Skip to main content

23 :ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍

[ സ്വതന്ത്ര അമേരിക്കയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ ഒരു രാഷ്ട്ര നേതാവെന്നതിലുപരി ശാസ്ത്രകാരന്‍, മനുഷ്യ സ്നേഹി ബിസിനെസ്സുകാരന്‍ ഇതൊക്കെ ആയിരുന്നു. അമേരിക്കയുടെ നാല് സ്ഥാപക പിതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. അമേരി ക്കന്‍ ഐക്യനാടുകളുടെ മൂന്നു പ്രധാന അടിസ്ഥാ നപ്രമാണങ്ങളില്‍, സ്വാതന്ത്ര്യ പ്രഖ്യാപനം, അമേരി ക്കന്‍ ഭരണഘടന , പാരീസ് ഉടമ്പടി എന്നിവയില്‍ മൂന്നിലും ഒപ്പിട്ടയാളായിരുന്നു അദ്ദേഹം. അമേരി ക്കയിലെ ബോസ്ടനില്‍ ഒരു മധ്യവര്‍ത്തി കുടുംബ ത്തില്‍ 1706 ജനുവരി 17 നു അദ്ദേഹത്തിന്റെ മതാപിതാക്കളുടെ 17 മക്കളില്‍ 15 ആമനായി ജനിച്ചു. വെറും രണ്ടു വര്ഷം മാത്രം ഔപചാരിക മായ വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം സമൂഹ ത്തിന്റെ ഉന്നത സ്ഥാനത്തേക്ക് ഉയര്‍ന്നത് സ്വന്തം പ്രയത്നം കൊണ്ടു മാത്രമായിരുന്നു. വ്യാപാരികളാവട്ടെ വിദ്യാഭ്യാസ വിചക്ഷണന്മാരാകട്ടെ ശാസ്ത്രജ്ഞ ന്മാരാകട്ടെ ആരുമായിട്ടും അനായാസമായി ഇടപെടാനും പ്രവര്‍ത്തിക്കാനും കഴിയുമായിരുന്നു അദ്ദേഹത്തിന്. സമൂഹ നന്മക്ക് വേണ്ടി പല പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചു , ഫിലാ ഡല്‍ഫിയായിലെ റോഡു വൃത്തിയാക്കലില്‍ തുടങ്ങിയ പ്രവര്ത്തനം വളരെ വിപുലമാക്കി വിധവകള്‍ക്കു പെന്‍ഷന്‍ കൊടുക്കാനും സാമൂഹ്യ പ്രവര്‍ത്തനത്തിന് സന്നദ്ധഭടന്മാരെ ഉണ്ടാക്കാനും ഇടത്തരം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ പെന്‍സില്‍വാനിയ യൂനീവെര്സിറ്റി സ്ഥാപനം എന്നിവയിലേക്ക് വരെ നയിച്ചു. അദ്ദേഹം ഒരു ശാസ്തജ്ഞനും ആയിരു ന്നു. പട്ടം പറത്തി ചില പരീക്ഷണങ്ങള്‍ നടത്തി മിന്നല്‍ ഒരു വൈദ്യുതപ്രവാഹാം ആണെന്ന് ആദ്യം കണ്ടെത്തിയത് അദ്ദേഹമായിരുന്നു. കെട്ടിടങ്ങളുടെ സംരക്ഷണത്തിനു ലളിതമായ ഒരു കമ്പി ഏറ്റവും ഉയര്‍ന്ന ബിന്ദുവില്‍ സ്ഥാപിച്ചു ചെമ്പ് കമ്പിയുപ യോഗിച്ചു ഭൂമിയുമായി ബന്ധിപ്പിച്ചാല്‍ മതി എന്ന് കണ്ടെത്തിയതും അദ്ദേഹം തന്നെ. ദൂരക്കാഴ്ച്ചക്കും വെള്ളെഴുത്തിനും കൂടി ഉപയോഗിക്കുന്ന ഇരട്ട ലെന്‍സ് അദ്ദേഹം ആണ് ആദ്യമായി ഉണ്ടാക്കിയത് , അധികം പുകയില്ലാത്ത