Skip to main content

27 : കണ്ഫ്യുഷ്യസ്

[കണ്ഫ്യുഷ്യസ് കൃസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാ ണ്ടില്‍ (551 BC – 479 BC ) ചൈന bയില്‍ ജീവിച്ചിരുന്ന ഒരു തത്വ ചിന്തകനും അദ്ധ്യാപകനും രാഷ്ട്രീയ നേതാവും ആയിരു ന്നു. ചൈനീസ് സംസ്ക്കാരത്തിന്റെ സുവ ർണ കാലഘട്ടത്തില്‍ ആണ് അദ്ദേഹം ജീവിച്ചിരുന്നത്. അദ്ദേഹം പ്രചരിപ്പിച്ച തത്വ ചിന്താസരണിയെ കണ്ഫ്യൂഷ്യനിസം എന്നറി യപ്പെടുന്നു. സര്‍ക്കാര്‍ കാര്യത്തില്‍ തികഞ്ഞ ധാര്‍മ്മികത, സാമൂഹ്യ ബന്ധങ്ങളില്‍ കൃത്യത, നീതി , ആത്മാര്‍ഥത എന്നിവയ്ക്ക് മുന്ഗണ ന കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യ ന്മാര്‍ കൊന്ഫ്യൂഷ്യനിസം പ്രചരിപ്പിക്കു വാന്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. പില്‍ക്കാലത്ത് ചൈനയിലെ മറ്റു പല തത്വ ചിന്താധാരകളുമായി മത്സരിച്ചു മുന്നോട്ട് പോകേണ്ടിവന്നു. ചൈനയിലെ ക്ലാസിക്കാ യി കരുതപ്പെടുന്ന പല പുസ്തകങ്ങളും അദ്ദേഹത്തിന്‍റെതായിരുന്നു. അതില്‍ കൂടുതല്‍ പ്രചാരമായത് അഞ്ചു ക്ലാസ്സിക്കു കള്‍ എന്നറിയപ്പെടുന്നവയാണ്. കണ്ഫ്യൂഷ നിസം ചൈനീസ് പാരമ്പര്യവും വിശ്വാസങ്ങ ളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ശക്തമാ യ കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. കുട്ടികള്‍ പ്രായമായവരെയും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെയും ബഹു മാനി ക്കണം . ഒരു സമൂഹത്തിന്റെ അടിത്തറ കെട്ടുറപ്പുള്ള കുടുംബബന്ധത്തില്‍ തന്നെയാവണം എന്ന് നിര്‍ദ്ദേശിച്ചു. “ നിങ്ങള്‍ നിങ്ങളോട് ചെയ്യാത്തതൊന്നും മറ്റുള്ളവരോടു ചെയ്യരുത് “ എന്നത് അദ്ദേഹം പ്രചരിപ്പിച്ച പ്രധാന ജീവിത തത്വം ആയിരുന്നു. ചൈനീസ് ജീവിതരീതി യെയും സംസ്കാരത്തെയും കൊന്ഫ്യൂഷ്യസ് കാര്യമാ യി സ്വാധീനിച്ചിട്ടുണ്ട് ]
1. കണ്‍ഫ്യൂഷ്യസിന്റെ ജനനം 
കണ്‍ഫ്യൂഷ്യസ് ഭൂജാതനായ ദിവസം നാല്‍ ക്കാലി ജന്തുക്കളില്‍ അത്യപൂര്‍വമായ കിലിന്‍ എന്ന ജന്തു പ്രത്യക്ഷമായത്രേ. അസാമാന്യ പ്രതിഭയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ മാത്രം വരുന്ന ജീവിയായി രുന്നു ഇത്. ഈ ജീവി കണ്‍ഫ്യൂഷ്യ സിന്റെ വീട്ടില്‍ വന്നു കുട്ടിയ കാണുകയും വായില്‍ നിന്ന് ഒരു മുത്ത്‌ എടുത്തു കുട്ടിക്ക് കൊടു ക്കുകയും ചെയ്തു. ആ മുത്തില്‍ ആ കുട്ടി കിടീരമില്ലാത്ത രാജാവായി തീരുമെന്ന് എഴുതിയിരുന്നു എന്ന് പറയപ്പെടുന്നു. കുട്ടി വലുതായ പ്പോള്‍ അസാമാന്യ ബുദ്ധി ശക്തി യും ആത്മീയ ജ്ഞാനവും ഉള്ള ഒരു ചിന്തകനായി വളര്‍ന്നു . ഭൂമിയിലെ ജീവിതം ധന്യമാക്കാന്‍ പല കാര്യങ്ങളും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ കാല ശേഷം അദ്ദേഹത്തെ അദ്ധ്യാപകരില്‍ അദ്ധ്യാപകനായി എല്ലാവരും കണക്കാക്കി. പല കാര്യങ്ങളും മുന്‍കൂട്ടി കാണാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

2.ശവ കുടീരത്തില്‍ രാജാവിന് ഉണ്ടായ അനുഭവം
ചൈനയിലെ പല രാജ്യങ്ങളും യുദ്ധം ചെയ്തു തന്റെ കാല്‍ക്കീഴിലാക്കിയ സി ച്ചി ഹുവാന്ഗ് എന്ന ചക്രവര്‍ത്തി കണ്‍ഫ്യൂഷ്യസ് ജീവിച്ചിരുന്ന ഗ്രാമത്തിലും എത്തി. അദ്ദേഹം ചിന്തകന്റെ ശവകുടീരം കാണാന്‍ പുറപ്പെട്ടു. അത് തുറന്നു കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. കൂടെയുള്ളവര്‍ അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പി ക്കാന്‍ ശ്രമിച്ചു എങ്കിലും ചക്രവര്‍ത്തി ശവകുടീരത്തിന്റെ ഒരു ഭാഗം പൊളിച്ചു അകത്തു കയറി. അതിന്റെ പ്രധാനപ്പെട്ട മുറിയില്‍ ഒരു ശവപ്പെട്ടി കണ്ടു . അതുണ്ടാ ക്കിയ മരം പുതിയത് പോലെ തോന്നിച്ചു. . പഴയതെങ്കിലും അതില്‍ തട്ടിയപ്പോള്‍ ലോഹത്തില്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഉണ്ടായി. ശവപ്പെട്ടിയുടെ ഇടതു ഭാഗത്തുള്ള ഒരു വാതിലില്‍ കൂടി അയാള്‍ കടന്നു ചെന്നപ്പോള്‍ അവിടെ ഒരു കട്ടിലും മേശപ്പുറത്തു കുറെ പുസ്തകങ്ങളും കുറെ വസ്ത്രങ്ങളും അവിടെ സ്ഥിരമായി താമസി ക്കുന്ന ഒരാള്‍ക്ക്‌ വേണ്ടി യെന്നത് പോലെ കാണപ്പെട്ടു. സി ശി ഹുവാന്ഗ് ആ കട്ടിലില്‍ ഇരുന്നു താഴോട്ടു നോക്കി. താഴെ പുതിയ ഒരു ജോഡി ചെരിപ്പും കണ്ടെത്തി. സില്‍ക്കില്‍ നിര്‍മ്മിച്ച ഈ ചെരിപ്പ് അതീവ സുന്ദരമായിരുന്നു. ചക്രവര്‍ത്തി ആ ഷൂസ് ധരിച്ചു വടിയുമായി പുറത്തു കടന്നു. അപ്പോഴാണ്‌ ഒരു ശിലാ ഫലകം കാണപ്പെ ട്ടത്. അതില്‍ എഴുതിയിരുന്നത് വായിച്ചു .” ഓ ചക്രവർത്തി താങ്കള്‍ എന്റെ എളിയ ശവകുടീരം തുറന്നു നോക്കി എന്റെ വടി മോഷ്ടിച്ച് നിങ്ങള്‍ കടക്കുകയാണോ? ഇതുകണ്ട് ഉള്ളില്‍ അല്‍പ്പം ഭയം ഉണ്ടായി എങ്കിലും അത് പുറത്തു കാണിച്ചില്ല. എടു ത്ത സാധനങ്ങള്‍ ഉപേക്ഷിച്ചു പെട്ടെന്ന് തിരിച്ചു പോയി.
