Skip to main content

2 : ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്‍

[ഐന്‍സ്ടീനെപറ്റി (1879-1955) അറിയാത്തവര്‍ ചുരുങ്ങും. അസാമാന്യ ധീഷണാശാലി, ആപേക്ഷിക സിദ്ധാന്ത ത്തിന്റെ ഉപജ്ഞാതാവ് . 1921 ലെ ഊര്‍ജ തന്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാവ് , പ്രിന്‍സ്ട്ടന്‍ ഇന്സ്ടിട്ട്യുറ്റ് ഓഫ് മാതമാറ്റി ക്സിലെ പ്രൊഫസര്‍ . അദ്ദേഹത്തിന്റെ പ്രധാന സംഭാവന ഊര്‍ജവും പിണ്ഡവും ആയുള്ള ബന്ധം (E=mc2) എന്നതായി രുന്നു. എന്നാല്‍ അദ്ദേഹം തികഞ്ഞ നര്‍മ്മ ബോധമുള്ളയാളും രസികനു മായിരുന്നു, മറവിക്കാരനും . ചെറുപ്പത്തില്‍ അദ്ദേഹം സഹപാഠികളെയും അധ്യാപകരെയും വരെ കളിയാക്കുമായിരുന്നു. വാക്കുകള്‍ കൊണ്ടു പല അഭ്യാസങ്ങളും അദ്ദേഹം കാണിച്ചു. എത്ര സങ്കീര്‍ണമായ കാര്യങ്ങളും ലളിതമായി അദ്ദേഹത്തിന് വിശദീകരിക്കാന്‍ അസാമാന്യമായ കഴിവുള്ള ആളായിരുന്നു അദ്ദേഹം .അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ചില രസകരമായ സംഭവങ്ങള്‍ നോക്കാം .]
1. ആപേക്ഷിക സിദ്ധാന്തത്തെെപ്പറ്റി
ഐന്‍സ്ടീന്‍ ഒരു ബാറിലേക്ക് കയറി ബാര്മാനോടു പറഞ്ഞു “ നിങ്ങള്‍ രണ്ടു കുപ്പി ബിയര്‍ കൊണ്ടു വരൂ , ഒന്നെനിക്കും മറ്റൊന്ന് എന്റെ സുഹൃത്ത്‌ ഹൈസന് ബെര്‍ഗിനും “ ബാര്‍മാന്‍: താങ്കളുടെ സുഹൃത്തിനെ കാണുന്നില്ലല്ലോ, അയാള്‍ എവിടെ ?ഐന്‍സ്റെന്‍: അയാള്‍ ഇവിടെയുണ്ട്,എന്നാല്‍ ഇല്ല താനും .
2. രണ്ടാമത്തെ വലിയ സംഭാവന
തന്റെ ഏറ്റവും വലിയ സംഭാവനയെപ്പറ്റി എല്ലാവര്ക്കും അറിയാം , ഒരു പത്രക്കാരന്‍ ചോദിച്ചു : നിങ്ങളുടെ രണ്ടാമത്തെ മഹത്തായ സംഭാവന എന്താണ് ?
ഐന്‍സ്ടീന്‍ : ഞാന്‍ സൂപ്പുണ്ടാക്കിയപ്പോള്‍ ഒരു കോഴിമുട്ട കൂടി പുഴുങ്ങാന്‍ തീരുമാനിച്ചു. ഞാന്‍ സൂപ്പിനകത്തു തന്നെ മുട്ട പുഴുങ്ങിയെടുത്തു. അങ്ങനെ രണ്ടു പാത്രം കഴുകാതിരിക്കാന്‍ കഴിഞ്ഞു .

3. കോഴി റോഡു ക്രോസ് ചെയ്തതെ ങ്ങനെ ?
ഒരിക്കല്‍ വികൃതിയായ ഒരു ആറു വയസ്സു കാരന്‍ ഐന്‍സ്ടീന്‍ നിരത്തില്‍ കൂടി നടക്കുന്നത് കണ്ടു. തന്റെ ഒരു തമാശ അദ്ദേഹത്തോട് ചോദിക്കാമെന്നു കരുതി. 
കുട്ടി: മി. ഐന്‍സ്ടീന്‍ , കോഴി എന്തിനാണ് റോഡ്‌ കുറുകെ കടന്നത്‌ ?
ഐന്‍സ്ടീന്‍: എന്റെ മിടുക്കന്‍ ജീനിയ സ്സെ , ആ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം ഇല്ല. കോഴി റോഡു ക്രോസ് ചെയ്തോ റോഡ്‌ കോഴിയെ ക്രോസ് ചെയ്തോ എന്ന് നിങ്ങള്‍ എന്തിനെ അടി സ്ഥാനമാക്കി നോക്കുന്നു (frame of reference) എന്നതിനെ ആശ്രയിച്ചിരി ക്കുന്നു.

