Skip to main content

30: തുളസീ ദാസ്

 [പതിനഞ്ചാം നൂറ്റാണ്ടില്‍( 1511 –1623) ഭാരതത്തില്‍ ജീവിച്ചിരുന്ന കവിയും പുണ്യാ ത്മാവും തത്വ ചിന്തകനും സാമൂഹ്യ പരിഷ്ക ര്‍ത്താവും ആയിരുന്നു തുളസീദാസ്. തിക ഞ്ഞ ശ്രീരാമ ഭക്തനായ അദ്ദേഹം എഴുതിയ കൃതിയാണ് രാമചരിതമാനസം . രാമായണ ത്തിന്റെ അവധി എന്ന നാട്ടു ഭാഷയില്‍ ഉള്ള കൃതി. അദ്ദേഹത്തെ വാല്മീകിയുടെ പുന രവതാരം ആയി കണക്കാക്കുന്നു. രാമാനന്ദ സംപ്രദായമെന്ന ജഗദ്‌ഗുരു രാമാനുജാചാ ര്യന്റെ പിന്തുടര്ച്ചക്കാരനായിരുന്നു തുളസീ ദാസ് . ഹനുമാനെ പ്രകീര്‍ത്തിച്ചു കൊണ്ടു ള്ള ഹനുമാന്‍ ചാലീസ എന്ന ജനസമ്മത മായ ഭക്തിഗീതവും അദ്ദേഹമാണ് രചിച്ചത്
ജീവിതത്തിന്റെ സിംഹഭാഗവും വാരണാസി യില്‍ കഴിച്ച അദ്ദേഹത്തിന്റെ പേരില്‍ ആണ് തുളസീ ഘട്ട് അറിയപ്പെടുന്നത് . ഹനുമാന് സമര്‍പ്പിച്ച സങ്കട മോചന്‍ ക്ഷേത്രം സ്ഥാപി ക്കാന്‍ അദ്ദേഹം മുന്കയ്യെടുത്തു , ഇവിടെ വച്ച് തുളസീദാസിന് ഹനുമദ് ദര്‍ശനം ഉണ്ടാ യി എന്ന് പറയപ്പെടുന്നു. രാം ലീല നാടക ത്തിന്റെ തുടക്കം തുളസീ ദാസില്‍ നിന്നാണ് എന്ന് കരുതപ്പെടുന്നു. ഹിന്ദുസ്ഥാനി സംഗീ തത്തിലും രാം ലീല ഉള്‍പ്പെടെയുള്ള ഹിന്ദി നൃത്ത നാടകങ്ങളിലും തുളസീ ദാസിന്റെ സ്വാധീനം വളരെ ശക്തമായിരുന്നു] .
1. ജനനം
ശ്രാവണ മാസത്തിലെ ഏഴാം ദിവസം ആണ് തുള സീദാസിന്റെ ജനനം , യമുനാ നദീതീര ത്തുള്ള രാജാപൂര്‍ (ചിത്രകൂടം) എന്ന സ്ഥല ത്ത്, മാതാ പിതാക്കളുടെ പേര് ഹുല്സി, ആത്മാരാം ദ്യുബേ , ജന്മ വര്‍ഷ ത്തെപ്പറ്റി വ്യക്തത കുറവാണ് 1554 ആണോ 1532 ആണോ എന്ന കാര്യത്തില്‍. 126 വര്ഷം അദ്ദേഹം ജീവിച്ചിരുന്നു എന്ന് പറയുന്നു. പറഞ്ഞു കേട്ട കഥകളില്‍ ഗര്‍ഭകാലം തന്നെ 12 മാസം ആയിരുന്നു എന്നും പ്രസവിച്ചിട്ട പ്പോള്‍ തന്നെ കുട്ടിക്ക് 32 പല്ലും ഉണ്ടായിരു ന്നു എന്നും സാധാരണ കുട്ടികള്‍ കരയു ന്നതിനു പകരം രാമാ എന്ന് ആണ് ആദ്യം പറഞ്ഞത് എന്നും കേള്‍ക്കുന്നു. അതുകൊ ണ്ടു കുട്ടിയെ രാംബോല എന്ന് നാമകരണം ചെയ്തു . കുട്ടി ജനിച്ചപ്പോള്‍ തന്നെ മാതാ വും നാലാം ദിവസം അച്ഛനും ദിവംഗത രായി. അമ്മയുടെ തോഴിയായ ചുനിയ എന്ന സ്ത്രീ കുട്ടിയെ അവരുടെ ഗ്രാമത്തില്‍ കൊണ്ടുപോയി വളര്‍ത്തി. കുട്ടിക്ക് അഞ്ചര വയസ്സായപ്പോള്‍ ആ സ്ത്രീ മരിച്ചു. അതിനു