Skip to main content

26 : അരിസ്റ്റോട്ടില്‍

[അരിസ്റ്റോട്ടില്‍ ഗ്രീക് തത്വ ചിന്തകനും ശാസ്ത്ര ജ്ഞനും ആയിരുന്നു കൃസ്തുവിനു മുമ്പ് 384 ല്‍ ജനിച്ചു 322 ല്‍ മരിച്ചു . സോക്രട്ടീസിന്റെ ശിഷ്യനായ പ്ലാറ്റോ ആയിരുന്നു അരിസ്റ്റോട്ടിലിന്റെ ഗുരു. അരിസ്റ്റൊട്ടില്‍ അലെക്സാണ്ടരുടെ ഗുരുവും ആയിരുന്നു. പ്ലെറ്റൊയോടൊപ്പം പാശ്ചാത്യ തത്വ ചിന്തയുടെ പിതാവായി അരിസ്റ്റൊട്ടില്‍ കണക്കാ ക്കപ്പെടുന്നു. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു പോയിരുന്നത് കൊണ്ട് അയാളെ വളര്‍ത്തിയത്‌ അതര്‍ന്യുസിലെ പ്രോക്സീനാസ് ആയിരുന്നു. പതിനേഴോ പതിനെട്ടോവയസ്സു മാത്രം പ്രായമുള്ള പ്പോള്‍ അരിസ്റ്റോട്ടില്‍ പ്ലെറ്റൊയുടെ അക്കാഡ മിയില്‍ ചേര്‍ന്നു. അദ്ദേഹം ഒരു പാടു വിഷയങ്ങ ളില്‍ അറിവുള്ളയാളും മിക്കവാറും വിഷയങ്ങളില്‍ തനതായ സംഭാവന ചെയ്ത ആളുമായിരുന്നു. ഊര്‍ജ തന്ത്രം, ജീവശാസ്ത്രം, ജന്തു ശാസ്ത്രം, ഭൌതിക തത്വ ചിന്തകള്‍, യുക്തിചിന്ത , കവിത, കലാബോധം നാടകം എഴുതുകയും അവതരിപ്പിക്കു കയും ചെയ്യുക എന്നിവയിലെല്ലാം തനതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. പ്ലെറ്റൊയുടെെ മരണ ശേഷം ആഥന്സില്‍ നിന്നും പുറത്തു പോകുകയും അലെക്സാണ്ടരുടെ അഛന്റെ ആവശ്യപ്രകാരം അലെക്സാണ്ടരെ പഠിപ്പിക്കുകയും ചെയതു. ഇത് കൃസ്തുവിനു മുമ്പ് 343 ല്‍ ആയിരുന്നു. അലെ ക്സാണ്ടറെ പഠിപ്പിക്കുക വഴി അരിസ്റ്റൊട്ടിലിന് പല അവസരങ്ങളും കൈവന്നു. ലിസിയം എന്ന സ്ഥലത്ത് അദ്ദേഹം ഒരു വായന ശാല ഉണ്ടാക്കി. പാപ്പിറസ് ഇലകളില്‍ എഴുതിയ നൂറു കണക്കിന് ബുക്കുകള്‍ ആ വായന ശാലയില്‍ ഉണ്ടായിരുന്നു. അതെ സമയം ശാസ്ത്രീയ പരീക്ഷണങ്ങളും അദ്ദേഹം ചെയ്തു കൊണ്ടിരുന്നു. അറിസ്റ്റൊട്ടിലി ന്റെ ചിന്താഗതികള്‍ മദ്ധ്യകാല ത്തെ വിജ്ഞാന ശാഖയെ കാര്യമായി പരിപോഷിപ്പിച്ചു. അദ്ദേഹ ത്തിന്റെയും പ്ലെറ്റൊയു ടെയും ചിന്തകള്‍ പുരാതന കാലം മുതല്‍ മദ്ധ്യകാലത്തി ന്റെ ആദ്യം വരെ നില നിന്നിരുന്നു. ജീവ ശാസ്ത്ര സംബന്ധമായ അദ്ദേഹ ത്തിന്റെ ചില നിഗമനങ്ങള്‍ 19 ആം നൂറ്റാണ്ടു വരെ ശരിയാണെന്ന് വിശ്വസിച്ചിരുന്നു. യുക്തി ചിന്തയുടെ ആദ്യഭാഗങ്ങള്‍ ആധുനിക യുക്തി ചിന്തയെ സഹായിച്ചു. അദ്ദേഹത്തിന്റെ തത്വ ചന്തകള്‍ യഹോദന്മാരുടെയും ക്രുസ്ത്യാനി കളുടെയും തത്വ ചിന്താ സരണിയെ ഗണ്യമായി ബാധിച്ചിരുന്നു. കത്തോലിക്കാ തത്വചിന്തയെ അത് വളരെ സ്വാധീനിച്ചു എന്ന് പറയുന്നു. മദ്ധ്യകാലത്തെ പല മുസ്ലിം വിദ്വാന്മാരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ആദ്യത്തെ അദ്ധ്യാപകന്‍ , ആദ്യത്തെ തത്വചിന്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം ബഹുമാനിക്കപ്പെടുന്നു ]
അരിസ്റ്റോട്ടിലിന്റെ ചിന്തകള്‍
1. സ്വയം അറിയാന്‍ കഴിയുക എന്നതാണ് ബുദ്ധിമാന്റെ ആദ്യത്തെ പടി.
മൂന്നാമതൊരാലായി സങ്കല്‍പ്പിച്ചു തനിക്കു തന്നെ മനസ്സിലാക്കാന്‍ തന്റെ ജീവിതകാലത്ത് തന്നെ ശ്രമിക്കുക ആയിരിക്കണം എന്നതാണ് ഒരു ബുദ്ധി മാന്റെ ആദ്യത്തെ പടികള്‍. താനാരാണെ ന്നും തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ദൌര്‍ബല്യ ങ്ങളും ശക്തിയും സ്വയം തിരിച്ചറിയാന്‍ കഴി ഞ്ഞാല്‍ എന്തും നേടാനുള്ള കഴിവ് അയാള്‍ക്ക്‌ ഉണ്ടാവും. എന്താണ് ചെയ്യുന്നത് എന്തുകൊണ്ടാണ് ഒരു കാര്യം ചെയ്യുന്നത് എന്ന് മനസ്സിലാക്കിയാല്‍ ജീവിത രീതിയില്‍ ആവാശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരാളിന് കഴിയും.
2. വിദ്യ അഭ്യസിച്ച ഒരാളിന് പൂര്ണമായും സ്വീകരി ക്കാതെ തന്നെ ഒരു കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയും
മറ്റുള്ളവരുടെ ചിന്താഗതികളെ പ്പറ്റി അറിയാന്‍ അവര്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേട്ട് മനസ്സിലാ ക്കാന്‍ ശ്രമിച്ചാല്‍ കഴിയും. അവരുടെ അഭിപ്രായം പൂര്‍ണമായും നാം സ്വീകരിക്കനമെന്നില്ല. ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും നമുക്കറിയാന്‍ കഴിയും എന ധാരണ തെറ്റാണ്. കുറെയൊക്കെ മുന്വിധി ഉണ്ടാകുന്നത് വലിയ കുറ്റമൊന്നും അല്ല ചില കാര്യങ്ങളില്‍ സ്വന്തമായ അഭിപ്രായം ഉണ്ടാവണം . പക്ഷെ മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കാനുല്ല മനസ്സുണ്ടാവണം , അവര്‍ പറയുന്നതില്‍ കാര്യമുന്റെന്നും കരുതണം , പൂര്‍ണമായി അവര്‍ പറയുന്നത് സ്വീകാര്യമല്ലെ ങ്കിലും . ഒരു പക്ഷെ അവര്‍ തന്നെ അവരുടെ അഭിപ്രായത്തില്‍ ചെറിയ തോതില്‍ മാറ്റം വരുത്തിയേക്കാം.
3. ക്ഷമ കയ്പ്പുള്ളതാവാം എന്നാല്‍ അതിന്റെ ഫലം മധുരിക്കുന്നതായിരിക്കും 
.
ഒരു വിജയ ഗാഥയുടെ നിര്‍ണായക ഘടകം ആണ് ക്ഷമ. കൂടുതല്‍ ക്ഷമ കാണിക്കുന്നത് കൂടുതല വിഷമം ഉണ്ടാക്കിയേക്കാം , എന്നാല്‍ അതിന്റെ യൊക്കെ പരിണത ഫലം തീര്‍ച്ചയായും മധുരം കൂടിയതായിര്‍ക്കും.

