Skip to main content

16 :രാമകൃഷ്ണ പരമഹംസന്

[ശ്രീ രാമകൃഷ്ണ പരമ ഹംസന്‍ എന്ന ഹിന്ദു സന്യാ സിയും ചിന്തകനും സ്വാമി വിവേകാനന്ദന്റെ ഗുരു ആയിരുന്നു. 1836 ഫെബ്രുവരി 18 നു ജനിച്ചു. – 1886 ആഗസ്റ്റ്റ് 16 നു സമാധിയായി. ചെറുപ്പ കാലം മുതല്‍ ആധ്യാത്മിക പാതയില്‍ ജീവിച്ച അദ്ദേഹം കാളീദേവിയുടെ ഭക്തിയില്‍ ലയിച്ചു പലപ്പോഴും ആനന്ദ ലഹരിക്കടിമപ്പെട്ടത്‌ പോലെ കാണപ്പെട്ടു. എന്നാല്‍ ക്രമേണ അദ്ദേഹം അതില്‍ നിന്ന് രക്ഷപ്പെട്ടു അദ്വൈത വേദാന്തത്തിന്റെ പ്രചാരകനായി മാറി. അദ്ദേഹത്തിന്റെ ശിഷ്യന്‍ മാര്‍ അദ്ദേഹത്തെ മഹാവിഷ്ണുവിന്റെ അവതാ രമായി കരുതി. നരേന്ദ്രന്‍ എന്ന യുവാവിനെ വിവേകാനന്ദ നാക്കിയത് അദ്ദേഹമാണെന്ന് പറയാം. അദ്ദേഹം ചെറു കഥകളില്‍ കൂടി ഗഹനമായ പല വേദാന്ത തത്വങ്ങളും ജനങ്ങള്‍ക്ക്‌ പറഞ്ഞു കൊടു ത്തു, അതില്‍ ചിലത് നമുക്കും പഠിക്കാം ]
1. പാല്ക്കാരിയുടെ കഥ
ഗംഗാതീരത്ത്‌ ഒരു പാല്‍ക്കാരി ഉണ്ടായിരുന്നു, അവര്‍ എല്ലാ ദിവസവും പുലര്‍ച്ചെ പശുവിനെ കറന്നു പാല് വിറ്റായിരുന്നു തന്റെ കുടുംബം പോറ്റിയിരുന്നത്. അവര്‍ ഗംഗാ നദി കടന്നു ഒരു ബ്രാഹ്മണനും പാല്‍ കൊടുക്കുന്നുണ്ടായിരുന്നു. പല ദിവസവും കൃത്യ സമയത്ത് ബോട്ട് കിട്ടാതെ അവര്‍ പാല് കൊണ്ടുവന്ന സമയം ചിലപ്പോള്‍ വൈകിയി രുന്നു. ബ്രാഹ്മണന്‍ ഇതിനു അവരെ കണക്കിന് ശകാരിക്കുകയും ചെയ്തിരുന്നു. ബ്രാഹ്മ ണന്‍ പറഞ്ഞു: നിങ്ങള്ക്ക് മാത്രം എന്താ ഗംഗ കട ക്കാന്‍ ഇത്ര വിഷമം , എത്രയോ ജനങ്ങള്‍ ദൈവ ത്തിനെ വിളിച്ചു കൊണ്ടു സമുദ്രം വരെ താണ്ടി അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നു, തനിക്കും അങ്ങനെ ചെയ്തു കൂടെ ? ഈ സംഭവത്തിന്‌ ശേഷം പാല്‍ ക്കാരി എന്നും കൃത്യസമയത് തന്നെ പാല്‍ കൊണ്ടുവന്നു തുടങ്ങി. ബ്രാഹ്മണനു അത്ഭുതം ആയി. അയാള്‍ ചോദിച്ചു :ഇപ്പോള്‍ നിനക്ക് എങ്ങനെ ഗംഗ കടക്കാന്‍ ബോട്ടില്ലാതെ കൃത്യ സമയത് പാല്‍ കൊണ്ടുവരാന്‍ കഴിയുന്നു? അവര്‍ പറഞ്ഞു : അങ്ങ് അന്ന് പറഞ്ഞത് പോലെ ദൈവത്തിന്റെ പേര്‍ വിളിച്ചു കൊണ്ടു പുഴ കടക്കുന്നു . ബ്രാഹ്മണന് വിശ്വാസം ആയില്ല, അയാള്‍ അടുത്ത ദിവസം അത് നേരിടു കണ്ടു. ആ സ്ത്രീ ദൈവത്തിനെ വിളിച്ചു കൊണ്ടു ഗംഗാ ജലപ്പരപ്പില്‍ കൂടി നടന്നു പുഴ കടക്കുന്നു. 
ശിഷ്യന്മാര്‍ ചോദിച്ചു : ഗുരോ അവര്‍ക്ക് എങ്ങനെ ഈ അത്ഭുതം കാണിക്കാന്‍ കഴിഞ്ഞു 
ഗുരു പറഞ്ഞു: പൂര്‍ണമായ വിശ്വാസവും ലക്ഷ്യ ബോധവും ആണ് എല്ലാ അത്ഭുതങ്ങള്‍ക്കും കാരണം . വിശ്വാസം ഉണ്ടെങ്കില്‍ എന്തും സാധി ക്കാം . ദൈവത്തിന്റെ അടുത്തു നിങ്ങള്ക്ക് എന്തും ആവശ്യപ്പെടാം , അദ്ദേഹം ഇപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട് , നിങ്ങളുടെ സന്തത സഹചാരിയായി.

