Skip to main content

25 :മുല്ലാ നസറുദ്ദീന്‍

[ മുല്ലാ നസറുദ്ദീന്‍ എന്ന് അറിയപ്പെടുന്ന നസറുദീന്‍ ഹോജ നര്‍മ്മ രസപ്രധാനമായ കഥകളുടെ ഒരു ഭണ്ഡാരം തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ കഥകള്‍ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. പതിമൂന്നാം നൂറ്റാണ്ടില്‍ ടര്‍ക്കിയില്‍ ജനിച്ച രസികനായ ഒരു സൂഫി തത്വ ചിന്തകനും ബുദ്ധിമാനും നല്ല നര്‍മ്മ ബോധവും ഉള്ള ഒരാളായിരുന്നു നസറുദീന്‍ ഹോജ. ഏതാണ്ടു 800വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന അദ്ദേഹത്തിന്റെതെന്നു പറയുന്ന കഥകള്‍ സഞ്ചരിക്കുന്ന വ്യാപാരികളും മറ്റും പറഞ്ഞും കേട്ടും പ്രസിദ്ധമാക്കിയവയാണ്. പല കഥകളും മറ്റുള്ളവര്‍ ഉണ്ടാക്കിയതായും പറയപ്പെടുന്നു. യുനെസ്കോ 1976 നസറുദീന്‍ വര്‍ഷമായി ആചരിച്ചു.. നമുക്കും ചില കഥകള്‍ കേട്ട് നോക്കാം , ഒരു പക്ഷെ ഇതില്‍ ചിലത് മുമ്പ് നമ്മള്‍ കേട്ടിട്ടുണ്ടാവാം ]
1. പുഴ കടക്കുന്ന ജ്ഞാനി
ഒരിക്കല്‍ ഒരു വിദ്വാന്‍ (ജ്ഞാനി) നസരുദീന്റെ കടത്തു വഞ്ചിയില്‍ കയറി പുഴയുടെ മറു കരക്ക്‌ പുറപ്പെട്ടു. തന്റെ അറിവില്‍ അല്‍പ്പം കൂടുതല്‍ അഭിമാനം ഉണ്ടായിരുന്ന ജ്ഞാനി മുല്ലയുടെ വ്യാകരണ ശുദ്ധിയില്ലാത്ത ഭാഷ കേട്ടിട്ട് ചോദിച്ചു : 
ജ്ഞാനി : നിങ്ങള്‍ എപ്പോഴെങ്കിലും വ്യാകരണം പഠിച്ചിട്ടുണ്ടോ ?
മുല്ല : ഇല്ലല്ലോ 
ജ്ഞാനി : എങ്കില്‍ നിങ്ങളുടെ ജീവിതത്തിന്റെ പകുതി ഭാഗം വെറുതെ ആയല്ലോ !
മുല്ല ഇത് കേട്ടിട്ട് ഒന്നും പറഞ്ഞില്ല. നദിയുടെ ഒത്ത നടുക്ക് ആഴം കൂടിയ ഭാഗത്ത്‌ എത്തിയപ്പോള്‍ മുല്ല ചോദിച്ചു : ജ്ഞാനിയായ താങ്കള്‍ എപ്പോഴെ ങ്കിലും നീന്താന്‍ പഠിച്ചിട്ടുണ്ടോ ?
ജ്ഞാനി: ഇല്ലല്ലോ .
മുല്ല: എന്നാല്‍ നിങ്ങളുടെ മുഴുവന്‍ ജീവിതവും വെറുതെ ആവുകയാണ് , ഈ വള്ളം മുങ്ങാന്‍ പോകുകയാണ് !!

2. ഹോജായും കഴുതയും ചന്തയില്‍
ഹോജാ ഒരിക്കല്‍ തന്റെ കഴുതയെ ചന്തയില്‍ കൊണ്ടു പോയി വില്‍പ്പന നടത്തി. ആരോ അതിനു 200 രൂപാ വില കൊടുത്തു. വില്‍പ്പന കഴിഞ്ഞു മുല്ലാ വെറുതെ അവിടെ നില്‍ക്കു മ്പോള്‍ മുല്ലയുടെ കഴുതയെ വാങ്ങിച്ചയാള്‍ ആ കഴുതയെ വില്‍ക്കാന്‍ ലേലം തുടങ്ങി , ഒരാള്‍ പറഞ്ഞു 300 രൂപ .
മറ്റൊരാള്‍ : 400 രൂപ 
വീണ്ടും ഒരാള്‍ : 500 രൂപാ .
മൂന്നാമതൊരാള്‍ : 800 രൂപാ . ഒരു തരം, .. രണ്ടു തരം.
ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടു നിന്ന ഹോജാ വിചാരി ച്ചു ഞാന്‍ എന്ത് മഠയനാണ്, ഞാന്‍ വിചാരിച്ചത് എന്റെ കഴുത ഒരു സാധാരണ കഴുതയാണെന്നു ആണ്. മറ്റുള്ളവര്‍ ഇത്രയും വില കൊടുക്കാന്‍ തയാറായപ്പോള്‍ ഇത് വിശേഷപ്പെട്ട കഴുത തന്നെ ആയിരിക്കും . 
മുല്ലാ പറഞ്ഞു : 1000 രൂപാ .

