[വൈദ്യുതി ഇല്ലാതെ ആധുനിക മനുഷ്യന് ജീവി ക്കാന്‍ വയ്യാത്ത അവസ്ഥയാണല്ലോ, വീട്ടില്‍ ആയാലും വ്യവസായത്തിലോ ആശു പത്രിയിലോ ആയാലും മെട്രോയിലും ഇലക് ട്രിക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാ യാലും എല്ലാം വൈദ്യുതി വെള്ളവും വായുവും പോലെ അനുപേക്ഷണീയമാ യിരിക്കുന്നു. ഇതിനുള്ള പ്രധാന കാരണം വന്‍തോതില്‍ വൈദ്യുതി താപ ജല അണുശക്തി നിലയങ്ങളില്‍ ഉത്പാദിപ്പി ക്കുന്നത് കൊണ്ടാണ്. ഇങ്ങനത്തെ വന്‍കിട വൈദ്യുത നിലയങ്ങളില്‍ ജനറേറ്ററുകളെ പ്രവര്തിപ്പിക്കുന്നതെങ്ങനെ എന്നത് ആദ്യമായി കാണിച്ചു തന്ന ശാസ്ത്ര കാരനായിരുനു മൈക്കേല്‍ ഫാരഡെ. അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടു ന്ന നിയമങ്ങളാണ് വൈദ്യുതിയുടെ ഉത്പാദ നത്തിനും ഉപയോഗത്തിനും സഹായിച്ചത് . ഇന്ന് നമുക്ക് അദ്ദേഹത്തി്ന്റെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് നോക്കാം ]
ദക്ഷിണ ലണ്ടനിലെ ഒരു നിര്‍ദ്ധന കുടുംബ ത്തില്‍ 1791 സെപ്റ്റംബര്‍ 22നു ആണ് മൈക്കേല്‍ ജനിച്ചത്. പിതാവ് ഒരു കൊല്ലപ്പ ണിക്കാരനും അമ്മ വീട്ടു ജോലിക്കാരിയും ആയിരുന്നു. അനാരോഗ്യം കാരണം തുടര്‍ച്ച യായി ജോലി ചെയ്യാന്‍ പോലും വിഷമിച്ച അച്ഛന്‍ ജോണിനും അമ്മ മാര്‍ഗരെറ്റിനും ഉണ്ടായ മൂന്നാമത്തെ കുട്ടിയായിരുന്നു മൈക്കല്‍. സാമ്പത്തിക ഞെരുക്കം മൂലം 14 ആമത്തെ വയസ്സില്‍ തന്നെ സ്കൂള്‍ പഠ നം മതിയാക്കി ഒരു ജോലി അന്വേഷിച്ച മൈക്കലിനു പുസ്തക ശാലയില്‍ നിന്നു പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കുക എന്നതായിരുന്നു ആദ്യത്തെ ജോലി. തന്റെ സ്ഥിരോത്സാഹവും കഠിന പ്രയത്നവും കൊണ്ടു മുതലാളിയെ സന്തോഷിപ്പിച്ച അയാള്‍ക്ക് ഒരു വര്‍ഷത്തിനകം അവിടെത്തന്നെ ബുക്ക് ബൈണ്ടിംഗ് സഹായി എന്ന ജോലിയിലേക്ക് ഉയര്‍ച്ച കിട്ടി. പുസ്തകങ്ങള്‍ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാര്‍ എന്ന് മനസ്സിലാക്കിയ മൈക്കല്‍ ജോലി ചെയ്യുന്നതിനിടയ്ക്ക് കിട്ടുന്ന സമയമം മുഴുവന്‍ പുസ്തകങ്ങള്‍ വായിച്ചു തന്റെ അറിവു വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിച്ചു. അന്നത്തെ അയാളുടെ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ എന്സൈക്ലോ പ്പീഡിയ ബ്രിട്ടാനിക്കയും കെമിസ്ത്രിയിലെ പ്രഭാഷണങ്ങള്‍ തുടങ്ങിയവ ആയിരുന്നു. ഗണിത ശാസ്ത്രത്തില്‍ പരിമിതമായ അറിവ് മാത്രം ഉണ്ടായിരുന്ന മൈക്കല്‍ പ്രായോഗികശാസ്ത്രത്തില്‍ പരീക്ഷണ ങ്ങളും നിരീക്ഷണങ്ങളും നടത്തി 19 ആം നൂറ്റാണ്ടി ലെ ഏറ്റവും ശ്രദ്ധേയനായ ശാസ്ത്രജ്ഞന്‍ ആയി മാറി.
