Skip to main content

7 : ലാല്‍ ബഹാദൂര്‍ ശാസ്ത്രി

.


 [ഭാരതത്തിലെ രണ്ടാമത്തെ പ്രധാന മന്ത്രി , കഷ്ടിച്ചു രണ്ടു വര്ഷം മാത്രം ഭരണം നടത്തി ലാളിത്യവും മാതൃകാപരവുമായ രാഷ്ട്രീയ ജീവിതം, സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിയു ടെയും നെഹ്രുവിന്റെയും കൂടെ ഉണ്ടായിരുന്നു. ഗാന്ധിയന്‍ തത്വങ്ങളെ ജിവിതത്തില്‍ പരമാവധി പാലിച്ച, നെഹ്രുവിന്റെ വ്യവസായനയത്തോട് തികഞ്ഞ ബഹുമാനം ഉണ്ടായിരുന്ന ആള്‍. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 നു (1904) ല്‍ ജനിച്ചു,. പ്രധാനമന്ത്രിയായിരിക്കെ ഹൃദയാഘാതം മൂലം താഷ്കെന്റില്‍ വച്ച് 1966 ല്‍ ജനുവരി 11 നു മരിച്ചു ,. ജയ് ജവാന്‍ ജയ് കിസാന്‍ “” എന്ന മന്ത്രം തന്റെ ജീവിത ത്തിന്റെ ഭാഗമാക്കിയ നേതാവ്. അഴിമതിയെ ഏതു രീതിയിലും തുടച്ചു നീക്കണമെന്നു സ്വന്തം ജീവിതം കൊണ്ട് തന്റെ പാര്‍ട്ടിക്കാര്‍ക്ക് കാണിച്ചു കൊടുത്ത മഹാന്‍ , അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ നോക്കാം ]

1. കളഞ്ഞുപോയ കുട്ടി

.മുഗള്‍ സരായിയില്‍ നിന്ന് ഒരമ്മ തന്റെ കൊച്ചു കുഞ്ഞുമായി കാശിയില്‍ ദര്‍ശന ത്തിനു പോയി, അവിടെ ഭയങ്കര തിരക്കായിരുന്നു എങ്ങനെയോ തിരക്കില്‍ അവരു ടെ കുഞ്ഞു കയ്യില്‍ നിന്ന് വീണുപോയി . കുറെ ഏറെ നേരം അവിടൊക്കെ തിരഞ്ഞു നടന്നിട്ടും കുട്ടിയെ കാണാതെ അവര്‍ വിഷമിച്ചു സങ്കടപ്പെട്ടു വീട്ടിലേക്ക് പോന്നു . അവിടെ എല്ലാവരും കുഞ്ഞു നഷ്ടപ്പെട്ട തില്‍ വിഷമിച്ചിരിക്കുംപോള്‍ ഒരു പോലീസുകാരന്‍ ഒരു കുഞ്ഞുമായി അവിടേക്ക് വന്നു. തിരക്കിനിടയില്‍ കുഞ്ഞു ഒരു കര്‍ഷകന്റെ കുട്ടയില്‍ വീണിരുന്നു, പാവം കുഞ്ഞു അവിടെ കിടന്നുറങ്ങി. കുട്ടയുടെ ഉടമസ്ഥന്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് കുഞ്ഞിനെ കാണുന്നത്. അയാള്‍ ഉടന്‍ തന്നെ പോലീസ് സ്റെഷനില്‍ ഏല്‍പ്പി ച്ചതായിരുന്നു കുഞ്ഞിനെ. ആ കുഞ്ഞു വളര്‍ന്നതായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നു പിന്നീട് അറിയപ്പെട്ട ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മന്ത്രി.

