Skip to main content

19 : ഐസക് ന്യുട്ടന്‍


[ലോകത്തില്‍ ജീവിച്ചിരുന്ന ശാസ്ത്രകാരന്മാരില്‍ ഏറ്റവും ഉന്നതമായ സ്ഥാനം വഹിക്കുന്നയാളാണ് സര്‍ ഐസക് ന്യുട്ടന്‍ . (1642-1727) പരക്കെ അറിയപ്പെടുന്ന ഭൂഗുരുത്വാകര്‍ഷണ സിദ്ധാന്തത്ത്തെക്കാക് െ ക്കാള്‍ ഉപരി മൌലികമായ പല ശാസ്ത്ര സത്യ ങ്ങളുടെയും ഉപജ്ഞാതാവായിരുന്നു അദ്ദേഹം . ഒരു ഏകാന്ത പഥികനായ അദ്ദേഹം ക്ലാസിക്കല്‍ മെക്കാനിക്സ്, മാതെമാറ്റിക്സ്, പ്രകാശ വേഗത്തെ കുറിച്ചുള്ള പഠനം (Optics) എന്നീ ശാസ്ത്ര ശാഖക ളില്‍ പല അടിസ്ഥാന തത്വങ്ങളും അദ്ദേഹത്തി ന്റെ സംഭാവനകളാണ് .ന്യുടന്‍ കണ്ടു പിടിച്ച ഊര്‍ജതന്ത്ര തത്വങ്ങളാണ് ഭൂമിയില്‍ നിന്ന് ചന്ദ്രനിലെക്കും മറ്റു ഗ്രഹങ്ങളിലെക്കും നോക്കാന്‍ മനുഷ്യനനെ സാധ്യമാക്കിയത് , ഒരു പക്ഷേ ഐന്‍സ്ടീന്റെ ആപേക്ഷിക സിദ്ധാന്തം പോലും ഇത്രയധികം മൌലികമായ തത്വങ്ങളായിരുന്നില്ല. . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങള്‍ നോക്കാം ‘ ]
1. മാസം തികയാതെ ജനിച്ച അല്പായുസ്സായ കുട്ടി
.
ഐസക് ന്യുട്ടന്‍ 1642 ല്‍ ഗലീലിയോ മരിച്ചു അധികകാലം കഴിയുന്നതിനു ശേഷം ഒരു കൃസ്തുമസ് ദിനത്തിലാണ് പിറന്നത്. അദ്ദേഹം ജനിക്കുന്നത്തിനു മൂന്നു മാസം മുമ്പ് മരിച്ച അഛന്റെ പേര് തന്നെയാണ് കുട്ടിക്കും ഇട്ടതു. പൂര്‍ണ വളര്‍ച്ചയെത്താത്ത കുട്ടി വളരെ ചെറിയതായിരുന്നു, അത് ജീവിക്കുമോ എന്ന് തന്നെ ആള്‍ക്കാര്‍ക്ക് സംശയമായിരുന്നു. ഐസക്കിന്റെ അമ്മയുടെ വാക്കുകളില്‍ കുട്ടിയെ ഒരു ചെറിയ കപ്പിനകത്ത് മറച്ചു വെക്കാനുള്ള വലിപ്പമേ ഉണ്ടായിരുന്നുള്ളൂ.