3. ബാല്യകാലം
കണ്‍ഫ്യൂഷ്യസ് വളരെ പാവപ്പെട്ട ഒരു കുടും ബത്തിലാണ് ജനിച്ചത്‌ . അദ്ദേഹം ഉണ്ടാക്കിയ മത ത്തില്‍ അദ്ദേഹം മന:പൂര്‍വ്വം ദൈവത്തെപ്പറ്റിയോ നന്മ ചെയ്താല്‍ മറ്റൊരു ലോകത്തില്‍ പ്രതിഫലം കിട്ടുമെ ന്നൊ ഒന്നും പറയുകയുണ്ടായില്ല. വ്യക്തി ബന്ധങ്ങളില്‍ ഉള്ള ധര്‍മ്മവും സത്യസന്ധത യുമായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചത് . അച്ഛന്‍ ഒരു പട്ടാളക്കാരനും അമ്മ ഒരു സാധാരണ കര്‍ഷക സ്ത്രീയും ആയിരുന്നു. കണ്‍ഫ്യൂഷ്യസിനു പതിനഞ്ചു വയസ്സായ പ്പോള്‍ പഠനത്തില്‍ അതീവ താല്പര്യം കാണിച്ചു. ആദ്യം ചൈനയുടെ ചരിത്രം പഠിച്ചു സൌ രാജവംശം ഭരിച്ചകാലത്ത് സ്വാര്‍ത്ഥ തല്പര മായ രീതിയില്‍ ആയിരുന്നു ഭരണം നടത്തിയിരു ന്നത്. ചുറ്റുപാടും അഴിമതിയും സ്വജന പക്ഷപാത വും നടമാടി. രാജാക്കന്മാര്‍ .ജനനന്മ തീരെ ശ്രദ്ധി ക്കാതെ ആയിരുന്നു. പട്ടാളക്കാര്‍ നാട്ടുകാരില്‍ നിന്ന് തങ്ങള്‍ക്കു വേണ്ടത് കൊള്ളയടിച്ചു കൊണ്ടിരുന്നു. കണ്‍ഫ്യൂഷ്യസിനു ആദ്യം കിട്ടിയ ജോലി നെല്ല് വാങ്ങി അളന്നു സൂക്ഷിക്കുക എന്നതായിരുന്നു . എന്നാലും അദ്ദേഹത്തിന് ജോലിക്കിടയില്‍ കുറെ യാത്ര ചെയ്യാന്‍ കഴിഞ്ഞു. അങ്ങനെ യുള്ള ഒരു യാത്രയില്‍ ഒരു കവിതാ പുസ്തകം അദ്ദേഹത്തിന് കിട്ടി. അത് വായിക്കുന്നതില്‍ നിന്നും “ മോശമായത് ചിന്തിക്കരുത് “ എന്ന പ്രധാന പാഠം മനസ്സിലാക്കി.