2. ഗുരുവിന്റെ ഉപദേശം തേടി ഒരമ്മ
ഒരിക്കല്‍ രാമകൃഷ്ണ പരമഹംസന്റെ ആശ്രമ ത്തില്‍ ഒരു സ്ത്രീ തന്റെ മകനുമായി വന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടതിനു ശേഷം മകനെ ഗുരുവിന്റെ അടുത്തു കൊണ്ടു ചെന്ന് പറഞ്ഞു : ഗുരോ , അങ്ങ് എന്റെ മകന്റെ ഒരു ദുശ്ശീലം മാറ്റി തരണം , ഇതോരപെക്ഷയാണ് , തള്ളിക്കളയരുത് .
ഗുരു : എന്താണ് അയാളുടെ ദുശ്ശീലം , പറയൂ, ഞാന്‍ ശ്രമിക്കാം .
അവര്‍ : ഗുരോ ഇവന് മധുരം വലിയ ഇഷ്ടമാണ് , വീട്ടില്‍ എന്ത് മധുരം വാങ്ങി വച്ചാലും , ശര്ക്കരയാ യാലും പഞ്ചസാരയായാലും മധുര പലഹാരങ്ങ ളായാലും അത് തീരുന്നത് വരെ ഇവന്‍ കഴിക്കും . ഞാന്‍ അത്ര ധനികയൊന്നുമല്ല, ഇവനെ ഇങ്ങനെ തീറ്റിപ്പോറ്റാന്‍ എനിക്ക് കഴിവുമില്ല.
ഗുരു പറഞ്ഞു : ശരി നിങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞു വരൂ, ഞാന്‍ അവനെ ഉപദേശിച്ചു നേരെയാക്കാന്‍ നോക്കാം .
രണ്ടാഴ്ച കഴിഞ്ഞു അവര്‍ വന്നു , ഗുരു കുട്ടിയെ വിളിച്ചു കാര്യമായി ഉപദേശിച്ചു .
എന്നിട്ട് അവനോടു ചോദിച്ചു . നീ ഇനീ മധുരം കഴിക്കുമോ,നിന്റെ മാതാവിനെ വിഷമിപ്പിക്കുമോ ?
കുട്ടി പറഞ്ഞു : ഇല്ല ഞാന്‍ ഇനി ഒരിക്കലും മധുരം കഴിക്കുകയില്ല.