4. ചെയ്യുന്ന ജോലിയില്‍ ആനന്ദം കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് തീര്‍ച്ചയായും പൂര്‍ണതയില്‍ എത്തിയിരിക്കും , തീര്‍ച്ച.
സ്വന്തം സ്വപ്നങ്ങള്‍ സക്ഷാല്‍ക്കരിക്കാനുള്ള യാത്ര സന്തോഷകരമാനെങ്കില്‍ അത് വിജയത്തില്‍ എത്തുമെന്ന് ഉറപ്പാണ്. കൂടുതല്‍ ച്ന്തിക്കാതെ തന്നെ ചെയ്യുന്ന ജോലിയില്‍ സന്തോഷം തൃപ്തി ഉണ്ടാക്കും . അങ്ങനെ ഉള്ള ജോലിയില്‍ നിങ്ങള്ക്ക് ശുഷ്കാന്തി വര്‍ദ്ധിക്കും , പ്രവൃത്തി പരിപൂര്‍ണതയില്‍ വേഗത്തില്‍ എത്തുകയും ചെയ്യും.
5. നമ്മുടെ ഏറ്റവും ഇരുണ്ട നിമിഷങ്ങളില്‍ ആണ് നാം ഉള്ള പ്രകാശത്തില്‍ ശ്രദ്ധിക്കേണ്ടത്.
ജീവിതത്തിലെ പരാജയങ്ങളില്‍ നമ്മള്‍ ശുഭാപ്തി വിശ്വാസം ഉള്ളവര്‍ ആയിരിക്കണം . ഒരാളുടെ ദേഹ വിയോഗത്തില്‍ സന്താപം പ്രകടിപ്പ്ക്കുന്ന 
തില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അത് കഴിഞ്ഞു അതിനെപ്പറ്റി ആലോചിച്ചു മനസ്സില്‍ കൂടുതല്‍ ഇരുട്ട് കയറ്റുന്നതില്‍ അര്‍ത്ഥമില്ല. നഷ്ടങ്ങളും വീഴ്ചകളും വെല്ലുവിളികളായി കണക്കാക്കി മുന്നോട്ടു പോകണം . അതായത് കഷ്ടകാലങ്ങളിലും നമുക്ക് സന്തോഷവാന്മാരായി കഴിയാന്‍ ശ്രമിക്കുക, മനസ്സിനെ അങ്ങനെ പാകപ്പെടുത്തുക.

