Skip to main content

5.മഹാനായ അലെക്സാണ്ടര്‍

[ മഹാനായ അലെക്സാണ്ടര്‍ എന്നറിയപ്പെട്ട അലെക്സാണ്ടര്‍ III ( ക്രി.മുമ്പ് 356 - 323 ) ഗ്രീസിലെ മാസിഡോണിയായിലെ രാജാവാ യിരുന്ന ഫിലിപ്പിന്റെ പുത്രനായിരുന്നു. 20 ആമത്തെ വയസ്സില്‍ രാജാവായ അലെ ക്സാണ്ടര്‍ അതീവ ബുദ്ധിശാലിയും മികച്ച യോദ്ധാവും ആയിരുന്നു. ഗ്രീസില്‍ നിന്ന് പുറപ്പെട്ടു ഭാരതത്തിന്റെ അതൃത്തി പ്രദേശം വരെ യുദ്ധത്തില്‍ കീഴ് പെടുത്തി ഒരു വലിയ സാമ്രാജ്യത്തിന്റെ തന്നെ അധിപ നായി. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ മാരകമായ രോഗത്തിനടി മയായി മരിച്ചു . അലെക്സാണ്ടരുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍, പലയിടങ്ങളില്‍ നിന്നും കിട്ടിയവ ഇവിടെ കൊടുക്കുന്നു]
1. മെരുങ്ങാത്ത കുതിര
അലക്സാണ്ടര്‍ക്ക് ഏതാണ്ടു പന്ത്രണ്ടു വയസ്സുള്ള പ്പോള്‍ അയാളുടെ അഛന്റെ അടുത്ത് ഒരാള്‍ ഒരു കുതിരയെ വില്‍ ക്കാന്‍ കൊണ്ടു വന്നു. തീരെ മെരുങ്ങാന്‍ കൂട്ടാക്കാത്ത ആ കുതിരയെ എങ്ങ നെയും ഒഴിവാക്കുകയായിരുന്നു അയാളുടെ ലക്‌ഷ്യം എന്നാല്‍ കുതിര ലക്ഷണയുക്തമായതും നല്ല ഒന്നാം തരം പടക്കുതിരയാക്കാന്‍ പറ്റിയ മുന്തിയ ഇനം ആയിരുന്നു. അലെക്സാണ് ടരുടെ അച്ഛന്‍ മടിച്ചു നിന്നപ്പോള്‍ അലെക ്സാണ്ടര്‍ക്ക് കുതിരയെ വളരെ ഇഷ്ടപ്പെട്ടു അതിനെ സ്വന്തം ആക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അച്ഛന്‍ മകനോട് പറഞ്ഞു നിനക്കതിനെ മെരുക്കി ഓടിക്കാന്‍ കഴിയു മെങ്കില്‍ നോക്കാം എന്നായി. കുതിര തന്റെ സ്വന്തം നിഴല്‍ കണ്ടു വിരളി പിടിക്കുന്നതാണ് എന്നു മനസ്സിലാക്കിയ അലെ ക്സാണ്ടര്‍ അതിന്റെ നിഴല്‍ കാണാത്ത രീതിയില്‍ അതിനെ നിര്ത്തി അതിന്റെ മുകളില്‍ കയറി ഓടിച്ചു പോയി. ആദ്യം അലെക്സാണ്ടരെയും വഹിച്ചു അതി വേഗതയില്‍ ഓടിയ കുതിര മെല്ലെ തന്റെ പുറത്തിതിരിക്കുന്ന ആളിനെ അനുസരിച്ച് തുടങ്ങി. കുറെയധികം ഓടി ക്ഷീണിച്ച പ്പോള്‍ അത് തികച്ചും അനുസരണ യുള്ളതായി മാറി. അലെക്സാണ്ടര്‍ മെല്ലെ കുതിരയുമായി തിരിച്ചു പിതാവിന്റെ അടുത്തെത്തി. അല്‍പ്പം ഭീതിയോടെ കാത്തുനിന്ന അച്ഛന്‍ സന്തോഷത്തോടെ പറഞ്ഞു : മകനെ നിനക്ക് മാസിഡോണിയ എന്ന ഈ ചെറിയ രാജ്യം മതിയാവുകയില്ല, നിനക്ക് ചേരുന്ന ഒരു ലോകം നീ തന്നെ വെട്ടിപ്പിടിച്ചു ഒരു കാലത്ത് ഉണ്ടാക്കും “
2. ഭാഗ്യപ്രവചനം ബലം പ്രയോഗിച്ചു
അലെക്സാണ്ടര്‍ ആദ്യമെ തന്നെ തന്റെ അടുത്തുള്ള ചെറിയ രാജ്യങ്ങള്‍ എല്ലാം പിടിച്ചെടുത്ത ശേഷം പേര്‍ഷ്യ കീഴടക്കാന്‍ പുറപ്പെടുന്നതിനു മുമ്പ് അന്ന് ഗ്രീസില്‍ ഭാവി പ്രവചനങ്ങള്‍ നടത്താന്‍ കഴിവുണ്ടായിരുന്ന ഡല്ഫിയിലെ ഓറക്കിളിന്റെ അടുത്തു പോയി. ഭാവി പ്രവചിക്കാന്‍ നല്ല ദിവസമാ ണോ അല്ലയോ എന്നൊന്നും അദ്ദേഹം അംഗീകരിച്ചില്ല. അലെക്സാണ്ടര്‍ ചെന്ന ദിവസം ഓറക്കിള്‍ പ്രവചനം നടത്താന്‍ ഉചിതമായ ദിവസം ആയിരുന്നില്ല. ഉചിത മായ ദിവസം നോക്കി കാത്തു നില്‍ക്കാന്‍ ക്ഷമ ഇല്ലാത്ത അലെക്സാണ്ടര്‍ ഓറക്ക ിളിന്റെ വീട്ടില്‍ ചെന്ന് ബലം പ്രയോഗിച്ചു അവരെ വലിച്ചിഴച്ചു പ്രവചനം നടക്കുന്ന ഡല്ഫിയിലെ ക്ഷേത്രത്തില്‍ എത്തിച്ചു. അയാളുടെ ബലപ്രയോഗത്തില്‍ ഭയന്ന് അവര്‍ പറഞ്ഞു : മകനെ നിന്നെ ആര്‍ക്കും തോല്പ്പ്പിക്കാനാവില്ല.” . അലക്സാണ്ടര്‍ തന്റെ ഏഷ്യന്‍ ജൈത്രയാത്രയ്ക്കു പുറപ്പെ ടുക സയും ചെയ്തു.
3. പോറസുമായുള്ള ഏറ്റുമുട്ടല്‍
തന്റെ ശത്രുക്കളെ നിര്‍ദ്ദയം ശിക്ഷിക്കു ന്നതില്‍ യാതൊരു ദാക്ഷിണ്യവും കാണി ക്കാത്ത ആളായിരുന്നു അലെക്സാണ്ടര്‍. പേര്‍ഷ്യയിലെ രാജാക്കന്മാരെ എല്ലാം തോല്‍പ്പിച്ചു അലെക്സാണ്ടര്‍ ഭാരത ത്തിന്റെ അതൃത്തി രാജ്യമായിരുന്ന പോര സ്സിന്റെ രാജ്യവും ശക്തമായ ചെറുത്തു നില്പ്പിനു ശേഷം കീഴടക്കി. യുദ്ധത്തില്‍ വീരോചിതമായി പോരാടിയ പോറസ്സിനെ അലെക്സാണ്ടര്‍ക്ക് ബഹുമാനം ആയി രുന്നു. അലെക്സാണ്ടര്‍ യുദ്ധത്തിനു ശേഷം പോറസ്സിനെ വിളിച്ചു വരുത്തി അയാളുടെ സഭയില്‍ വച്ച് ചോദിച്ചു : നിങ്ങള്‍ ഇപ്പോള്‍ പരാജിതനാണ്, നിങ്ങള്‍ എന്നില്‍ നിന്ന് ഏതു രീതിയില്‍ ഉള്ള പെരുമാറ്റം ആണ് പ്രതീക്ഷിക്കുന്നത് ? 
പോറസ് പറഞ്ഞു : എന്താ സംശയം ഒരു രാജാവ് മറ്റൊരു രാജാവിനോട് പെരുമാറുന്നത് പോലെ. 
ധീരമായ ഈ മറുപടി കേട്ട് അലെക്സാണ്ടര്‍ പോറസ്സിന്റെ രാജ്യം തിരിച്ചു കൊടുത്തു, അയാള്‍ കീഴടക്കിയ കുറെ ഭൂവിഭാഗങ്ങള്‍ അതിനോട് ചേര്‍ക്കാനും അനുവദിച്ചു. ഒരു ധീരന്‍ മറ്റൊരു ധീരനെ ബഹുമാനിക്കുക തന്നെ ചെയ്തു.