4. കണ്‍ഫ്യൂഷ്യസ് എന്ന അദ്ധ്യാപകന്‍
ആരുടെയെങ്കിലും വെറും വാക്കുകള്‍ കേട്ട് വഞ്ചിക്കപ്പെടാന്‍ അദ്ദേഹം തയാറായില്ല. കേള്‍വിക്കാരെ സുഖിപ്പിക്കാന്‍ പറയുന്ന പൊള്ള വാക്കുകളെ അദ്ദേഹം പുഛഇച്ചു തള്ളി. “ ഉപചാര വാക്കുകളും സ്നേഹിക്കു ന്നതു പോലെയുള്ള അഭിനയവും അദ്ദേഹം വെറുത്തു. സത്യസന്ധതയും തുറന്ന സമീപ നവും കാരണം ജോലിയില്‍ മുമ്പോട്ട്‌ പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നു, അദ്ധ്യാപകന്‍ എന്ന പേരായിരുന്നു അദ്ദേഹത്ത്തിനു കൂടുതല്‍ യോജിച്ചത്. കുട്ടികളില്‍ അറിവിനുള്ള ദാഹം വളര്‍ത്തുന്ന നല്ലൊരു അദ്ധ്യാപകനായിരുന്നു അദ്ദേഹം ചോദ്യങ്ങള്‍ തുറന്നു ചോദിച്ചു ചര്‍ച്ചയില്‍ കൂടി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എല്ലാവരെയും അദ്ദേഹം ഉd ബോധിപ്പിച്ചു. നല്ല രീതിയില്‍ ഭരിക്കുന്നത്‌ വഴി നല്ല സ്വഭാവ വും സ്വാര്തതയില്ലാത്ത മനോഭാവവും പരസ്പര സ്നേഹവും ബഹുമാനവും ബുദ്ധിയും ധൈര്യവും ആണ് വേണ്ടത് എന്ന് കരുതിയിരുന്നു. ഇക്കാരണത്താല്‍ തന്നെ അദ്ദേഹ ത്തിന്റെ ശിഷ്യന്മാരും തുറന്ന സമീപന ക്കാരും സത്യസന്ധന്മാരും ആയതു കൊണ്ടു മത പ്രചാരത്തിനു കഴിഞ്ഞില്ല. ആദേഹത്തിന്റെ ശിഷ്യന്മാരില്‍ ചിലര്‍ തികച്ചും നിര്ദ്ധനരായിരുന്നു, അവര്‍ എല്ലാം ഉപേക്ഷിച്ചു ഗുരുവിന്റെ കൂടെ പഠിക്കാന്‍ പുറപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ യാന്‍ ഹവി എന്ന ഒരു ശിഷ്യന്‍ മാത്രം മറ്റുള്ളവരില്‍ നിന്ന് വിഭിന്നനായിരുന്നു. അയാള്‍ പല കാര്യങ്ങളിലും അഭിപ്രായം പറഞ്ഞിരുന്നില്ല, ചിലപ്പോല്‍ അയാള്‍ ഒരു തികഞ്ഞ മടയനാണോ എന്ന് വരെ തോന്നിയി രുന്നു. എന്നാല്‍ അയാളെ തനിച്ചു ഒരു കാര്യം ഏല്പ്പിച്ചാല്‍ അത് മികച്ച രീതിയില്‍ അയാള്‍ ചെയ്യുമായിരുന്നു. പഠിച്ചത് പ്രായോഗികമാക്കാന്‍ അയാള്‍ക്ക്‌ അസാമാന്യ കഴിവുണ്ടായിരുന്നു.
