Skip to main content

46: മാഡം ക്യുറി

 [ നോബല്‍ സമ്മാനം കിട്ടിയ ഒരേ ഒരു വനിത, രണ്ടു പ്രാവശ്യം നോബല്‍ സമ്മാനം ലഭിച്ച രണ്ടു പേരില്‍ ഒരാള്‍, രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ നോബല്‍ സമ്മാന ത്തിനു അര്‍ഹരായ സ്ത്രീ ,അഞ്ചുനോബല്‍ സമ്മാനാര്‍ഹരുടെ കുടുംബത്തിലെ അംഗം എന്നിങ്ങനെ പല രീതിയിലും അത്യപൂര്‍വ മായ നേട്ടങ്ങള്‍ക്ക് അര്‍ഹയായ മാഡം ക്യുറി പോളണ്ടില്‍ ജനിച്ചു ഫ്രാന്‍സില്‍ ജീവിച്ചയാളായിരുന്നു . ആണവ വികിരണ ത്തെപ്പറ്റി ആദ്യമായി വിശദമായി പഠിച്ച അവര്‍, സ്വന്തമായി രണ്ടു മൂലകങ്ങള്‍ പൊളോണിയവും റേഡിയവും കണ്ടെത്തിയ ആള്‍ എന്നിങ്ങനെ പോകുന്നു അവരുടെ പ്രധാന നേട്ടങ്ങള്‍., ഇന്ന് ആ മഹാവനിതയെ പ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കാം ]
മേരി ക്യുറി എന്നറിയപ്പെട്ട മരിയാ സലോ മിയ സ്കൊടോവ്സ്ക 1867 നു പോളണ്ടി ലെ വാര്സായില്‍ ജനിച്ചു. അന്ന് പോളണ്ട് റഷ്യന്‍ സാമ്രാജ്യത്തിന്റെ ഒരു ഭാഗം ആയിരു ന്നു. വാര്സായിലെ കുപ്രസിദ്ധമായ പറക്കും സര്‍വകലാശാല (Flying University) യില്‍ പഠനം തുടങ്ങി. അവിടത്തെ പഠനത്തില്‍ തൃപ്തി വരാതെ മേരിയും അവരുടെ സഹോദരി ബ്രോനിസ്ലാവായും 1891ല്‍ 24 ആമത്തെ വയസ്സില്‍ പാരീസില്‍ എത്തി . പാരീസില്‍ അവര്‍ മറ്റുന്നത ബിരുദങ്ങള്‍ നേടി ഗവേഷണം നടത്തിയത് . 1903 മേരി യും ഭര്‍ത്താവ് പിയര്‍ ക്യുറിയും ഹെന്റി ബെക്വരലിനും കൂടിയാണ് ഊര്‍ജ തന്ത്ര ത്തിലെ നോബല്‍ സമ്മാനം കിട്ടിയത്. പിന്നീട് അവര്‍ക്ക് മേരിക്ക് തനിയെ 1911ല്‍ കെമി സ്റ്റ് റിക്കുള്ള നോബല്‍ സമ്മാനവും നേടി. 
അവരുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങള്‍ റേഡിയോ വികിരണം (radio activity) , റേഡിയോ വികിരണ ശേഷിയുള്ള ഐസോ ടോപ്പുകളെ വേര്‍തിരിക്കാനുള്ള മാര്‍ഗ ങ്ങള്‍ , പൊളോണിയം റെഡിയം എന്നീ മൂലകങ്ങള്‍ എന്നിവയായിരുന്നു. വികിരണ ശേഷിയുള്ള ഐസോട്ടോപ്പുകള്‍ ഉപയോ ഗിച്ച് ചില രോഗങ്ങള്‍ക്ക് ചികിത്സ സാദ്ധ്യമാ കുമെന്നും അവര്‍ കണ്ടെത്തി. പാരീസിലും വാര്സായിലും ക്യുറി ഇന്‍സ്റ്റിട്യുട്ട് അവര്‍ സ്ഥാപിച്ചതായിരുന്നു. ഇവ രണ്ടും ഇന്നും ലോകത്തിലെ ഏറ്റവും മികച്ച വൈദ്യശാ സ്ത്ര ഗവേഷണ കേന്ദ്രങ്ങളാണ് . കൊണ്ടു നടക്കാവുന്ന എക്സ്റെ യന്ത്രങ്ങള്‍ ഉപയോ ഗിച്ച് യുദ്ധം നടക്കുന്ന സ്ഥലങ്ങളിലും മറ്റും ചികിത്സ കൊടുക്കാന്‍ കഴിഞ്ഞു. 
ഫ്രെഞ്ചുകാരിയായി പാരീസില്‍ താമസിച്ചു എങ്കിലും ഒരിക്കലും അവര്‍ തന്റെ ജന്മ നാടായ പോളണ്ടിനെയും വാര്സയെയും മറന്നില്ല. സ്വന്തം മക്കളെ പോളിഷ് ഭാഷ പഠിപ്പിക്കുകയും ഇടയ്ക്ക് അവരെ പോള ണ്ടില്‍ കൊണ്ടു പോകുകയും ചെയ്തിരുന്നു. അവര്‍ 1898ല്‍ കണ്ടെത്തിയ ആദ്യ മൂലക ത്തിന് പൊളോണിയം എന്ന പേര് കൊടുത്ത തു തന്നെ പോളണ്ടിനെ ഓര്‍മ്മിക്കാനായി രുന്നു. 1934 അവര്‍ 66 ആമത്തെ വയ സ്സില്‍ രക്തക്കുറവു മൂലം മരിക്കുകയാ യിരുന്നു, റേഡിയോ ആക്ടീവ് വസ്തുക്ക ളുമായി തുടര്‍ച്ചയായ സമ്പര്‍ക്കത്തില്‍ നിന്ന് ആയിഇരുന്നു അവര്‍ക്ക് ഈ രോഗം പിടി പെട്ടത്‌. പരീക്ഷണം നടക്കുന്ന കാലത്ത് ഇത്തരം വസ്തുക്കള്‍ അവര്‍ സ്വന്തം പോ ക്കറ്റില്‍ പോലും ഇട്ടു കൊണ്ടു നടക്കുമാ യിരുന്നത്രേ.