ആദ്യകാലത്ത് മൈക്കെലിനു ഇഷ്ടപ്പെട്ട വിഷയം കെമിസ്ട്രി ആയിരുന്നു. തന്റെ നിസ്സാരമായ ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം ഉപയോഗിച്ച് രാസ വസ്തുക്കള്‍ വാങ്ങി അയാള്‍ ചില പരീക്ഷണങ്ങല്‍ സ്വയം ചെയ്തു നോക്കി. പുസ്തകങ്ങളോടൊപ്പം പ്രഗല്ഭരായ ശാസ്ത്രകാരന്മാരുടെ പ്രഭാഷ ണങ്ങളും കേള്‍ക്കാന്‍ അയാള്‍ ശ്രമിച്ചു. ഒരിക്കല്‍ ജോണ് ടാറ്റം എന്ന ശാസ്ത്രജ്ഞന്‍ പ്രഭാഷണം നടത്തുന്നത് കേള്‍ക്കാന്‍ പോക ണമെന്ന് തോന്നി. പക്ഷെ പ്രവേശന ഫീസ് ആയ ഒരു ഷില്ലിംഗ് മൈക്കെലിന്റെ കഴിവി നപ്പുറമായിരുന്നു. അയാളുടെ താല്പര്യം കണ്ടു മൈക്കലിന്റെ മൂത്ത സഹോദരന്‍ അയാള്‍ ക്ക് ഒരു ഷില്ലിംഗ് കൊടുത്തു. ഊര്‍ജതന്ത്ര ത്തെ കുറിച്ചായിരുന്നു പ്രഭാഷണം .
മൈക്കെലിനു 20 വയസ്സായിരുന്നപ്പോള്‍ പ്രസിദ്ധ ശാസ്ത്രകാരനായ ഹംഫ്രി ഡേവി യുടെ തുടര്‍ച്ചയായ പ്രഭാഷണങ്ങള്‍ കേള്‍ ക്കാന്‍ അവസരം കിട്ടി. പ്രസംഗങ്ങള്‍ കേട്ട് ശ്രദ്ധാപൂര്‍വ്വം നോട്ടെഴുതി മൈക്കേല്‍ 300 പേജോളം എഴുതിയ നോട്ടിന്റെ പകര്‍പ്പ് ബൈണ്ട് ചെയ്തു സര്‍ ഹംഫ്രിക്ക് അയച്ചു കൊടുത്തു. ഇത് ശ്രദ്ധിച്ച ഹംഫ്രി , മൈക്കെ ലിനേ തന്റെ താല്‍ക്കാലിക സഹായി ആയി നിയമിച്ചു. റോയല്‍ സൊസൈറ്റിയിലെ പ്രഭാഷണത്തോടൊപ്പം ഹംഫ്രി ചെയ്ത ചില പരീക്ഷണങ്ങള്‍ മൈക്കലിനെ ആകര്‍ ഷിച്ചു, അമ്ലങ്ങളെ എങ്ങനെ തിരിച്ചറിയാം എന്നതായിരുന്നു ചില പരീക്ഷണങ്ങള്‍. ഇതിനടയില്‍ ഹംഫ്രി ഒരു പരീക്ഷണത്തില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അപകടത്തില്‍ പെട്ടു. അദ്ദേഹത്തിന് താല്‍ക്കാലികമായി എഴുതുവാന്‍ വയ്യാതായി. ഹംഫ്രി ചില ദിവസങ്ങളില്‍ ഫാരഡെയെക്കൊണ്ട് ചിലതൊക്കെ എഴുതിച്ചു. ഫാരഡെ മുമ്പ് തനിക്കയച്ചു കൊടുത്ത കുറിപ്പുകള്‍ ഒര്ര്മിക്കുകയും ചെയ്തു. ഹംഫ്രിയുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹായിയെ സ്വഭാവ ദൂഷ്യത്തിന് പിരിച്ചു വിട്ടപ്പോള്‍ ഫാര ഡെയുടെ ജോലി സ്ഥിരമാവുകയുംചെയ്തു. അങ്ങനെ റോയല്‍ ഇന്‍സ്ട്ടിട്യുട്ടില്‍ ലോക പ്രശസ്തനായ ശാസ്ത്രജ്ഞന്റെ കൂടെ ജോലി ചെയ്യുക അന്ന അസുലഭ അവസരം അദ്ദേഹത്തിന് കിട്ടി.