5. ഊര് ചുറ്റല്
രാജാവിനെയോ അധികാരത്തെയോ ചോദ്യം ചെയ്യാന്‍ യാതൊരു മടിയും കാണിക്കാത്ത കണ്‍ഫ്യൂഷ്യസും അനുയായികളും പലപ്പോ ഴും രാജ സഭയില്‍ നിന്ന് മാത്രമല്ല രാജ്യങ്ങ ളില്‍ നിന്നുതന്നെ പുറത്തുപോകേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും രണ്ടു നേരത്തെ ഭക്ഷണം പോലും കഴിക്കാതെ ജീവിച്ചിട്ടുണ്ട്. പുറം രാജ്യങ്ങളില്‍ അലയേണ്ടി വന്നു എങ്കിലും തന്റെ കാഴ്ചപ്പാട് മാറ്റാന്‍ അദ്ദേഹം തയാരല്ലായ്യിരുന്നു. അങ്ങനെ 13 വര്‍ഷം പുറം ലോകത്ത് കഴിഞ്ഞ ശേഷമാ ണ് നാട്ടില്‍ തിരിച്ചെത്തിയത്‌. അദ്ദേഹത്തെ സ്വീകരി ക്കാന്‍ സുവര്‍ണരഥവുമായി നാട്ടു കാര്‍ വന്നു എങ്കിലും അദ്ദേഹം പൊട്ടിപ്പൊളി ഞ്ഞ ഒരു കുതിര വണ്ടിയില്‍ ആണ് യാത്ര ചെയ്തത്. 60 വയസ്സ് കഴിഞ്ഞ അദ്ദേഹ ത്തെ ഭരണത്തില്‍ ഭാഗഭാക്കാക്കി. “ചില കാര്യങ്ങള്‍ പഠിക്കുന്നതും അവ പ്രയോഗ ത്തിലാക്കുന്നതും എത്ര സന്തോഷകരമാണ് “ എന്ന് അദ്ദേഹം മറ്റുള്ളവരെ മനസ്സിലാക്കി കൊടുത്തു.
6. നല്ല ഭരണം എങ്ങനെ
ഒരിക്കല്‍ അദ്ദേഹവും ശിഷ്യന്മാരും കൂടി നടക്കുമ്പോള്‍ ഒരു സ്ത്രീ ഒരു ശവ കുടീര ത്തിനടുത്തിരുന്നു കരയുന്നത് കണ്ടു . എന്ത് കൊണ്ടാണ് കരയുന്നത്, ആരാണ് മരിച്ചത് എന്ന് ചോദിച്ചപ്പോള്‍ തന്റെ മകന്‍ ഒരു കടുവയുടെ കടിയേറ്റു മരണപ്പെട്ടു എന്ന് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തന്റെ ഭര്‍ത്താവും സഹോദരനും കടുവ യുടെ ആക്രമണത്തില്‍ തന്നെയാണ് മരിച്ചത് എന്നറി ഞ്ഞു .അപ്പോള്‍ കണ്‍ഫ്യൂ ഷ്യസ് ചോദിച്ചു “നിങ്ങള്‍ ഇങ്ങനെയുള്ള നാട്ടില്‍ എന്തിനാണ് ജീവിക്കുന്നത്? നിങ്ങള്‍ക്ക് മറ്റു വല്ലയിടത്തും പോയി ജീവിച്ചു കൂടെ?” അപ്പോള്‍ അവര്‍ പറഞ്ഞു ഈ രാജ്യത്ത് എനിക്ക് അത്മാഭിമാന ത്തോടെ ഭയം കൂടാതെ ജീവിക്കാം മറ്റു പലയിടങ്ങളും അത്തരം ജീവിതം സാധ്യമല്ല. അപ്പോള്‍ അദ്ദേഹം തന്റെ ശിഷ്യന്മാ രോടായി പറഞ്ഞു “ നോക്കൂ, ആ സ്ത്രീ കടുവാ യുടെ ആക്രമണം ഉണ്ടാകുമെന്നറിഞ്ഞിട്ടും മാന്യമായി ജീവിക്കാന്‍ കഴിയുന്ന ഈ രാജ്യം വിട്ടുപോകുന്നില്ല. , അതാണ്‌ ശരിയായ ഭരണം “
7. അവസാനത്തെ പാഠം
കൊണ്ഫ്യുഷ്യസ് മരണ ശയ്യയില്‍ കിടക്കു മ്പോള്‍ ശിഷ്യന്മാരെ വിളിച്ചു , ഒരാളിനോട് തന്റെ വായ തുറന്നു നോക്കാന്‍ ആവശ്യ പ്പെട്ടു,. എന്നിട്ട് ചോദി ച്ചു : “നിങ്ങളെന്റെ നാക്കുകള്‍ കണ്ടില്ലേ അവ എത്ര മാര്‍ദവം ഉള്ളതാണ് : എന്നാല്‍ എന്റെ പല്ലുകള്‍ നോക്കൂ അവ നല്ല കഠിനം ആയവ ആണെങ്കിലും അവയ്ക്ക് പലതിനും കേടുപാടുകള്‍ പറ്റിയത് കണ്ടില്ലേ? ആദ്യം ഉണ്ടായത് നാക്കാണ്, പല്ലുകള്‍ പിന്നീടാണ് ഉണ്ടായത് എന്നിട്ടും പല്ലുകള്‍ ആണ് നശിച്ചു പോയത്. അതെന്തു കൊണ്ടാണ് ? പറയാമോ ? 