ബാല്യകാലം 
1867 നവംബര്‍ 7 നു റഷ്യന്‍ സാമ്രാജ്യത്തി ന്റെ ഭാഗമായിരുന്ന പോളണ്ടിലെ വാര്സാ യില്‍ ആയിരുന്നു മേരിയുടെ ജനനം. അറി യപ്പെട്ടിരുന്ന അദ്ധ്യാപകരായി രുന്ന ബ്രോനി സ്ലാവ, വ്ലാടിസ്ലാവ എന്നിവരുടെ അഞ്ചാമ ത്തെ കുട്ടിയായി , മൂത്ത കുട്ടികള്‍ സോഫിയ (1862), ജോസഫ്‌(1863) , ബ്രോനിസ്ലാവ (1865) ഹെലെന (1866) എന്നിവരായിരുന്നു. അമ്മയും അഛനും പോളണ്ടിന്റെ ദേശീയ സമരങ്ങളില്‍ പങ്കെടുത്തത് മൂലം അവരുടെ സ്വത്ത് വകകള്‍ നഷ്ടപ്പെട്ടവര്‍ ആയിരുന്നു. ഇക്കാരണത്താല്‍ കുടുംബത്തിന്റെ സാമ്പ ത്തിക നില മോശം ആയിരുന്നു. കുട്ടികളുടെ ജീവിതം വളരെ കഷ്ടത്തില്‍ ആയിരുന്നു. 
മേരിയുടെ അഛന്റെ പിതാവു ജോസഫ്‌ സ്ക്ലോടോവ്സ്കി ലുബ്ലിന്‍ എന്ന സ്ഥലത്തെ എല്ലാവരും ബഹുമാനിച്ചിരുന്ന അദ്ധ്യാപക നും ദേശീയ നേതാവും ആയിരുന്നു. അദ്ദേ ഹം തന്റെ മകള്‍ ബ്രോനിസ്ലാവയെ പോളിഷ് സാഹിത്യത്തിലെ അറിയപ്പെടുന്ന എഴുത്തു കാരിയാക്കാന്‍ സഹായിച്ചു. അവര്‍ മേരി പിന്നീട് പഠിച്ച ഗണിത ശാസ്ത്രവും ഊര്‍ജ തന്ത്രവും ആയിരുന്നു പഠിപ്പിച്ചു കൊണ്ടി രുന്നത് . അതെ സമയം വാര്സായിലെ രണ്ടു ജിമ്നെഷ്യത്തിന്റെ ഡയരക്ടരും ആയിരു ന്നു. റഷ്യന്‍ ഭരണാധികാരികള്‍ സ്കൂളുക ളിലെ പരീക്ഷണ ശാലകള്‍ അടപ്പിച്ചപ്പോള്‍ അവര്‍ ഉപകരണങ്ങള്‍ വീട്ടില്‍ കൊണ്ടു വന്നു അവിടെ പരീക്ഷണ സൌകര്യങ്ങള്‍ ഉണ്ടാക്കിയത്രേ., കുട്ടികള്‍ക്ക് അങ്ങനെ വീട്ടില്‍ വച്ച് തന്നെ പരീക്ഷണ നിരീക്ഷണ ങ്ങള്‍ നടത്താന്‍ കഴിഞ്ഞു. കുറച്ചു നാള്‍ കഴിഞ്ഞു കുഞ്ഞുങ്ങള്‍ ചെറുതായിരിക്കു മ്പോള്‍ തന്നെ അച്ഛനെ റഷ്യന്‍ അധികാരി കള്‍ അദ്ധ്യാപക ജോലിയില്‍ നിന്ന് താഴോ ട്ടുള്ള തസ്തികകളിലേക്ക് മാറ്റി കുടുംബ ത്തിന്റെ സാമ്പത്തിക നില വീണ്ടും മോശ മായി, താല്‍ക്കാലികമായി വീട്ടില്‍ ചില മുറികള്‍ ആണ്‍കുട്ടികള്‍ക്ക് വാടകയ്ക്ക് കൊടുത്തു ചെറിയ വരുമാനം ഉണ്ടാക്കി വന്നു. മേരിയുടെ അമ്മ ബ്രോനിസ്ലാവ ഒരു ബോര്‍ഡിംഗ് സ്കൂള്‍ നടത്തിയിരുന്നു . മേരി യുടെ ജനനത്തിന് ശേഷം അമ്മ ജോലിയില്‍ നിന്ന് വിരമിചു അധികം താമ സിയാതെ ക്ഷയ രോഗം ബാധിച്ചു മരിച്ചു. ഏതാനും വര്ഷം കഴിഞ്ഞു മൂത്ത സഹോദരി സോഫി യയും ടൈഫൊയ്ഡ് വന്നു മരിച്ചു. മേരി യുടെ അച്ഛന്‍ തികഞ്ഞ നിരീശ്വര വാദിയും അമ്മ തികഞ്ഞ കത്തോലിക്കാ മതവിശ്വാ സിയും ആയിരുന്നു. അമ്മയുടെ മരണം കുട്ടികളെ ദൈവ വിശ്വാസത്തില്‍ സംശയാ ലുക്കളാക്കി.

മേരിക്ക് പത്തു വയസ്സായപ്പോള്‍ ഒരു ബോര്‍ ഡിംഗ് സ്കൂളിലും ജിമ്നെഷ്യത്തിലും അവര്‍ പൊയ്ക്കൊണ്ടിരുന്നു. ആ സ്കൂളില്‍ നിന്നും സ്വര്‍ണ മെഡല്‍ വാങ്ങി പഠനം പൂര്‍ത്തിയാ ക്കി. താല്കാലികമായ വിഷാദ രോഗത്തിന് അടിമയായി മേരി ഏതാണ്ടു ഒരു വര്ഷം പിതാവിന്റെ ബന്ധുക്കളുടെ കൂടെ നാട്ടിന്‍ പുറത്തു കഴിഞ്ഞു. അടുത്ത വര്ഷം തിരിച്ചു വാര്സായില്‍ എത്തി ചില ട്യുഷന്‍ ജോലി കള്‍ ചെയ്തു തുടങ്ങി. ഒരു സ്ത്രീ ആയി രുന്നു എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ നല്ല സ്ഥാപനങ്ങളില്‍ ഒന്നും ഉന്നത വിദ്യാഭ്യാ സത്തിനു പ്രവേശനം കിട്ടാതെ അവര്‍ അന്ന ത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗം കൂടി ആയിരുന്ന അത്ര പ്രസിദ്ധമല്ലാത്തതും എന്നാല്‍ പെണ്‍ കുട്ടികളെ പ്രവേശിപ്പിക്കു ന്നതും ആയ പറക്കും സര്‍വകലാശാലയില്‍ പഠിക്കാന്‍ ചേര്‍ന്നു.