ശേഷം തികച്ചും അനാഥനായ രാംബോല ഭിക്ഷ വാങ്ങിയാണ് ജീവിച്ചത് . രാമ്പോല യുടെ സംരക്ഷണത്തിന് ദേവി പാര്‍വതി തന്നെ ഒരു ബ്രാഹ്മണ സ്ത്രീയുടെ രൂപത്തില്‍ വന്നു എന്ന് പറയപ്പെടുന്നു. തുളസിദാസ് തന്റെ ജീവിതത്തിന്റെ ചില കഥകള്‍ തന്റെ കൃതികളില്‍ പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹ ത്തിന്റെ ജീവിതത്തെപ്പറ്റി എഴുതിയിട്ടുള്ള രണ്ടു കൃതികള്‍ ആണ് ഭക്തമല്‍ എന്നതും ഭക്തി രസബോധിനിയും , നഭാദാസും പ്രിയാദാസും എഴുതിയതായിരുന്നു ഈ കൃതികള്‍, തുളസീ ദാസ് മരിച്ചു നൂറിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു .
2. വാല്മീകിയുടെ പുനരവതാരം
തുളസീദാസ് വാല്മീകിയുടെ പുനരവതാരം ആയി രുന്നു എന്ന് ചിലര്‍ വിശ്വസിക്കുന്നു. ഭവിഷ്യോതര്‍ പുരാണം എന്ന ഗ്രന്ഥത്തില്‍ ഭഗവാന്‍ ശിവന്‍ വാല്മീ കി കലിയുഗത്തില്‍ വീണ്ടും ജനിക്കുമെന്ന് പാര്‍വ്തീ ദേവി യോട് പറഞ്ഞതായി എഴുതി യിട്ടുണ്ട് . ഇതില്‍ ഹനുമാന്‍ വാത്മീകി രാമായണം വായിക്കുന്നത് കേള്‍ക്കാന്‍ പതിവായി പോകുക പതിവായിരുന്നുവെന്നും രാവണ നിഗ്രഹത്തിനു ശേഷം ഹനുമാന്‍ ഹിമാലയ ത്തില്‍ വസിച്ചു ശ്രീരാമനെ പ്രാര്‍ഥിച്ചു കൊണ്ടിരുന്നു എന്നും എഴുതിയിരിക്കുന്നു .
3. അദ്ധ്യയനം
രാംബോലയ്ക്ക് വിരക്ത ദീക്ഷ (വൈരാഗി ആരംഭം ) കൊടുക്കുകയും തുളസീ ദാസ് എന്ന നാമകരണം ചെയ്യപ്പെടുകയും ചെയ്തു. അയോദ്ധ്യയില്‍ വച്ച് നഹാരിദാസ് ആണ് ഉപനയന കര്‍മ്മം നടത്തിയത് , ഏഴു വയസ്സായപ്പോള്‍. ഈ വിവരം അദ്ദേഹം തന്റെ രാമചരിതമാനസം എന്ന കൃതിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. രാമായണം ആദ്യമായി കേട്ടത് അയോദ്ധ്യയില്‍ വച്ച് ഗുരു മുഖത്ത് നിന്നാണ് എന്നെഴുതിയിരിക്കുന്നു. 15–16 വയസ്സായപ്പോഴായിരുന്നു തുളസീ ദാസ് വാരണാസിയില്‍ എത്തിയത് , സംസ്കൃത വ്യാകരണവും ഹിന്ദു പുരാണങ്ങളും തത്വ ചിന്തയും അവിടെ വച്ച് പഠിച്ചു. നാല് വേദങ്ങ ളും ആറ വേദാമ്ഗങ്ങളും ജ്യോതിഷവും ശേഷസനാതനന്‍ എന്ന ഗുരുവില്‍ നിന്നും വാരണാസിയിലെ പഞ്ച ഗംഗ ഘട്ടില്‍ വച്ച് പഠിച്ചു . അതിനു ശേഷം ഗുരുവിന്റെ അനുവാദത്തോടുകൂടി തന്റെ ജന്മ സ്ഥലമായ ചിത്രകൂടത്തിലേക്ക് തിരിച്ചു പോയി. കുടുംബ ഗൃഹത്തില്‍ താമസിച്ചു രാമായണ കഥ ആഖ്യാനം ചെയ്തു തുടങ്ങി.