അടുപ്പ് മറ്റൊരു കണ്ടെ ത്തല്‍. സാധാരണ ജലദോഷം പകരുന്ന രീതിയും മനസ്സിലാക്കി. പുതിയ ഉപകരണങ്ങള്‍ ഉണ്ടാക്കു ന്നതില്‍ അദ്ദേഹം പ്രത്യേക കഴിവ് പ്രകടമാക്കി. പത്രപ്രവര്‍ത്തകന്‍ , പ്രസാധകന്‍ എന്നീ റോളു കളില്‍ അദ്ദേഹം അമേരിക്കയുടെ സ്വാതന്ത്ര്യ സമരത്തിന്‌ വലിയ സംഭാവന നല്‍കി. ഒരു വ്യവസാ യി എന്ന നിലയില്‍ വളരെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ സാധനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. പ്രായോഗികത ആയി രുന്നു അദ്ദേഹത്തിന്റെ മുഖ മുദ്ര. അടിമപ്പണി ചെയ്യിക്കുന്നതില്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പി ച്ചിരുന്നു. . രാഷ്ട്രീയ നേതാവെന്ന നിലയില്‍ അമേരിക്കയിലെ സംസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു അമേരിക്കന്‍ ഐക്യ നാടുകള്‍ ഉണ്ടാക്കുക ആശയം ആദ്യമായി ഉന്നയിച്ചത് ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ ആയിരുന്നു. വാര്ദ്ധക്യസഹജമായ പല രോഗങ്ങള്‍ക്കും അടിമപ്പെട്ടു 84 ആമത്തെ വയസ്സില്‍ 1790 ഏപ്രില്‍ 17 നു ദിവംഗതനായി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ഇതാ ]
1. ബാല്യകാല സംഭവങ്ങള്‍
അമേരിക്കയിലെ ബോസ്ടനില്‍ ജനിച്ച ബെഞ്ച മിന്റെ ബാല്യകാലം അത്ര ശോഭനമായി രുന്നില്ല. ഏഴു വയസായിരുന്നപ്പോള്‍ ആരോ അയാളുടെ കൈ നിറയെ ചെറിയ നാണയങ്ങള്‍ ഇട്ടു കൊടുത്തു. അതുമായി അയാള്‍ ഉടനെ കളിപ്പാട്ടം വില്‍ക്കുന്ന ഒരു കടയിലേക്ക് ഓടി. ഓടുന്ന വഴിയില്‍ മറ്റൊരു പയ്യന്‍ ഒരു വിസിലും ഊതി ക്കൊണ്ടു നടക്കുന്നത് കണ്ടു അയാള്‍ ആ പണം കൊടുത്ത് ആ വിസില്‍ വാങ്ങി അതും ഊതി ക്കൊണ്ടു വീട്ടില്‍ എത്തി. അതിന്റെ ശബ്ദം കൊണ്ടു വീട്ടുകാര്‍ക്ക് ശല്യമായി. കൂട്ടത്തില്‍ ജ്യേഷ്ടന്മാരില്‍ ഒരാള്‍ പറഞ്ഞു കടയില്‍ പോയിരു ന്നെങ്കില്‍ കുറച്ചു പണം കൊടുത്തു കൂടുതല്‍ മെച്ചപ്പെട്ട വിസില്‍ വാങ്ങാന്‍ കഴിയുമെന്ന് പറഞ്ഞ പ്പോള്‍ ബെഞ്ചമിന് സങ്കടം ആയി . ഈ പാഠം വലുതായപ്പോള്‍ ഏതു കാര്യം ചെയ്യുമ്പോഴും ആലോചിച്ചേ ചെയ്യാവൂ അബദ്ധം പറ്റാതിരിക്കാന്‍ എന്ന പാഠം പഠിപ്പിച്ചു. ഈ കഥ കേട്ട് ന്യു ജെര്സി യിലെ പബ്ലിക് ലൈബ്രറിയില് കുട്ടിയായ ഫ്രാങ്ക്ലിന്‍ ഒരു വിസിലുമായി നില്‍ക്കുന്ന സുന്ദര മായ ഒരു പ്രതിമണ്ടാക്കാനും കാരണമായി.