ഉന്നത വിദ്യാഭ്യാസം നേടണം എന്ന തീവ്ര മായ ആഗ്രഹത്തില്‍ മറിയയും സഹോദരി ബ്രോനിസ്ലാവയും കൂടി ഒരു കരാര്‍ ഉണ്ടാക്കി. രണ്ടു പേര്‍ക്കും ഒരേ സമയം പഠിക്കാന്‍ കഴി യാത്തത് കൊണ്ടു ആദ്യം ഒരാള്‍ ജോലി ചെയ്യുക , കിട്ടുന്ന വരുമാനം കൊണ്ടു മറ്റെ യാളെ പഠിപ്പിക്കുക എന്നതായിരുന്നു കരാര്‍. ആദ്യം മേരി ജോലിക്ക് ചേര്‍ന്ന് സഹോദരിയെ വൈദ്യ പഠനത്തിനു സഹാ യിച്ചു. അങ്ങനെ രണ്ടു മൂന്ന് വര്ഷം കഴി ഞ്ഞു മേരിയും പഠിക്കാന്‍ തുടങ്ങി. വീടുക ളില്‍ ജോലി നോക്കിയും ട്യുഷന്‍ പഠിപ്പിച്ചും കിട്ടിയ തുക കൊണ്ടു സഹോദരിയെ പഠിപ്പി ക്കുകയും വീട്ടു ചിലവുകള്‍ വഹിക്കുകയും ചെയ്തു. ഇതിനടയില്‍ അഛന്റെ ഒരു അകന്ന ബന്ധുവായിരുന്ന സോരോവ്സ്കി എന്ന ഗണിത ശാസ്ത്ര വിദ്യാർത്ഥിയുമായി മേരി പ്രേമത്തിലായി, പക്ഷെ കാര്യമായ വരുമാനം ഒന്നുമില്ലാത്ത അയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല. പിന്നീട് ഗണിതശാസ്ത്രത്തില്‍ വലിയ സംഭാവന കള്‍ ചെയ്ത സോരോവ്സ്കിയുമായുള്ള പ്രേമ പരാജയം രണ്ടു പേര്‍ക്കും വിഷമം ഉണ്ടാക്കി. ഏതായാലും അധികം താമസി ക്കാതെ അയാള്‍ ഡോക്ടോരല്‍ ബിരുദം നേടി ക്രക്കൊവ് സര്‍വകലാശാലയിലെ പ്രൊഫസറും റെക്ടറും ഒക്കെ ആയി. അദ്ദേഹം പിന്നീട് വാര്‍ദ്ധക്യത്തില്‍ വിഷാദ മൂകനായി 1935 ല്‍ റെഡിയം ഇന്സ്ട്ടിട്യു ട്ടില്‍ സ്ഥാപിച്ച മേരിയുടെ പ്രതിമയുടെ മുമ്പില്‍ ഇരിക്കുന്നത് പലരും കണ്ടിട്ടുണ്ടെ ന്നു പറയപ്പെടുന്നു.
1890 ആദ്യം സഹോദരി ബ്രോനിസ്ലാവ മേരി യെ പാരീസിലേക്ക്‌ ക്ഷണിച്ചു , അവര്‍ ഏതാ നും മാസങ്ങള്‍ക്ക് മുമ്പ് കാസിമിയെര്‍ ദള്സ്കി എന്ന പോളിഷ് ചിന്തകനെ വിവാ ഹം കഴിച്ചിരുന്നു. എന്നാല്‍ പാരീസിലെ സര്‍വകലാശാലയിലെ ഭാരിച്ച ഫീസ് കൊടു ക്കാന്‍ നിവൃത്തിയില്ലാതെ മേരി ക്ഷണം നിര സിക്കുകയായിരുന്നു. മേരിയുടെ പിതാവിന് ആയിടയ്ക്ക് കുറെക്കൂടി മെച്ചപ്പെട്ട ഒരു ജോലി കിട്ടി അല്പം സാമ്പത്തിക നേട്ടം ഉണ്ടാ യി എങ്കിലും മേരി വാര്സായില്‍ തന്നെ കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചു കഴി ഞ്ഞു. എഴുത്ത് കുത്തുകളില്‍ കൂടിയും പുസ്തക വായനയില്‍ കൂടിയും മറ്റും തന്റെ അറിവ് വര്‍ദ്ധിപ്പിച്ചു കൊണ്ടു തന്നെ സമയം ചിലവഴിച്ചു, 1891 വരെ .ഇതോടൊപ്പം രസ തന്ത്രത്തില്‍ അവിടെ ഉണ്ടായിരുന്ന ഒരു ലാബോറട്ടറിയില്‍ പരീക്ഷണങ്ങളും ചെയ്തു തുടങ്ങി. ഈ പരീക്ഷണ ശാല നടത്തിയിരു ന്നത് മേരിയുടെ ഒരു മച്ചുനന്‍ ജോസഫ്‌ ബോഗുസ്കി എന്നയാള്‍ ആയിരുന്നു. വ്യാവ സായിക കാര്‍ഷിക മ്യുസിയം (Museum of Industry and Agriculture ) എന്ന പേരില്‍ അറിയപ്പെട്ടിരുന്നതായിരുന്നു ഈ സ്ഥാപനം. മേരിയുടെ മച്ചുനന്‍ റഷ്യയിലെ പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായിരുന്ന ഡിമിത്രി മെൻഡലെയ്വിന്റെ ശിഷ്യനായിരുന്നു .
പാരീസിലെ പുതിയ ജീവിതം
I1891 ല്‍ പോളണ്ടില്‍ നിന്നും മരിയ ഫ്രാന്‍ സില്‍ എത്തി. മറിയ ഫ്രാന്‍സില്‍ മേരി എന്ന റിയപ്പെട്ടു, സഹോദരിയുടെയും ഭര്‍ത്താവി ന്റെയും കൂടെ താമസം തുടങ്ങി. കുറച്ചു നാള്‍ കഴിഞ്ഞു സർവകലാശാലയുടെ അടു ത്തു ഒരു ചെറിയ മുറി വാടകക്കെടുത്തു. പാരീസ് സര്‍വകലാശാലയില്‍ 1891 അവ സാനം ചേര്‍ന്ന മേരിയുടെ പഠന വിഷയ ങ്ങള്‍ ഊര്‍ജതന്ത്രം, രസതന്ത്രം, ഗണിത ശാസ്ത്രം എന്നിവ ആയിരുന്നു , വളരെ വിഷമിച്ചു തണുപ്പുകാലത്ത് ആവശ്യമായ കമ്പിളി വസ്ത്രങ്ങള്‍ പോലും ഇല്ലാതെ അവര്‍ പഠനം തുടര്‍ന്നു, ചില ദിവസങ്ങളില്‍ ആവശ്യമായ ഭക്ഷണം കിട്ടാതെ ബോധ രഹിതയാവുക വരെ ഉണ്ടായി. പകല്‍ സമ യത്ത് പഠനവും വൈകുന്നേരങ്ങളില്‍ ട്യൂഷന്‍ ജോലിയും കൊണ്ടു കഷ്ടിച്ചു ചില വിനുള്ളത് ഒപ്പിച്ചു വന്നു. 1893 ല്‍ അവര്‍ക്ക് ഊര്‍ജ തന്ത്രത്തില്‍ ബിരുദം കിട്ടി അവിടെ യുള്ള ഒരു വ്യാവസായിക പരീക്ഷണ ശാല യില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പ്രൊഫസര്‍ ഗബ്രിയേല്‍ ലിപ്പ്മാന്‍ ആയിരുന്നു ആ ലാബി ന്റെ മേലധികാരി. പാരീസ് സര്‍വകലാ ശാല യില്‍ കിട്ടിയ ചെറിയ ഫെലോഷിപ്പോടുകൂടി പഠനം തുടര്‍ന്ന മേരിക്ക് 1894 ല്‍ രണ്ടാമ ത്തെ ബിരുദവും കിട്ടി.