 2. ആത്മാഭിമാനം

ലാല്‍ ബഹദൂര്‍ യുവാവായിരുന്നപ്പോള്‍ ഒരിക്കല്‍ കൂട്ടുകാരുമായി ഗംഗാ നദി ഒരു ബോട്ടില്‍ കടന്നു അക്കരെയുള്ള ഒരുത്സവം കാണാന്‍ പോയി. പക്ഷെ ഉത്സവം കണ്ടു കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ ബോട്ടു കൂലി കൊടുക്കാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. കൂട്ടുകാരില്‍ നിന്നും വാങ്ങാന്‍ തന്റെ ആത്മാഭിമാനം അനുവദിക്കാത്തത് കൊണ്ടു അവരെ പറഞ്ഞു വിട്ട ശേഷം അദ്ദേഹം ഗംഗാ നദി നീന്തി ഇക്കരെ എത്തി വീട്ടിലേക്ക് പോയി.

3. സത്യസന്ധതയും ഉയര്‍ന്ന സ്വഭാവശുദ്ധിയും

പൊതു ജീവിതത്തില്‍ ഉയര്‍ന്ന മാതൃക ആയിരുന്നു അദ്ദേഹം , യാതൊരു തരത്തില്‍ ഉള്ള അഴിമതിയോ സ്വജനപക്ഷപാതമോ അദ്ദേഹം അനുവദിച്ചിരുന്നില്ല. അതിനു പല ഉദാഹരണങ്ങള്‍ പറയാന്‍ ഉണ്ടാവും

.A) ജവഹര്‍ ലാല്‍ മന്ത്രി സഭയില്‍ റെയില്‍ വേ മന്ത്രി ആയിരുന്നപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ അരിയാലൂര്‍ എന്ന സ്ഥലത്ത് ഒരു റെയില്‍ അപകടം ഉണ്ടായി ഏതാനും ആള്‍ക്കാര്‍ മരിച്ചു. അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടു ശാസ്ത്രി മന്ത്രി സ്ഥാനം രാജി വച്ചു. പ്രധാന മന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു നിര്‍ബന്ധിച്ചത് കൊണ്ടു മാത്രമാണ് അദ്ദേഹം രാജി പിന്‍വലിച്ചത് . അത് കഴിഞ്ഞു എത്രയെത്ര റെയില്‍ മന്ത്രിമാര്‍ ഉണ്ടായി, എത്രയെത്ര അപകടങ്ങളും ഉണ്ടായി. എത്രപേര്‍ അതി ന്റെ ഉത്തരവാദിത്വം ഏറ്റു. 

. B) അദ്ദേഹം പ്രധാന മന്ത്രിയായി കഴിഞ്ഞ ശേഷം അദ്ദേഹത്ത്ത്ന്റെ മകന് ഒരു ജോലിക്ക് ഉത്തരവ് കിട്ടി, വളരെ ഉയര്‍ന്ന ശമ്പളത്തോടു കൂടി, അയാളുടെ വിദ്യാഭ്യാസത്തിനും പരിചയത്തിനും അര്‍ഹമായതിനേക്കാള്‍ വളരെ മെച്ചപ്പെട്ട ജോലി. മകന്‍ അച്ഛനോട് കാര്യം പറഞ്ഞു, താന്‍ ജോലിക്ക് ചേര്‍ന്നുകൊള്ളട്ടെ എന്ന് ചോദിച്ചു. ശാസ്ത്രിജി പറഞ്ഞു : മകനെ നിനക്ക് ഈ ജോലി വാഗ്ദാനം ചെയ്തവര്‍ നിന്റെ കഴിവു മാത്രം കണക്കാക്കിയല്ല ഈ ഉന്നത ജോലി നിനക്ക് വാഗ്ദാനം ചെയ്തി രിക്കുന്നത് എന്ന് വ്യക്തമാണ് . നീ ഈ ജോലിയില്‍ കയറിയാല്‍ നിനക്ക് ജോലി നല്‍കിയ കമ്പനി പല അവിഹിതമായ ആവശ്യങ്ങള്‍ക്കും എന്റെ സ്ഥാനം ഉപയോഗിക്കും , അത് കൊണ്ടു നീ ഈ വാഗ്ദാനം നിരസിച്ചേക്കൂ.