4. വിവാഹവും സന്യാസവും
തുളസീ ദാസ് 1583 ലെ ജ്യേഷ്ട മാസം 13 നു ദീന ബന്ധു പതക് എന്നയാളിന്റെ മകള്‍ രത്നാവതിയെ വിവാഹം കഴിച്ചു. അവര്‍ക്ക് തരക എന്ന ഒരു പുത്രനും ജനിച്ചു. എന്നാല്‍ ആ കുട്ടി ചെറുപ്രായത്തില്‍ തന്നെ മരിച്ചു പോയി. പത്നിയുമായി അഗാധ പ്രേമത്തില്‍ ആയിരുന്ന തുളസീദാസിന്റെ പ്രേമത്തെ പ്പറ്റി രസകരമായ ഒരു കഥ കേട്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം ഹനുമാന്‍ ക്ഷേത്രത്തില്‍ പോയി വരാന്‍ അല്‍പ്പം വൈകി വീട്ടില്‍ വന്നപ്പോള്‍ ഭാര്യ വീട്ടിലില്ല. വിഷമിച്ചു നിന്നപ്പോള്‍ ഭാര്യ അഛന്റെ വീട്ടിലേക്ക് പോയി എന്നറിഞ്ഞു. 20 കിലോമീറ്ററിലധികം ദൂരത്തുള്ള ശ്വശു രാലയത്തിലേക്ക് അദ്ദേഹം ഉടന്‍ തന്നെ പുറപ്പെട്ടു. വഴിയില്‍ യമുനാനദി കര കവിഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. തോണിക്കാരനെ കിട്ടാതെ അദ്ദേഹം ഒഴുക്കിലേക്ക്‌ ചാടി അക്കരയ്ക്കു നീന്തി. വഴിയ്യില്‍ പൊങ്ങു തടിയായി ഏതൊ ശവ ശരീരം ആയിരുന്നു അദ്ദേഹം മുങ്ങിത്താ ഴാതെ സഹായി ച്ചത്. മഴയത്തു നനഞ്ഞു കുളിച്ചു വീട്ടില്‍ എത്തിയ അദ്ദേഹം മുകളിലത്തെ മുറിയില്‍ ശയിച്ചു കൊണ്ടിരുന്ന ഭാര്യയുടെ മുറിയിലേക്ക് ഒരു വള്ളിയില്‍ പിടിച്ചു കയറി അവരെ വിളിച്ചു ണര്‍ത്തി. അത്ഭുത സ്തബ്ധയായ പത്നി അദ്ദേഹത്തിന്റെ സാഹസികതയെ കളിയാക്കി അദ്ദേഹം എങ്ങനെ മുറിയില്‍ എത്തി എന്ന് ചോദിച്ചു . താന്‍ ഒരു വള്ളിയില്‍ പിടിച്ചു മുകളി ലേക്ക് കയറി എന്ന് പറഞ്ഞപ്പോള്‍ പുറത്തു വന്നു നോക്കിയപ്പോള്‍ അദ്ദേഹം വള്ളിയായി പിടിച്ചു കയറിയത് ഒരു നീണ്ട സര്‍പ്പം ആയിരുന്നു എന്നു കണ്ടത്രെ . തന്നോടുള്ള ഈ അഗാധ പ്രേമം അങ്ങ് എന്ത് കൊണ്ടു ദൈവത്തോടു കാണിക്കുന്നില്ല എന്ന് പത്നി ചോദിച്ചപ്പോള്‍ അദ്ദേഹം തന്റെ ശരിയായ പാത മനസ്സിലാക്കി ഗൃഹസ്ഥാശ്രമം ഉപേക്ഷി ച്ചു പ്രയാഗ എന്ന സ്ഥലത്തേക്ക് പോയി പൂര്‍ണയോഗിയായി ശിഷ്ടകാലം കഴി ച്ചു .മറ്റു ചല ചരിത്രകാരന്മാര്‍ എഴുതിയതില്‍ അദ്ദേഹം ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരി ആയിരുന്നു എന്നും കാണുന്നു.
