശനകവാടം വഴി റോഡു മുറിച്ചു കടന്നു മുന്‍കൂട്ടി തയാറാക്കി വെച്ചിരുന്ന സൈ ക്കിള്കളില്‍ കയറി രക്ഷപെട്ടു. പോലീസ് കോണ്‍സ്റ്റബിൾ ചരന്‍ സിംഗ് ഇവരെ പിന്തു ടര്‍ന്നു എങ്കിലും ചന്ദ്രശേഖര്‍ ആസാദിന്റെ വെടിയേറ്റ് അയാള്‍ക്ക് മാരകമായ മുറിവ് പറ്റി. ഒന്ന് രണ്ടു ദിവസം അവര്‍ പല വീടുക ളില്‍ ഒളിച്ചിരുന്നു. അതിനു ശേഷം മീശയും താടിയും മറ്റും വടിച്ചു ആള്‍മാറാട്ടം നടത്തി ട്രെയിനില്‍ കയറി കല്‍കത്ത ഹൌറ യിലേ ക്ക് പോയി. ലാഹോറില്‍ നിന്ന് ബാതിണ്ട യിലേക്ക് ട്രെയിനില്‍ ആദ്യം കയറി , ആദ്യം കാന്പൂരിലെക്കും അവിടെ രാജ്ഗുരു കാശി ക്കും മറ്റു രണ്ടു പേര്‍ ലക്നോ വഴി ഹൌറാ യിലേക്കും പോയി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു എല്ലാവരും ഓരോരുത്തരായി തിരിച്ചു ലാഹോറില്‍ തന്നെ എത്തി .
ഈ യുവജന സംഘടനയിലെ നേതാക്കള്‍ പലപ്പോഴും നാടകീയമായ ചില പദ്ധതിക ളില്‍ കൂടി ജനങ്ങളെ ആവേശ ഭരിതരാ ക്കാന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായി പഞ്ചാ ബ് അസംബ്ലിയില്‍ ബോംബിടാന്‍ അവര്‍ തീരുമാനിച്ചു. ബോംബിടുന്ന പരിപാടിയില്‍ ഭഗത് സിംഗ് ഉള്‍പ്പെട്ടാല്‍ അയാളുടെ അറസ്റ്റ് ഉറപ്പാകുമെന്നു ചിലര്‍ പറഞ്ഞു. എന്നിട്ടും ഇതിനു ഏറ്റവും നല്ലയാൾ അയാള്‍ തന്നെ എന്ന് എല്ലാവരും തീരുമാനിച്ചു നിശ്ചയിച്ചു. 1929 ഏപ്രില്‍ 8നു ഭഗത് സിംഗും ബതു കേശ്വര്‍ ദത്തും കൂടി അസംബ്ലി ഹാളില്‍ രണ്ടു ബോംബിട്ടു. ആള്‍ക്കാരെ കൊല്ലുക യായിരുന്നു ലക്‌ഷ്യം എങ്കിലും ചിലര്‍ക്ക് പരുക്ക് മാത്രമേ ഉണ്ടായുള്ളൂ. ബോംബില്‍ നിന്നുണ്ടായ പുക അസംബ്ലി ഹാളില്‍ നിറ ഞ്ഞു. ഇതിനിടയില്‍ രണ്ടു പേരും ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു കൊണ്ടു രക്ഷപെട്ടു. എന്നാല്‍ രണ്ടു പേരെയും അധികം താമസി ക്കാതെ അറസ്റ്റു ചെയ്തു ജയിലില്‍ പാര്‍പ്പി ച്ചു.
ഇത്തരം ഭീകരാക്രമണ പരിപാടിയില്‍ പൊതു ജനങ്ങള്‍ക്ക് വലിയ താല്പര്യം ഉണ്ടായിരു ന്നില്ല, ഗാന്ധിജി ഇതിനെ തള്ളിപ്പറയുകയും ചെയ്തു. പക്ഷെ ജയില്‍ വച്ച് ഭഗത് സിംഗ് സന്തോഷവാനായിരുന്നു. തുടര്ന്നുണ്ടായ വിമര്‍ശനത്തിനു മറുപടിയായി അവര്‍ എഴു തിയ കത്തില്‍ താല്ക്കാല്കമായി ഇത്തരം കുറ്റകൃത്യങ്ങള്‍ തെറ്റായി തോന്നിയെങ്കിലും പരമമായ ലക്‌ഷ്യം പ്രാപിക്കുന്നതിനു ഇത്ത രം ശ്രമങ്ങളില്‍ തീരെ അപാകതയില്ല എന്ന് എഴുതി. ജൂണ്‍ മാസം അസംബ്ലി കേസിന്റെ വാദം തുടങ്ങി. രണ്ടു പേരെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു . ഈ കേസിന്റെ തെളിവു കളില്‍ ചെറിയ പരസ്പര വിരുദ്ധ വസ്തു തകള്‍ സാക്ഷികളില്‍ നിന്നുണ്ടായി. ഇതിനു ശേഷം സംഘടനയു ടെ ബോംബുണ്ടാക്കുന്ന ഫാക്ടറി കണ്ടെത്തി മറ്റു ചില നേതാക്കളെ യും തടവിലാക്കി. സുഖ്ദേവ്, കിഷോര്‍ ലാല്‍ ജയ് ഗോപാല്‍ എന്നിവര്‍ ഇതില്‍ പെട്ടിരുന്നു. ഗൂടാലോചന യില്‍ പങ്കെടുത്ത ചിലര്‍ കൂറു മാറി പോലീസിനു സഹായകമായ മൊഴി നല്‍കി. ഇതോടു കൂടി