4. അവസരം പ്രതിമ രൂപത്തില്‍
ഗ്രീസിലെ ഒരു പ്രസിദ്ധ ശില്‍പ്പിയുടെ വീട് ഒരു ദിവസം അലെക്സാണ്ടര്‍ സന്ദര്‍ശിച്ചു. അവിടെ ശില്‍പ്പി നിര്‍മ്മിച്ച ശില്പങ്ങളില്‍ ഒരെണ്ണം അദ്ദേ ഹത്തിന്റെ ശ്രദ്ധ ആകര്‍ഷ ിച്ചു. അദ്ദേഹം ശില്പ്പി യോടു ചോദിച്ചു : “ഇതെന്ത് ശില്‍പ്പമാണ് ?”
ശില്പീ പറഞ്ഞു : ഇതാണ് അവസരം അല: എന്താണിതിന്റെ മുഖം മറച്ചിരിക്കു ന്നത് ?
ശില്പീ: കാരണം വ്യക്തമല്ലേ , അവസരം കടന്നു പോന്നത് ആള്‍ക്കാര്‍ കാണാറില ്ലല്ലോ .അത് കൊണ്ടു .
അല: എന്താ ഇതിന്റെ കാലുകള്‍ക്ക് ചിറകുകള്‍ ഉള്ളത് ?
ശില്‍പ്പി: അവസരം ഒരിക്കല്‍ പറന്നു പോയാല്‍ പിന്നൊരിക്കലും തിരിച്ചു വരുകയില്ല . അവസരം കിട്ടുമ്പോള്‍ ഉപയോഗിക്കുന്നതാണ് ബുദ്ധി.