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ ചോദിച്ചു : ഗുരോ അങ്ങെന്താണ് ഈ ഉപദേശം രണ്ടാഴ്ച കഴിഞ്ഞു കൊടുത്തത്, അത് അന്ന് തന്നെ ചെയ്തു കൂടായിരുന്നോ .
ഗുരു : പക്ഷെ ആ കുട്ടിയെ ഉപദേശിക്കാന്‍ എനിക്ക് അര്‍ഹതയില്ലായിരുന്നു, കാരണം ഞാന്‍ അപ്പോള്‍ മധുര പലഹാരത്തിന്റെ അടിമ ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ടു ഞാന്‍ ആ ശീലത്തില്‍ നിന്നും രക്ഷപെട്ടു, ഇപ്പോള്‍ ഞാന്‍ ഉപദേശിച്ചത് കൊണ്ടു തീര്‍ച്ചയായും ഫലം ഉണ്ടാവും സംശയമില്ല.
ഉപദേശം കൊടുക്കാന്‍ എല്ലാവര്‍ക്കും കഴിയും , പക്ഷെ സ്വയം ചെയ്യാതിരിക്കാന്‍ കഴിയാത്ത ഒരു കാര്യം മറ്റുള്ളവര്‍ ചെയ്യരുത് എന്ന് ഉപദേശിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ല.
3. പഴുതാരയോടു സ്നേഹം
ഒരിക്കല്‍ രാമകൃഷ്ണ പരമഹംസന്‍ തന്റെ ശിഷ്യ ന്മാരുമായി പുഴ കടക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം വെള്ളത്തിന്ടെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കാന്‍ വിഷമിക്കുന്ന ഒരു പഴുതാര യെ കണ്ടു. ഇത് കണ്ടു അദ്ദേഹത്തിന് കനിവ് തോന്നി അദ്ദേഹം മെല്ല അതിനെ സ്വന്തം കൈ കൊണ്ടു എടുത്തു പുഴയില്‍ നിന്ന് കരയ്ക്ക്‌ എത്തിക്കാന്‍ ശ്രമിച്ചു. വെള്ളത്തില്‍ കിടന്നു വിഷമിച്ച പഴുതാര മറ്റൊരു ശത്രു തന്നെ നേരിടു ന്നു എന്നു തോന്നി ഗുരുവിന്റെ കയ്യില്‍ കടിച്ചു. വേദന കൊണ്ടു പുളഞ്ഞ ഗുരു പഴുതാരയെ വിട്ടു കളഞ്ഞു, അത് വീണ്ടും പുഴയിലേക്ക് തന്നെവീണു. അത് വീണ്ടും വെള്ളത്തിന്‌ മുകളില്‍ പൊങ്ങിക്കി ടക്കാന്‍ വിഷമിക്കുന്നത് കണ്ടു വീണ്ടും ഗുരു അതി നെ കയ്യില്‍ എടുത്തു കരയില്‍ വെക്കാന്‍ നോക്കി. വീണ്ടു അത് ഗുരുവിന്റെ കയ്യില്‍ കടിച്ചു വീണ്ടും അത് പുഴയില്‍ വീണു. അപ്പോള്‍ ഗുരു അടുത്ത് കിടന്ന ഒരു ചുള്ളിക്കമ്പ് എടുത്തു അതിനെ തോണ്ടി കരയില്‍ വച്ചു രക്ഷപ്പെടുത്തി. 
ഇത് ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരു ശിഷ്യന്‍ ചോദിച്ചു ഗുരോ ആ ജീവി താങ്കളെ ആക്രമിച്ചിട്ടും വീണ്ടും എന്തിനാണ് അങ്ങ് അതിനെ രക്ഷിച്ചത്‌, ഇത്രമാത്രം വേദന അങ്ങയ്ക്ക് ഉണ്ടാക്കിയിട്ടും? 
ഗുരു പറഞ്ഞു : അതിന്റെ സ്വഭാവമാണ് പഴുതാര കാണിച്ചത്, അത് പരിഭ്രമിച്ചി രിക്കുമ്പോള്‍ കടിക്കും പക്ഷെ അത് കൊണ്ടു എനിക്ക് അതിനെ മരിക്കാന്‍ വിടാന്‍ കഴിയുമോ ? അത് വിഷമിക്കു ന്നത് കണ്ടു എ്നിക്ക് അതിനെ സഹായിക്കാതിരി ക്കാന് കഴിയുമോ ? അതിനെ സ്നേഹിക്കുന്നത് എന്റെ സ്വഭാവം ആണ്, ശീലം ആകുന്നു. അതെ ന്നെ കടിച്ചത് കൊണ്ടു ഞാന്‍ എന്റെ ശീലം മാറ്റണോ ? എന്റെ സ്വഭാവം മാറ്റണോ ?