സാനഡേഴ്സ്രിന്റെ കൊലപാതകത്തിന്റെ എല്ലാ കണ്ണികളും കൂട്ടി ചേര്‍ക്കാന്‍ കഴിഞ്ഞു. ഭഗത് സിംഗ് സുഖ്ദേവ് രാജ് ഗുരു എന്നിവര്‍ ഉൾപെടെ 21 പ്രതികളാക്കി കുറ്റ വിചാരണ നടത്തി . ഭഗത് സിംഗിനെ ബോംബിങ്ങിനു കിട്ടിയ ജീവ പര്യന്തം ശിക്ഷ സാൻഡേര്സ് വധ വിചാരണ തീരുന്നത് വരെ മാറ്റി വച്ചു. അവര്‍ ജയിലില്‍ എല്ലാവര്കും തുല്യമായ രീതിയില്‍ ഭക്ഷണം കൊടുക്കണം എന്നാവശ്യപ്പെട്ടു നിരാഹാര സമരം തുടങ്ങി. നിരാഹാര സമരം ജനങ്ങ ളുടെ ആനുകൂല്യം നേടി , ലഹോറിലും അമ്രി ത്സരിലും പ്രതിഷേധ സമ്മേളനങ്ങള്‍ നടന്നു. തുടര്‍ച്ചയായ നിരാഹാര സമരം കൊണ്ടു ക്ഷീണിതരായ നേതാക്കളെ പണ്ടിറ്റ് നെഹ്‌റു സന്ദര്‍ശിച്ചു . രാഷ്ട്രീയ തടവുകാരോട് മറ്റു തടവുകാരോട് പെരുമാറുന്നതു പോലെ പെരുമാറരുത് എന്ന അവരുടെ ആവശ്യം തികച്ചും ശരിയാണെന്ന് നെഹ്‌റു പ്രസ്താവ നയിറക്കി. മുഹമ്മദ് ആലി ജിന്നായും സമര ക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാന്‍ പലരീതിയിലും സര്‍ക്കാര്‍ ശ്രമി ച്ചു എങ്കിലും സമരം മുന്നോട്ടു പോയി, ഗത്യ ന്തരമില്ലാതെ തടവുകാരുടെ പല ആവശ്യ ങ്ങളും അനുവദിക്കെണ്ടി വന്നു. തുടർന്ന് സാൻഡേഴ്സിന്റെ കൊലപാതക വാദം തുടങ്ങി. തെളിവുകള്‍ മിക്കതും മൂവര്‍ക്കും എതിരായിരുന്നു. അവരെ മൂന്നു പേരെയും മരണം വരെ തൂക്കിലിടാന്‍ വിധിക്കുകയും ചെയ്തു. 1931 മാര്ച് 24 അവരെ തൂക്കി കൊല്ലാന്‍ തീരുമാനിച്ചു. എന്നാല്‍ പെട്ടെന്ന് തീരുമാനം മാറ്റി 23 നു വൈകുന്നേരം 730 നു തന്നെ മൂവരെയും തൂക്കിലേറ്റി വധിച്ചു. ഭഗത് സിംഗിനെ തൂക്കി കൊല്ലുന്ന സമയത്ത് നിയമാനുസൃതം ഉണ്ടാവേണ്ട മജിസ്ട്രെട്റ്റ് ഉണ്ടായിരുന്നില്ല എന്ന് പറയപ്പെടുന്നു. ഒരു തല്‍ക്കാലിക ജഡ്ജി ആയിരുന്നു മരണം രേഖപ്പെടുത്തിയത്. ജെയില്‍ അധികൃതര്‍ മൂവരുടെയും ശരീരം ഭിത്തിയില്‍ ഉണ്ടാക്കി യ രഹസ്യ ദ്വാരത്തില്‍ കൂടി പുറത്ത് കൊണ്ടു വന്നു രഹസ്യമായി രാത്രി തന്നെ കത്തിച്ചു ചാരം സട്ലെജ് നദിയില്‍ ഫെരോസ് പൂരില്‍ നിന്ന് 10കിലോമീറ്റര്‍ ദൂരെ ഒഴുക്കി കളഞ്ഞു.
മരണശിക്ഷക്കുള്ള വിധി ഭഗത് സിംഗിനെ തളർത്തിയില്ല. മരിക്കുന്നതിനു മുമ്പ് തന്നെ തൂക്കാന്‍ കൊണ്ടു വന്ന കയറിനെ ചുംബിച്ചു നന്ദി പറഞ്ഞു അവസാനം നിമിഷം വരെ : ഭാരത് മാതാ കീ ജെ “ പറഞ്ഞു കൊണ്ടു ഭഗത് സിംഗ് മരണത്തെയും കീഴടക്കി . ഭഗത് സിങ്ങിന്റെ മരണം അങ്ങനെ ആയിര ങ്ങള്‍ക്ക് പ്രചോദനം ആയി തീര്‍ന്നു , മാതൃഭൂമിയുടെ സ്വാതന്ത്ര്യ സമരത്തില്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു പോകുന്നതില്‍ ആവേശം ഉണ്ടാക്കി . വിപ്ലവത്തില്‍ ജയിച്ചില്ലെങ്കിലും വിപ്ലവ ത്തിന്റെ തീ നാളം ആളിത്തിക്കാന്‍ ഭഗത് സിങ്ങിനു കഴിഞ്ഞു.
ഗാന്ധിജി അവസാന കാലത്ത് വിധി നടപ്പാ ക്കുന്നതിനു തൊട്ടു മുമ്പ് അവരുടെ മരണ ശിക്ഷ കുറക്കാന്‍ വൈസ്രോയിയെ സമീ പിച്ചു എങ്കിലും അത് വൈകിപ്പോയി എന്ന് പരാതിയുണ്ടായിരുന്നു.
അവലംബം
Comments
Post a Comment