ഫാരഡെ റോയല്‍ ഇന്സ്ട്ടിട്യുട്ടില്‍
അങ്ങനെ വെറും 21 ആമത്തെ വയസ്സില്‍ 1813 മാര്ച് 23 നു ഫാരഡെ റോയല്‍ ഇന്‍സ്ട്ടിട്യുട്ടില്‍ സ്ഥിരം ജോലിക്കാരനായി. മോശമല്ലാത്ത ശമ്പളം , അവിടെത്തന്നെ താമസിക്കാന്‍ ഒരു മുറി , ആനന്ദലബ്ധി ക്കിനിയെന്തു വേണം എന്നായി ഫാരഡെ. തുടര്‍ന്നു 54 വര്ഷം അവിടെ ജോലി ചെയ് തു. അവസാനം കെമിസ്റ്റ്രി പ്രൊഫസറായ തിനു ശേഷം ആണ് പിരിഞ്ഞത്. ആദ്യത്തെ ജോലി കെമിസ്റ്റ്രി ലാബില്‍ ഒരു സഹായി ആയാണ് തുടങ്ങിയത് , പ്രധാന ജോലി പരീ ക്ഷണങ്ങള്‍ക്കും ക്ലാസുകള്‍ക്കും ഉപകരണ ങ്ങള്‍ ശരിയാക്കി വെക്കുക ആയിരുന്നു. ഇതിന്റെ ഇടയില്‍ ഹംഫ്രി ഡേവിയെ അപക ടത്തില്‍ ആക്കിയ നൈട്രജന്‍ ട്രയിക്ലോറയി ഡു കൈകാര്യം ചെയ്യണമായിരുന്നു. ഫാര ഡെ തന്നെ ഒരു ദിവസം ഈ ഗ്യാസ് ശ്വസിച്ചു ബോധരഹിതനാവുകയും ചെയ്തു, പിന്നീട് ഡേവിക്ക് രണ്ടാമതും അപകടം ഉണ്ടായി. അതോടു കൂടി ആ സാധനം ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ഒഴിവാക്കുക തന്നെ ചെയ്തു. ഫാരഡെ റോയല്‍ ഇന്‍സ്ട്ടിട്യുട്ടില്‍ ഏഴ് മാസം മാത്രം ജോലി ചെയ്തു കഴിഞ്ഞു യുറോപ്പില്‍ 18 മാസത്തെ ഒരു സഞ്ചാരത്തി നു ഡേവി ഫാരഡെയെ തന്റെ സെക്രട്ടറി ആയി കൊണ്ടു പോകുകയും ചെയ്തു.