6. വിമര്‍ശനം ഒഴിവാക്കാന്‍ ഏറ്റവും നല്ലത് ഒന്നും പറയാതിരിക്കുക, ഒന്നും ചെയ്യാതിരിക്കുക, ഒന്നുമല്ലാതാവുക!
മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതി നിടയില്‍ അരഭിപ്ര്രായം പറയാന്‍ വായ തുറന്നാല്‍ വിമര്‍ശനം ഉണ്ടാവും തീര്‍ച്ചയാണ്. കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്. ആള്‍ക്കാരുടെ കാഴ്ചപ്പാടു കള്‍ വ്യ്ത്യസ്തമാവാം അസൂയയും സംശയബ്വും മൌശ്യ സ്വഭാവം ആണെന്ന് മനസ്സിലാക്കുക. ഇതൊക്കെ അഭിമുഖീകരിക്കാന്‍ കഴിയാത്തവര്‍ , മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് കൂത്തലായി ശ്രദ്ധ്ക്കുന്നവര്‍ ഒന്നും ചെയ്യാന്‍ കഴിയാത്തവ രാകും. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടു തന്നെ നമുക്ക് കൂടുതല്‍ ശക്തി ആര്‍ജിക്കാന്‍ കഴിയണം . എന്നാല്‍ നമ്മള്‍ സ്വയം സാക്ഷാല്‍ക്ക രിക്കുന്നതില്‍ വിജയിക്കും . നാം കൊടുത്താല്‍ ബുദ്ധിയും കഴിവും ഉള്ളവരായി തീരും. പൂര്നതയി ലെക്കുള്ള യാത്രം സുഗമം ആവുകയും ചെയ്യും.
7. പരിപൂര്‍ണത യാദൃശ്ചികമല്ല , ഉയര്‍ന്ന ലക്ഷ്യ ബോധത്തിന്റെ ഫലമാണ്, ആത്മാര്‍ഥ മായ ബുദ്ധിപൂര്‍വമായ പ്രവര്‍ത്തനം നല്ല കാര്യങ്ങള്‍ നല്ല രീതിയില്‍ ചെയ്യാന്‍ സഹായിക്കും . തിരഞ്ഞെടു ക്കലാണ് ഭാഗ്യമല്ല നമ്മുടെ ഭാവി തീരുമാന്ക്കുന്നത്.
നാം എന്ത് വിചാരിക്കുന്നുന്വോ ,നമുക്ക് എങ്ങനെ തോന്നുന്നുവോ എന്നതല്ല പ്രധാനം, നമ്മുടെ ഭാവി നാം തിരഞ്ഞെടുക്കുന്ന കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഭാഗ്യം കൊണ്ടു ഒരു കാര്യവും വ്ജയിക്കുകയോ പരിപൂര്‍ണതയില്‍ എത്തുകയോ ചെയ്യില്ല. അതു യാദൃശ്ചികവുമല്ല. ശുഷ്കാന്തിയോടെ ശരിയായ മനോഭാവത്തോടെ ഉള്ള പരിശ്രമത്തില്‍ നിന്നും ഉണ്ടാവുന്നതാണ്, പഠനവും കൂടുതല്‍ പ്രവര്‍ത്തനവും അതിനു ആവശ്യമായി വരുന്നു.
LikeShow More Reactions
Comment

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...