 C) മറ്റൊരിക്കല്‍ ശാസ്ത്രിജി ബോംബെ യിലെ ഒരു വസ്ത്ര നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശിച്ചു വരികയായിരുന്നു. ഫാക്ടറി സന്ദര്‍ശിച്ച ശേഷം അവരുടെ വില്‍പ്പന സ്ഥലത്ത് എത്തി. അവിടെ വിവിധ തരം സാരികള്‍ വില്ല്പനക്ക് വെച്ചിരുന്നു. ചില നല്ല സാരികള്‍ നോക്കി അദ്ദേഹം വില എന്തെന്നു തിരക്കി, 1000, 2000, 3000 എന്നിവയായിരുന്നു ആ സെറ്റിന്റെ വില. ശാസ്ത്രി ചോദിച്ചു : ഇതില്‍ വില കുറഞ്ഞത് ഉണ്ടോ ? അവര്‍ അടുത്ത സെറ്റ് കാണിച്ചു , അതിനു 300, 400 നിലയില്‍ ആയിരുന്നു. ശാസ്ത്രിജി വീണ്ടും പറഞ്ഞു : എന്നെപ്പോലെ യുള്ള ഒരു സാധാരണക്കാരന് വാങ്ങാന്‍ പറ്റിയ 100, 200 രൂപാ വിലയുള്ള സാരികള്‍ ഉണ്ടോ ? ഫാക്ടറി ഉടമയും മറ്റുള്ളവരും അത്ഭുതപ്പെട്ടു , എന്ത് ഇന്ത്യന്‍ പ്രധാന മന്ത്രിക്കു സാരിയുടെ വില 100, 200 മാത്രമോ ? അങ്ങ് ആദ്യത്തെ സെറ്റ് തന്നെ എടുത്തു കൊള്ളൂ അത് ഞങ്ങളുടെ ഒരു എളിയ സമ്മാനം ആയി കരുതിക്കൊള്ളൂ. പക്ഷെ ശാസ്ത്രിജി ആ സാരി വാങ്ങിയില്ല എന്ന് മാത്രമല്ല, വില കുറഞ്ഞ സാരി മൂന്നെണ്ണം പണം കൊടു ത്തു തന്നെ വാങ്ങി ഭാര്യക്ക് കൊടുത്തു.

4. സഹപ്രവര്‍ത്തകരോടുള്ള സ്നേഹവും അനുകമ്പയും

ശാസ്ത്രിജി റെയില്‍വേ മന്ത്രി ആയിരിക്കുമ്പോള്‍ ഒരു നീണ്ടയാത്രക്ക് അദ്ദേഹത്തിന് ഒന്നാം ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ സീറ്റ് തയ്യാറാക്കി. എന്നാല്‍ അദ്ദേഹത്തിന്റെ സ്റാഫ് ആയ ഒരാള്‍ തീരെ സുഖമില്ലാതെ അദ്ദേഹത്തോടൊപ്പം മൂന്നാം ക്ലാസില്‍ ഉണ്ടായിരുന്നു. ഇതറിഞ്ഞു ശാസ്ത്രിജി അയാളെ ഒന്നാം ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ കിടന്നു വിശ്രമിക്കാന്‍ പറഞ്ഞു. അദ്ദേഹം മൂന്നാം ക്ലാസ് സീറ്റില്‍ പോയി കിടന്നു ഉറക്കം തുടങ്ങി. ടിക്കറ്റ് പരിശോധകന്‍ വന്നപ്പോള്‍ തെറ്റായ സീറ്റില്‍ ഉറങ്ങുന്ന അദ്ദേഹത്തെ വഴക്ക് പറഞ്ഞു. ഉറക്കത്തില്‍ നിന്നുണര്‍ന്നു നോക്കിയപ്പോഴാണ് അത് ശാസ്ത്രിജി ആണെന്ന് ടിക്കറ്റ് പരിശോധകന് മനസ്സി ലായത്‌. അയാള്‍ മാപ്പപേക്ഷിച്ചു ശാസ്ത്രി ജിയെ ഒന്നാം ക്ലാസ്സിലേക്ക് എത്തിക്കാം എന്നേറ്റു. എന്നാല്‍ ശാസ്ത്രിജി അയാളോട് പറഞ്ഞു : നിങ്ങള്‍ ശല്യം ചെയ്യാതെ എന്നെ ഉറങ്ങാന്‍ അനുവദിക്കൂ. ടിക്കറ്റ് പരിശോധ കന്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അദേഹം തന്റെ സീറ്റ് അസുഖം ബാധിച്ച സഹായിക്കു കൊടുത്തു എന്നറിഞ്ഞത് .