2. നീന്തല്‍ വിദഗ്ദ്ധനായ ബെഞ്ചമിന്‍
ചെറുപ്പത്തില്‍ മുതല്‍ തന്നെ ബെഞ്ചമിന്‍ വെള്ള ത്തില്‍ നീന്താന്‍ ബഹുമിടുക്കനായിരുന്നു. വള്ളം തുഴയാനും കഴിയുമായിരുന്ന ബെഞ്ചമിന്‍ സ്കൂളില്‍ പോകുമ്പോള്‍ വിശ്രമ സമയത്തില്‍ പകുതിയും ജല മേളയിലായിരുന്നു. ഒരിക്കല്‍ പട്ടം പറത്തല്‍ പതിവാക്കിയിരുന്ന അയാള്‍ ഒരു ദിവസം നീന്തുമ്പോള്‍ പട്ടം പരപ്പിച്ചാല്‍ എങ്ങനെ ഇരിക്കുമെന്ന് നോക്കി. പട്ടത്തിന്റെ ചരടിന്റെ നീളം കൂട്ടിയും കുറച്ചും തന്റെ നീന്തലിന്റെ വേഗത കൂട്ടുകയും കുറക്കുകയും ചെയ്യാമെന്ന് ബെഞ്ച മിന്‍ കണ്ടെത്തി. വലിയ ആളായപ്പോള്‍ അമേരി ക്കയിലെ നീന്തല്‍ വിദഗ്ദ്ധരുടെ കൂടെ Hall of fame ഇല് അദ്ദേഹത്തിന്റെ പേരും ചേര്‍ത്തുവത്രേ.
3. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ജോലി ചെയ്യാന്‍
ബെഞ്ചമിന്‍ സ്കൂളില്‍ പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു. അക്കാരണത്താല്‍ തന്നെ അയ്യാളെ പഠിപ്പിച്ചു ഒരു വലിയ ആളാക്കണ 

മെന്നായിരുന്നു അഛന്റെ ആഗ്രഹം . പക്ഷെ അതിനു പിതാവിന്റെ നിസ്സാരമായ വരുമാനവും വലിയ കുടുംബവും അനുവദിച്ചില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ബെഞ്ചമിനെ തന്റെ സോപ്പും മെഴുകുതിരിയും വില്‍ക്കുന്ന കടയില്‍ നിര്‍ത്തുമായിരുന്നു അച്ഛന്‍. പക്ഷെ മെഴുകുതിരി ഉണ്ടാക്കുന്ന പണി ബെഞ്ചമിന് തികഞ്ഞ ബോറായി രുന്നു. അയാള്‍ അച്ഛനോട് പറഞ്ഞു “ഞാന്‍ കടലില്‍ പോയ്ക്കൊള്ളട്ടെ , എനിക്ക് ബോറടിക്കുന്നു “. എന്നാല്‍ അച്ഛന്‍ അതിനു അനുവദിച്ചില്ല. “എനിക്ക് ഒരാളിനെ കടലില്‍ നഷ്ടപ്പെട്ടു ഇനിയും മറ്റൊരാളെ കൂടി നഷ്പ്പെടു ത്താന്‍ തയ്യാറല്ല” എന്ന് പറഞ്ഞു. നമുക്ക് മറ്റെന്തെ ങ്കിലും നോക്കാം എന്ന് പറഞ്ഞു നഗരത്തിലെ കുറെ പണിശാലകളില്‍ ഒക്കെ തല്കാലം ജോലി തിരഞ്ഞു നടന്നു. കത്തിയും മറ്റും ഉണ്ടാക്കുന്ന ഒരു ജോലി മാത്രമേ ബെഞ്ചമിന് പിടിച്ചുള്ളൂ, അത് അത്ര എളുപ്പത്തില്‍ പഠിക്കാനും കഴിയുമായി രുന്നില്ല , പഠിക്കണമെങ്കില്‍ തന്നെ നൂറു ഡോളര്‍ എങ്കിലും കൊടുക്കുകയും വേണമായിരുന്നു. അതിനുള്ള സാമ്പത്തിക ശേഷി അച്ഛന് ഇല്ലാതിരുന്നത് കൊണ്ടു അതും ഉപേക്ഷിച്ചു
.
