[ കബീര്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന ഒരു ഹിന്ദി കവിയും ദിവ്യനും ആയിരുന്നു. അദ്ദേഹത്തിന്റെ കവിതകളില്‍ ഹിന്ദു മതത്തിലെ ഭക്തി വിഭാഗത്തിന്റെ സ്വാധീനം കാണാം . കബീര്‍ കവിതകളുടെ വരികള്‍ സിഖുകാരുടെ ഗുരു ഗ്രന്ഥ സാഹി ബിലും കാണാം. കബീര്‍ ജനിച്ചത് ഒരു ഹിന്ദു (ബ്രാഹ്മണ) കുടുംബത്തില്‍ ആയിരുന്നു എങ്കിലും വളര്‍ന്നത് മുസ്ലിം കുടുംബത്തില്‍ ആയിരുന്നു. ഹിന്ദു ഭക്തി വിഭാഗത്തില്‍ ഗുരുവായിരുന്ന രാമാനന്ദന്റെ ശിഷ്യനായി രുന്നു കബീര്‍. പക്ഷെ അദ്ദേഹം വേദങ്ങളില്‍ ഉള്ളതെന്ന് പറഞ്ഞു ഹിന്ദു ആചാരങ്ങളെയും ബ്രാഹ്മണനാക്കാന്‍ പൂണൂല്‍ ഇടുന്ന ചടങ്ങി നെയും മുസ്ലിങ്ങളുടെ ലിംഗ ചര്‍മ്മം മുറിക്കു ന്ന (സുന്നത്ത്) ചടങ്ങിനെയും ഒരു പോലെ വിമര്‍ശിച്ചു. ഇക്കാരണത്താല്‍ ഹിന്ദുക്കളും മുസ്ലിങ്ങളും കബീറിനെ ഭീഷണിപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം രണ്ടു മതത്തില്‍ പെട്ടവരും അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ ഭൌതിക ശരീരം കുഴിച്ചിടണോ ദഹിപ്പിക്ക ണോ എന്ന് വരെ തര്‍ക്കം ഉണ്ടായി , കബീര്‍ വിശ്വസിച്ചത് ദൈവം ധര്‍മ്മത്തിന്റെ പാത യില്‍ ചരിക്കുന്ന ആളിന്റെ കൂടെ തന്നെ ഉണ്ടാകുമെന്നാണ്. ഭൂമിയില്‍ ഉള്ള എല്ലാ ജീവികളെയും സ്വന്തം ആയി കണക്കാ ക്കി ,ഭൌതിക മാര്‍ഗത്തില്‍ നിന്നു മാറിയാ ല്‍ മാത്രമേ ദൈവത്തെ കാണാന്‍ കഴിയൂ എന്നും അതിനു “രാമാ രാമാ” എന്ന മന്ത്രം ജപിച്ചു കൊണ്ടു ധ്യാനിച്ചാല്‍ മതിയെന്നും കബീര്‍ വിശ്വസിച്ചു. “കബീറിന്റെ പന്ഥ് " എന്ന പേരില്‍ ഒരു സംഘം ഇന്നും നില നില്‍ക്കുന്നു, ഈ സംഘം കബീറിനേ അതിന്റെ സ്ഥാപകനായി കണക്കാക്കുന്നു. ഈ സംഘത്തിലെ അംഗങ്ങളെ കബീര്‍ പന്ഥികള്‍ എന്ന് വിളിക്കുന്നു.
