Skip to main content

6 :രവീന്ദ്ര നാഥ ടാഗൂര്‍

[ഇന്ത്യയിലെ മറ്റൊരു നോബല്‍ സമ്മാന ജേതാ വായ രവീന്ദ്രന്‍ നാഥ ടാഗൂര്‍ ഇന്ത്യ യില്‍ ജനിച്ച മറ്റൊരു അസാമാന്യ പ്രതിഭാ ശാലിയായിരുന്നു. സാഹിത്യത്തില്‍ ലോക പ്രശസ്തരായ വില്ല്യം ഷെയ്ക്ക് സ്പിയര്‍, ജോര്‍ജ് ബെര്നാര്ദ് ഷാ എന്നിവരുടെ സമശീര്‍ഷനായ അദ്ദേഹം കൊല്കത്താ യില്‍ 1861 മേയ് മാസം 7 നു ജനിച്ചു. ആഗസ്റ്റ്റ് 7 1941 ല്‍ മരിച്ചു. കവി കഥാ കൃത്ത്, വിമര്‍ശകന്‍ തത്വ ചിന്തകന്‍ വിദ്യാഭ്യാസ വിചക്ഷണന്‍ , ശാസ്ത്രകാരന്‍ , സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ വിവിധ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ബംഗാളി സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അതുല്യമാണ്. ഭാരതത്തി ന്റെ ദേശീയ ഗാനം ‘ജനഗണ മന ‘ എഴുതി യത് ടാഗൂര്‍ ആയിരുന്നു. 1913 ല്‍ നോബല്‍ സമ്മാനാര്‍ഹമായ കൃതി ഗീതാജ്ഞലി ആയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജിവിത ത്തിലെ ചില സംഭവങ്ങള്‍ നോക്കാം ]
1. ടാഗൂരും ഗാന്ധിജിയും
ഗാന്ധിജി ഒരിക്കല്‍ കല്‍ക്കത്തയില്‍ ഒരു പ്രഭാഷ ണത്തിന് വന്നതായിരുന്നു. അതിനു ശേഷം അദ്ദേ ഹം ടാഗൂരിന്റെ താമസ സ്ഥലത്തെത്തി . പല കാര്യങ്ങളും ചര്‍ച്ച ചെയ്ത ശേഷം ഉച്ച ഭക്ഷണം കഴിച്ചു ഗാന്ധിജി അല്‍പ്പം വിശ്രമിക്കാന്‍ വേണ്ടി മുറിയിലേക്ക് പോയി. അപ്പോള്‍ ചില ആശ്രമവാസികള്‍ അദ്ദേഹത്തെ കണ്ടു പറഞ്ഞു. “ മഹാത്മന്‍ , അങ്ങക്ക്‌ ഞങ്ങളെ സഹായിക്കാന്‍ കഴിയും “ 
ഗാന്ധിജി ചോദിച്ചു : എന്താണ് നിങ്ങള്ക്ക് വേണ്ടത് ? ആശ്രമവാസികള്‍ : ഗുരുദേവന്റെ ആരോ ഗ്യം വളരെ മോശമായി കൊണ്ടിരിക്കുന്നു, ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടു പോലും അദ്ദേഹം വിശ്രമിക്കാന്‍ കൂട്ടാക്കുന്നില്ല. താങ്കള്‍ ഒന്ന് പറഞ്ഞു നോക്കുമോ ? ഗാന്ധിജി: അപ്പോള്‍ ഞാന്‍ എന്ത് ചെയ്യാനാണ്. 
അവര്‍ : അങ്ങ് പറഞ്ഞാല്‍ ഒരു പക്ഷെ അദ്ദേഹം അനുസരിച്ചേക്കും .
ഗാന്ധിജി ഉടനെ ടാഗൂരിന്റെ അടുത്തെ ത്തി : ഹലോ നിങ്ങള്‍ക്കെന്താ ഉച്ചക്ക് ഭക്ഷണത്തിന് ശേഷം അല്‍പ്പം വിശ്രമിച്ചു കൂടെ ? 
ടാഗൂര്‍ പറഞ്ഞു : “ബാപ്പുജി, ഞാന്‍ ചെറുപ്പ കാലത്ത് ഏതാണ്ടു 12 വയസ്സുള്ളപ്പോള്‍ ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ടു, പകല്‍ സമയത്ത് ഒരിക്കലും ഉറങ്ങുകയില്ല എന്ന്. ആ എനിക്ക് ഇനി എത്ര നാളുകള്‍ ഉണ്ടാ വും , ഈ വൈകിയ വേളയില്‍ ആ പ്രതിജ്ഞ തെറ്റിക്കണോ , അങ്ങ് തന്നെ പറയൂ.” 
ബാപ്പുവിനു ആ സമര്‍പ്പണ ബുദ്ധിയെ ആദരി ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

2. ഗാന്ധിജിയുടെ ജന്മ ദിന ആശംസയും 
ടാഗൂരിന്റെ മറുപടിയും .