5. ഹനുമാനും രാമ ദര്‍ശനവും
രാമായണ കഥ എഴുതുന്ന സമയം ഒരിക്കല്‍ തുളസീദാസിന്റെ മുമ്പില്‍ ഹനുമാന്‍ പ്രത്യ ക്ഷപ്പെട്ടുവത്രേ. തുളസീ ദാസ് ഹനുമാന്റെ പാദത്തില്‍ വീണു നമസ്കരിച്ചു വെന്നും ഹനുമാന്‍ അദ്ദേഹത്തെ അനുഗ്രഹിച്ചു വെന്നും പറയുന്നു. ഹനുമാനോട് രാമദര്‍ശനം കിട്ടാന്‍ എന്ത് മാര്‍ഗം എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്ക്ക് ചിത്രകൂടത്തില്‍ വച്ച് തന്നെ ഭഗവാനെ കാണാന്‍ കഴിയുമെന്ന് പ്രവചിച്ചു. ഹനുമാന്റെ ഉപദേശം കേട്ട് അദ്ദേഹം ചിത്രകൂടത്തിലെ രാംഘട്ട് ആശ്രമത്തില്‍ സ്ഥിര മായി താമസിച്ചു . ഒരു ദിവസം പര്‍വതത്തില്‍ പരിക്രമണം ചെയ്യുമ്പോള്‍ രണ്ടു കുമാരന്മാര്‍ കുതിരപ്പുറത്തു പോകുന്നത് കാണുകയുണ്ടായി. എന്നാല്‍ അവര്‍ രാമ ലക്ഷ്മണന്മാര്‍ ആണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം ക്ഷേത്രത്തില്‍ ചന്ദനം അരച്ച് കൊണ്ടിരുന്ന പ്പോള്‍ രാമന്‍ അല്‍പ്പം ചന്ദനം ചോദിച്ചു തുളസീ ദാസി ന്റെ അടുത്തു എത്തി ഒരു ചന്ദന തിലകം ചോദിച്ചു . അപ്പോള്‍ രാമന്റെ പൂര്‍ണ രൂപം ദര്‍ശിക്കാന്‍ കഴിഞ്ഞു. ഭഗവാനെ കണ്ട സന്തോഷത്തില്‍ തിലകം അണിയിക്കാന്‍ മറന്ന തുളസീദാസിന്റെ കയ്യില്‍ നിന്ന് ചന്ദനം വാങ്ങി ശ്രീരാമന്‍ സ്വയം തിലകം അണിഞ്ഞു എന്നും തുളസീ ദാസിന്റെ നെറ്റിയിലും ഒരു തിലകക്കുറി ചാര്‍ത്തിക്കൊടുത്തു എന്നുമാണ് കഥ.