3. ഓടിപ്പോയ പന്നിയും സമയവും
ഒരിക്കല്‍ ഒരാള്‍ പെട്ടെന്ന് ഓടി വന്നു വയലില്‍ പണിയെടുത്തു കൊണ്ടിരുന്ന മുല്ലായോടു ചോദിച്ചു : നിങ്ങള്‍ ഈ വഴിയെ ഒരു പന്നി ഓടി വരുന്നത് കണ്ടോ ? അതെങ്ങോട്ടാണ് പോയത് ?
മുല്ലാ പറഞ്ഞു : ദാ ആ വഴിയെ പോയി . 
ഇത് കേട്ട് അയാള്‍ നന്ദി പോലും പറയാതെ പന്നി പോയ വഴിയെ കുറെ മുന്നോട്ടു പോയി, പെട്ടെന്ന് തിരിച്ചു വന്നു. 
അയാള്‍ : നിങ്ങള്‍ക്ക് ഉറപ്പുണ്ടോ , ഈ വഴി തന്നെയാണോ അത് പോയത് ?
മുല്ല: തീര്‍ച്ചയായും , ഏതാണ്ടു രണ്ടു വര്ഷം മുമ്പായിരുന്നു എന്ന് മാത്രം !!

4. ഭാര്യയുടെ തൊപ്പി
ഒരിക്കല്‍ കല്‍ക്കരി ഉപയോഗിച്ച് മുല്ലാ തീകൂട്ടാന്‍ തയ്യാറെടുക്കുകയായിരുന്നു. കുറെ പ്രാവശ്യം ഊതി നോക്കിയെങ്കിലും അദ്ദേഹം തീ കത്തിക്കാന്‍ പരാജയപ്പെട്ടു. കുറെ പുകയും മറ്റും വന്നതല്ലാതെ തീ കത്തിയില്ല. അപ്പോള്‍ അദ്ദേഹം അകത്തു പോയി തന്റെ ഭാര്യയുടെ തൊപ്പി എടുത്തു കൊണ്ട് വന്നു തലയില്‍ വച്ച ശേഷം ഒന്നു കൂടി ഊതി നോക്കി, അപ്പോള്‍ തീ പെട്ടെന്നു ആളിക്കത്തി. ഇത് കണ്ടു മുല്ലാ പറഞ്ഞു : അപ്പോള്‍ തീയേ നിനക്കും എന്റെ ഭാര്യയെ പേടിയാണല്ലേ ?
5. തുന്നല്‍ കാരനും മുല്ലായും
ഒരിക്കല്‍ മുല്ലാ ഒരു തുണിയുമായി തുന്നല്‍ ക്കാരന്റെ അടുത്തു പ്പോയി. തനിക്കു ഒരു കുപ്പായം ഉണ്ടാക്കാന്‍ പറഞ്ഞു. തുന്നല്‍ക്കാരന്‍ അളവൊ ക്കെ എടുത്ത ശേഷം മുല്ലാ ചോദിച്ചു : ഇതെന്ന് തയ്ച്ചു കിട്ടും 
തുന്നല്ല്ക്കാരന്‍ : ദൈവം നിശ്ചയിച്ചാല്‍ ഒരാഴ്ച കഴിഞ്ഞു .
മുല്ലാ കൃത്യം ഒരാഴ്ച കഴിഞ്ഞു അവിടെ എത്തി , പക്ഷേ കുപ്പായം തയ്ച്ചു തീര്‍ന്നിട്ടില്ല , മുല്ലാ ചോദിച്ചു , എന്നത്തേക്ക് കിട്ടും ? 
തുന്നല്‍ക്കാരന്‍ : ദൈവം നിശ്ചയിച്ചാല്‍ മൂന്നു ദിവസം കഴിഞ്ഞു . മുല്ലാ പിന്നെയും മൂന്നു ദിവസം കഴിഞ്ഞു ചെന്നു, അപ്പോഴും തുന്നി ക്കഴിഞ്ഞിട്ടില്ല , ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു : ദൈവം നിശ്ചയിച്ചാല്‍.... 
മുല്ലാ ക്ഷമ കെട്ട് പറഞ്ഞു ; നിര്‍ത്തൂ , നിങ്ങള്‍ ദൈവത്തിനെ കൂട്ട് പിടിക്കാതെ എന്റെ കുപ്പായം എന്ന് തയ്ച്ചു തീരും എന്ന് പറയാമോ ?