4. പ്രിന്ടരായ സഹോദരന്റെ കൂടെ

ബെഞ്ചമിന്റെ മൂത്ത സഹോദരന്മാരില്‍ ഒരാള്‍ ഇഗ്ലണ്ടില് പോയി പ്രിന്റിംഗ് പഠിച്ചിരുന്നത് കൊണ്ടു അയാള്‍ ബോസ്റ്റണില്‍ ഒരു പ്രിന്റിംഗ് പ്രസ് ഇട്ടിരുന്നു. ബെഞ്ചമിന്‍ അവിടെ ജ്യേഷ്ടന്റെ കൂടെ നിന്നു. പക്ഷെ അവിടത്തെ പണി കഠിനമായി തോന്നിയ അയാള്‍ കഷ്ടിച്ച് ആറുമാസം മാത്രമേ അവിടെ നിന്നുള്ളൂ. അവിടെ വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നത് മാത്രമായിരുന്നു ആശ്വാസം . പത്തു വയസ്സ് കഴിഞ്ഞപ്പോള്‍ സ്കൂള്‍ പഠനം നിര്‍ത്തിയ ബെഞ്ചമിന് അറിവ് വര്‍ദ്ധിപ്പി ക്കാന്‍ പുസ്തകങ്ങള്‍ തന്നെയേ ശരണം ഉള്ളൂ എന്ന് അറിയാമായിരുന്നു. അത് കൊണ്ടു കിട്ടാവു ന്ന പരമാവധി സമയം രാത്രിയും പകലും അയാള്‍ പഠിക്കാന്‍ സമയം കണ്ടെത്തി . പക്ഷെ ജെയിംസ് എന്ന ജ്യേഷ്ടന്‍ പണിയെടുക്കാനല്ലാതെ ഒന്നിനും സമയം കൊടുത്തില്ല. ബെഞ്ചമിന്‍ കവിത എഴുതു മെന്നു കണ്ട ജ്യെഷ്ടന്‍ അയാള്‍ എഴുതിയ കവിത കള്‍ പ്രിന്റു ചെയ്തു റോഡില്‍ നടന്നു വില്‍ക്കാന്‍ പ്രോത്സാഹിപ്പിച്ചു, ഇങ്ങനെ കിട്ടിയ പണം ജ്യേഷ്ടന്‍ തന്നെ സ്വന്തമാക്കുകയും ചെയ്തു. സ്വന്തം അനുജ നോട് പോലും അയാള്‍ അല്‍പ്പം സ്നേഹം കാണി ച്ചില്ല.