4. മറവിക്കാരനായ ഐന്‍സ്ടീന്‍ .
ഒരിക്കല്‍ ഐന്‍സ്ടീന്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. കമ്പാര്ട്ടുമെന്റില്‍ ടിക്കറ്റ് പരിശോധകന്‍ വന്നു , ടിക്കറ്റ് ചോദിച്ചു.. ഐന്‍സ്ടീന്‍ പോക്കറ്റില്‍ നോക്കി, സ്യുട്ട് കേസില്‍ നോക്കി , ടിക്കറ്റ് കാണുന്നില്ല. പരിശോധകന് ആളെ അറിയാമായിരുന്നു. അയാള്‍ പറഞ്ഞു : “സാരമില്ല, പ്രൊഫസര്‍, താങ്കള്‍ ടിക്കറ്റ് എടുത്തു എന്ന് എനിക്കറിയാം , വിഷമിക്കേണ്ട.” അയാള്‍ മറ്റു യാത്രക്കാ രുടെ അടുത്തേക്ക് നീങ്ങി. കുറച്ചു കഴിഞ്ഞു അയാള്‍ തിരിച്ചു വന്നപ്പോള്‍ ഐന്സ്ടീന്‍ താന് ഇരുന്ന സീറ്റിന്റെ താഴെയും മറ്റും ടിക്കറ്റ് നോക്കുകയാ യിരുന്നു. അയാള്‍ വീണ്ടും പറഞ്ഞു "സാരമില്ലെന്നു ഞാന്‍ പറഞ്ഞില്ലെ , താങ്കള്‍ വിഷമിക്കരുത്."
ഐന്‍സ്ടീന്‍ : സാരമുണ്ടല്ലോ, ടിക്കറ്റ് കാണാതെ ഞാനെവിടെയാണ് ഇറങ്ങേണ്ടത് എന്നറിയുന്നത് ?

5. ഐന്‍സ്ടീനും ഡ്രൈവറും
ഐന്‍സ്ടീന്‍ ആപേക്ഷിക സിദ്ധാന്തം കണ്ട് പിടിച്ചു അധികം നാളായില്ല. അദ്ദേഹം അമേരി ക്കയിലെ പല കലാശാലകളിലും അതിനെപ്പറ്റി പ്രസംഗിച്ചു നടന്നു. എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ വിശ്വസ്ത ഡ്രൈവര്‍ കൂടെ ഇരിക്കുന്നുണ്ടായിരുന്നു. കുറെ പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോള്‍ മടക്ക യാത്രയില്‍ ഡ്രൈവര്‍ പറഞ്ഞു. : മി ഐന്‍സ്ടീന്‍ , ഞാന്‍ നിങ്ങളുടെ പ്രസംഗം എത്ര പ്രാവശ്യം കേട്ടു കഴിഞു. അവസരം കിട്ടിയാല്‍ ഒരു പക്ഷെ നിങ്ങളെപ്പോലെ അല്ലെങ്കില്‍ കുറച്ചു കൂടി മെച്ചമായി എനിക്കും പ്രസംഗിക്കാന്‍ കഴിയും . 
ഐന്‍സ്ടീന്‍ പറഞ്ഞു : ഞാന്‍ അടുത്ത യാഴ്ച പ്രസംഗിക്കാന്‍ പോകുന്ന ഇടത്തില്‍ എന്നെ ആരും തിരിച്ചറിയില്ല, താന്‍ എനിക്ക് പകരം പ്രസംഗിച്ചു കൊള്ളൂ. ഞാന്‍ കേട്ട് കൊണ്ടിരിക്കാം . ‘
പതിവുപോലെ അവര്‍ പുറപ്പെട്ടു, യൂനീവെര് സിറ്റിയില് ഡ്രൈവര്‍ നന്നായി പ്രസംഗിച്ചു. പ്രസംഗത്തിനു ശേഷം ഒരു ഗവേഷണ വിദ്യാര്‍ഥി ഒരു സംശയം ചോദിച്ചു. ഡ്രൈവര്‍ക്ക് അതിന്റെ ഉത്തരം പറയാന്‍ കഴിഞ്ഞില്ല. അയാള്‍ പറഞ്ഞു : “അതൊരു നിസ്സാരമായ ചോദ്യമല്ലേ , എന്റെ ഡ്രൈവര്‍ ക്ക് പോലും അതിന്റെ ഉത്തരം പറയാന്‍ കഴിയും “ . ഐന്‍സ്ടീന്‍ തന്റെ സ്വത സിദ്ധ മായ രീതിയില്‍ സങ്കീര്‍ണമായ ആ ചോദ്യ ത്തിനു ഉത്തരം ലളിതമായി പറഞ്ഞു.