ടാഗൂരിന്റെ എന്പതാം ജന്മ ദിനത്തില്‍ ഗാന്ധിജി ഒരു ടെലഗ്രാം അയച്ചു. “ താങ്കള്‍ എന്പതു വയസ്സ് ജീവിച്ചാല്‍ പോരാ , ഒരു നൂറു വര്‍ഷമെങ്കിലും ആരോഗ്യത്തോടെ ജീവിക്കട്ടെ : 
ടാഗോര്‍ മറുപടി അയച്ചു : സന്ദേശത്തിന് നന്ദി, എന്പതു എന്നാല്‍ ധിക്കാരം , നൂറായാല്‍ അസഹ്യമായി തീരും .

3. നോബല്‍ സമ്മാനം ഒരൊറ്റ കൃതിക്ക് മാത്രം .
ടാഗൂരിന്റെ കൃതികള്‍ എല്ലാം ബംഗാളി ഭാഷ യില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഗീതാഞ്ജ ലി മാത്രമേ ഇങ്ങ്ലീഷ്‌ ഭാഷയി ലേക്ക് വിവര്‍ത്തനം ചെയ്തിരുന്നുള്ളൂ. നോബല്‍ സമ്മാന നിയമാവലിയ നുസരിച്ചു വിവര്‍ത്തനം ചെയ്ത കൃതികള്‍ക്ക് നോബല്‍ സമ്മാനം കൊടുക്കാറില്ല. എന്നാല്‍ സാഹിത്യത്തില്‍ നോബല്‍ സമ്മാനം കൊടുക്കാന്‍ കമ്മറ്റി ഇങ്ങനെ എഴുതി: ടാഗൂരിന്റെ ഘന ഗംഭീര മായ , ഹൃദയ ദ്രവീകരണ ശേഷിയുള്ള , ഭംഗിയു ള്ള, പുതുമയുള്ള കവിത അസാമാന്യമായ കഴിവി ന്റെ ഭാഗമാണ്. ടാഗോറിന്റെ തന്നെ ഭാഷയില്‍ അ കവിത പാശ്ചാത്യ സാഹിത്യത്തിന്റെ ഒരു ഭാഗമാ യി മാറിക്കഴിഞ്ഞു.

4. ടാഗൂരിനെ തോളത്തു കയറ്റി ജവഹര്‍ലാല്‍ , സുഭാഷ് ചന്ദ്ര ബോസ്, ശരത് ചന്ദ്ര ബോസ് ഇവര്‍
ഒരിക്കല്‍ സ്വാന്തന്ത്ര്യ സമരം തീവ്രമായി നടക്കു ന്ന സമയം ടാഗൂര്‍ , ജവഹര്‍ലാല്‍, സുഭാഷ്‌ ചന്ദ്ര ബോസ്, അദ്ദേഹത്തന്റെ ജ്യേഷ്ട സഹോദരന്‍ ശരത് ചന്ദ്ര ബോസ് എന്നിവര്‍ ഗാന്ധിജിയുമായി ശരത് ചന്ദ്ര ബോസ്നെ വീട്ടില്‍ ഒത്തുകൂടി. പല കാര്യങ്ങളും ചര്‍ച്ച ചെയ്തു . ഇടക്ക് ഗാന്ധിജിക്ക് പെട്ടെന്ന് അസുഖമായി.. മൂന്നാം നിലയില്‍ ആയിരുന്ന ഗാന്ധിജിയെ കാണാന്‍ ടാഗൂരിനു കോവണി കയറാന്‍ കഴ്യുമായിരുന്നില്ല. മറ്റുള്ളവര്‍ എല്ലാവരും കൂടി ടാഗോറിനെ ഒരു കസെരയില്‍ ഇരുത്തി ചുമന്നു കൊണ്ടു മുകളില്‍ എത്തിച്ചു. ടാഗൂര്‍ ഗാന്ധിജിയെ കണ്ടു അസുഖ വിവരം അന്വേഷിച്ചു. ടാഗൂരിന്റെ പല്ലക്ക് വഹിച്ച ആല്‍ക്കാര്‍ ആരൊക്കെ ആയിരുന്നു എന്നു നോക്കൂ, ജവഹര്‍ ലാല്‍, സുഭാഷ് ചന്ദ്ര ബോസ്, ശരത് ചന്ദ്ര ബോസ് ഇവര്‍!!.
5. നോബല്‍ സമ്മാനം വാങ്ങിയ കഥ. 
“നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ എല്ലാം നിങ്ങളെ ക്കാണാന്‍ കഴിയുന്നുവോ , അതുപോലെ മറ്റുള്ളവരെ നിങ്ങളിലും കാണാന്‍ കഴിയുന്നു എങ്കില്‍ നിങ്ങള്ക്ക് ആരെയും വെറുക്കാന്‍ കഴിയുകയില്ല”