5. എഴുത്തുകാരന്‍ പതിനേഴാം വയസ്സില്‍
ബെഞ്ചമിന്റെ ജ്യേഷ്ടന്‍ ഒരു വാരിക ഇരക്കുന്നുണ്ടായിരുന്നു. അതില്‍ തന്റെ സാ

ഹിത്യം പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചു എങ്കിലും ജ്യേഷ്ടന്‍ പ്രോത്സാഹിപ്പിച്ചില്ല. അപ്പോള്‍ ബെഞ്ചമിന്‍ ഒരു വിധവയുടെ തൂലികാ നാമ ത്തില്‍ ലേഖനങ്ങള്‍ ആ വാരികയില്‍ കൈകാര്യം ചെയ്തു. “നിശ്ശബ്ദം നല്ലത് (silent dogood) എന്ന ആ തുടര്‍ ലേഖനങ്ങള്‍ ജനങ്ങള്‍ക്ക്‌ വളരെ ഇഷ്ട പ്പെട്ടു . വിധവയായ ശ്രീമതിക്ക് ധാരാളം വിവാഹാ ഭ്യര്‍ഥന വരെ വന്നു തുടങ്ങി. ബെഞ്ചമിന്‍ അങ്ങ നെ തൂലികാ നാമത്തില്‍ 14 ലേഖനങ്ങള്‍ പ്രസിദ്ധീ കരിച്ചു . അതിനു ശേഷം ആണ് താന്‍ തന്നെയാണ് ആ തൂലികാ നാമത്തില്‍ എഴുതുന്നത്‌ എന്ന് വെളി പ്പെടുത്തിയത് . അസൂയക്കാരനായ ജ്യേഷ്ടന് ഇത് പിടിച്ചില്ല. അതോടു കൂടി ജ്യേഷ്ടന്റെ കൂടെയുള്ള പരിശീലനവും കഴിഞ്ഞു. ബെഞ്ചമിന്‍ ബോസ്ടന്‍ വിട്ടു ന്യുയോര്‍ക്കിലേക്ക് പോയി.

6. ന്യുയോര്‍ക്ക് കഴി ഫിലാഡല്ഫിയില്‍
ന്യുയോര്‍ക്കില്‍ പണിയൊന്നും കിട്ടാതെ വന്ന പ്പോള്‍ ബെഞ്ചമിന്‍ ഫിലാഡെല്‍ഫിയയിലേക്ക് നീങ്ങി. അയാളുടെ വസ്ത്രങ്ങളെല്ലാം കീറി പഴകിയിരുന്നു അപ്പോഴേക്ക് . യാത്രക്കുള്ള ഒരു ബാഗ് പോലും ഇല്ലാതെ തന്റെ മാറാനുള്ള സോക്സ്‌ പോലും പോക്കറ്റില്‍ ഇട്ടു ആയിരുന്നു അയാള്‍ നീങ്ങിയത് , വല്ലാതെ വിശന്നപ്പോള്‍ കയ്യില്‍ ആകെ ഉണ്ടായിരുന്ന ഒരു ഡോളറില്‍ നിന്ന് പത്തു സെന്റു കൊടുത്തു ഒരു ബേക്കറിയില്‍ നിന്ന് റൊട്ടി വാങ്ങി അയാള്‍ വിശപ്പടക്കി .കടക്കാരന്‍ അയാള്‍ക്ക്‌ മൂന്നു വലിയ റൊട്ടി കൊടുത്തു. ഒരെണ്ണം തിന്നിട്ടു മറ്റേതു രണ്ടും നെഞ്ചത്തടുക്കി പിടിച്ചു അയാള്‍ തെരുവില്‍ കൂടി നടന്നു. ഇത് കണ്ടു ഒരു പെണ്‍കുട്ടി അയാളെ നോക്കി കളിയാ ക്കി ചിരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ബെഞ്ചമിന്‍ ധനികനായപ്പോള്‍ ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോള്‍ പഴയ കഥ പറഞ്ഞു അവര്‍ ചിരിക്കു മായിരുന്നു. ഇത്ര മോശമായ സാഹചര്യത്തിലാണ് ബെഞ്ചമിന്‍ അവിടെ എത്തിയത് എങ്കിലും അടുത്ത ഇരുപതു വര്ഷം കൊണ്ടു അയാള്‍ അവിടത്തെ വലിയ ഒരു ധനികനായി മാറി. 23 വയസായപ്പോള്‍ പെന്‍സില്‍ വാനിയ ഗസറ്റ് എന്ന പത്രം പ്രസിദ്ധീകരിച്ചു . സ്ഥലം വില്‍പ്പനക്കാരനും അച്ചടിക്കാരനും “പാവപ്പെട്ട റിച്ചാര്‍ഡ്സിന്റെ പുസ്തകം “(Poor Richards Almanac) എന്ന വാരിക യുടെ പ്രസാധകനും ആയി . 