Skip to main content

I. ഏബ്രഹാം ലിങ്കന്റെ തമാശകള്‍



അമേരിക്കയുടെ രാഷ്ട്രപതി ആയിരുന്ന ഏബ്ര ഹാം ലിങ്കന്‍ പല കാര്യങ്ങളിലും അദ്വിതീ യനായിരുന്നു. അദ്ദേഹത്തിന്റെ അനുകമ്പയും നര്‍മ്മ ബോധവും കാണിക്കുന്ന ചില സംഭവങ്ങള്‍.
1. ഒരിക്കല്‍ ലിങ്കന്‍ തന്റെ ഷൂ പോളിഷ് ചെയ്യുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത്‌ അവിടെ എത്തി. അദ്ദേഹം അത്ഭുതപ്പെട്ടു : എന്താ മി. ലിങ്കന്‍ ഇത്ര മഹാനായ നിങ്ങള്‍ നിങ്ങളുടെ ഷൂ സ്വയം പോളീഷ് ചെയ്യുന്നത് ? ഇത് ചെയ്യാന്‍ ഇവിടെ വേറെ ആരും മില്ലേ ?

ലിങ്കന്‍ : അതെന്താ ഞാന്‍ എന്റെ ഷൂ അല്ലാതെ മറ്റുള്ളവരുടെ ഷൂ ആണോ പോളീഷ് ചെയ്യേണ്ടത് ?

2. ഒരിക്കല്‍ അദ്ദേഹം ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ വൃത്തിയായി ഡ്രസ്സ്‌ ചെയ്തു കാറില്‍ സമ്മേളന സ്ഥലത്തേക്ക് പോകുകയായിരുന്നു. വഴിയില്‍ വച്ച് ഒരു ചതുപ്പ് നിലത്തു വീണ ഒരു പന്നി മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്നത് കണ്ടു. അദ്ദേഹം അപ്പോള്‍ തന്നെ ഡ്രൈവറോടു വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ലിങ്കന്‍ സ്വയം ചതുപ്പില്‍ ഇറങ്ങി ആ പാവം ജന്തുവിനെ രക്ഷപ്പെടുത്തി. തന്റെ ഡ്രസ്സ്‌ ചീത്തയാകുന്നതൊന്നും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.
3. നയാഗരാ വെള്ളച്ചാട്ടം കണ്ടപ്പോള്‍ ആരോ അദ്ദേഹത്തോട് ചോദിച്ചു : ലിങ്കന്‍ ഈ ലോകാത്ഭുതത്തെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ് ?

ലിങ്കണ്‍: ഈ വെള്ളമൊക്കെ എവിടെ നിന്ന് വരുന്നു എന്നാണു എന്റെ അത്ഭുതം !

4. അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിനിടക്ക് കുറെയേറെ പട്ടാളക്കാര്‍ക്ക് മുറിവേറ്റു ആശുപത്രിയില്‍ ആയി. ലിങ്കന്‍ അവരെ എല്ലാം ആശ്വസിപ്പിക്കാന്‍ ആശുപത്രിയില്‍ എത്തി. കുറെ ഏറെ ആള്‍ക്കാരെ കണ്ടതിനു ശേഷം അദ്ദേഹം ആസന്ന മരണനായ ഒരു പട്ടാളക്കാരന്റെ അടുത്തെത്തി. സമാധാന വാക്കുകള്‍ പറഞ്ഞു. പട്ടാളക്കാരന്‍ അമേരിക്കയുടെ പ്രസിഡണ്ട് ആണ് എന്നറിയാതെ തന്റെ മാതാവിന് ഒരു കത്തെഴുതാമോ എന്ന് ചോദിച്ചു. ലിങ്കന്‍ മടികൂടാതെ അയാള്‍ പറഞ്ഞതെല്ലാം കത്തില്‍ എഴുതി. അവസാനം പട്ടാളക്കാരന് വേണ്ടി പ്രസിഡണ്ട് ലിങ്കന്‍ എഴുതിയതു എന്ന് എഴുതി ചേര്‍ത്തു. ഇത് കണ്ടു പട്ടാളക്കാരന്‍ അത്ഭുതപ്പെട്ടു. താങ്കള്‍ പ്രസിഡണ്ട് ലിങ്കന്‍ തന്നെയോ ? ലിങ്കന്‍ ചോദിച്ചു : താങ്കള്‍ക്കിനി എന്താണ് വേണ്ടത് ? 

പട്ടാളക്കാരന്‍ പറഞ്ഞു : അങ്ങ് എന്റെ കയ്യ് താങ്കളുടെ കയ്യില്‍ ചേര്‍ത്ത് പിടിക്കുമോ ? എന്റെ അന്ത്യം അടുത്ത് എന്ന് തോന്നുന്നു.
അയാളുടെ കയ്യ് ലിങ്കന്‍ സ്നേഹപൂര്‍വ്വം കയ്യില്‍ എടുത്തു തലോടി, പട്ടാളക്കാരന്‍ അങ്ങനെ തന്നെ മരിക്കുകയും ചെയ്തു.