ഈ യുറോപ്പ് യാത്രയില്‍ ഫാരഡെയ്ക്ക് കുറെ യേറെ ശാസ്ത്രജ്ഞന്മാരെ പരിചയ പ്പെടാന്‍ അവസരം കിട്ടി. ആന്ദ്രെ ആമ്പിയര്‍, അലെക്സ്സന്ദ്ര വോള്‍ട എന്നിവര്‍ ഇതില്‍ പ്രമുഖരായിരുന്നു. ചുരുക്കത്തില്‍ ഈ ടൂര്‍ ഒരു മൈക്കലിനു കലാശാല വിദ്യാഭ്യാസ ത്തിന്റെ പ്രയോജനം ഉണ്ടാക്കി. യാത്രക്കി ടയില്‍ ശാസ്ത്ര ഗവേഷണ പഠനത്തിനോ ടൊപ്പം ഡേവിയുടെ വ്യക്തിപരമായ സഹാ യിയായും സെക്രട്ടറിയായും പ്രവര്ത്തിക്കെ ണ്ടി വന്നതില്‍ ചെറിയ വിഷമം ഉണ്ടായി രുന്നു . പോരാഞ്ഞു ഡേവിയുടെ ഭാര്യ ഫാര ഡെ യെ സമ ഭാവനയില്‍ കണക്കാക്കുക യും ചെയ്തില്ല, കാരണം അദ്ദേഹം താഴെക്കി ടയില്‍ ഉള്ള ഒരു കുടുംബത്തില്‍ നിന്ന് വന്ന താണെന്ന് അവര്‍ കരുതിയത് കൊണ്ടായി രുന്നു.
തിരിച്ചു ലണ്ടനില്‍ എത്തിക്കഴിഞ്ഞു കാര്യ ങ്ങള്‍ മെച്ചപ്പെട്ടു. റോയല്‍ ഇന്‍സ്റ്റിട്യുട്ട് ഫാരഡെയുടെ കരാര്‍ പുതുക്കി, ശമ്പളവും വര്‍ദ്ധിപ്പിച്ചു. ഡേവി തന്റെ പ്രബന്ധങ്ങളില്‍ ഫാരഡെയുടെ സംഭാവന കള്‍ക്കു കടപ്പാട് രേഖാ മൂലം വ്യക്തമാക്കി തുടങ്ങുകയും ചെയ്തു
.
1816 ല്‍ 24 ആം വയസ്സില്‍ ഫാരഡെ തന്റെ ആദ്യത്തെ പ്രഭാഷണം വസ്തുക്കളുടെ സ്വഭാ വവിശേഷ ങ്ങളെക്കുറിച്ചു സിറ്റി ഫിലോസ ഫിക്കല്‍ സൊസൈറ്റിയില്‍ കൊടുത്തു. കാല്‍ഷ്യം ഹൈഡ്രോക്സൈഡിന്റെ അപഗ്ര ഥനത്തെ കുറിച്ച് ആദ്യത്തെ പ്രബന്ധം ക്വാർട്ടേര്‍ലി ജേര്‍ണല്‍ ഓഫ് സയന്‍സില്‍ പ്രസി ദ്ധീകരിക്കുകയും ചെയ്തു.
29 ആമത്തെ വയസ്സില്‍ 1821 ല്‍ റോയല്‍ ഇന്സ്ട്ടിട്യുഷനിലെ ലബോറട്ടറി ഹൌസ് സൂപ്റണ്ടായി കയറ്റം കിട്ടി. സാറാ ബെര്നാ ർഡിനെ വിവാഹം കഴിക്കുകയു ചെയ്തു. വിവാഹം കഴിഞ്ഞു 46 വര്ഷം അവര്‍ രണ്ടു പേരും റോയല്‍ ഇന്സ്ട്ടുട്യുഷനിലെ മുറിക ളില്‍ തന്നെ താമസിച്ചു ഹംഫ്രി ആദ്യം ഉപ യോഗിച്ചിരുന്ന ഒരു നല്ല സ്യുട്ടില്‍ തന്നെ.
1824 ല്‍ 32 ആം വയസ്സില്‍ റോയല്‍ സൊ സൈ റ്റിയില്‍ അംഗമായി തിരഞ്ഞെടുക്ക പ്പെട്ടു. മികച്ച ഒരു ശാസ്ത്രജ്ഞനായുള്ള അംഗീകാരം ആയിരുന്നു ഇത്.