കബീര്‍ ജീവിച്ചിരുന്ന കാല ഘട്ടത്തെ കുറിച്ച് വ്യക്തതയില്ല. ചില ചരീത്രകാരന്മാര് അദ്ദേ ഹം അദ്ദേഹം 1398–1448 ലും മറ്റു ചിലര്‍ 1440–1518 കാല ഘട്ടത്തിലും ജീവിച്ചിരുന്നു എന്ന് പറയുന്നു. കബീറിന്റെ ജനനത്തെ കുറിച്ചും പല അഭിപ്രായങ്ങളും കേള്‍ക്കു ന്നുണ്ട്. കബീര്‍ ജനിച്ചത് വാരണാസിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ വിവാഹം കഴിക്കാത്ത ഒരു സ്ത്രീക്ക് ആയിരുന്നു വെന്നും കബീറിന്റെ മാതാവ് പ്രസവിച്ച പ്പോള്‍ മറ്റുള്ളവര്‍ കാണുമെന്ന ഭയത്തില്‍ കുട്ടിയെ ഒരു കുട്ടയില്‍ വച്ച് ഗംഗയില്‍ ഒഴുക്കിയെന്നും ആ കുട്ടിയെ ഒരു മുസ്ലിം ഗൃഹനാഥന്‍ എടുത്തു വളര്‍ത്തി എന്നും പറയുന്നു. കബീര്‍ വളര്‍ന്നത് അങ്ങനെ നെയ്ത്തു ജോലി ചെയ്തു ഉപജീവനം കഴിക്കുന്ന ഒരു മുസ്ലിം കുടുംബത്തില്‍ ആയിരുന്നു. ചില ചരിത്രകാരന്മാര്‍ പറയുന്ന ത് കബീര്‍ ഇസ്ലാം മതം സ്വീകരിച്ച ആദ്യകാല ഭാരതീയരില്‍ ഒരാളായിരുന്നു എന്നാണ്. ഏതായാലും. വളര്‍ന്നത് മുസ്ലിം കുടുംബ ത്തില്‍ ആയിരുന്നു എങ്കിലും കബീറിന്റെ ആഭിമുഖ്യം ശിവ യോഗികളോടായിരുന്നു. നാഥിസം എന്ന പേരില്‍ അറിയപ്പെട്ട ഒരു ഹിന്ദു വിഭാഗം അന്ന് നില നിന്നിരുന്നു.
കബീർ ബ്രഹ്മചാരി ആയിരുന്നു എന്നും അല്ല ധന്യ എന്ന പേരിൽ ഭാര്യയും കമാൽ എന്ന മകനും കമാലിക എന്ന മകളും ഉണ്ടായിരുന്നു എന്നും രണ്ടു പക്ഷം ഉണ്ട് .
1. ഗുരുവും ശിഷ്യനും
ബനാരസ്സിലെ ഭക്തി കവിയായിരുന്ന രാമാന ന്ദിന്റെ ശിഷ്യനായി കബീര്‍ മാറി. അദ്വൈത ത്തിലെ ദൈവം എല്ലാവരിലും ഒരുപോലെ കുടി കൊള്ളു ന്നു എന്ന വിശ്വാസം നിലവില്‍ വന്നിരുന്നു.ഒരു മുസ്ലിം കുടുംബത്തില്‍ വളര്‍ ന്ന കബീറിനെ ആദ്യം ശിഷ്യനായി സ്വീകരി ക്കാന്‍ രാമാനന്ദു തയാറല്ലായിരു ന്നു. കബീര്‍ കീറിയ തുണി പുതച്ചു ആചാ ര്യന്‍ പുലരും മുമ്പേ ഗംഗയില്‍ കുളിക്കാന്‍ പോകുന്ന വഴിയില്‍ കിടന്നു എന്നും അറിയാ തെ ആചാര്യന്‍ അയാളുടെ ശരീരത്തില്‍ ചവിട്ടി എന്നും “രാമാ രാമാ “ എന്ന് നിലവിളി ച്ചു എന്നും പറയപ്പെ ടുന്നു. തന്നെ ചവിട്ടി ക്കൊണ്ടു രാമാ രാമാ ജപിച്ചത് കൊണ്ടു തന്നെ ഗുരു ശിഷ്യനായി സ്വീകരിച്ചു എന്ന് കബീര്‍ പറഞ്ഞു നടന്നു. ഗത്യന്തരമി ല്ലാതെ അങ്ങനെ രാമാനന്ദ് കബീറിനെ ശിഷ്യനാ യി സ്വീകരിച്ചു ].