2. കൃഷിക്കാരനാകുമായിരുന്ന ഐസക്
ഐസക്കിന് 17 വയസ്സായപോള്‍ അമ്മയുടെ നിര്‍ബന്ധം കൊണ്ടു ഐസക് കുടുംബത്തിന്റെ കൃഷിപ്പണിയില്‍ ഏര്പ്പെട്ടു , ഏതായാലും അദ്ദേഹം മോശപ്പെട്ട ഒരു കൃഷിക്കാരനായിരുന്നത് കൊണ്ടു അധികം താമസിയാതെ അമ്മാവന്‍ അയാളെ കൃഷിയില്‍ നിന്ന് ഒഴിവാക്കി കേയിംബ്രിട്ജിലെ ട്രിനിറ്റി കോളേജില്‍ പഠിക്കാന്‍ അയച്ചു.
3. ന്യുടന്റെ തലയില്‍ വീണ ആപ്പിള്‍ : ശരിയായ കഥ.
വോള്‍ട്ടയര്‍ എന്ന ചരിത്രകാരന്‍ പറഞ്ഞതനുസ രിച്ച് ഒരു ദിവസം ഐസക് തന്റെ വീട്ടിലെ പൂന്തോട്ടത്തില് നടക്കുമ്പോള്‍ ഒരു ആപ്പിള്‍ താഴോട്ടു വീഴുന്നത് കണ്ടു എന്നും , ആ ആപ്പിള്‍ വീഴാന്‍ ഉണ്ടായ കാരണം ചിന്തിച്ചു കൊണ്ടു തന്നെയാണ് ഭൂഗരുത്വ സിദ്ധാന്തത്തെപ്പറ്റി ചിന്തിച്ചു ആ തത്വം ആവിഷ്കര്ച്ചത് എന്നും പറയുന്നു . (ചിലര്‍ പറയുന്നത് ആപ്പ്ള്‍ അദ്ദേഹത്തിന്റെ തലയില്‍ തന്നെ ആണ് വീണത്‌ എന്നായിരുന്നു). ന്യുടന്‍ തന്നെ പറഞ്ഞത് ഒരു ദിവസം അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ നിന്നു ജനാലയില്‍ കൂടി പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു ആപ്പിള്‍ വീഴുന്നതു കണ്ടു എന്നും അതിനെ തുടര്‍ന്നാണ്‌ ഈ പ്രധാന തത്വം ആവിഷ്കരിക്കാന്‍ കാരണമായത്‌ എന്നുമാണ്. ഏതായാലും ന്യുടന്‍ പഠിച്ചിരുന്ന ലിങ്കന്‍ സ്കൂള്‍ ഐസക്ക്ന്റെ തറവാട് വിലയ്ക്ക് വാങ്ങുകയും ആ ആപ്പിള്‍ മരത്തെ സ്കൂളിലേക്ക് കൊണ്ട് വന്നു എന്നും പറയുന്നു. ഈ കണ്ടു പിത്തം തുടങ്ങിയത് അദ്ദേഹം പ്ലേഗ് രോഗത്തെ ഭയന്ന് ലണ്ടനില്‍ നിന്ന് നാട്ടില്‍ വന്നു താമസിച്ച സമയമാനെന്നും പറയപ്പെടുന്നു.
4. രഹസ്യമായി വച്ചിരുന്ന ശാസ്ത്ര സത്യങ്ങള്‍
ന്യുട്ടന്റെ കണ്ടു പിടുത്തങ്ങളില്‍ പലതും അദ്ദേഹം 21 വയസ്സിനും 27 വയസ്സിനും ഇടയില്‍ ആയിരുന്നു . എന്നാല്‍ അദ്ദേഹം അത് ആരോടെങ്കിലും പറയുകയോ പ്രസിദ്ധീകരിക്കുകയോ ആപ്പോള്‍ ചെയ്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇവ വെളിച്ചം കണ്ടത്. ഉദാഹരണത്തിനു ന്യുടന്റെ പ്രകാശ രശ്മിയെപ്പറ്റിയുള്ള പല തത്വങ്ങളും ( സാധാരണ ധവള രശ്മി വിവിധ നിറങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നതാനെന്ന തത്വം – സ്പെക്ട്രം ) 1669 ല്‍ തന്നെ കണ്ടെത്തിയതാണ്. അദ്ദേഹത്ത്ഗിനു 27 വയസ്സ് മാത്രം ഉണ്ടായിരുന്നപ്പോള്‍. എന്നാല്‍ റോയല്‍ സൊസൈറ്റി ഫെല്ലോവായി ആദരിക്കുന ചടങ്ങില്‍ മൂന്നു വര്ഷം കഴിഞ്ഞാണ് ഈ തത്വം അദ്ദേഹം പരസ്യമാക്കിയത്
5.തികഞ്ഞ ദൈവ വിശ്വാസിയായിരുന്നു ന്യുടന്‍
ന്യുട്ടന്റെ ചില തത്വങ്ങള്‍ ,പ്രത്യേകിച്ചും ഭൂഗുരുത്വം മുതലായവ ദൈവത്തിന്റെ നില നില്പ്പിനെ വെല്ലുവിളിക്കുന്നതായി ചിലര്‍ പറഞ്ഞു നടന്നു. എന്നാല്‍ ന്യുട്ടന്‍ തികഞ്ഞ ദൈവ വിശ്വാസിയും മതപരമായ അനുഷ്ടാനങ്ങള്‍ പാലിക്കുന്നയാളും ആയിരുന്നു. അദ്ദേഹത്തിന്റെതന്നെ വാക്കുകള്‍ : ഭൂഗുഋത്വ തത്വം അനുസരിച്ചാണ് ഗ്രഹങ്ങളും മറ്റും നില നില്‍ക്കുന്നത്, എന്നാല്‍ ഈ ഗ്രഹങ്ങളേയും നക്ഷത്രങ്ങളെയും മറ്റും ആരാണ് സൃഷ്ടിച്ചത് , അവയെ ഇങ്ങനെ ചലിക്കാന്‍ അനുവദിച്ചത് എന്നെനിക്കറിയാന്‍ വയ്യ. പ്രപന്ച്ചതിലെ സൂര്യനും ഗ്രഹങ്ങളും ഉല്‍ക്കകളും വാല്‍ നക്ഷത്രങ്ങളും എല്ലാം ഒരു അമാനുഷിക ശക്തിയുടെ സൃഷ്ടിതന്നെയാണ് , നിരീശ്വര വാദം ആരെയും എവിടെയും എത്തിക്കുകയില്ല “
6. സാത്താനും പ്രേതവും ഇല്ല തന്നെ.
ദൈവ വിശ്വാസം ഉള്ള ആളായിരുന്നു എങ്കിലും പിശാചിലും പ്രേതങ്ങളിലും മറ്റും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. പ്രേതാവേശം കിട്ടി ചില പ്രവര്തികള്‍ ചെയ്യുന്നു എന്നൊന്നും അദ്ദേഹം വിശ്വസിച്ചില്ല. വിശ്വസിക്കുന്നവരെ തള്ളിപ്പറയുകയും ചെയ്തു. പള്ളിയുടെ ദിവ്യ ത്രയതെപ്പറ്റി (Holy trinity) യും അദ്ദേഹം തള്ളിപ്പരഞ്ഞിട്ടുന്ടു
.
7. രാഷ്ട്രീയത്തില്‍ രണ്ടു വാക്ക് മാത്രം .