5. ഒരിക്കല്‍ പ്രസിഡണ്ട് ഒരു പള്ളി വിരിയെപ്പറ്റി പറഞ്ഞ കഥ: വികാരി തന്റെ ഞായറാഴ്ച പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു. ലോകത്തില്‍ ജീവിച്ചിരുന്നവരില്‍ ഏറ്റവും പരിപൂര്‍ണനായ ഒരു മനുഷ്യന്‍ കര്‍ത്താവ് മാത്രമായിരുന്നു. ഞാന്‍ ഇതുവരെ അതുപോലെ എല്ലാം തിങ്കഞ്ഞ ഒരു സ്ത്രീയെ കണ്ടിട്ടോ കേട്ടിട്ട് പോലുമോ ഇല്ല.

ഇത് കേട്ടിട്ട് പ്രസംഗം കഴിഞ്ഞപ്പോള്‍ ഏറ്റവും പുറകിലത്തെ ബെഞ്ചില്‍ ഇരുന്ന ഒരു സ്ത്രീ എഴുനേറ്റു പറഞ്ഞു : അച്ചോ , അത് ശരിയല്ല. എനിക്ക് അങ്ങനെയൊരു സ്ത്രീയെ അറിയാം 
വികാരി : അതാരാ?
സ്ത്രീ: എന്റെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ . ഞാന്‍ എന്നും അവരുടെ ഗുണ ഗണങ്ങളെപ്പറ്റി കേട്ട് കൊണ്ടു കഴിഞ്ഞ ആറു വര്‍ഷമായി ജീവിക്കുന്നു.

6. ലിങ്കന്‍ സ്വയം നിന്ദിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ തീരെ മടിയുള്ള ആളായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.. എനിക്ക് രണ്ടു മുഖങ്ങള്‍ ഉണ്ടെന്നു പലരും പറയാറുണ്ട്. അതെന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു “ ലിങ്കന്‍ എന്റെ കയ്യില്‍ ഒരാള്‍ ഒരു കത്തി തന്നിട്ടുണ്ട്. എനിക്ക് ആ കത്തി തന്നയാള്‍ പറഞ്ഞത് എന്നെക്കാളും വിരൂപനായ മറ്റൊരാളെ കാണുമ്പോള്‍ താന്‍ ഈ കത്തി അയാള്‍ക്ക്‌ കൊടുക്കണം എന്നാണു. ആ കത്തിക്ക് നിങ്ങള്‍ സര്‍വഥാ യോഗ്യന്‍ ആണെന്ന് എനിക്ക് തോന്നുന്നു, ഇതാ ഇത് ഇന്ന് മുതല്‍ ന നിങ്ങളുടെ സ്വന്തം ആണ്.
7. മറ്റൊരിക്കല്‍ ലിങ്കന്‍ പറഞ്ഞ കഥ . ഒരു അദ്ധ്യാപകന്‍ വളരെ കര്‍ശനമായി മദ്യം കഴിക്കാത്തയാളായിരുന്നു. അതില്‍ അദ്ദേഹം അഭിമാനിയും ആയിരുന്നു. ഒരിക്കല്‍ ഉച്ച വെയിലത്ത്‌ നീണ്ട ഒരു യാത്ര കഴിഞ്ഞു അദ്ദേഹം ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തി. സുഹൃത്ത്‌ അയാള്‍ക്ക്‌ ഒരു നാരങ്ങാ വെള്ളമുണ്ടാക്കി തുടങ്ങി. സുഹൃത്ത്‌ ചോദിച്ചു , ഞാന്‍ അല്‍പ്പം മദ്യം ചേര്‍ക്കട്ടെ , നിങ്ങളുടെ ക്ഷീണം വേഗത്തില്‍ മാറിക്കൊള്ളും, 

അദ്ധ്യാപകന്‍ : ഞാന്‍ അക്കാര്യത്തില്‍ തികച്ചും എത്രുപ്പ് ഉള്ളയാളാണ്. 
എന്നിട്ട് അടുത്ത് വച്ചിരുന്ന കറുത്ത പാനീയത്തിന്റെ കുപ്പി ആഗ്രഹത്തോടെ നോക്കിയിട്ട് പറഞ്ഞു : നിങ്ങള്‍ ഞാനറിയാതെ എന്റെ ഗ്ലാസില്‍ ഒന്നോ രണ്ടോ തുള്ളി ഒഴിച്ചാല്‍ ഞാന്‍ എങ്ങനെ കണ്ടു പിടിക്കും ? അതുകൊണ്ടു എന്ക്കൊന്നും സംഭവിക്കുകയില്ലല്ലോ.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...