പാരീസിലെ മേരിയുടെ ഗവേഷണം ആദ്യ കാലത്ത് വിവിധതരം ഉരുക്കിന്റെ കാന്തിക സ്വഭാവത്തെ കുറിച്ചായിരുന്നു., ഇത് ദേശീയ വ്യവസായ പ്രോത്സാഹന സമിതിയുടെ ആഭി മുഖ്യത്തില്‍ ആയിരുന്നു. അതെ വര്ഷം തന്നെ മേരി ഊര്‍ജ തന്ത്ര രസതന്ത്ര അദ്ധ്യാപകനായിരുന്ന പിയര്‍ ക്യുറിയുമായി പരിചയപ്പെട്ടു. മേരി കുറേകൂടി മെച്ചപ്പെടാ ഒരു പരീക്ഷണ ശാല അന്വേഷിക്കുകയായി രുന്നു എന്ന് മനസ്സിലാക്കിയ ജോസഫ്‌ കൊവാല്സ്കി എന്ന സുഹൃത്തായിരുന്നു അവരെ തമ്മില്‍ പരിചയപ്പെടുത്തിയത്. പിയരിനു വലിയ പരീക്ഷണ ശാല ഒന്നും ഇല്ലായിരുന്നു എങ്കിലും മേരിക്ക് പണിയെ ടുക്കാന്‍ കുറച്ചു കൂടി സ്ഥല സൌകര്യം ഉണ്ടാക്കിക്കൊടുക്കാന്‍ അയാള്‍ക്കു കഴിഞ്ഞു.
ശാസ്ത്ര ഗവേഷണത്തില്‍ ഉണ്ടായിരുന്ന അദമ്യമായ ആഗ്രഹം അവരെ രണ്ടു പേരെ യും കൂടുതല്‍ അടുപ്പിച്ചു. അവര്‍ തമ്മില്‍ സ്നേഹമായി. അവസാനം പിയര്‍ മേരി യോടു വിവാഹാഭ്യര്‍ഥന ചെയ്തു. പക്ഷെ ആദ്യം മേരി താല്പര്യം പ്രകടിപ്പിച്ചില്ല, കാരണം പഠനം കഴിഞ്ഞു മേരിക്ക് തിരിച്ചു തന്റെ നാടായ പോളണ്ടില്‍ പോയി ജോലി നോക്ക ണം എന്നായിരുന്നു ആഗ്രഹം , ഫ്രെഞ്ചുകാ രനുമായുള്ള വിവാഹം അതിനു തടസ്സമാ കുമെന്ന് തോന്നിയത് കാരണം . എന്നാല്‍ പിയര്‍ പോളണ്ടില്‍ പോയി ഫ്രെഞ്ച് ഭാഷ പഠിപ്പിക്കാന്‍ വേണ്ടി മാത്രമാണെങ്കിലും തയ്യാറാണെന്ന് പറഞ്ഞു. 1894 വേനല്‍ അവധിക്കു മേരി പോളണ്ടില്‍ പോയി വീട്ടു കാരെ കണ്ടു. അപ്പോഴും തനിക്കു ഇഷ്ട പെട്ട വിഷയത്തില്‍ ജോലി ചെയ്യാന്‍ വാര്സാ യില്‍ ക്രക്കൊവ് സര്‍വകലാശാലയില്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ അവര്‍ ഒരു സ്ത്രീ ആയതു കൊണ്ടു മാത്രം അവര്‍ക്ക് ആ അവസരം നിഷേധിക്കപ്പെട്ടു. പിയറിന്റെ ഒരു കത്തില്‍ മേരി തിരിച്ചു പാരീ സിൽ വന്നു ഗവേഷണം തുടരുകയാണ് നല്ലതെന്ന് എഴുതിയിരുന്നു. പിയര്‍ തന്റെ കാന്ത സംബന്ധമായ ഗവേഷണത്തിന് പി എച് ഡി ബിരുദം നേടി. 1895 മാര്ച്ചില്‍ പിയരിനു പ്രൊഫസറായി പ്രമോഷനും കിട്ടി. അയാളുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് പിയറിന്റെ ഏറ്റവും വലിയ കണ്ടു പിടുത്തം മേരി ആയിരുന്നു എന്നാണു. 1895 ജുലായ് 26 നു പിയരും മേരിയും ഉഭയ സമ്മത പ്രകാ രം മതപരമായ ചടങ്ങളില്ലാതെ വിവാഹിത രായി.. വിവാഹസമയത്തു ഗംഭീരമായ വധു വിന്റെ പ്രത്യേക വസ്ത്രത്തിനു പകരം വര്‍ഷ ങ്ങളായി പരീക്ഷണ ശാലയില്‍ ധരിച്ചു പഴ കിയ കറുത്തിരുണ്ട കീറിയ പുറം വസ്ത്രം ധരിച്ചിരുന്നു അവര്‍ . അവരുടെ രണ്ടു പേരു ടെയും ഒരുപോലെയുള്ള ഇഷ്ടങ്ങളില്‍ നീണ്ട സൈക്കിള്‍ യാത്രയും വിദേശ പര്യടന ങ്ങളും ഉള്‍പ്പെട്ടിരുന്നു. പിയര്‍ എന്നയാളില്‍ വിശ്വസിക്കാവുന്ന താങ്ങാവാന്‍ കഴിയുന്ന ഒരു ഉത്തമ സുഹൃത്തിനെയും സഹഗവേ ഷകനെയും കാമുകനെയും മേരി കണ്ടെ ത്തി.