5. തത്വ ചിന്തകരും അലെക്സാണ്ടരും.
അലെക്സാണ്ടര്‍ ഭാരതത്തിന്റെ അതൃ ത്തിയില്‍ വന്നപ്പോള്‍ ഇവിടത്തെ യോഗികളുടെ അസാ മാന്യ ഭക്തി യെപ്പറ്റിയും അറിവിനെയും പറ്റി അറിഞ്ഞു ഒരു യോഗിയെ കാണാന്‍ പോയി.. സര്‍വ സംഗ പരിത്യാഗിയായ യോഗിയെ കണ്ട മാത്രയില്‍ തന്നെ അലെക്സാണ്ടര്‍ക്ക് ബഹുമാനം തോന്നി. കുറച്ചു സമയം സംഭാഷണം കഴിഞ്ഞപ്പോള്‍ അദ്ദേഹ ത്തിന്റെ അറിവിന്റെ ആഴം മനസ്സിലാക്കി അദ്ദേഹത്തിനെ തന്റെ കൂടെ ഗ്രീസിലേക്ക് ക്ഷണിച്ചു ; രത്നങ്ങളും മറ്റും ധാരാളം ധനവും വാഗ്ദാനം ചെയ്തു; പക്ഷെ യോഗി പറഞ്ഞ; എനിക്ക് ധനത്തില്‍ താല്‍പ്പര്യവുമില്ല, ഞാന്‍ ഇവിടെ ഹിമാലയ പ്രാന്തത്തില്‍ നിന്ന് എവിടെക്കും പോകുകയുമില്ല.
പിന്നൊരിക്കല്‍ അദ്ദേഹം സ്വന്തം നാട്ടിലെ നമ്മു ടെ നാറാണത്തു ഭ്രാന്തനെപ്പോലെ അരക്കിരുക്കു ള്ള ഡെമോസ്തനീസ് എന്ന ചിന്തകനെ വഴിയില്‍ വച്ച് കണ്ടു മുട്ടി. കുതിരപ്പുറത്തു നിന്ന് താഴെ ഇറങ്ങി വെയില്‍ കാഞ്ഞു കൊണ്ടിരുന്ന ചിന്തക ന്റെ അടുത്തെത്തി ചോദിച്ചു : “ഹലോ ഞാനാണ് മഹാനായ അലെക്സാണ്ടര്‍ , നിങ്ങള്ക്ക് എന്ത് വോമെങ്കിലും ചോദിച്ചു കൊള്ളൂ , ഞാന്‍ തരാം” .
ഡെമോ: താങ്കള്‍ വെയില്‍ മറയാതെ അല്‍പ്പം മാറി നിന്നാല്‍ മാത്രം മതി. എനിക്ക് മറ്റൊന്നും നിങ്ങളുടെ അടുത്ത് നിന്ന് ആവശ്യമില്ല.

6. അലെക്സാണ്ടരുടെ അന്തിമാഭിലാഷം 
.
ലോക ജേതാവായ അലെക്സാണ്ടര്‍ ഒരു പാടു രാജ്യയങ്ങള്‍ കീഴടക്കി, കോടാനു കോടി രത്നങ്ങളും മറ്റു സമ്പത്തുകളും കൊള്ളയടിച്ചു ഗ്രീസില്‍ എത്തിച്ചു. പക്ഷെ ചെറിയ പ്രായത്തില്‍ തന്നെ മാരകമായ അസുഖം ബാധിച്ചു അദ്ദേഹ ത്തിന് . അന്ന് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ കിട്ടിയി ട്ടും അസുഖത്തിനു കീഴടങ്ങി. മരിക്കുന്നതി നു മുമ്പ് താന്‍ സമ്പാദിച്ച രത്നങ്ങളുടെയും സമ്പത്തിന്റെയും അര്ഥമില്ലായ്മ്മ മനസ്സിലാ യി തന്റെ സേവകരോടു പറഞ്ഞു : തന്റെ ശവമ ഞ്ചം ചിതയിലേക്ക് കൊണ്ടു പോകു മ്പോള്‍ ശവപ്പെട്ടിക്കു രണ്ടു വശത്തെക്കും തന്റെ രണ്ടു കൈകളും പുറത്തേക്ക് കാണത്തക്ക വിധം ആണ് ശവം കൊണ്ടു പോകേണ്ടത് എന്ന് ആവശ്യപ്പെട്ടു. ലോക ജേതാവായ ഞാന്‍ പരലോകത്തിലേക്ക് വെറും കയ്യോടെ ആണ് പോകുന്നത് എന്ന് മാലോകരെ മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടി.

Cartoons and Images from Google
.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...