1825 ല്‍ 33 ആമത്തെ വയസ്സില്‍ റോയല്‍ ഇന്സ്ട്ടിട്യുട്ടിലെ പരീക്ഷണ ശാലയുടെ ഡയരക്ടര്‍ ആയി നിയമിതനായി.
1833 ല്‍ 41 ആമത്തെ വയസ്സില്‍ ഫുള്ളേറിയന്‍ കെമിസ്ട്രി പ്രൊഫസറായി. ശേഷിച്ച ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെ തുടരുകയു ചെയ്തു.
1858ല്‍ 54ആമത്തെ വയസ്സിലും പിന്നീട് 1858 ലും ല്‍ റോയല്‍ സൊസൈറ്റിയുടെ അദ്ധ്യക്ഷനാകാന്‍ അദ്ദേഹത്തിന് ക്ഷണനം കിട്ടി എങ്കിലും അദ്ദേഹം ആ സ്ഥാനം സ്വീകരിക്കുകയുണ്ടായില്ല. ഒരുപക്ഷേ കലാശാലാ വിദ്യാഭ്യാസം നേടാത്ത തനിക്ക് അതിന് അർഹതയില്ല എന്നു തോന്നിയതു കൊണ്ടാണോ അറിയില്ല.
ഫാരഡെയുടെ ശാസ്ത്ര ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും
അദ്ദേഹത്തിന്റെ പ്രധാനപെട്ട കണ്ടെത്തലു കള്‍ ഫിസിക്സിലും കെമിസ്ത്രിയിലും ആയി രുന്നു. അവ എഴുതിയാല്‍ ഒരു ബുക്ക് നിറ യെ ഉണ്ടാവും . ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്‍ തന്റെ പഠന മുറിയില്‍ ഫാരഡെ, ഐസക് ന്യുട്ടന്‍ ക്ലാര്‍ക്ക് മാക്സ്വേല്‍ എന്നീ മൂന്നു പേരുടെ ചിത്രങ്ങള്‍ സൂക്ഷിച്ചു വച്ചിരു ന്നത്. ഫാരഡെയെ അദ്ദേഹം ജീവിചിരുന്ന പോള്‍ ഊര്‍ജതന്ത്ര ശാസ്ത്രജ്ഞനായി വിളിച്ചിരു ന്നു എങ്കിലും അദ്ദേഹത്തിന് സ്വയം ഒരു തത്വചിന്തകനായി അറിയപെടുന്നതായിരു ന്നു ഇഷ്ടം. പരീക്ഷണങ്ങള്‍ നടത്തി പുതിയ കാര്യങ്ങള്‍ കണ്ടെത്തുക ആയിരുന്നു അദ്ദേ ഹത്തിന്റെ താല്പര്യം . ശാസ്ത്രീയമായ നൂതന ആശയങ്ങള്‍ ആവിഷ്കരിച്ചു തെളിയിക്കു ന്നതില്‍ അദ്ദേഹം ഒരിക്കലും ഉപേക്ഷ കാണി ച്ചില്ല. ഒരു ആശയം നല്ലതെന്ന് തോന്നിയാല്‍ പല രീതിയിലും പരിശ്രമിച്ചു എത്ര തവണ പരാജയപ്പെട്ടാലും പുതിയ രീതികളില്‍ കൂടി അത് കണ്ടെത്തുക തന്നെ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ഊഹങ്ങള്‍ വളരെ അപൂര്‍വ മായെ തെറ്റാറുണ്ടായിരുന്നുള്ളൂ എന്നത് മറ്റൊരു കാര്യം.
ഫാരഡെയുടെ പ്രധാന കണ്ടു പിടുത്തങ്ങള്‍ താഴെക്കൊടുക്കുന്നു.