1895 ലാണ് വില്യം രോന്റ്ജന്‍ എക്സ്റേ കണ്ടുപിടിച്ചത് . എന്നാലും അവ എങ്ങനെ ഉണ്ടാകുന്നു എന്ന് അറിഞ്ഞു കൂടായിരുന്നു. 1896 ല്‍ ഹെന്‍രി ബെക്വരല്‍ യുറേനിയം എന്ന ധാതു കണ്ടെത്തി ഈ വസ്തു എക്സ്റേ പോലെയുള്ള ചില രശ്മികള്‍ ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കി. ഈ രശ്മികള്‍ മറ്റു ബാഹ്യ പ്രേരണ കൊണ്ടു ണ്ടാകുന്നതല്ല എന്നും സ്വയം ഉണ്ടാകു ന്നതാണ് എന്നും അദ്ദേഹം മനസ്സിലാക്കി. ഈ രണ്ടു കണ്ടു പിടുത്തങ്ങളെയും അടിസ്ഥാനമാക്കി മേരി യുറേനിയം ഉണ്ടാ ക്കുന്ന രശ്മികളെ പറ്റിയുള്ള കൂടുതല്‍ പഠനം ഗവേഷണ ബിരുദത്തിനുള്ള വിഷയ മായി തിരഞ്ഞെടുത്തു. ഈ രശ്മികളെപ്പറ്റി പഠിക്കാന്‍ പുതിയ ഒരു രീതി അവര്‍ കണ്ടെ ത്തി. 15 വര്ഷം മുമ്പ് ഭര്‍ത്താവ് പിയര്‍ ക്യുറി വൈദ്യുതിയുടെ സാന്നിദ്ധ്യം മനസ്സി ലാക്കാന്‍ ഉപയുക്തമായ ഇല്ക്ട്രോമീറ്റര്‍ ഉണ്ടാക്കിയിരുന്നു. യുറേനിയം ധാതു അതി ന്റെ പരിസരത്തുള്ള വായുവില്‍ വൈദ്യുത കണങ്ങള്‍ ഉണ്ടാക്കുന്നു എന്ന് മേരി മനസ്സി ലാക്കി . ഇതനുസരിച്ച് ഇത്തരം രശ്മിയുടെ അളവ് യുറേനിയം ധാതു എത്രമാത്രം ഉണ്ട് എന്നതിനെ മാത്രം ആശ്രയിച്ചാണ് എന്നും അവർ മനസ്''സിലാക്കി . ഇതില്‍ നിന്നും ഈ രശ്മികള്‍ ഉണ്ടാകുന്നത് തന്മാത്രകള്‍ തമ്മിലുള്ള പ്രതി പ്രവര്‍ത്തനം മൂലമല്ല, പ്രത്യുത യുറേനിയം അണുവില്‍ നിന്നുണ്ടാകുന്ന ഏതൊ സ്വഭാവ വിശേഷം മൂലമാണെന്ന് ഊഹിച്ചു. ഈ ഊഹം ആറ്റം വിഭജിക്കാന്‍ കഴിയാത്തതാണ് എന്ന മുന്‍കാല സങ്കല്പത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. 
1897 ല്‍ മേരിക്കും പിയരിനും ഒരു കുട്ടി ജനിച്ചു , ഐരീന്‍ എന്നപേര്‍. കുടുംബത്തെ സഹായിക്കാന്‍ മേരി വീണ്ടും ഒരു സ്കൂളില്‍ ജോലി ചെയ്തു തുടങ്ങി. പക്ഷെ ആ സ്കൂളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കൊള്ളാവുന്ന ഒരു നല്ല പരീക്ഷണശാല പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടു പിയരും മേരിയും തങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തിയത് തങ്ങളുടെ സ്കൂളിന്റെ അടുത്തുള്ള ഒരു താല്‍ക്കാലിക ഷെഡ്‌ഡില്‍ ആയിരുന്നു. തൃപ്തികരമായ വായു സഞ്ചാരമില്ലാത ആ ഷെഡ്‌ ഇടയ്ക്ക് ചോരുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു നാള്‍ മുമ്പ് മെഡിക്കല്‍ സ്കൂളിന്റെ ജീവികളെ മുറിച്ചു പരിശോധിക്കുന്ന മുറി ആയിരുന്നു അത്. ഇങ്ങനെയുള്ള പരീക്ഷണ ശാലയില്‍ റേഡിയോ വികിരണം കൊള്ളുന്നത്‌ കൊണ്ടുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മേരിയും പിയരും ബോധവാന്മാരായിരുന്നില്ല. സ്കൂളില്‍ നിന്ന് ധനസഹായം ഒന്നും കിട്ടിയുമില്ല, ചില ഖനന കമ്പനികളും ലോഹ വ്യവസായ കമ്പനികളും ചില സര്‍ക്കാര്‍ വകുപ്പുകളും ചെറിയ തോതില്‍ ഇടയ്ക്ക് ചില സാമ്പത്തിക സഹായം ചെയ്തിരുന്നു. 
ക്യുരിമാരുടെ പഠനത്തില്‍ യുറെനിയം അടങ്ങുന്ന വസ്തുക്കള്‍, പിച്ച ബ്ലെണ്ട്‌ , ചാല്കൊലൈറ്റ് എന്നിവ ഉള്‍പ്പെട്ടിരുന്നു. പിച്ച ബ്ലെന്ടു യുരെനിയതെക്കാള്‍ നാലിരട്ടിയും ചാല്കൊലൈറ്റ് രണ്ടിരട്ടിയും കൂടുതല്‍ വികിരണം ഉല്‍പ്പാദിപ്പിക്കുന്നു എന്ന് കണ്ടെത്തി. ഇതില്‍ നിന്നും ഈ രണ്ടു വസ്തുക്കളില്‍ യുറേനിയതെക്കാള്‍ ശക്തിയുള്ള ഏതൊ വസ്തു അടങ്ങിയിരിക്കുന്നു എന്ന് മനസ്സിലായി. മേരി ഇതുപോലെ വികിരണം ഉണ്ടാക്കുന്ന മറ്റു വസ്തുക്കളെ കുറിച്ച് ചിട്ടയോടെ പഠനം നടത്തി. 1898ല്‍ അവര്‍ അങ്ങനെ തോറിയത്തിനും റേഡിയോ വികിരണം ഉണ്ടാക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. പിയര്‍ പത്നിയുടെ ഗവേഷണത്തില്‍ കൂടുതല്‍ താല്പര്യം കാണിച്ചു തുടങ്ങി. 1898 പകുതി ആയപ്പോള്‍ പിയര്‍ തന്റെ ക്രിസ്ട്ടലുകളെ സംബന്ധിച്ചുള്ള പഠനം ഉപേക്ഷിച്ചു മേരിയുടെ കൂടെ ഗവേഷണത്തിന് കൂടി. 