42 വയസ്സായപ്പോള്‍ തന്നെ സാമ്പത്തികമായി നല്ല നിലയിലെത്തി. തുടര്‍ന്നു ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ പ്രിന്റിംഗ് വ്യവസായത്തില്‍ നിന്ന് വിരമിച്ചു വിശ്രമ ജീവിതം തുടങ്ങി. ബാക്കിയുള്ള സമയം ശാസ്ത്ര വിഷയങ്ങ ളില്‍ പരീക്ഷണങ്ങള്‍ നടത്താനും രാഷ്ട്രീയ പ്രവര്‍ ത്തനത്തിനും അദ്ദേഹം ഉപയോഗിച്ചു. ഇരട്ട ലെന്‍സ്‌ കണ്ണട , മിന്നല്‍ ചാലകം , തുടങ്ങിയവ ഈ സമയത്താണ് അദ്ദേഹം ഉണ്ടാക്കിയത്. സാമൂഹ്യ സേവനത്തിനു സമയം ചിലവാക്കാന്നും രാഷ്ട്രീയ ത്തില്‍ പ്രവര്‍ത്തിക്കാനും അങ്ങനെ കഴിഞ്ഞു. സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ജീവമായി പ്രവര്ത്തിക്കാനും ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമാകാനും കഴിഞ്ഞു . പെന്‍സില്‍ വാനിയ യൂനിവെര്സിട്ടി ആയി പിന്നീട് മാറിയ ഫിലാഡല്ഫിയ അക്കാദമിക് കോളേജിന്റെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം . ഫ്രാന്‍സിലെയും സ്വീഡനിലെയും അംബാസഡര്‍ ആയും പ്രവര്‍ത്തി ച്ചു. അമേരിക്കയിലെ ആദ്യത്തെ പോസ്റ്റ്‌ മാസ്റ്റര്‍ ജനറലായും പെന്‍സില്‍വാനിയ സുപ്രീം എക്സികുട്ടീവിന്റെ അദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
7. സംഗീത ഉപകരണങ്ങളുടെ രൂപ കല്‍പ്പന.
പ്രസിദ്ധ സംഗീതജ്ഞരായ മോസാര്‍ട്ടിനും ബീതോവനും ഉപയോഗിച്ച സംഗീത ഉപകരണങ്ങള്‍ ബെഞ്ചമിന്‍ നിര്‍മ്മിച്ചതായിരുന്നു. മറ്റു ശബ്ദങ്ങള്‍ പകര്‍ത്താന്‍ ഒരു “ഗ്ലാസ് ആര്മോനിക്ക” എന്ന ഉപകരണം അദ്ദേഹം ഉണ്ടാക്കി . ഈ ഉപകരണം 18 - 19 നൂറ്റാണ്ടുകളില്‍ വളരെ ആള്‍ക്കാര്‍ ഉപയോഗിച്ചിരുന്നു. ഈ ഉപകരണം അദ്ദേഹത്തിന് പരമാവധി സന്തോഷം ഉണ്ടാക്കി എന്ന് പറഞ്ഞിരുന്നു അദ്ദേഹം .
7. വിപ്ലവം ഇഷ്ടപ്പെടാത്ത ബെഞ്ചമിന്‍
ആദ്യകാലത്ത് ലണ്ടനില്‍ കുറെ നാള്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ബ്രിട്ടനുമായി വഴക്കുണ്ടാക്കി അമേരിക്ക വേറെ രാഷ്ട്രം ആകുന്നതില്‍ താല്പര്യം കാണിച്ചില്ല. സമാധാന മാര്‍ഗമാണ് നല്ലതെന്നു അദ്ദേഹം വിശ്വസിച്ചു. ബോസ്ടന്‍ ടീ പാര്‍ട്ടിയെ അദ്ദേഹം കളിയാക്കി തള്ളിയിരുന്നു . തിരിച്ചു അമേരിക്കയില്‍ എത്തിയപ്പോള്‍ അദ്ദേഹം അഭിപ്രായം മാറ്റി സ്വതന്ത്ര അമേരിക്കക്ക് വേണ്ടി പ്രവര്‍ത്തിച്ചു. മുന്‍കാല ചരിത്രം കണക്കാകി ബെഞ്ചമിന്‍ ഫ്രാങ്ക്ലിനെ ഒരു ബ്രിട്ടീഷ് ചാരനായിപ്പോലും ചിലര്‍ സംശയിച്ചിരുന്നു.