1. വൈദ്യത കാന്തിക ചലനം : ഇലക്ട്രിക് മോടോരിന്റെ പ്രവര്‍ത്തന തത്വം (1821) : ഒരു കാന്ത മണ്ഡലത്തില്‍ കരണ്ടു പ്രവഹി ക്കുന്ന കമ്പി വെച്ചാല്‍ അതില്‍ ഒരു ശക്തി ഉണ്ടാകുന്നു എന്ന തത്വം ആയിരുന്നു ഇത്.
2. വാതകം ദ്രവമാക്കലും ശീതീകരണവും (1823) , വാതകത്തെ സമ്മര്‍ദ്ദത്തില്‍ ദ്രവമാക്കി തിരിച്ചു വാതകമാക്കുന്നതു വഴി ശീതീകരണം നടത്താം എന്ന കണ്ടെത്തൽ.
3. ബെന്‍സീന്റെ കണ്ടുപിടിത്തം (1825) , ക്രൂഡോയിലില്‍ നിന് ബെന്‍സീന്‍ എന്ന വാതകം വേര്‍തിരിച്ചെടുക്കാമെന്നു ഫാരഡെ കണ്ടുപിടിച്ചു.
4. വൈദ്യുതകാന്തപ്രേരണതത്വം (1831) ; വൈദ്യുത കാന്ത ശക്തിയില്‍ ഏറ്റക്കുറവു ഉണ്ടാകുമ്പോള്‍ കാന്ത മണ്ഡലത്തില്‍ വച്ച കമ്പിച്ചുരുളില്‍ വൈദ്യുതി ഉണ്ടാകുമെന്ന പ്രധാനപ്പെട്ട കണ്ടെത്തല്‍ ആണ് ഇന്നത്തെ വന്‍കിട വൈദ്യുത ജനരെറ്റരുകളില്‍ ഉപയോഗിക്കുന്നത്.
5. വൈദ്യുത വിശ്ലേഷണ നിയമം (1834). രണ്ടു ഇല്ക്ട്രോഡുകള്‍ വൈദ്യുതി പ്രവഹി ക്കുന്ന ദ്രാവകത്തില്‍ വെച്ച് അതില്‍ കൂടി കരണ്ടു പ്രവഹിപ്പിച്ചാല്‍ ഒരു ഇലക്ട്രോസി ലെ ലോഹം മറ്റേ ഇലകട്രോഡിലേക്ക് പൂശി പ്പിക്കാം എന്ന തത്വം സ്വര്‍ണം വെള്ളി തുട ങ്ങിയ ലോഹങ്ങള്‍ പൂശാനും വില കൂടിയ ലോഹങ്ങള്‍ ശുദ്ധീകരിക്കാനും പ്രയോജ നപ്പെടുത്തുന്നു.
6. ഫാരഡെയുടെ വൈദ്യുതകൂടു (1836): വൈദ്യുത ചാര്‍ജു കണങ്ങള്‍ ഒരു വസ്തു വിന്റെ ബാഹ്യ ഭാഗത്ത് കേന്ദീകരിക്കുന്നു എന്ന തത്വം
7. വൈദ്യുത കാന്തവും പ്രകാശവും തമ്മില്‍ ഉള്ള ബന്ധം (1845): വൈദ്യതി ഉപയോഗിച്ച് പ്രകാശത്തിന്റെ ദിശയില്‍ മാറ്റം വരുത്താം എന്നതു.
8. ഡയാമാഗ്നെറ്റിസം എന്ന സ്വഭാവ വിശേഷം (1845)
അവസാനം
മൈക്കേല്‍ ഫാരഡെ 1867 ആഗസ്റ്റ് 25 നു 75 ആമത്തെ വയസ്സില്‍ ലണ്ടനില്‍ വച്ച് ദിവംഗ തനായി. മരിക്കുന്ന സമയത്ത് ഭാര്യ സാറ കൂടെ ഉണ്ടായിരുന്നു, അവര്‍ക്ക് കുട്ടി കള്‍ ഉണ്ടായിരുന്നില്ല. ജീവിതകാലം മുഴു വന്‍ നല്ലൊരു കൃസ്ത്യാനി ആയി അദ്ദേഹം ജീവിച്ചു . ഇക്കാരണത്താല്‍ തന്നെ രസത ന്ത്രം ഉപയോഗിച്ച് രാസായുധങ്ങള്‍ ഉണ്ടാ ക്കാന്‍ ഭരണത്തില്‍ ഇരുന്നവര്‍ ആവശ്യ പ്പെട്ടിട്ടും അദ്ദേഹം അതിനു തയാറായി രുന്നില്ല.