പിയര്‍ ഭാര്യയുടെ കൂടി എങ്കിലും മേരി ചെയ്യുന്ന ജോലി തികച്ചും ഒറിജിനല്‍ ആയിരുന്നു, പലപ്പോഴും ഭര്‍ത്താവിന്റെ അഭിപ്രായം ചോദിച്ചിരുന്നു എങ്കിലും ചെയ്യുന്ന ജോലിയില്‍ പൂര്‍ണമായ വ്യക്തത ഉണ്ടാക്കാന്‍ മാത്രമായിരുന്നു ഭര്‍ത്താവിനോട് ചോദിച്ചത്. തികച്ചും ഒറിജിനല്‍ ആയ ഇത്തരം ആശയങ്ങള്‍ ഒരു സ്ത്രീക്ക് ഉണ്ടാക്കാന്‍ കഴിയും എന്ന് തെളിയിക്കുകയും മേരിയുടെ ആവശ്യമായിരുന്നു. 
മേരിയും പിയരും ചെയ്തു കൊണ്ടിരുന്ന ഗവേഷണ മേഖലയില്‍ പുതിയ പല ഫലങ്ങളും കിട്ടിയാല്‍ ഉടന്‍ പ്രസിദ്ധീകരിക്കേണ്ടത് ആവശ്യമായിരുന്നു, അല്ലെങ്കില്‍ പുതിയ കണ്ടുപിടുത്തങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ക്ക് പോകാന്‍ സാദ്ധ്യത ഉള്ളത് കൊണ്ടു. ഏതായാലും മേരിയുടെ ഗവേഷണത്തിന്റെ കാതലായ ഭാഗങ്ങള്‍ അവരുടെ പ്രൊഫസര്‍ ഗബ്രിയേല്‍ ലിപ്പ്മാന്‍ സംഗ്രഹമായി 1898 ഏപ്രില്‍ 2 നു അക്കാടെമിയ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. എന്നാലും തോറിയം എന്ന്ന വസ്തുവിനും വികിരണം ഉണ്ടാക്കാന്‍ കഴിയും എന്ന വസ്തുത അവരുടെതായി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. പിച്ച്ബ്ലെണ്ടിന്റെയും ചാല്കൊലൈട്ടിന്റെയും വികിരണം ഉത്പാദിപ്പിക്കാനുള്ള കഴിവിനെപ്പറ്റി മേരി കണ്ടെത്തിയ വിവരം ആരും ശ്രദ്ധിച്ചില്ല. ആ ഇരുമ്പയിരില്‍ വളരെ കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുള്ള ഏതൊ വസ്തു ആണ് വികിരണം ഉണ്ടാക്കുന്നത് എന്നുറപ്പായിരുന്നു. ആ വസ്തു കന്റെത്താന്‍ അവര്‍ പിച്ച ബണ്ട് ഒരു പാത്രത്തില്‍ അരച്ച് പരീക്ഷണങ്ങള്‍ ചെയ്തു നോക്കി. പക്ഷെ പിനീടാനു മനസ്സിലായത് ടണ്ണ്‍ കണക്കിന് പിച്ച ബ്ലെണ്ട് അപഗ്രഥിച്ചാല്‍ മാത്രമേ അവര്‍ ഉദ്ദേശിക്കുന്ന വസ്തു കണ്ടെത്താന്‍ കഴിയൂ എന്ന്. 
1898 ജൂലായില്‍ മേരിയും പിയരും കൂടി ഒരു പ്രബന്ധത്തില്‍ പുതിയ ഒരു വസ്തു കണ്ടെത്തിയ വിവരം പ്രസിദ്ധീകരിച്ചു. മേറിയുടെ സ്വന്തം നാടായ പോളണ്ടിനെ ഒര്ര്‍മിക്കാന്‍ പൊളോണിയം എന്ന് ഈ പുതിയ വസ്തുവിന് അവര്‍ പേര് കൊടുത്തു. 1898 ഡിസംബര്‍ 26നു പിയര്‍ മറ്റൊരു വസ്തുവിന്റെ കണ്ടുപിടിക്കലും പ്രഖ്യാപിച്ചു, അതിന്റെ പേര് റെഡിയം എന്നാണു കൊടുത്തത്. റേഡിയ ലാറ്റിന്‍ ഭാഷയിലുള്ള റെ (പ്രകാശം ) എന്നതില്‍ നിന്ന് വന്നതായിരുന്നു. അവരുടെ ഗവേഷനതിനിടക്ക് റേഡിയോ ആക്ടീവ് എന്ന വാക്കും അവര്‍ ഉപയോഗിച്ച് തുടങ്ങി. 
അവരുടെ ഈ രണ്ടു കണ്ടുപിടുത്തങ്ങളും സംശയമില്ലാതെ തെളിയിക്കാന്‍ ഇവ രണ്ടും അല്‍പ്പം വലിയ തോതില്‍ ഉണ്ടാക്കി കാണിക്കാന്‍ ശ്രമം തുടങ്ങി. പിച്ച ബ്ലെന്റെന്ന ഇരുമ്പയിരില്‍ ഈ രണ്ടു വസ്തുക്കളും വളരെ കുറഞ്ഞ തോതില്‍ ഉണ്ടെന്നു ഉറപ്പായിരുന്നു എങ്കിലും അവയെ എങ്ങനെ വേര്‍തിരിച്ചെടുക്കുക എന്നതായിരുന്നു പ്രശ്നം ഇതില്‍ പൊളോണിയം ബിസ്മത്ത് എന്ന മൂലകത്തിന് സമാനമായത് കൊണ്ടു താരതമ്യേന വിഷമം കുറഞ്ഞതായിരുന്നു, എന്നാല്‍ റേഡിയം ബെരിയത്തെപ്പോലെ ആയിരുന്നു എങ്കിലും പിച്ച ബ്ലെനട്ടില്‍ വളരെ കുരച്ചു മാത്രമേ അടങ്ങിയിരുന്നുള്ളൂ. ചുരുക്കത്ത്തില്‍ ഏകദേശം ഒരു ടണ്ണ്‍ പിച്ബ്ലെന്റില്‍ നിന്ന് കഷിട്ച്ചു ഒരു ഗ്രാമിന്റെ പത്തിലൊന്ന് റേഡിയം ക്ലോരൈഡ വേര്‍പെടുത്തി എടുക്കാന്‍ കഴിഞ്ഞു 1902 ല്‍. 1910 ലാണ് ശുദ്ധമായ റേഡിയം തന്നെ വേര്‍പെടുത്തി എടുക്കാന്‍ കഴിഞ്ഞതു , പക്ഷെ കഷ്ടിച്ചു 138 ദിവസം മാത്രം ആര്ദ്ധ ജീവിത കാലം ഉള്ള പൊളോണിയം വീണ്ടെടുക്കാന്‍ മേരിക്ക് തന്റെ ജീവിത കാലത്ത് കഴിഞ്ഞില്ല. 1898 നും 1902 നും ഇടയ്ക്ക് 32 ശാസ്ത്ര പ്രബന്ധങ്ങളാണ് പിയരും മേരിയും കൂടി പ്രസിദ്ധീകരിച്ചത് . ഇതില്‍ ഒന്നില്‍ റേഡിയത്തിന്റെ സാന്നിദ്ധ്യത്തില്‍ രോഗാവസ്ഥയിലുള്ള മുഴയിലെ കോശങ്ങള്‍ നശിക്കുമെന്നും പ്രസ്താവിച്ചിരുന്നു. 