8. പുതിയ അക്ഷരമാല
ഇന്ഗ്ലണ്ട്റില്‍ താമസ്ക്കുന്ന കാലത്ത് ഇങ്ങ്ലീഷ്‌ ഭാഷക്ക് കൂടുതല്‍ യുക്തി സഹമായ പുതിയ ഒരു അക്ഷരമാല ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചു. അനാവശ്യമെന്ന് തോണിയ ചില അക്ഷരങ്ങളെ ഒഴിവാക്കി ഉണ്ടാക്കിയതായിരുന്നു ഈ അക്ഷരമാല. പക്ഷെ ഈ ശ്രമം അത്ര സ്വീകാര്യമായില്ല.
9. പാരീസിലെ ഫാഷന്‍ ഹീറോ
പാരീസില്‍ ആയിരുന്നന്നപ്പോള്‍ ബെഞ്ചമിന്‍ ഫ്രാന്ക്ലിനേ ഫാഷന്റെ മാതൃക ആയി ജനങ്ങള്‍ കണക്കാക്കിയിരുന്നു. 70 വയസ്സായിരൂന്നു എങ്കിലും അദ്ദേഹത്തിന്റെ വസ്ത്ര ധാരണ രീതിയിലുമൊക്കെ പാരീസുകാര്‍ ഭ്രമിച്ചു പോയിരുന്നു. ഫ്രാക്ളിനിസ്ടു കള്‍ എന്ന സംഘം തന്നെ ഉണ്ടായി അങനെ. അദ്ദേഹം ഉപയോഗിച്ച തൊപ്പിക്കും കോട്ടിനും ഒക്കെ പകര്‍പ്പുണ്ടാക്കുവാന് വരെ ആളുകള്‍ ഉണ്ടായി.
10. നഗരങ്ങള്‍ക്ക് സംഭാവന
അദ്ദേഹത്തിന്റെ വില്പത്രത്തില്‍ ജനിച്ച ബോസ്ടന്‍ നഗരത്തിനും തന്നെ വളര്‍ത്തിയ ഫിലാഡെല്‍ഫിയ ക്കും വലിയ ഒരു തുക വീതം സംഭാവന ചെയ്തു. ഈ തുക ആദ്യത്തെ 100 വര്ഷം കച്ചവടക്കാര്‍ക്ക് കടം കൊടുക്കാനും അതിനു ശേഷം അത് നഗര ഭരണത്തില്‍ ചില കാര്യങ്ങള്‍ക്കും ഉപയോഗിക്കാ നും ആവശ്യപ്പെട്ടിരുന്നു. ഈ തുക ഉപയോഗിച്ച് രണ്ടു നഗരത്തിലും ഫ്രാങ്കില്‍ ഇന്‍സ്റ്റിട്യുട്ട് നല്ല രീതിയില്‍ നടത്തി വരുന്നു, കാരണം ഈ തുക 4 -5 മില്ല്യന്‍ ആയി കഴിഞ്ഞിരുന്നു. കുറെ തുക പാവപ്പെട്ട വ്യാപാരികളുടെ കിട്ടികള്‍ക്ക് ധന സഹായം വിതരണം ചെയ്യാനും ഉപയൊഗിക്കപ്പെട്ടു.
അവലംബം 
https://www.biography.com/people/benjamin-franklin-9301234
http://www.history.com/aa13e607-fbd0-41f9-b416-4d2a2534f9af
https://en.wikipedia.org/wiki/Benjamin_Franklin

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...