6. രാമഭക്തിയും നന്ദിയുടെ ഭക്ഷണവും
തുളസീ ദാസിന്റെ അചഞ്ചലമായ രാമഭക്തി കാണിക്കുന്ന മറ്റൊരു കഥയുണ്ട്. ഒരിക്കല്‍ ഒരു കൊലപാതകി ഭിക്ഷയ്ക്കു വന്നപ്പോള്‍ “രാമന്റെ നാമത്തില്‍ എനിക്ക് ഭക്ഷ തരൂ “ എന്ന് തുളസീ ദാസിനോടു അപേക്ഷിച്ചു. ഇതിനു ശേഷം അദ്ദേഹം കുറ്റവാളിയെ വീട്ടില്‍ വരുത്തി സല്‍ക്കരിക്കുക പതിവാ യി. എന്നാല്‍ കുറ്റവാളിയെ അറി യാവുന്ന അയല്‍ക്കാര്‍ അതില്‍ പ്രതിഷേധം പ്രക ടിപ്പിച്ചു. അയാള്‍ രാമനാമം ജപിക്കുന്നു എന്നത് കൊണ്ടു തന്നെ അയാള്‍ക്ക്‌ ശ്രീരാമന്‍ മാപ്പ് നല്‍കി ക്കഴിഞ്ഞു എന്ന് പറഞ്ഞു തുളസീ ദാസ് തന്റെ സല്‍ക്കാരം തുടര്‍ന്നു . അയല്‍ക്കാര്‍ വീണ്ടും ഒത്തു കൂടി തുളസീ ദാസിനെ വെല്ലു വിളിച്ചു. ശിവ ക്ഷേത്ര ത്തിലെ ശിലയില്‍ നിര്‍മ്മിച്ച നന്ദി കൊലപാതകിയുടെ കയ്യില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചാല്‍ അയാളുടെ പാപം മാറി എന്ന് വിശ്വസിക്കാം എന്നവര്‍ പറഞ്ഞു. അതനുസരിച്ച് ഒരു ദിവസം തുളസീദാസ് നന്ദിയ്ക്കുള്ള ഭക്ഷണം അയാളുടെ കയ്യില്‍ കൊടുത്തു ക്ഷേത്രത്തില്‍ എത്തിച്ചു. അയാളെ ശിലാ വിഗ്രഹത്തിന്റെ മുമ്പില്‍ എത്തിച്ചു . അത്ഭുതം എന്ന് പറയട്ടെ അയാളുടെ കയ്യില്‍ നിന്ന് ജീവനുള്ള നന്ദി ഭക്ഷണം വാങ്ങി കഴിച്ചു. , തുളസീദാസും മറ്റുള്ളവരും നോക്കി നില്‍ക്കെ. ഇതോടു കൂടി അയല്‍ക്കാരുടെ സംശയം തീര്‍ന്നു, തുളസീദാസിന്റെ ഭക്തിയെപ്പറ്റി കൂടുതല്‍ ആല്‍ക്കാര്‍ പ്രകീര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു . എന്നാല്‍ ഇത് കൊണ്ടും ചിലര്‍ക്ക് മതിയായില്ല. ചിലര്‍ വീണ്ടും അദ്ദേഹ ത്തെ പല കാര്യത്തിലും ശല്യപ്പെടുത്തി കൊണ്ടി രുന്നു. തുളസീദാസ് ഹനുമാനെ പ്രാര്‍ഥിച്ചു എന്ത് ചെയ്യണം എന്ന് ചോദിച്ചു. സ്വപ്ന.ത്തില്‍ ഹനുമാന്‍ പ്രത്യക്ഷപ്പെട്ടു സാക്ഷാല്‍ ശ്രീരാമനെ തന്നെ ആശ്രയിച്ചു ക്കൊള്ളൂ എന്ന് പറഞ്ഞു. തന്റെ വിഷമ ങ്ങള്‍ പദ്യ രൂപത്തിലാക്കി അറിയിക്കാന്‍ തുളസീ ദാസ് എഴുതിയ കൃതിയാണ് വിനയ പത്രിക. ശ്രീരാ മന്റെ അടുത്തുള്ള ഒരു പരാതിയാണ് ഇത് അതി ന്റെ ആദ്യ ഭാഗത്ത്‌ ഗണേശന്‍ , സൂര്യന്‍ , ഗംഗ, യമുന എന്നീ ദൈവങ്ങളെ സ്തുതിച്ചു കഴിഞ്ഞാണ് ശ്രീരാമന്റെ മുമ്പില്‍ തുളസീദാസ് ഭക്തിയില്‍ ലയിച്ചു പരാതി പ്രകടിപ്പിക്കുന്നത്
7. ജഹാംഗീര്‍ ചക്രവര്‍ത്തിയും തുളസീ ദാസും