4. എങ്ങനെയാണ് ജീവിക്കെണ്ടത് ?
ഗുരു ഒരിക്കല്‍ ശിഷ്യന്മാരോട് പറഞ്ഞു , നിങ്ങള്‍ ജീവിക്കേണ്ടത് ഒരു ധനികന്റെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന സ്ത്രീയെപ്പോലെയാണ്. ജോലിക്കാരി ആ വീട്ടില്‍ ഉള്ളവര്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു, കുട്ടികളെ എല്ലാം നോക്കുന്നു, വീട് വൃത്തിയാക്കുന്നു , എല്ലാം ചെയ്യുന്നു. ഈ സമയം മുഴുവന്‍ അവള്‍ തന്റെ വീട്ടിലെ ബുദ്ധിമുട്ടുകള്‍ മാത്രം ഓര്‍മ്മിച്ചു കൊണ്ടിരിക്കുകയായിരിക്കും , അവള്‍ക്കറിയാം ഈ വീട്ടിലെ ഒന്നും തന്നെ തന്റെ സ്വന്തം അല്ലായെന്ന്. വീടും കുട്ടിയും ആള്‍ക്കാരും എല്ലാം , എന്നാലും അവള്‍ ശുഷ്കാന്തിയോടെ തന്റെ ജോലി ചെയ്യുന്നു.
നമ്മളും അങ്ങനെ തന്നെ നമ്മുടെ മനസ്സ് മുഴുവന്‍ ദൈവത്തില്‍ സമര്‍പ്പിച്ചു തന്റെ കടമകള്‍ നിര്‍വ്വഹി ക്കുക, നാം താമസിക്കുന്ന വീടോ മക്കളോ ഭാര്യ യോ ഒന്നും നമ്മുടെ സ്വന്തം അല്ല, എല്ലാം ഈശ്വര ന്റെ ആണെന്ന് എന്ന് വിശ്വസിച്ചു കൊണ്ടു തന്നെ എല്ലാം ചെയ്യുക, നമ്മള്‍ വെറും ഭ്രുത്യന്മാര്‍ മാത്രം . ഇതാണ് ജീവിത യാഥാര്‍ത്ഥ്യം , അത് മനസ്സിലാക്കി ജീവിക്കണം .
5. നിസ്സംഗമായ പ്രവര്തിയുടെ പ്രാധാന്യം
രാമകൃഷ്ണ പരമഹംസര്‍ തന്റെ ശിഷ്യരോടു ലൌകിക കാര്യങ്ങള്‍ പൂര്‍ണമായ നിസ്സംഗത യോടെ (detachment) ചെയ്യുന്നതിന്റെ പ്രാധാന്യം ഓര്മ്മിപ്പിക്കുമായിരുന്നു. ഒരു ഉദാഹരണം ഉണ ങ്ങിയ ഒരു തേങ്ങയുടെതായിരുന്നു. ഒരു തേങ്ങ പച്ചയായിരിക്കുമ്പോള്‍ അതിന്റെ കാമ്പ് ചിരട്ട യില്‍ നിന് വേര്പെപെടുതി എടുക്കാന്‍ വളരെ ബുദ്ധിമു ട്ടാണല്ലോ. എന്നാല്‍ തേങ്ങ നല്ലവണ്ണം ഉണങ്ങി ക്കഴിഞ്ഞാല്‍ ചിരട്ടയില്‍ നിന്ന് ലേശം പോലും പൊട്ടാതെ വേര്‍പെടുത്തി എടുക്കാന്‍ കഴിയുന്നു. അതുപോലെ തന്നെയാണ് നാം ഒരു കാര്യം നിസ്സംഗ തയോടെ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മെച്ചം. അങ്ങ നെ ഒരു കാര്യം ചെയ്യു മ്പോള്‍ നമുക്ക് അത് ചെയ്യു ന്നതില്‍ ഭയമോ, വേദ ംനയോ , അമിതമായ ആകാംക്ഷയോ ഒന്നും ഉണ്ടാകുകയില്ല. അതുകൊ ണ്ടു നാം ഓരോ കാര്യം ചെയ്യുമ്പോഴും ജീവിത ത്തിലും ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും നിസ്സംഗത്വം പാലി ക്കാന്‍ ശ്രമിക്കുക, ശീലിക്കുക. അത് വഴി മന:ശാ ന്തിയും സന്തോഷവും ലഭിക്കും.
(ഇന്റര്‍നെറ്റില്‍ നിന്നും ഗൂഗിള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ )

LikeShow More Reactions

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...