രണ്ടു സംഭവങ്ങള്‍
1) വെടിമരുന്നു ചാക്കിന് മുകളില്‍
ഒരു കല്‍ക്കരി ഖനിയില്‍ ഒരു പൊട്ടിത്തെറി ഉണ്ടായത് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പി ക്കാന്‍ ഫാരഡെയും മറ്റൊരു ശാസ്ത്രകാ രനായ ചാര്‍ല്സ് ല്യെള്ളിനെയും അയച്ചു. വിശദമായ അന്വേഷണം നടത്തിയതിനി ടയ്ക്ക് വായുവിന്റെ ഗതിവേഗം എങ്ങനെ യാണ് അളക്കുന്നത് എന്ന് ചോദിച്ചു. അപ്പോ ള്‍ ഒരു ജോലിക്കാരന്‍ കുറച്ചു വെടി മരുന്നു കയ്യില്‍ എടുത്തു കുറേശ്ശെ താഴോട്ടു ഇട്ടിട്ടു തീ കൊളുത്തി. ഉണ്ടാകുന്ന പുകയുടെ ഗതി നോക്കി ആണെന്നു പറഞ്ഞു. പരീക്ഷണം ഇഷ്ടപ്പെട്ടു എങ്കിലും വെടി മരുന്ന് ശ്രദ്ധയി ല്ലാതെ കൈകാര്യം ചെയ്തതില്‍ അദ്ദേഹ ത്തിന് തൃപ്തി തോന്നിയില്ല. അദ്ദേഹം ചോദിച്ചു “നിങ്ങള്‍ എടുത്തതിന്റെ ബാക്കി വെടി മരുന്നെവിടെ സൂക്ഷിച്ചിരിക്കുന്നു ? “ ജോലിക്കാരന്‍ പറഞ്ഞു : “ഒരു ചാക്കില്‍ “,ഫാരഡെ വീണ്ടും “ ചാക്കില്‍ എവിടെ ? “ ജോലിക്കാരന്‍ : താങ്കള്‍ ഇരിക്കുന്നത് ആ ചാക്കിന്റെ മുകളില്‍ ആണല്ലോ “
നല്ലവരായ ആ മനുഷ്യര്‍ ആവശ്യത്തിനു കസേര ഇല്ലാഞ്ഞത് കൊണ്ടു ഫാരഡെക്ക് ഇരിപ്പിടമായി കൊടുത്തത് വെടിമരുന്നു നിറച്ച ചാക്കിന്റെ പുറത്തായിരുന്നു.
2) കണ്ടു പിടുത്തത്തിന്റെ പ്രയോജനം :
ഫാരഡെ വൈദ്യുത കാന്ത പ്രേരണ നിയമം കണ്ടെത്തിയതിനു ശേഷം ബ്രിട്ടീഷ് പ്രധാന മന്ത്രിയെ കാണിച്ചു , അദ്ദേഹം ചോദിച്ചു : “ഇത് കൊണ്ടു എന്താണ് പ്രയോജനം “ “ . ഫാരഡെ പറഞ്ഞു : “ ജനിച്ചു വീണ ഒരു കുഞ്ഞിനെക്കൊണ്ട് എന്ത് പ്രയോജനം ? “ എന്നോ “ നാളെ മുതല്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് നികുതി പിരിക്കാം “ എന്നോ പറഞ്ഞതായാണ് കഥ.
References
https://en.wikipedia.org/wiki/Michael_Faradayhttps://www.britannica.com/biography/Michael-Faraday
http://www.bbc.co.uk/…/historic_figur…/faraday_michael.shtml
Comments
Post a Comment