ജഹാംഗീര്‍ എന്ന മുഗള്‍ ചക്രവര്‍ത്തി തുളസീ ദാസനെ കുറിച്ച് കേട്ടു അദ്ദേഹത്തെ തന്റെ സഭയില്‍ വിളിച്ചു വരുത്തി , താങ്കള്‍ക്കു ഇത്ര ഭക്തി ആണെങ്കില്‍ ഒരു അത്ഭുതം കാണിക്കാന്‍ പറഞ്ഞു. തനിക്ക് അത്ഭുതം കാണിക്കാനുള്ള കഴിവൊന്നുമില്ല , ഞാന്‍ രാമന്റെ ഒരു എളിയ ഭക്തന്‍ മാത്രം ആണെന്ന് പറഞ്ഞു അദ്ദേഹം .കുപിതനായ ചക്രവര്‍ത്തി തുളസീ ദാസിനെ ജെയിലില്‍ അടച്ചു. എന്നാല്‍ അവിടെ കൊട്ടാ രത്തിലും ജെയിലിന്റെ സമീപത്തും ഉണ്ടായിരുന്ന കുരങ്ങന്മാര്‍ നാശം വിതച്ചു . രാമഭക്തനായ തുളസീ ദാസിനെ തടങ്കലില്‍ പാര്‍പ്പിച്ചതു കൊണ്ടാണ് വാനരന്മാര്‍ ക്ഷുഭിതരായത് എന്ന് ആരോ പറഞ്ഞത് കേട്ട് തുളസീ ദാസിനെ മോചിപ്പിച്ചപോള്‍ കുരങ്ങന്മാരുടെ ശല്യം തീരുകയും ചെയ്തു എന്നാണു മറ്റൊരു കഥ.
8. അന്ത്യ കാലം
തുളസീദാസ് മരിക്കുന്നത്തിനു മുമ്പ് ഏതാനും വര്‍ഷങ്ങള്‍ വളരെവിഷമത്തില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ കുറെ പരുക്കള്‍ പൊട്ടി അദ്ദേഹം തീവ്ര വേദന അനുഭവിക്കുകയായിരുന്നു. ഈ സമയത്തു അദ്ദേഹംഹനുമാനെ സ്തുതിച്ചു ഹനുമാന്‍ ബതുക് എന്ന കൃതി രചിച്ചത് . ഹനുമാ നെസ്തുതിക്കുന്നതോടൊപ്പം അവസാ നമായി തന്നെ ഈ വേദനയില്‍ നിന്ന് മോചിപ്പിക്കണേ എന്ന അപേക്ഷയും ഉണ്ടായിരുന്നു. അതോടു കൂടി അദ്ദേഹത്തിന്റെ രോഗം ഭേദമാവുകയും ചെയ്തു. 
തുളസീ ദാസിന്റെ അചഞ്ചലമായ ഭക്തി കാണിക്കുന്ന മറ്റു പല കഥകളും ഉണ്ട് . 
അദ്ദേഹത്തിന്റെ രാമകഥ കേള്‍ക്കാന്‍ സ്ഥിരമായി വന്നിരുന്ന ഒരു സ്ത്രീ പ്രഭാഷണ ത്തിന് ശേഷം സംഭാഷണത്തിനിടയില്‍ തന്റെ മൂക്കില്‍ ധരിച്ചിരുന്ന സുന്ദരമായ മൂക്ക് കുത്തി തന്റെ ഭര്‍ത്താവ് തന്നതാണ് എന്ന് പറഞ്ഞു . അപ്പോള്‍ തുളസീദാസ് പറഞ്ഞു അത് ധരിക്കുന്ന നിങ്ങളുടെ സുന്ദരമായ മുഖവും ഈ മൂക്കും സാക്ഷാല്‍ ശ്രീ രാമന്‍ തന്നെ നല്കിയതല്ലേ എന്ന് ചോദിച്ചു അവരുടെ മനസ്സ് ഭക്തി മാര്‍ഗത്ത്തിലേക്ക് നയിച്ചുവത്രേ !!

അവലംബം :
1) http://www.varanasi.org.in/tulsi-das
http://creative.sulekha.com/when-tulsidas-said-his-wife-oh-…
3) http://www.hindupedia.com/en/Goswami_Tulsidas
4) https://youtu.be/CNDRfTfihuQ
5) https://youtu.be/8wAXFjkcSlE
LikeShow More Reactions
Comment

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...