2. കബീറും കാശി രാജാവും
കവിയായ കബീറിനെ ഒരു ദിവ്യനായി എല്ലാ വരും ബഹുമാനിച്ചിരുന്നു. താന്‍ പ്രസംഗിക്കു ന്നത് പ്രവര്‍ത്തിയില്‍ വരുത്തുന്ന ഒരു പുണ്യാ ത്മാവായിരുനു അദ്ദേഹം . അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഒരാള്‍ വീർ്‍ സിംഗ് എന്നറിയ പ്പെട്ടിരുന്ന കാശി രാജാവായിരുന്നു. കബീര്‍ ശിഷ്യനെ കാണാന്‍ പോകുമ്പോഴെല്ലാം രാജാവ് തന്റെ സിംഹാസനത്തില്‍ നിന്ന് എഴുനേറ്റു കബീറിനെ സിംഹാസനത്തില്‍ ഇരുത്തു കയും രാജാവ് നിലത്തു ഇരിക്കു കയും പതിവായിരുന്നു. ഒരിക്കല്‍ കബീര്‍ തന്റെ ശിഷ്യനെ ഒന്ന് പരീക്ഷിക്കാന്‍ തീരുമാ നിച്ചു. കബീര്‍ തന്റെ ശിഷ്യനായ രവി ദാസ് ഒരു ചെരുപ്പുകുത്തിയും പണ്ടു വേശ്യയായി രുന്ന ഒരു സ്ത്രീയുമായി ഭക്തി ഗാനങ്ങളും പാടി ചന്തയില്‍ കറങ്ങി നടന്നു. അദ്ദേഹ ത്തിന്റെ കയ്യില്‍ നിറമുള്ള ദ്രാവകം നിറച്ച രണ്ടു കുപ്പികളും ഉണ്ടായിരുന്നു , ഒറ്റ നോട്ടത്തില്‍ മദ്യം ആണെന്ന് തോന്നുന്ന ദ്രാവകങ്ങള്‍ നിറച്ച കുപ്പികള്‍. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരു പോലെ ഇത് കണ്ടു ക്ഷുഭി തരായി , വേശ്യയായ സ്ത്രീയെപ്പറ്റിയും ചെരുപ്പ് കുത്തിയെപറ്റിയും മോശമായ വാര്‍ത്തകള്‍ പറഞ്ഞു തുടങ്ങി. ഇവരോ ടൊപ്പം കയ്യില്‍ കുപ്പികളുമായി രാജാവിന്റെ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ രാജാവിനു അത്ര സന്തോഷമായില്ല, അദ്ദേഹം ഗുരു വന്നത് കണ്ട ഭാവം നടിച്ചില്ല. സിംഹാസന ത്തില്‍ നിന്ന് എഴു നേല്‍ക്കുക പോലും ചെയ്തില്ല. ഇത് കണ്ടു കബീറിന് കാര്യം, മറ്റുള്ളവരെപ്പോലെ രാജാവും തന്നെപ്പറ്റി മോശമായി ധരിച്ചിരിക്കുകയാണെന്ന് മനസ്സിലായി. രാജ സഭയില്‍ കയറിയ ഗുരു കയ്യില്‍ ഒരുന്ന രണ്ടു കുപ്പികളും പെട്ടെന്ന് താഴെ ഇട്ടു. കുപ്പിയിലെ നിറമുള്ള ദ്രാവകം തറയില്‍ പരന്നു. രാജാവ് ഇത് കണ്ടു ചിന്താ ധീനനായി “ ഒരു മദ്യപാനി ഒരിക്കലും മദ്യം നിലത്തു എറിയുകയില്ല , കുപ്പിയില്‍ മറ്റെ ന്തോ ആയിരിക്കും ഉള്ളത് “ അദ്ദേഹം സിംഹാസനത്തില്‍ നിന്നു എഴുനേറ്റു ഗുരു ശിഷ്യന്‍ രവിദാസിനെ അടുത്തു വിളിച്ചു ചോദിച്ചു :”ഇതെന്താണ് ? “
രവി ദാസ് പറഞ്ഞു : മഹാത്മന്‍ , ജഗന്നാഥ ക്ഷേത്രത്തില്‍ തീ പടര്‍ന്നു പിടിച്ചിരിക്കുന്നു, തീ കെടുത്താന്‍ വേണ്ടിയാണ് ഗുരു ആ കുപ്പിയിലെ ദ്രാവകം നിലത്തൊഴിച്ചത്”. രാജാവ് അന്നത്തെ തീയതിയും സമയവും കുറിച്ചു കൊടുത്തു ഒരു ദൂതനെ പുരിയിലേ ക്ക് അയച്ചു അന്നേ ദിവസം ആ സമയത്ത് പുരി ജഗന്നാഥ ക്ഷേത്രത്തില്‍ തീപിടുത്തം ഉണ്ടായോ , അത് തനിയെ അണഞ്ഞോ എന്നറിയാന്‍ . അത്ഭുതമെന്നു പറയട്ടെ , കാശി രാജാവിന്റെ കൊട്ടാരത്തില്‍ ഈ സംഭവം നടന്ന അതെ സമയം ക്ഷേത്രത്തില്‍ തീപിടിക്കുകയും പെട്ടെന്ന് അത് അണയുക യും ചെയ്തു എന്ന് മനസ്സിലാക്കി ദൂതന്‍ തിരിച്ചു വന്നു. രാജാവിന്റെ കബീറിലുള്ള വിശ്വാസം പൂര്‍വാധികം ശക്തമായി ,