6. ഹൊജായുടെ വീട്
ഹോജാ ഒരു വാടക വീട്ട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത് , വളരെ പഴയ വീട്, മഴയും കാറ്റും വരുമ്പോള്‍ ആ വീട് വല്ലാത്ത കിരു കിരുപ്പ്‌ ശബ്ദം ഉണ്ടാക്കിയിരുന്നു, അത് എപ്പോഴാണ് നിലം പതിക്കു ന്നത് എന്ന ന്നിലയിലായിരുന്നു. വാടക വാങ്ങാന്‍ വീടിന്റെ ഉടമസ്ഥന്‍ വന്നപ്പോള്‍ ഹോജാ പറഞ്ഞു : ഈ വീട്ടില്‍ നിന്ന് കാറ്റടിക്കുമ്പോള്‍ പല ശബ്ദങ്ങ ളും വരുന്നു, എന്തെങ്കിലും ചെയ്താല്‍ നന്നായിരു ന്നു .
ഉടമസ്ഥന്‍ : അത് നിങ്ങള്‍ക്ക് വിഷമം ഉണ്ടാക്കേണ്ട, ഈ ശബ്ദങ്ങള്‍ പഴയ ഈ കെട്ടിടം സര്‍വ ശക്ത നെ സ്തുതിക്കുന്നതാണ് , സാരമില്ല.
മുല്ലാ പറഞ്ഞു : ശരിയായിരിക്കാം , എന്നാല്‍ ഈ വീട് എന്നാണ് താഴെ വീണു കിടന്നു തന്നെ ദൈവത്തിനെ വണങ്ങുന്നതെന്നെ എനിക്ക് സംശയം ഉള്ളൂ.

7. മുല്ലയുടെ കാളയും കൊമ്പും
മുല്ലയ്ക്ക് നല്ലൊരു കാളയുണ്ടായിരുന്നു. അതിന്റെ കൊമ്പു നീണ്ടു വളഞ്ഞു ഇരിക്കുകയായിരുന്നു, ഒരാളിന് ആ കൊമ്പുകള്‍ക്കിടയില്‍ സുഖമായി ഇരിക്കാന്‍ പറ്റിയ രീതിയില്‍ വളഞ്ഞ കൊമ്പുകള്‍ . ഒരിക്കല്‍ മുല്ലാ ചെന്നപ്പോള്‍ കാള നിലത്തു കിടന്നു വിശ്രമിക്കുകയാണ്. ഇത് തന്നെ അവസരം എന്ന് കരുതി ഹോജാ മെല്ലെ അതിന്റെ കൊമ്പിനിട യില്‍ കയറി ഇരുന്നു. എന്നിട്ട് ഭാര്യയെ വിളിച്ചു പറഞ്ഞു : “കണ്ടോ ഞാന്‍ ഒരു രാജാവിനെപ്പോലെ ഇരിക്കുന്നത് “ 
ശബ്ദം കേട്ട് ഉണര്‍ന്ന കാള പെട്ടെന്ന് എഴുനേറ്റു കൊമ്പുകള്‍ ഒന്ന് കുടഞ്ഞു, മുല്ലാ ദാ താഴെ ഓടയില്‍ വീണു കിടക്കുന്നു . അയാളെ സഹായിക്കാന്‍ ഓടി വന്ന ഭാര്യയോട് പറഞ്ഞു : സാരമില്ല , ആദ്യമായിട്ടല്ലല്ലോ ഒരു രാജാവ് സഥാന ഭ്രഷ്ടനാകുന്നത്!