ശിഷ്യന്മാര്‍ക്ക് ഒരുത്തരവും തോന്നിയില്ല, ഗുരു അപ്പോള്‍ പറഞ്ഞു .” നാക്ക് ദുര്ബലമാ യിരുന്നു അവ ഇപ്പോഴും നില നില്‍ക്കുന്നു, എന്നാല്‍ അതിനേ ക്കാള്‍ കട്ടിയുള്ളതും പിന്നീടുണ്ടായതുമായ പല്ലുകള്‍ നശിച്ചു പോയി ? ജീവിതത്തില്‍ സൌമ്യ ഭാവം നിലനിര്‍ത്തിയാല്‍ അത് ധന്യമാവും കാര്‍ക്ക ശ്യം നശ്വരമാണ് ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍

പ്രധാനപ്പെട്ട ചില ഉപദേശങ്ങള്‍
1. നന്മയോടു കൂടി ഭരിക്കുന്ന രാജാവ് ധ്രുവ നക്ഷ ത്രം പോലെയാണ്, മറ്റുള്ള നക്ഷത്ര ങ്ങള്‍ അവയ്ക്ക് ചുറ്റും കാണപ്പെടുന്നത് പോലെ.
2. ചിന്തിക്കാതെ പഠിക്കുന്നതിനുള്ള ശ്രമം വെറുതെയാണ്, പഠിക്കാതെ ചിന്തിക്കുന്നത് അപകടവും
3. അടുത്തുള്ളവരെ സന്തോഷിപ്പിക്കുകയും ദൂരെയുള്ളവരെ ആകര്ഷിക്കുകയും ചെയുന്ന ഭരണമാണ് നല്ല ഭരണം ,
4. പരിക്കു പറ്റിയാല്‍ നീതി തേടുക, അനുകമ്പ യ്ക്ക് അനുകമ്പ തന്നെ കൊടുക്കുക.
5. മെച്ചപ്പെട്ട മനുഷ്യന്‍ കുറച്ചു സംസാരിക്കു ന്നു കൂടുതല്‍ പ്രവര്‍ത്തിക്കുന്നു.
6. ഒരാള്‍ വിദൂരത്ത്‌ ഉള്ളതിനെപ്പറ്റി ആലോചിക്കു ന്നില്ലെങ്കില്‍ അടുത്തു തന്നെ ദുഖിക്കേണ്ടി വരും .
7. അവനവന്‍ തന്നോടു ചെയ്യാത്തതൊന്നും മറ്റുള്ളവരോടും ചെയ്യരുത്.
8. മാന്യന്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നു, ചീത്ത മനുഷ്യന്‍ മറ്റുള്ളവരില്‍ നിന്നു ആവശ്യ പ്പെടുന്നു.
9. പ്രകൃത്യാ മനുഷ്യന്‍ എല്ലാവരും രൂപത്തില്‍ ഒരു പോലെയാണ് , പക്ഷെ പ്രവര്തികൊന്ടു വളരെ വ്യത്യസ്ഥരും
10. സല്സ്വഭാവം തനിച്ചു നില്‍ക്കുകയില്ല , അതുള്ളവര്‍ക്ക് നല്ല അയല്‍ക്കാര്‍ തീര്‍ച്ചയായും ഉണ്ടാവും .
LikeShow More Reactions
Comment

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...