ഇതാണ് ടാഗൂര്‍ തന്റെ നോബല്‍ സമ്മാനം സ്വീകരിച്ചതിനു ശേഷം നടത്തിയ പ്രസംഗ ശകലം . 1913 നവംബരില്‍ ആയിരുന്നു നോബല്‍ സമ്മാന പ്രഖ്യാപനം ഉണ്ടായത് . എങ്കിലും ഈ അവാര്‍ഡു എന്ത് കൊണ്ടാണ് കിട്ടിയത് എന്ന് അദ്ദേഹത്തിനരിയില്ലായിരു ന്നു. ഏതായാലും നവമ്പറില്‍ നോബല്‍ സമ്മാനം പ്രഖ്യാപിക്കപ്പെ ട്ടു എങ്കിലും അത് വാങ്ങാന്‍ ടാഗൂരിനു സ്റ്റോക്ക് ഹോമിലേക്ക് പോകാന്‍ കഴിഞ്ഞില്ല. 1914 ജനുവരിയില്‍ കൊല്‍ക്കത്തയിലെ ഗവര്‍ണര്‍ ആണ് ടാഗൂരിനു നോബല്‍ സമ്മാനം കൊടുത്ത ത്. അവാര്‍ഡു വാങ്ങി മഹാകവി പറഞ്ഞ മേല്‍പ്പറഞ്ഞ വാക്കുകള്‍ എട്ടു വര്ഷം കഴിഞ്ഞാണ് നോബല്‍ സമ്മാനം നല്‍കി യവരുടെ പക്കല്‍ എത്തിയത് ഉപനിഷ ത്തുകളിലെ ഈ വാക്കുകള്‍ സ്റ്റോക്ക് ഹോമിലെ സ്വീഡിഷ് അക്കാദമിയില്‍ ഇന്നും എഴുതി വച്ചിട്ടുന്ടത്രേ. ഇന്ദ്രനാഥ് ചൌധരി എന്ന ചരിത്രകാരന്‍ ടാഗോറിന്റെ 150 ആം ജന്മ ദിന വേളയില്‍ പറഞ്ഞതാണ് ഈ വിവരം .
6. ഷെയിക്ക്സ്പിയറും ടാഗൂരും
ഒരു പക്ഷെ ഇങ്ങ്ലീഷ്‌ ഭാഷയില്‍ ഷെയി ക്ക്സ്പിയരിനുള്ള സ്ഥാനം ടാഗൂരിനു ബംഗാളിയില്‍ ഉണ്ടെന്നു പറയാം. 1916 ല്‍ ഷെയിക്ക്സ്പിയരിന്റെ ജന്മ ദിനം കൊല്‍ക്കത്തയില്‍ ആഘോഷിച്ചപ്പോള്‍ ടാഗൂര്‍ ആ കവിയെപറ്റി എഴുതിയ ഒരു കവിത മാര്‍ബിള്‍ ഫലകത്തില്‍ ഉണ്ടാക്കി സ്മരണികയായി കൊടുക്കുകയുണ്ടായി. ഈ ഫലകവും ടാഗൂരിന്റെ ഒരു അര്‍ദ്ധകായ പ്രതിമയും ഇന്ഗ്ലന്ടിലെ ഷെയിക്ക്സ്പിയര്‍ മേമ്മോരിയലിലെ പൂന്തോട്ടത്തില്‍ സ്ഥാപി ച്ചിട്ടുണ്ട്. 1964ല്‍ ഈ രണ്ടു അനശ്വര കവിക ളുടെയും ആരാധകനായ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ എല്‍ എം സാന്ഘ്വി ആയ്യിരുന്നു ഇതിന് മുന്‍കൈ എടുത്തത്. അത് കാണാനുള്ള അവസരം ഈ കുറിപ്പെഴു തുന്നയാള്‍ക്ക് ഉണ്ടായി. ഷെയിക്ക്സ്പിയര്‍ താമസിച്ചിരുന്ന എവന്‍ നദീ തീരത്തെ സ്ട്ട്രാറ്റ്ഫോര്‍ഡില്‍ ആണ് ഈ സ്മാരകം . ചിത്രം ശ്രദ്ധിക്കുക
7. ടാഗൂര്‍ എഴുതിയ ഒരു കവിത.
ഒരിക്കല്‍ ഒരാള്‍ ഒരു ദീപവുമായി ദീപാവലി മേള നടക്കുന്നയിടത്ത്തിലേക്ക് പോകുകയാ യിരുന്നു. വഴിയില്‍ ഇരുട്ട് നിറഞ്ഞ ചില കുടിലുകള്‍ക്ക് മുമ്പില്‍ കൂടി അയാള്‍ക്ക് കടന്നു പോകേണ്ടിയി രുന്നു. അയാളുടെ കയ്യിലെ വെളിച്ചം കണ്ടു കുടിലിലെ താമസക്കാര്‍ ഒരിറ്റു വെളിച്ച ത്തിന് വേണ്ടി യാചിച്ചു. എന്നാല്‍ അയാള്‍ അവരെ ശ്രദ്ധിക്കാതെ മുന്നോട്ടു നീങ്ങി. അനേ കായിരം ദീപാവലി വിളക്കുകളുടെ കൂടെ അയാളുടെ വിളക്കും അലിഞ്ഞു ചേര്‍ന്നു.
LikeShow More Reactions
Comment

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...