Skip to main content

35 :വിക്രം സാരാഭായി

[ഇന്ത്യയുടെ ബാഹ്യാകാശ ഗവേഷണത്തിന്റെ പിതാവായിരുന്നു വിക്രം സാരാഭായി അണു ശക്തിയുടെ പിതാവ് ഹോമി ജെ ഭാഭ ആയി രുന്നത് പോലെ . 1919 ലെ ആഗസ്റ്റ് 12 നു ഗുജറാത്തില്‍ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കുടുംബത്തില്‍ കുമാര്‍ അമ്ബ ലാല്‍ സാരാഭായിയുടെ മകനായി ജനിച്ചു, 1971 ഡിസംബര്‍ 30 നു ദിവംഗതനായി. 1962 ല്‍ ശാന്തി സ്വരൂപ്‌ ഭട്ട്നഗര്‍ അവാര്‍ഡും 1966ല്‍ പദ്മഭൂഷണവും 1972 ല്‍ മരണാന്തര ബഹു മതിയായി പദ്മവിഭൂഷന്‍ ബഹുമതിയും ലഭി ച്ചു . 1942 ല്‍ മലയാളിയായ നര്‍ത്തകി മൃണാ ളിനിയെ വിവാഹം കഴിച്ചു , ഭാര്യയെപ്പോലെ തന്നെ നര്‍ത്തകി എന്ന നിലയില്‍ പ്രശസ്ത യായ മല്ലികയും ശാസ്തജ്ഞനായ കാര്ത്തി കെയയും മകനും മകളും ആയിരുന്നു.ജൈന മതത്തില്‍ വിശ്വസിച്ചിരുന്നു അദ്ദേഹവും കുടും ബവും. അദ്ദേഹത്തിന്റെ ജീവിതത്തി ലെ ചില സംഭവങ്ങള്‍ ശ്രദ്ധിക്കാം ]
ഭാരതത്തിലെ ബഹ്യാകാശ ശാസ്ത്രത്തിന്റെ പിള്ളത്തൊട്ടില്‍ എന്ന് വിളിക്കാവുന്ന ഫിസി ക്കല്‍ റിസര്‍ച് ലാബോറട്ടറി 1947 ലാണ് വിക്രം സാരാഭായി സ്ഥാപിച്ചത് ശരിക്കും അതിന്റെ തുടക്കം സ്വന്തം ഗൃഹത്തില്‍ നിന്ന് തന്നെ. കോസ്മിക് രശ്മികളെപ്പറ്റി ഗവേഷ ണം തുടങ്ങിക്കൊണ്ടായി രുന്നു ആരംഭം. അഹമ്മദാബാദില്‍ എം ജി സയന്‍സ് ഇന്സ്ട്ടിട്യുറ്റ് എന്നപേരില്‍ തുടങ്ങിയ ഈ സ്ഥാപനം കര്മ്മക്ഷേത്ര വിദ്യാഭ്യാസ ഫൌണ്ടേഷന്‍ ആണ് സ്ഥാപിച്ചത്. കല്‍പ്പാ ത്തി രാമകൃഷ്ണ രാമസ്വാമി ആയിരുന്നു അതിന്റെ ആദ്യത്തെ ഡയരക്ടര്‍ . അന്ത രീക്ഷത്തിന്റെ ഉപരിതലങ്ങളെ പറ്റിയുള്ള പഠനങ്ങളും ആദ്യമേ തന്നെ തുടങ്ങിയിരുന്നു. അണുശക്തി കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെ ഗവേഷണ മേഖലകള്‍ ക്രമേണ വികസിപ്പിച്ചു.
സാരാഭായി കുടുംബത്തിന്റെ വ്യവസായ ങ്ങള്‍ മിക്കതും അദ്ദേഹമാണ് ഏറ്റെടുത്ത് നടത്തിയി രുന്നത്. ഗണിതശാസ്ത്രം, സ്ഥിതി വിവരശാസ്ത്രം തുടങ്ങി സ്പോര്‍ട്സില്‍ വരെ അദ്ദേഹ ത്തിനു താല്പര്യം ഉണ്ടായിരുന്നു. വ്യാപാര സംബന്ധമായ ഗവേഷണം നടത്തു വാന്‍ ഒപ്പെറെഷന്‍ റിസര്‍ച്ച് ഗ്രൂപ്പ് അദ്ദേഹം ഇന്ത്യയില്‍ ആദ്യമായി ഉണ്ടാക്കി. അഹമ്മദാ ബാദിലെ നെഹ്‌റു വികസന ഫൌന്റെഷന്‍ , ഇന്ത്യന്‍ ഇന്‍സ്റ്റിട്യുട്ട് ഓഫ് മാനെജുമെന്റ്റ്, അഹ മ്മദാബാദ് ടെക്സ്റ്റയില്‍ വ്യവസായ ഗവേഷണ ഇന്സ്ടിട്യുറ്റ് എന്നിവ അദ്ദേഹ ത്തിന്റെ താല്‍പര്യത്തില്‍ വികസിപ്പിച്ച സ്ഥാപനങ്ങള്‍ ആയിരുന്നു. നര്‍ത്തകിയായ ഭാര്യ മൃണാളിനിയുമായി ദര്‍പ്പണ എന്ന കലാസ്ഥാപനം പ്രവര്‍ത്തനം തുടങ്ങി . അദ്ദേ ഹം തുടക്കം കൊടുത്ത മറ്റു സ്ഥാപനങ്ങ ളില്‍ കല്‍പ്പാക്കത്തെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ , കല്‍ക്കത്തയിലെ വേരിയബില്‍ എനെര്‍ജി സൈക്ലോ ട്രോന്‍ പ്രോജെക്റ്റ്‌ ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കൊര്‍പ്പോരേഷന്‍ ഓഫ് ഇന്ത്യ ജാര്‍ക്കന്റില്‍ യുറേനിയം കോര്പ്പോരേഷന്‍ ഓഫ് ഇന്ത്യ എന്നിവ ഉള്‍പ്പെടുന്നു സാരാഭായിയു ടെ ഒരു പ്രോജെക്റ്റ്‌ ആയിരുന്നു ഇന്ത്യയിലെ ആദ്യ ത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ആര്യഭട്ട എന്ന ഉപഗ്രഹം റഷ്യയിലെ ഒരു കൊസ്മോ ഡ്രോമില്‍ നിന്ന് വിക്ഷേപണം നടത്തിയത്. ആദ്യ കാലത്ത് സാരാഭായിയു ടെ കൂടെ ഹോമി ജെ ഭാഭായും ബാഹ്യാകാ' ശ സംരംഭങ്ങളില്‍ സഹകരിച്ചിരുന്നു. ഇവ രുടെ പ്രവര്‍ത്തനം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുതന്നെ തുടങ്ങിയിരുന്നു.
ഇന്ത്യയിലെ കേബിള്‍ വഴിയുള്ള ടെലിവിഷ നും വാര്‍ത്താ വിനിമയത്തിന്റെയും സൂത്ര ധാരന്‍ ആയിരുന്നു അദ്ദേഹം , ഉപഗ്രഹം വഴി പഠിക്കാ നുള്ള കാര്യങ്ങള്‍ വിക്ഷേപണം ചെയ്യാന്‍ SITE (Satellite Instructional Television Experiment) 1975 ല്‍ സ്ഥാപി ച്ചതും അദ്ദേഹത്തിന്റെ നേതൃത്വ ത്തില്‍ ആയിരുന്നു . അദ്ദേഹ ത്തിന്റെ മരണം കഴിഞ്ഞു ആദ്യത്തെ വാര്‍ഷികത്തില്‍ ഇന്ത്യന്‍ പോസ്റല്‍ വകുപ്പ് ഒരു സ്റാമ്പ് ഇറക്കുക യുണ്ടായി അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം അദ്ദേഹം വഹിച്ചിട്ടുള്ള പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഇന്ത്യന്‍ സയന്‍സ് കൊണ്ഗ്രെസ്സിന്റെ ഊര്‍ജതന്ത്ര വിഭാഗത്തിന്റെ അദ്ധ്യക്ഷന്‍, വിയന്നയില്‍ നടന്ന അന്തര്‍ ദേശീയ അറ്റോമിക് എനര്‍ജി കൊണ്ഫെരന്സിന്റെ അദ്ധ്യക്ഷന്‍ . സമാ ധാന മാര്‍ഗത്തില്‍ അറ്റോമിക് ശക്തി ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള നാലാമത് അന്താരാഷ്‌ട്ര കൊണ്ഫെര ന്സിന്റെ ഉപാദ്ധ്യക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു.
1962 ല്‍ ആണ് ബഹിരാകാശ ഗവേഷ ണത്തിന് ഒരു സ്ഥാപനം ഉണ്ടാക്കണം എന്ന അദ്ദേഹത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് . ആദ്യ ത്തെ സംഘടനയുടെ പേര്‍ INCOSPAR (the Indian National Committee for Space Research ) എന്നാ യിരുന്നു , അതാണ്‌ പിന്നീട് ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച് ഓര്‍ഗ നൈസേഷന്‍ (ISRO) ആയി മാറിയത് റോക്കറ്റ് വിക്ഷേ പണത്തിന് തിരുവന്തപുരത്തു റോകറ്റ് വിക്ഷേപണത്തിന് സ്ഥാപിച്ച TERLS ( Thumpa Equatorial Rocket Launching Station ) ഇന്ത്യന്‍ സ്പേസ് റിസര്‍ച് സംഘടന ഉണ്ടാക്കിയ സ്ഥാപനത്തിന് ആണ് വിക്രം സാരാഭായിയുടെ പേരില്‍ ഇന്നറി യപ്പെടുന്നത്. അന്ന് അവിടെഉണ്ടായിരുന്ന ഒരു കത്തോലികാ പള്ളിയില്‍ ആയിരുന്നു താല്‍ക്കാ ലിക ആഫീസ് പ്രവര്തിചിരുന്നത് 1973ല്‍ അന്തര്‍ ദ്ദേശീയ അസ്ട്രോണമി ക്കല്‍ യൂണിയന്‍ ചന്ദ്രനി ലെ ശാന്തതയുടെ സമുദ്രം എന്ന മേഖലയിലെ ഒരു ഗര്തത്തിനു സാരാഭായി ഗര്‍ത്തം എന്ന് പേര് കൊടുക്കു വാന്‍ തീരുമാനിച്ചു . 
അവലംബം 

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...