8. ഹോജാ അപകടത്തില്‍
ഒരിക്കല്‍ രണ്ടു പേര്‍ ഓടി കിതച്ചു മുല്ലയുടെ വീട്ടില്‍ എത്തി പറഞ്ഞു : ഇവിടത്തെ ആളെപ്പോ ലെ ഇരിക്കുന്ന ഒരാള്‍ അവിടെ റോഡില്‍ ഒരു വണ്ടിയിടിച്ചു മരിച്ചു കിടക്കുന്നു .
മുല്ലാ ചോദിച്ചു: അയാള്‍ക്ക് എന്റെ ഉയരം ആയിരുന്നോ ?
അവര്‍: അതെ 
മുല്ലാ : അയാള്‍ക്ക് എന്റേത് പോലെയുള്ള താടിമീശ ഉണ്ടായിരുന്നോ ?
അവര്‍ : ഉണ്ടായിരുന്നു 
മുല്ലാ : അയാളുടെ ഷര്‍ട്ടിന്റെ നിറം എന്തായിരുന്നു 
അവര്‍ : പിങ്ക് 
മുല്ലാ ആശ്വാസമായി വിളിച്ചു പറഞ്ഞു : ഏതായാലും ഞാനല്ല അവിടെ കിടക്കുന്നത് !!

9. സുഹൃത്തിനു കത്ത്
ഒരിക്കല്‍ ഹോജായുടെ അയല്‍ക്കാരന്‍ അദ്ദേഹത്തോടു തന്റെ സുഹൃത്തിന് ഒരു കത്തെഴുതി കൊടുക്കാന്‍ പറഞ്ഞു ; 
ഹോജാ ചോദിച്ചു : എവിടെയാണ് നിങ്ങളുടെ സുഹൃത്ത്‌ ? 
അയല്‍ക്കാരന്‍ : ബാഗ്ദാദില്‍ 
മുല്ല : എങ്കില്‍ സാദ്ധ്യമല്ല , എനിക്ക് അവിടം വരെ പോകാനുള്ള സമയം ഒനുമില്ല .
അയാള്‍ : ഹേ നിങ്ങള്‍,അവിടെ ഒന്നും പോകേണ്ട, വെറുതെ ഒരു കത്തെഴുതി തന്നാല്‍ മതി .
മുല്ലാ: അത് തന്നെ , എന്റെ കൈപ്പട വളരെ മോശമാണ്, ആര്‍ക്കും വായിക്കാന്‍ വിഷമം ഉള്ളത് . അത് കൊണ്ടു ഞാന്‍ കത്തെഴുതിയാല്‍ ആ കത്ത് വായിക്കാന്‍ നിങ്ങളുടെ സുഹൃത്ത്‌ എന്നെ വിളിക്കും , എനിക്ക് അവിടെ വരെ പോകാനെ വിടെ സമയം? അത് കൊണ്ടു ഞാന്‍ എഴുതിയാല്‍ പ്രശ്നമായിരിക്കും .

10. മുല്ലയുടെ സ്വപ്നം
ഒരിക്കല്‍ മുല്ലാ നല്ലൊരു സ്വപ്നം കണ്ടു , ഒരാള്‍ തന്റെ വീട്ടിന്റെ വാതുക്കല്‍ മുട്ടി, രാത്രി അയാളുടെ വീട്ടില്‍ കഴിയാന്‍ അനുവാദം ചോദിച്ചു. അയാള്‍ പറഞ്ഞു നിങ്ങള്ക്ക് പ്രതിഫലമായി പത്തു പവന്‍ തന്നു കൊള്ളാം . ഹോജാ അയാള്‍ക്ക്‌ മുറി കാട്ടി ക്കൊടുത്തു. പിറ്റേ ദിവസം രാവിലെ അയാള്‍ ഒന്‍പതു പണം എടുത്തു ഹോജായ്ക്കു കൊടുത്തു. “നിങ്ങള്‍ എനിക്ക് പത്തു പവന്‍ തരാമെന്നാണല്ലോ പറഞ്ഞത് “ എന്ന് പറഞ്ഞു. ഹോജാ അപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണ്രര്‍ന്നു. 
ഉണര്‍ന്ന ഹോജാ ചുറ്റുപാടും നോക്കി , അതിഥി 
യും ഇല്ല പവനും ഇല്ല. 
മുല്ലാ മെല്ലെ കണ്ണ് മുറുക്കെ അടച്ചിട്ടു പറഞ്ഞു , ശരി ഒമ്പതെങ്കില്‍ ഒമ്പത് തന്നിട്ട് പോക്കൊള്ളൂ !!

കൂടുതല്‍ വായിക്കാന്‍ : Ref: http://www.english-for-students.com/Mulla-Stories.html

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...