1900 ല്‍ മേരി എക്കോല്‍ നോര്മാലെ സുപീരിയര്‍ എന്നാ സ്ഥാപനത്തിലെ ആദ്യത്തെ വനിതാ അദ്ധ്യാപികയായി, പിയര്‍ പാരീസ് സര്‍വകലാശാലയിലെ പ്രൊഫസറും ആയി. 1902 ല്‍ പിതാവിന്റെ മരണം പ്രമാണിച്ച് മേരി പോളണ്ടില്‍ പോയിരുന്നു. 1903ല്‍ ഗബ്രിയേല്‍ ലിപ്പ്മാന്റെ ശിക്ഷണത്തില്‍ മേരി തന്റെ പി എച് ഡി ബിരുദം നേടി. അതെ മാസം തന്നെ ഈ ദമ്പതികളെ ലണ്ടന്‍ റോയല്‍ സൊസൈറ്റിയില്‍ റേഡിയോ ആക്ടിവിറ്റിയെ കുറിചു പ്രസംഗിക്കാന്‍ ക്ഷണിക്കുകയുണ്ടായി. അവിടെയും പിയറിനെ മാത്രമേ സംസാരിക്കാന്‍ അനുവദിച്ചുള്ളൂ, മേരിയെ അനുവദിച്ചില്ല, അവര്‍ സ്ത്രീ ആയതു കൊണ്ടു. അവരുടെ കണ്ടു പിടുത്തങ്ങള്‍ക്ക് പേറ്റന്റെടുക്കാന്‍ അവര്‍ തുനിഞ്ഞില്ല , അതുകൊണ്ടു സാമ്പത്തിക നേട്ടം ഉണ്ടാക്കാനും കഴിഞ്ഞില്ല. റേഡിയത്തെ അടിസ്ഥാനമാക്കി ഒരു വ്യവസായം തന്നെ ആരംഭിക്കുകയായി.
1903 ഡിസംബറില്‍ സ്വീഡിഷ് റോയല്‍ അക്കാദമി പിയര്‍ മേരി ബെക്വരല്‍ എന്നിവര്‍ക്ക് മൂന്നു പേര്‍ക്കും കൂടി നോബല്‍ സമ്മാനം പ്രഖ്യാപിച്ചു. ആദ്യം പിയരിനെയും ബെക്വേരലിനെയും മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്, പക്ഷെ ഇത് മുന്‍കൂട്ടി അറിഞ്ഞ പിയര്‍ ശക്തമായി പ്രതിഷെധിചതു കൊണ്ടു മേരിയേയും ഉള്‍പ്പെടുത്തുകയായിരുന്നു. അന്ന് ആദ്യത്തെ നോബല്‍ സമ്മാനര്‍ഹയായ സ്ത്രീയായി മേരി ക്യുറി. അവരുടെ ജോലിയിലെതിരക്ക് മൂലം രണ്ടു പേരും സമ്മാനം വാങ്ങാല്‍ സ്റ്റോക്ക് ഹോമില്‍ പോയില്ല. നോബല്‍ സമ്മാമാനാര്‍ഹര്‍ അവിടെ ഒരു പ്രസംഗം നടത്തെണ്ടിയിരുന്നത് കൊണ്ടു 1905 ല്‍ അവര്‍ സ്റ്റോക്ക് ഹോമില്‍ എത്തി. സമ്മാനത്തുകയില്‍ നന്ന് അവര്‍ക്ക് നല്ല ഒരു ലബോറട്ടറി ഉണ്ടാക്കാന്‍ കഴിഞ്ഞു. പിയരിനു ജനീവ സര്‍വകലാശാലയില്‍ ഉദ്യോഗം വാഗ്ദത്തം കിട്ടി പാരീസില്‍ പ്രോഫസരായും ഫിസ്കിക്ക്സ് വകുപ്പ് അദ്ധ്യക്ഷനായും നിയമനം കൊടുത്തു. അപ്പോഴും മേരിയുടെ പരീക്ഷണ ശാല ത്രുപ്തികരമായിരുന്നില്ല. പിയറിന്റെ നിര്‍ദ്ദേശപ്രകാരം പാരീസ് സര്‍വകലാശാല മേറിയുടെ റെ ലാബിനു വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുത്തു. 1906 ല്‍ ആണ് ഇത് തയ്യാറായത് . 1904 ല്‍ മേരി രണ്ടാമത്തെ കുട്ടിയെ ഈവിനെ പ്രസവിച്ചു. ആ കുട്ടിയേയും പോളിഷ് ഭാഷ പഠിപ്പിക്കാന്‍ പ്രത്യേകം ആയയെ വച്ചിരുന്നു. ഇടക്ക് അവരെ പോളണ്ടില്‍ അയക്കുകയും ചെയ്തു. 
1906, ഏപ്രില്‍ 19 നു പിയര്‍ പാരീസില്‍ വെച്ച് ഒരപകടത്തില്‍ മരിച്ചു. റോഡു കുറുക്കെ കടക്കുമ്പോള്‍ ഒരു കുതിര വണ്ടി കയറി അദ്ദേഹത്തിന്റെ തലയില്‍ വണ്ടിയുടെ ചക്രം കയരിതല പൊട്ടിയായിരുന്നു മരണം. ഭര്‍ത്താവിന്റെ മരണം മേരിയെ വല്ലാതെ ഉലച്ചു. 1906 മേയ് 13നു പിയറിന്റെ മരണം കൊണ്ടുണ്ടായ ഒഴിവില്‍ മേരിയെ പാരീസ് സര്‍വകലാശാലയില്‍ പ്രൊഫസര്‍ ആയി നിയമിച്ചു. പിയറിന്റെ പേരില്‍ ഒരു ലോകോത്തര പരീക്ഷണശാല ഉണ്ടാക്കാനായി മേരി ആ ജോലി സ്വീകരിച്ചു. ആ സര്‍വകലാശാലയിലെ ആദ്യത്തെ വനിതാ പ്രൊഫസര്‍ ആയിരുന്നു മേരി. 