5. സൂപ്പര്‍ കമ്മ്യുണിസ്റ്റ്

ശാസ്ത്രിജി താഷ്കെന്റിലേക്ക് പോയത് മോസ്കോയില്‍ റഷ്യന്‍ പ്രസിഡണ്ട് കൊസിജിനെ കണ്ടതിനു ശേഷം ആയി രുന്നു. അപ്പോള്‍ കൊസീജിന്‍ ശ്രദ്ധിച്ചു ശാസ്ത്രിജിയുടെ കയ്യില്‍ ഉള്ളത് സാധാരണ വുള്ളന്‍ വസത്രം മാത്രമാണെന്ന് . മദ്ധ്യ ഏഷ്യയിലെ കൊടും തണുപ്പിനെ സഹിക്കാന്‍ അത് കൊണ്ടു കഴിയില്ല എന്ന് മനസ്സിലാക്കി കൊസീജിന്‍ അദ്ദേഹത്തിനു ഒരു നല്ല കോട്ട് കൊടുത്തയച്ചു. എന്നാല്‍ അടുത്ത ദിവസവും ശാസ്ത്രിജി പഴയ വുള്ളന്‍ വസ്ത്രം മാത്രം ധരിച്ചു വന്നപ്പോള്‍ കൊസിജിന്‍ ചോദിച്ചു :"എന്തേ താങ്കള്‍ക്ക് ഞാന്‍ കൊടുത്തയച്ച കോട്ട് ഇഷ്ടപ്പെട്ടില്ലേ,? അതെന്തു കൊണ്ടു ധരിച്ചില്ല?" ശാസ്ത്രി പറഞ്ഞു : കോട്ടിന് കുഴപ്പമൊന്നും ഇല്ല, നല്ല ചൂടും ഉണ്ട്, പക്ഷെ എന്റെ സഹപ്ര വര്‍ത്തകരില്‍ ഒരാള്‍ തണുപ്പ് സഹിക്കാനുള്ള ഒരു വസ്ത്രവും കൊണ്ടു വന്നിരുന്നില്ല, ഞാന്‍ അത് അയാള്‍ക്ക്‌ കൊടുത്തു. എനിക്ക് ഞാന്‍ ധരിച്ചിരിക്കുന്ന വുള്ളന്‍ വസ്ത്രം ധാരാളം മതിയാവും . 1965 ലെ ഇന്ത്യയും പാകിസ്ഥാനും ആയുണ്ടായ യുദ്ധത്തിനു ശേഷം പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ അയൂബ്ഖാനുമായി സംഭാഷണം നടത്തുന്നതിനു മുമ്പായിരുന്നു ഈ സംഭവം . കൊസിജിന്‍ പറഞ്ഞു : ഞങ്ങള്‍ കമ്മ്യുണിസ്ടൂ കളായി സ്വയം അവകാശപ്പെടുന്നു , ഇദ്ദേഹമാണ് ശരിക്കും സൂപ്പര്‍ കമ്മ്യുണിസ്റ്റ് .


 

Comments

Post a Comment

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...