6. ചാര്‍ളി ചാപ്ലിനും ഐന്‍സ്ടീനും
പ്രസിദ്ധനായ ഹാസ്യ കലാകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്നു ചാര്‍ളീ ചാപ്ലിന്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രം റിലീസ് ചെയ്ത ദിവസം എന്സ്ടീനെ ചിത്രം കാണാന്‍ ക്ഷണിച്ചു. വിജയ കരമായ പ്രദര്‍ശനത്തിനു ശേഷം അവര്‍ രണ്ടു പേരും കൂടി ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടു. ആല്‍ക്കാര്‍ അവരെ കണ്ടു കര ഘോഷം മുഴക്കി. അപ്പോള്‍ ചാപ്ലിന്‍ പറഞ്ഞു: "അവര്‍ എന്നെ കാണുമ്പോള്‍ കയ്യടിക്കു ന്നത് അവര്‍ക്ക് എന്റെ ചിത്രം മുഴുവന്‍ മനസ്സിലായത്‌ കൊണ്ടാണ്, പക്ഷെ നിങ്ങളെ കണ്ടു കയ്യടിക്കുന്നത് നിങ്ങളുടെ ആപേക്ഷിക സിദ്ധാന്തം അവര്‍ക്കൊന്നും മനസ്സിലാകാത്തത് കൊണ്ടും !!
7. പ്രകാശ വേഗതയ്ക്ക് ഒരു ചിഹ്നം
ഐന്‍സ്ടീന്‍ ആപേക്ഷിക സിദ്ധാന്തം കണ്ടു പിടിച്ചു കുറെ നാള്‍ തിരക്കില്‍ എല്ലായിടത്തും അതിനെപറ്റി ക്ലാസ് എടുത്തു . അദ്ദേഹം ഒരു ചെറിയ അവധി ക്കാലം ചിലവാക്കാന്‍ മെക്സിക്കോയിലേ ക്ക് പോയി. അവിടെ ശുദ്ധ വായുവും ശ്വസിച്ചു തന്റെ കറുത്ത കണ്ണടയും വച്ച് അദ്ദേഹം ചുറ്റി നടന്നു. അവധി തീരാറായി. അവസാനത്തെ ദിവസം അദ്ദേഹം സന്ധ്യാ നേരത്ത് ബീച്ചില്‍ ഇരിക്കയായിരുന്നു. എരിഞ്ഞടങ്ങുന്ന അസ്തമ സൂര്യന്റെ ഓറഞ്ചു രശ്മികള്‍ അദ്ദേഹത്തിന്റെ മുഖത്തു വീണപ്പോള്‍ പ്രകാശ വേഗതയ്ക്ക് യുക്തമായ ഒരു ചിഹ്നം എന്താണെന്നായി അദ്ദേഹത്തിന്റെ ആലോചന. മിക്കവാരും എല്ലാ ഗ്രീക് അക്ഷരങ്ങളും ഓരോ ശാസ്ത്ര അങ്കങ്ങള്‍ക്കു ഉപയോഗിച്ച് കഴിഞ്ഞു. അപ്പോഴാണ് ഒരു സുന്ദരിയായ മെക്സിക്കന്‍ യുവതി അദ്ദേഹത്തിന്റെ മുമ്പില്‍ കൂടി നടന്നു പോയതു . അദ്ദേഹം പെട്ടെന്ന് തന്റെ കറുത്ത ഗ്ലാസ് താഴോട്ടാക്കി അവരോടു ചോദിച്ചു :
പ്രകാശ വേഗം വളരെ കൂടുതലാണോ ? 
സുന്ദരിക്ക് പെട്ടെന്നുള്ള ആ ചോദ്യം എന്താണെന്ന് മനസ്സിലായില്ല. എന്നാലും അവര്‍ ഐന്സ്ടീനെ നോക്കി സുന്ദരമായി ഒന്ന് പുഞ്ചിരിച്ചു , എന്നിട്ട് പറഞ്ഞു “സി “ . 
സുന്ദരിയുടെ പുഞ്ചിരി കണ്ടു ഐന്‍സ്ടീനു സന്തോഷമായി, അവള്‍ പറഞ്ഞ “സി” (c) പ്രകാശ വേഗതക്ക് ചിഹ്നവും.

8. പഠിപ്പിക്കുമ്പോള്‍ 
ആണ്‍കുട്ടികളും പെണ്കുട്ടികളും ഉള്ള ഒരു ക്ലാസില്‍ ഐന്‍സ്ടീന്‍ പറഞ്ഞു : “നിങ്ങളെ പഠിപ്പിക്കാന്‍ വിഷമമാണ്, ആണ്‍കുട്ടികള്‍ എല്ലാം പെണ്‍കുട്ടികളുടെ വായില്‍ നോക്കി ഇരിക്കു കയല്ലേ, ഞാന്‍ പഠിപ്പിക്കുന്നത് തീരെ ശ്രദ്ധിക്കുന്നില്ല”
അപ്പോള്‍ ആണ്‍കുട്ടികള്‍ പറഞ്ഞു : പ്രൊഫസര്‍ ഇനി മേല്‍ ഞങ്ങള്‍ അങ്ങനെ ചെയ്യുകയില്ല , താങ്കളുടെ ക്ലാസ് മാത്രം ശ്രദ്ധിച്ചു കൊള്ളാം . 
ഐന്‍സ്ടീന്‍ : അങ്ങനെയുള്ള അരസികന്മാരെ എങ്ങനെ പഠിപ്പിക്കും ?

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...