പരീക്ഷണശാല ഉണ്ടാക്കുന്നതില്‍ മാത്രം ആയിരുന്നില്ല മേരിയുടെ ലക്‌ഷ്യം . പിന്നീട് അവര്‍ പാരീസില്‍ റേഡിയം ഇന്‍സ്റ്റിട്യുട്ട് എന്ന സ്ഥാപനം ഉണ്ടാക്കി , പിന്നീട് ഈ സ്ഥാപനം ക്യുറി ഇന്‍സ്റ്റിട്യുട്ട് എന്നറിയപ്പെട്ടു. റേഡിയോആക്ട്ടിവിറ്റിയെ കുറിച്ച് പഠിക്കാന്‍ പിന്നീട് പാസ്റ്റര്‍ ഇന്സ്ട്ടുയുട്ടും പാരീസ് സര്‍വകലാശാലയും തയ്യാറായി . ഇവര്‍ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് ക്യുറി പവിലിയന്‍ എന്ന പേരില്‍ സംയുക്ത സ്ഥാപനം ഉണ്ടാക്കി , ക്യുറി ജോലി രാജി വെച്ച് പോകുമെന്ന് ഉറപ്പായപ്പോള്‍ മാത്രം ആണ് പാരീസ് സര്‍വകലാശാല ഇതിനു തയാറായത്. 
1910 ല്‍ റേഡിയം വേര്‍പെടുത്തി എടുക്കുകയും റേഡിയോ ആക്ടിവിറ്റിക്കു ഒരു അന്തര്‍ദ്ദേശീയ അളവ് ഉണ്ടാക്ക്കുകയും ചെയ്തു. ‘ക്യുറി’ എന്നറിയപ്പെടുന്ന അളവായിരുന്നു ഇത്. ഇത്രയൊക്കെ ചെയ്തിട്ടും മേരിയോടുള്ള പാരീസ് സര്വകലാശാലയിലെ അക്കാദമിയുടെ ചിറ്റമ്മ നയം മാറിയിരുന്നില്ല. അക്കാദമിയിലെ അംഗത്വം രണ്ടു വോട്ടിനു മേരിക്ക് നഷ്ടമായി. 1911 ല്‍ മേരിയുടെ പേരില്‍ ഒരപവാദം പൊട്ടി പുറപ്പെട്ടു. പിയറിന്റെ ഒരു വിദ്യാര്തിയുമായി അവര്‍ രഹസ്യ ബന്ധത്തില്‍ പെട്ട് എന്നും മറ്റും . മേറിയുടെ ശത്രുക്കള്‍ ഈ അവസരം ശരിക് ഉപയോഗിച്ചു , അവര്‍ ബല്‍ജിയത്തില്‍ നിന്ന് ഒരു കൊണ്ഫെര്‍ന്സു കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അവരുടെ വീടിനു മുമ്പില്‍ ആല്‍ക്കാര്‍ ബഹളം വെച്ച് അവര്‍ കുഞ്ഞുങ്ങലുമായി ഒളിച്ചു പോകേണ്ടി വന്നു. 
ഈ അപവാദ പ്രചാരണം ഉണ്ടായെങ്കിലും 1911 ല്‍ സ്വീഡിഷ് അക്കാദമി മേരി കെമിസ്ത്രിയിലെ നോബല്‍ സമ്മാനത്തിനു അര്‍ഹയായതായി പ്ര്രഖ്യാപിച്ചു. റേഡിയം പൊളോണിയം എന്നീ മൂലകങ്ങളുടെ കണ്ടെത്തല്‍ മൂലം കേമിസ്തൃക്കുള്ള സംഭാവന പരിഗണിച്ചായിരുന്നു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി രണ്ടു പ്രാവശ്യം നോബല്‍ സമ്മാനം ലഭിച്ച ആദ്യത്തെയാള്‍ ഒരു വനിത തനെയായി. തുടര്‍ന്നു അവര്‍ പാരീസ് സര്‍വകലാശാല റേഡിയം ഇന്‍സ്റ്റിട്യുട്ട് സ്ഥാപിക്കുവാന്‍ 1914ല്‍ തയാറായി. രണ്ടാമത്തെ നോബല്‍ സമ്മാനം വാങ്ങി കുറച്ചു ദിവസം കഴിഞ്ഞു അവര്‍ കടുത്ത വിഷാദ രോഗതിനടിമയായി കുറെ നാള്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നു.കിഡ്നി സംബന്ധമായ ചില മറ്റസുഖങ്ങളും അവരെ അലട്ടി . 
ഒന്നാം ലോക മഹായുദ്ധത്തില്‍ യുദ്ധം നടക്കുമ്പോള്‍ പരിക്ക് പറ്റിയ യോദ്ധാക്കളെ ചികിത്സിക്കാന്‍ സഞ്ചരിക്കുന്ന എക്സ്റേ യന്ത്രം അവര്‍ ഉണ്ടാക്കി. 1915 ല്‍ റേഡിയം ചികിത്സക്ക് വേണ്ടി സുഷിരമുള്ള സൂചികള്‍ ഉണ്ടാക്കി . യുദ്ധത്തില്‍ പരുക്ക് പറ്റിയ ഭടന്മാരെ സഹായിക്കാന്‍ അവര്‍ പലതും ചെയ്തു. നോബല്‍ സമ്മാനം കിട്ടിയതുക വരെ സംഭാവന ചെയ്തു അവരുടെ ക്ഷേമത്തിനു വേണ്ടി. 
യ്യുദ്ധതിനു ശേഷം മേരി അമേരിക്കയിലും മറ്റും പര്യടനം നടത്തി അവഅവിടെ എല്ലായിടത്തും ഗംഭീരമായ സ്വീകരണം ലഭിച്ചു. . 
1934ല്‍ ആണ് അവസാനമായി മേരി പോളണ്ടില്‍ പോയത് . അതിനു ശേഷം ജൂലായി 4 നു രക്തക്കുറവ് രോഗത്താല്‍ മരണം അടഞ്ഞു. റേഡിയോ ആക്ടീവ് വസ്തുക്കള്‍ നീണ്ടകാലം അശ്രദ്ധമായി കൈകാര്യം ചെയ്തതായിരുന്നു ഈ രോഗത്തിന് കാരണം എന്ന് പിനീട് മനസ്സിലായി. അവരുടെ ഭൌതിക ശരീരം പ്രിയതമന്‍ പിയരിനോടൊപ്പം ഫ്രാന്സിലെ ഏറ്റവും മഹാന്മാരയവരെ സംസ്കരിക്കുന്ന പാന്തിയോണില്‍ സംസ്കരിച്ചു. അവര്‍ പാരീസിലും വാര്സായിലും സ്ഥാപിച്ച റേഡിയം ഇന്‍സ്റ്റിട്യുട്ട് ക്യുറി ഇന്‍സ്റ്റിട്യുട്ട് എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.
References 
https://en.wikipedia.org/wiki/Marie_Curie
https://www.biography.com/people/marie-curie-9263538

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...