3. ദൈവത്തിനെ നേരിട്ട് കാണല്‍
ഒരിക്കല്‍ രാംദാസ് എന്ന ആള്‍ കബീറിന്റെ അടുക്കല്‍ വന്നു പറഞ്ഞു “ഗുരോ അങ്ങ് അത്ഭുതങ്ങള്‍ കാട്ടുന്നയാളാണല്ലോ, എനി ക്ക് ദൈവത്തിനെ ഒന്ന് കാണിച്ചു തരു മോ ? “ കബീറിന് അയാളുടെ അപേക്ഷ തള്ളിക്ക ളയാന്‍ തോന്നിയല്ല, തനിക്കു മൂന്നു ദിവസം സമയം തരണം എന്ന് പറഞ്ഞു. രാം ദാസ് ഗുരു പറയുന്നത് വെറും വാക്കല്ല എന്ന് ഉറപ്പു ള്ളത് കൊണ്ടു തന്റെ വീട്ടില്‍ ഉണ്ടായിരുന്ന സ്ഥാവര ജംഗമ സാധനങ്ങള്‍ എല്ലാം വിറ്റു ഭക്ഷണ സാധനങ്ങള്‍ വാങ്ങി നാട്ടുകാരെ എല്ലാം ക്ഷണിച്ചു തന്റെ വീട്ടില്‍ ദൈവം വരുന്നു എന്ന വിവരം അറിയിച്ചു , അവര്‍ ക്കെല്ലാം നിറച്ചു ഭക്ഷണം കൊടുക്കുവാന്‍ മൂന്നാം ദിവസം എല്ലാം തയാറാക്കി വച്ചു.
മൂന്നാം ദിവസം ഉച്ച സമയമായി , എല്ലാവരും ദൈവത്തെ കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നു, ആരെയും കാണാതെ ഇരിക്കു മ്പോള്‍ അടുക്കളയില്‍ ഒരു ബഹളം കേട്ട് ചെന്ന് നോക്കി യപ്പോള്‍ ഒരു കൂറ്റന്‍ കാള അവിടെക്കയറി ഭക്ഷണ സാധനങ്ങളില്‍ എല്ലാം മൂത്രവും ചാണകവും ഇട്ടു അടുക്കള മുഴുവന്‍ വൃത്തി കേടാക്കിക്കൊണ്ടിരിക്കുക യായിരുന്നു. ഉണ്ടാക്കിയ ഭക്ഷണം മുഴുവന്‍ നശിപ്പിച്ചു. രാം ദാസ് ദ്വേഷ്യത്തില്‍ കയ്യിലി രുന്ന ഇരുമ്പ് വടികൊണ്ട് കാളക്കുട്ടനെ പ്രഹരിച്ചു. മറ്റുള്ളവരുടെയും മര്‍ദ്ദനം ഏറ്റു കാള പുറത്തെക്ക് ചോരയൊലിപ്പിച്ചു കൊണ്ടു നീങ്ങി. പൂന്തോട്ടത്തിന്റെ മൂലയില്‍ ഇരുന്ന കബീർ ദാസിന്റെ അടുത്തെത്തി. കുറച്ചു നേരം കഴിഞ്ഞു അവര്‍ ഗുരുവിന്റെ അടുത്തു ചെന്നപ്പോള്‍ അദ്ദേഹം ചോര ഒലി പ്പിച്ചു അടുത്തു നിന്ന കാളക്കുട്ടനെ കെട്ടിപ്പിടിച്ചു “ഭഗവാനെ താങ്കള്‍ക്കു ഈ ഗതി വന്നല്ലോ” എന്ന് പറഞ്ഞു അതിനെ തലോടി ആശ്വസിപ്പിക്കുക ആയിരുന്നു. ഗുരു ഇങ്ങനെ കരയുന്നത് കണ്ടു എല്ലാവര്ക്കും വിഷമമായി , അവര്‍ എല്ലാവരും ഗുരു ഉദ്ദേശിച്ചത് എന്തെന്ന് മനസ്സിലായി. ദൈവം എല്ലാ ജീവികളിലും ഒരു പോലെ നിലനില്‍ കുന്നു എന്ന തത്വം ഗുരു അങ്ങനെ എല്ലാവര്‍ക്കും മനസ്സിലാക്കി കൊടുത്തു. ചുറ്റുമുള്ള എല്ലാ ജീവികളിലും ചെടിയിലും എല്ലാം ദൈവം ഒരു പോലെ തന്നെ വസി ക്കുന്നു എന്ന തത്വം ലളിതമായ രീതിയില്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു.