പാര്ലമേന്റില്‍ ഒരു വര്ഷം അംഗമായി അദ്ദേഹം നിയമ നിര്‍മ്മാണ സഭയില്‍ പോയിരുന്നു എങ്കിലും ഒരിക്കല്‍ മാത്രം അദ്ദേഹം രണ്ടു വാക്കുകള്‍ പറഞ്ഞു . അതും തന്റെ അടുത്തു നിന്നിരുന്ന പ്യുണിനോടു ശല്യം ഉണ്ടാക്കിയിരുന്ന ഒരു ജനാല അടക്കാന്‍ മാത്രം .
8. കള്ളപ്പണം പിടിക്കല്‍
1696 ല്‍ അദ്ദേഹം സര്‍ക്കാര്‍ വക നാണയ നിര്‍മ്മാണ ഖജാനയുടെ മുഖ്യനായി. ഈ സമയത്ത് കള്ള നോട്ടുകളും കള്ള നാണയങ്ങളും കണ്ടു പിടിക്കാന്‍ അദ്ദേഹം പുതിയ പല മാര്‍ഗങ്ങളും കണ്ടെത്തി. ഇതിന് വേണ്ട തെളിവുകള്‍ ന്യുടന്‍ തന്നെ വേഷം മാറി നടന്നു ശേഖരിചിരുന്നുവത്രേ. അദ്ദേഹം ഇത് കണ്ടെത്തി 200 ലധികം പേരെ ചോദ്യം ചെയ്യുകയുന്റായി.
9. ഡയമണ്ട് എന്ന നായ.
ന്യൂട്ടന്‍ ഒരു നായയെ വര്തീയിരുന്നു അതിന്റെ പേര് ഡയമണ്ട് എന്നായിരുന്നു. ഒരിക്കല്‍ ഈ നായ എന്തോ തട്ടിമറിച്ചു ന്യുട്ടന്‍ എഴുതി വച്ചിരുന്ന കുറെ നോട്ടുകള്‍ തീപിടിക്കാന്‍ കാരണമായി.ന്യുഉടന്റെ രണ്ടു വര്‍ഷത്തോളം പ്രയതിനിച്ച്ചുന്റാക്കിയ ശാസ്ത്ര തത്വങ്ങള്‍ ആയിരുന്നു കത്തി ചാമ്പലായത് . അദ്ദേഹം വിലപിച്ചു : ഓ ഡയമണ്ട്, ഓ ഡയമണ്ട്, നീ നശിപ്പിച്ചതെതാനെന്നു നീ അറിയുന്നുണ്ടോ ? ‘
10. ഞാന്‍ ഒരു ശിശു.
അവസാനകാലത്ത് ന്യുട്ടന്‍ മരണക്കിടക്കയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു : പ്രപഞ്ചത്തിന്റെ നില നില്‍പ്പിനെപ്പറ്റി നിങ്ങള്‍ കണ്ടെത്തിയ ആശയങ്ങള്‍ അപാരം തന്നെ. ആ ഒരൊറ്റ കാര്യം കൊണ്ടു തന്നെ നിങ്ങളുടെ ജീവിതം ധന്യമായി എന്ന് നിങ്ങള്ക്ക് അഭിമാനിക്കാം 
.
ഐസക് ന്യുട്ടന്‍ പറഞ്ഞു: അഭിമാനിക്കുന്നതിനു പകരാന്‍ ഞാന്‍ ഒരു കൊച്ചു കുട്ടിയായി എനിക്ക് തോന്നുന്നു. കടല്‍ തീരത്തെ അനന്തമായ പൂഴിപ്പരപ്പില്‍ നിന്ന് ഏതാനും നിറമുള്ള പാറക്കഷ ണങ്ങള്‍ മാത്രം കണ്ടെത്താന്‍ കഴിഞ്ഞ കുട്ടി. അനന്തമായി കിടക്കുന്ന ആ തീരത്ത് ഇനിയും എന്തൊക്കെ കണ്ടെത്താനിരിക്കുന്നു. അതില്‍ ചിലതെങ്കിലും കൂടി എന്റെ ഈ ചെറുവിരല്‍ കണ്ടു പിടിചിരുന്നു എങ്കില്‍. !

അതായിരുന്നു സര്‍ ഐസക് ന്യുട്ടന്റെ വിനയവും എളിമയും 
Source: Internet Google search, different sites.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...