4. കബീറിന്റെ മരണം
കാശിയില്‍ താമസിക്കുന്നവര്‍ മരിച്ചാല്‍ സ്വര്ഗത്തില്‍ പോകും എന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു, എന്നാല്‍ കാശിയില്‍ സ്ഥിര താമസം ആക്കിയവര്‍ മറ്റു സ്ഥലത്ത് വച്ച് മരണപ്പെട്ടാല്‍ അവര്‍ക്ക് സ്വര്‍ഗ രാജ്യം നഷ്ടപ്പെടുമെന്നും ഒരു മിദ്ധ്യാ ധാരണ ഉണ്ടായിരുന്നു. ഈ അന്ധ വിശാസം തകര്‍ക്കാനെന്നോണം കബീര്‍ കാശി യില്‍ കുറെ ദൂരത്തുള്ള മഗാഹര്‍ എന്ന സ്ഥലത്ത് 1575 ല്‍ പോയി താമസിച്ചു മരണ സമയം അടുത്തപ്പോള്‍ . അവിടെ ഒരു ഗുഹയില്‍ ധ്യാനത്തില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം പറയുമായിരുന്നു “ കാശിയില്‍ താമസിച്ചാല്‍ മരിക്കു മ്പോള്‍ സ്വര്‍ഗത്തില്‍ പോകുമെങ്കില്‍ പിന്നെന്തി നാണ് ദൈവത്തില്‍ വിശ്വസിക്കുന്നത് ?” എന്ന് കബീറിന്റെ സൂക്തങ്ങള്‍ ഹിന്ദു മുസ്ലിം സിഖു മതത്തില്‍ പെട്ട എല്ലാവരെയും സമന്മാരായി കാണുന്നതായിരുന്നു . മഗാഹ രില്‍ ആണ് കബീറിന്റെ ശവ കുടീരം , അതിനടുത്തു് തന്നെ അദ്ദേഹം ധ്യാനത്തില്‍ ഇരുന്ന ഗുഹയും കാണാം .
കബീറിന്റെ ചില കവിതകൾ
നീ എന്നെയാണോ അന്വേഷിക്കുന്നത് ? ഞാന്‍ നിന്റെ തൊട്ടടുത് തന്നെയുണ്ട്, എന്റെ തോള്‍ നിന്റെ തോളോടു തൊട്ടിരിക്കുന്നു നിനക്ക് എന്നെ ഗോപുരങ്ങളില്‍ കാണാന്‍ കഴിയില്ല ക്ഷേത്രങ്ങളുടെ ഉള്ളില്‍, പള്ളികളില്‍, സിനഗോഗില്‍ , കൃസ്ത്യന്‍ കത്തിഡ്രലുകളില്‍ , കുര്‍ബാന ചൊല്ലുന്നയിടത് കീര്‍ത്തനം പാടുന്നയിടത് , നിന്റെ കഴുത്തില്‍ ചുറ്റിയ മാലകളില്‍ , സസ്യാഹാരം മാത്രം കഴിച്ചാല്‍ ഒന്നും എന്നെ കാണുകയില്ല , നീ എന്നെ ശരിക്കും നോക്കുമ്പോള്‍ , അടുത്ത നിമിഷം നിനക്ക് എന്നെ കാണാന്‍ കഴിയും , നിനക്ക് ചിന്തിക്കാന്‍ കഴിയാത്തത്ര ചെറിയ വീട്ടില്‍ നിനക്ക് എന്നെ കാണാന്‍ കഴിയും .
******************
ശിഷ്യന്‍ : ഗുരോ ,എന്താണ് ദൈവം “
കബീര്‍ : നിന്റെ ശ്വാസത്തിന്റെ ഉള്ളില്‍ ദൈവം ഉണ്ട്, ശ്രദ്ധിച്ചു നോക്കൂ. :
***********************
പലരും മരിച്ചു, നീയും മരിക്കും , മരണ മണി മുഴങ്ങുന്നു , ലോകം മുഴുവന്‍ ഒരു സ്വപ്ന ത്തില്‍ ജീവിക്കുന്നു , ബുദ്ധിമാന്മാരുടെ വചനങ്ങള്‍ മാത്രം നില നില്‍ക്കും
*************************************
“എല്ലാവര്ക്കും അറിയാം തുള്ളികള്‍ സമുദ്രത്തിലേക്ക് ചേരുന്നു എന്നാല്‍ സമുദ്രം ഒരു തുള്ളിയിലേക്ക് ചേരുന്നു എന്ന് എത്ര പേര്‍ക്കറിയാം ?
***********************************
നിന്നില്‍ ഒഴുകുന്ന നദി തന്നെയാണ് എന്നിലും ഒഴുകുന്നത്
Comments
Post a Comment